ആയിരക്കണക്കിനു സുന്ദരിമാര്‍ രാജാവിനുവേണ്ടി നഗ്നനൃത്തം ചവിട്ടി
Monday, August 31, 2015 6:26 AM IST
സ്വാസിലാന്‍ഡ്: ലോകപറുദീസയായ സ്വിറ്റ്സര്‍ലന്‍ഡിനോടു സമാനമായ പേരോടുകൂടിയ ഒരു ചെറിയ ആഫ്രിക്കന്‍ രാജ്യം. രാജപ്രീതിക്കായി തരുണികള്‍ നഗ്നനൃത്തം ചവിട്ടുന്ന അപൂര്‍വ സംസ്കാരമാണു സ്വാസിലാന്‍ഡില്‍ വര്‍ഷം തോറും നടക്കുന്നത്. ലോകത്തില്‍ തന്നെ അപൂര്‍വമായി നടക്കുന്ന ഈ കൂട്ട നഗ്നനൃത്തം ഓഗസ്റ് 31നാണു സ്വാസിലാന്‍ഡ് രാജകൊട്ടാരത്തിനു മുമ്പില്‍ അരങ്ങേറിയത്.

സാംസ്കാരികമായും പാരമ്പര്യമായും സ്വാസിലാന്‍ഡിലെ ജനങ്ങളില്‍ മഹാഭൂരിപക്ഷവും ഇതിനെ മാന്യമായി കാണുന്നു. നഗ്നമായ മാറിടത്തോടെ പരമ്പരാഗത കീഴ്വേഷങ്ങള്‍ അണിഞ്ഞ് നടത്തുന്ന ഈ നൃത്തോത്സവം

(റീഡ് ഡാന്‍സ് ഫെസ്റിവല്‍) ലോക ശ്രദ്ധ ആകര്‍ഷിച്ചിട്ടുണ്ട്. നൃത്തത്തില്‍ നാല്‍പ്പതിനായിരത്തിലധികം 40,000 യുവസുന്ദരികള്‍ പങ്കെടുത്തു. എട്ടു വയസു മുതല്‍ 22 വയസുവരെയുള്ള തരുണികളാണ് നൃത്തോത്സവത്തില്‍ പങ്കെടുത്തത്.

ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ രാജഭരണം നടക്കുന്ന (മൊണാര്‍ക്കി) അവസാനത്തെ രാജ്യങ്ങളിലൊന്നാണു സ്വാസിലാന്‍ഡ്. 47കാരനായ സ്വാതി മൂന്നാമനാണ് ഇപ്പോഴത്തെ രാജാവ്. ബഹുഭാര്യത്വം നിലവിലുള്ള രാജ്യത്ത് രാജാവിന് ഔദ്യോഗികമായിത്തന്നെ 14 ഭാര്യമാരുണ്ട്. നൃത്തോത്സവത്തില്‍ നിന്നും ഒരു തരുണിയെ ഭാര്യയായി തെരഞ്ഞെടുക്കുന്ന പതിവും ഉണ്ട്. ജനങ്ങള്‍ ഇതിനെ അംഗീകാരമായും കാണുന്നു.

1973 മുതല്‍ രാജ്യത്ത് രാഷ്ട്രീയപാര്‍ട്ടികളെയും രാഷ്ട്രീയപ്രവര്‍ത്തനവും നിരോധിച്ചിരിക്കുന്നു. 1.4 മില്യണ്‍ ജനങ്ങളില്‍ ഭൂരിപക്ഷവും ദാരിദ്യ്രരേഖക്ക് താഴെയാണ്. ഒരു ദിവസത്തെ വേതനം ഒരു ഡോളറിനുതാഴെ മാത്രം. പോളിഗമി യുള്ള സ്വാസിലാന്‍ഡിലാണു ലോകത്തില്‍ എയ്ഡ്സ് രോഗികള്‍ ഏറ്റവും കൂടുതലായുള്ളത്.

റിപ്പോര്‍ട്ട്: ജേക്കബ് മാളിയേക്കല്‍