യൂറോകപ്പിനു ജൂണ്‍ പത്തിനു പന്തുരുളും
Wednesday, May 25, 2016 6:00 AM IST
പാരിസ്: ഫുട്ബോള്‍ കളിയിലെ യൂറോപ്യന്‍ ചാമ്പ്യന്മാരെ കണ്െടത്താനുള്ള യുവേഫ യൂറോകപ്പ് പോരാട്ടങ്ങള്‍ ജൂണ്‍ പത്തു മുതല്‍ ജൂലൈ പത്തുവരെ ഫ്രാന്‍സില്‍ നടക്കും.

നാലു ടീമുകള്‍ വീതമുള്ള ആറു ഗ്രൂപ്പുകളിലായി 24 ടീമുകളാണ് അങ്കത്തിനിറങ്ങുന്നത്. ഓരോ ഗ്രൂപ്പില്‍ നിന്നും ഏറ്റവും മുന്നിലെത്തുന്ന രണ്ടു ടീമുകളും ഏറ്റവും മികച്ച നാല് മൂന്നാം സ്ഥാനക്കാരുമാണ് അടുത്ത റൌണ്ടിലേക്ക് കടക്കുക. സ്പെയിനാണു നിലവിലുള്ള ചാമ്പ്യന്മാര്‍. ലോക ഫുട്ബോളിലെ തന്നെ കരുത്തരായ ഇംഗ്ളണ്ട്, ഇറ്റലി, ഫ്രാന്‍സ്, ജര്‍മനി, ഹോളണ്ട്, പോര്‍ച്ചുഗല്‍ തുടങ്ങിയ രാജ്യങ്ങള്‍ കളിക്കാനിറങ്ങുന്നതിനാല്‍ തീപാറുന്ന പോരാട്ടം തന്നെ പ്രതീക്ഷിക്കാം. സ്പെയിനും ഫ്രാന്‍സും ജര്‍മനിയും വീണ്ടും നേര്‍ക്കുനേര്‍ ഏറ്റുമുട്ടും.

ആദ്യമത്സരത്തില്‍ ആതിഥേയരായ ഫ്രാന്‍സ്, റൊമാനിയയുമായി ഏറ്റുമുട്ടും. ജൂണ്‍ 11നു ഇന്ത്യന്‍ സമയം 12.30നാണു മത്സരം. ഇന്ത്യന്‍ സ്റാന്‍ഡേര്‍ഡ് സമയം നോക്കുയാണെങ്കില്‍ വൈകുന്നേരം 6.30, രാത്രി 9.30, 12.30 എന്നീ സമയങ്ങളിലാണ് മത്സരങ്ങള്‍. നോക്കൌട്ട് മത്സരങ്ങള്‍ ജൂണ്‍ 25ന് ആരംഭിക്കും. ജൂലൈ ഒന്നു മുതലാണു ക്വാര്‍ട്ടര്‍ മത്സരങ്ങള്‍. സെമിഫൈനല്‍ ജൂലൈ ഏഴ്, എട്ട് തീയതികളിലും ഫൈനല്‍ ജൂലൈ 11നും നടക്കും.

ഇനി വരാനിരിക്കുന്നത് ഫുട്ബോള്‍ ആവേശത്തിന്റെ നാളുകളാണ്. വൈകുന്നേരം 6.30നു യൂറോ കപ്പോടെ തുടങ്ങി പുലര്‍ച്ചെ കോപ്പ അമേരിക്ക മത്സരങ്ങള്‍ വരെ നീളുന്ന ഉറക്കമില്ലാത്ത മണിക്കൂറുകളാണു ഫുട്ബോള്‍ ആരാധകരെ കാത്തിരിക്കുന്നത്. ജൂണ്‍ മൂന്നു മുതല്‍ ജൂണ്‍ 26 വരെയാണ് കോപ്പ അമേരിക്ക ടൂര്‍ണമെന്റ്. ടൂര്‍ണമെന്റിന്റെ നൂറാം വാര്‍ഷികത്തിന്റെ ഭാഗമായി ലാറ്റിനമേരിക്കയ്ക്ക് പുറത്ത് യുഎസ്എയിലാണ് ഇപ്രാവശ്യത്തെ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. അര്‍ജന്റീനയും ബ്രസീലും ഉള്‍പ്പെടെ പതിനാറു ടീമുകള്‍ മാറ്റുരയ്ക്കും.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍