അമേരിക്കയില്‍ 1.6 മില്യണ്‍ ടൊയോട്ട വാഹനങ്ങള്‍ തിരികെ വിളിച്ചു
Tuesday, May 24, 2016 6:24 AM IST
വാഷിംഗ്ടണ്‍: അമേരിക്കയില്‍ ടൊയോട്ട മോട്ടോര്‍ കോര്‍പറേഷന്‍ വിറ്റഴിച്ച 1.6 മില്യണ്‍ വാഹനങ്ങളില്‍ എയര്‍ബാഗ് തകരാര്‍ കണ്െടത്തിയതിനെത്തുടര്‍ന്നു തിരികെ വിളിച്ചു.

പാസഞ്ചര്‍ സൈഡില്‍ ഘടിപ്പിച്ചിരിക്കുന്ന ടക്കറ്റ എയര്‍ ബാഗുകളിലാണ് തകരാര്‍ കണ്െടത്തിയിരിക്കുന്നതെന്നു കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

2006 മുതല്‍ 2011 വരെയുളള മാട്രിക്സ്, യാറിസ്, 4 റണ്ണര്‍, സിയന്ന, ലക്സസ് (ഋട, ഏത, കട) ചിലതരം കൊറോള എന്നീ വാഹനങ്ങളിലാണ് എയര്‍ ബാഗ് മാറ്റി സ്ഥാപിക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് അധികൃതര്‍ പറയുന്നു.

ടക്കറ്റ് എയര്‍ ബാഗുകള്‍ ഘടിപ്പിച്ചിട്ടുളള ടൊയോട്ട വാഹനങ്ങള്‍ കൂടാതെ പതിനേഴ് വാഹന നിര്‍മാണ കമ്പനികള്‍ കൂടെ അവരുടെ വാഹനങ്ങള്‍ തിരികെ വിളിച്ചിട്ടുണ്ട്. അമേരിക്കയില്‍ മാത്രം 4.73 മില്യണ്‍ ടൊയോട്ട വാഹനങ്ങളിലാണ് ടക്കറ്റ എയര്‍ബാഗുകള്‍ ഘടിപ്പിച്ചിരിക്കുന്നത്.

അമേരിക്കയുടെ ചരിത്രത്തില്‍ ഇത്രയും അധികം വാഹനങ്ങള്‍ തിരികെ വിളിക്കുന്നത് ആദ്യമായാണെന്നു ടൊയോട്ട മോട്ടോര്‍ കോര്‍പറേഷന്‍ പറഞ്ഞു.

എയര്‍ബാഗ് തകരാറുമൂലം ഉണ്ടായ അപകടത്തില്‍ ഇതുവരെ 13 പേര്‍ മരിക്കുകയും നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുളളതായി യുഎസ് ഓട്ടോ സെഫ്റ്റി റഗുലേറ്റേഴ്സ് റിപ്പോര്‍ട്ടില്‍ പറയുന്നു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍