ഹവായ്-ഗോവ സഹകരണ കരാര്‍ ജൂലൈയില്‍ ഒപ്പുവയ്ക്കും
Saturday, April 23, 2016 5:51 AM IST
ഹവായ്: വിനോദ സഞ്ചാരികളുടെ പറുദീസയായ അമേരിക്കയിലെ ഹവായ്, ഇന്ത്യയിലെ ഗോവ സംസ്ഥാനങ്ങള്‍ സഹകരിച്ചു പ്രവര്‍ത്തിക്കുന്നതിനുള്ള കരാറില്‍ ജൂലൈയില്‍ ഇരുസംസ്ഥാനങ്ങളിലേയും ഗവര്‍ണര്‍മാര്‍ ഒപ്പുവയ്ക്കും.

കൃഷി, വിദ്യാഭ്യാസം, ടൂറിസം, സംസ്കാരം, സ്പോര്‍ട്സ്, യോഗാ, ആയുര്‍വേദ തുടങ്ങിയ രംഗങ്ങളില്‍ വികസന സാധ്യത കണ്െടത്തുന്നതിനുള്ള ശ്രമങ്ങള്‍ സഹകരിച്ചു നടത്തുക എന്ന ഉദ്യേശത്തോടുകൂടെ സെനറ്റര്‍ ബ്രയാനാണ് ഇങ്ങനെയൊരു പ്രമേയം ഹവായ് നിയമസഭയില്‍ അവതരിപ്പിച്ചത്. സഭയിലെ റിപ്പബ്ളിക്കന്‍ ഡമോക്രാറ്റ് പ്രതിനിധികള്‍ ആദ്യദിനം തന്നെ പ്രമേയത്തെ അനുകൂലിച്ച് ഇന്ത്യന്‍ കമ്യൂണിറ്റി അംഗങ്ങള്‍, വിദ്യാര്‍ഥികള്‍, അധ്യാപകര്‍, തുടങ്ങി നിരവധി പേര്‍ സഭയിലെത്തി പ്രമേയത്തെ അനുകൂലിച്ചു അഭിപ്രായം പ്രകടിപ്പിച്ചു.

സഭയിലെ വെറ്ററന്‍, മിലിട്ടറി ഇന്റര്‍നാഷണല്‍ അഫയേഴ്സ് (ഢങക) കമ്മിറ്റി ഏപ്രില്‍ 14നു പ്രമേയം ഐക്യകണ്ഠേന അംഗീകരിച്ചു.

ഹവായ് കോണ്‍ഗ്രസ് വുമണ്‍ തുള്‍സി ഗമ്പാഡ്, പിതാവ് സെനറ്റര്‍ മൈക്ക് ഗബാഡ് തുടങ്ങിയവരും പ്രമേയത്തിനു പിന്തുണ നല്‍കിയിരുന്നു.

ഗോവ മുഖ്യമന്ത്രി ലക്ഷ്മികാന്ത് പാര്‍സക്കര്‍, ലേബര്‍ ഓഫീസറായി നിയമിച്ച ഡോ.കുമാറിന്റെ നേതൃത്വത്തില്‍ ഔദ്യോഗിക സംഘം കരാര്‍ ഒപ്പിടുന്നതിന് ജൂലൈയില്‍ എത്തിച്ചേരും. കലിഫോര്‍ണിയ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ ഡോ.കൃഷ്ണറെഡി മുഖ്യാഥിതിയായി പങ്കെടുക്കുന്ന ചടങ്ങില്‍ ഹവായ് ഗവര്‍ണര്‍ ഡേവിഡ് കരാറില്‍ ഒപ്പുവയ്ക്കും. ഇതിനുശേഷം ഹവായില്‍ നിന്നുള്ള വിദഗധസംഘം ഗോവയും ഗോവയില്‍നിന്നുള്ള പഠന സംഘം ഹവായിലും സന്ദര്‍ശനം നടത്തും.

ഇന്ത്യന്‍ അമേരിക്കന്‍ ഫ്രണ്ട്ഷിപ്പ് കൌണ്‍സില്‍ (കഅഎഇ) ഹവായ് ചാപ്റ്റര്‍ കോഓര്‍ഡിനേറ്റര്‍ ഡോ. രാജ്കുമാറാണ് കരാറിനു പിന്നിലെ പ്രേരകശക്തി.

ഒക്ടോബര്‍ രണ്ട്, ഗാന്ധി ജയന്തിയായി പ്രഖ്യാപിച്ച ആദ്യ സംസ്ഥാനമെന്ന പദവി കൂടി ഹവായ്ക്കുണ്ട്. ഗാന്ധി ഇന്റര്‍ നാഷണല്‍ ഇന്‍സ്റിറ്റ്യൂട്ട് ഫോര്‍ പീസ് സംഘടനയുടെ നേതൃത്വത്തില്‍ ഹവായ് നിയമസഭയില്‍ അവതരിപ്പിച്ച ടആ332 ബില്‍ ഹവായ് ഗവര്‍ണര്‍ ഡേവിഡ് ഏപ്രില്‍ 10നാണ് ഒപ്പുവച്ചത്. ജനാധിപത്യത്തിന്റെ ഈറ്റില്ലമായ ലോകത്തിലെ രണ്ടു വന്‍ ശക്തികള്‍ തമ്മിലുള്ള ബന്ധം വരും നാളുകളില്‍ കൂടുതല്‍ ശക്തിപ്പെടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍