കൊളോണിലെ ഇന്ത്യന്‍ സമൂഹം ഈസ്റര്‍ ആഘോഷിച്ചു
Friday, April 1, 2016 8:22 AM IST
കൊളോണ്‍: കൊളോണിലെ ഇന്ത്യന്‍ സമൂഹത്തിന്റെ ഈസ്റര്‍ ആഘോഷം ഭക്തിനിര്‍ഭരമായി. ഉയിര്‍പ്പുതിരുനാളിന്റെ തിരുക്കര്‍മങ്ങള്‍ മാര്‍ച്ച് 26നു രാത്രി പത്തിന് ആരംഭിച്ചു. ദേവാലയ അങ്കണത്തില്‍ പ്രത്യേകം തയാറാക്കിയ പീഠത്തിലെ കര്‍മങ്ങള്‍ക്കു ശേഷം വിശ്വാസികള്‍ കത്തിച്ച മെഴുകുതിരിയുമേന്തി പ്രദക്ഷിണമായി ദേവാലയത്തില്‍ പ്രവേശിച്ചാണ് ഉയിര്‍പ്പു തിരുക്കര്‍മങ്ങള്‍ പൂര്‍ത്തിയാക്കിയത്. ഈസ്റര്‍ ശുശ്രൂഷകള്‍ക്ക് ഇന്ത്യന്‍ കമ്യൂണിറ്റി ചാപ്ളെയിന്‍ ഫാ.ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ നേതൃത്വം നല്‍കി.

തുടര്‍ന്നു നടന്ന ആഘോഷമായ ദിവ്യബലിക്ക് ഫാ.ഇഗ്നേഷ്യസ് ചാലിശേരി കാര്‍മികത്വം വഹിച്ചു സന്ദേശം നല്‍കി. യൂത്ത് ഗായക സംഘത്തിന്റെ ആലാപനം ദിവ്യകര്‍മങ്ങളെ ഭക്തിമയമാക്കി. ജോസ് പുതുശേരി ലേഖനം വായിച്ചു. ഡാനി ചാലായില്‍, ജിം വടക്കിനേത്ത്, ജെന്‍സ്, ജോയല്‍ കുമ്പിളുവേലില്‍, നോബിള്‍ കോയിക്കേരില്‍, വര്‍ഗീസ് ശ്രാമ്പിക്കല്‍ എന്നിവര്‍ ശുശ്രൂഷകരായിരുന്നു.

ഈസ്റര്‍ വാരാഘോഷം അനുഗ്രഹപ്രദമാക്കി നടത്താന്‍ സഹായിച്ച എല്ലാവര്‍ക്കും ഇഗ്നേഷ്യസച്ചന്‍ നന്ദി പറഞ്ഞു. ദിവ്യബലിയെ തുടര്‍ന്നു ദേവാലയ ഹാളില്‍ കാപ്പി സല്‍ക്കാരവും ജീവന്റെ പ്രതീകമായിട്ടുള്ള ഈസ്റര്‍ മുട്ടയുടെ വിതരണം നടന്നു. കൊളോണ്‍ ബുഹ്ഹൈമിലെ സെന്റ് തെരേസിയാ ദേവാലയത്തില്‍ നടന്ന കര്‍മങ്ങളില്‍ നിരവധി വിശ്വാസികള്‍ പങ്കെടുത്തു.

കൊളോണിലെ വിശുദ്ധവാര പരിപാടികള്‍ക്ക് കോഓര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ ഡേവീസ് വടക്കുംചേരിയുടെ നേതൃത്വത്തില്‍, മേഴ്സി തടത്തില്‍ (സെക്രട്ടറി) ആന്റണി സഖറിയ, ഷീബ കല്ലറയ്ക്കല്‍, എല്‍സി വേലൂക്കാരന്‍, സാബു കോയിക്കേരില്‍ തുടങ്ങിയവര്‍ ആവശ്യമായ ക്രമീകരണങ്ങള്‍ നടത്താന്‍ സഹായവും നല്‍കി.

ഇന്ത്യന്‍ കമ്യൂണിറ്റിയുടെ കീഴിലുള്ള ഡ്യൂസല്‍ഡോര്‍ഫ്, സെന്റ് അഗസ്റിന്‍, മൊന്‍ഷന്‍ഗ്ളാഡ്ബാഹ്, കൊളോണ്‍ തുടങ്ങിയ സ്ഥലങ്ങളിലെ കുടുംബ കൂട്ടായ്മകളില്‍ വാരാന്ത്യങ്ങളിലായി ധ്യാനം നടന്നിരുന്നു. ഇത്തവണ ധ്യാനചിന്തകള്‍ പങ്കുവച്ചത് കുളത്തുയല്‍ എന്‍ആര്‍സി ടീമിലെ ഫാ.തോമസ് കൊച്ചുകരോട്ട്, സിസ്റര്‍ ടെസിന്‍ എംഎസ്എംഐ, സിസ്റര്‍ ജോമരി എംസ്എംഐ എന്നിവരായിരുന്നു. കൂടാതെ അഞ്ചു ദിവസങ്ങളോളം താമസിച്ചു നടത്തിയ ധ്യാനവും സിസ്റേഴ്സിനു പ്രത്യേകമായും ധ്യാനം സംഘടിപ്പിച്ചിരുന്നു. കമ്യൂണിറ്റി ചാപ്ളെയിന്‍ ഫാ.ഇഗ്നേഷ്യസ് ചാലിശേരിയുടെ നേതൃത്വത്തില്‍ ഓരോ കുടുംബകൂട്ടായമകളുമാണ് ധ്യാനത്തിനു ക്രമീകരണങ്ങള്‍ നടത്തിയത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍