ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ മരണം സ്വാഭാവികമെന്നു പോലീസ്
Wednesday, May 6, 2015 6:18 AM IST
ലൂസിയാന: ലൂസിയാന യൂണിവേഴ്സിറ്റി ഫിസിക്സ് ആന്‍ഡ് അസ്ട്രോണമി ഡിപ്പാര്‍ട്ട്മെന്റിലെ ഇന്ത്യന്‍ വിദ്യാര്‍ഥികളായ ഇഷ്റ്റ മേയ്റ്റി (28), ഏന്റണ്‍ ജോ(25) എന്നിവരുടെ മുങ്ങി മരണം സ്വഭാവികമാണെന്നു ബേറ്റണ്‍ റഗെ പോലീസ് വക്താവ് കോര്‍പ്പല്‍ ഡോണ്‍ കൊപ്പൊള ജൂണിയര്‍ പറഞ്ഞു.

ഏപ്രില്‍ 26നാണു കേംബ്രിഡ്ജ് വെസ്റ് അപ്പാര്‍ട്ട്മെന്റിലെ പൂളില്‍ ഇരുവരെയും മുങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്. നീന്തല്‍ വശമുണ്ടായിരുന്ന മേയ്റ്റിയും ജോയും നല്ല സുഹൃത്തുക്കളായിരുന്നുവെന്നും പഠനത്തില്‍ അതിസമര്‍ഥരുമായിരുന്നുവെന്നും സഹപാഠികള്‍ പറയുന്നു.

പൂളില്‍നിന്നും കരയ്ക്കെടുത്തപ്പോള്‍ ഇരുവരും അബോധാവസ്ഥയിലായിരുന്നു. അല്‍പ്പസമയത്തിനുളളില്‍ ഹൃദയമിടിപ്പ് സാധാരണനിലയില്‍ എത്തിയെങ്കിലും വൈകുന്നേരത്തോടെ മരണം സംഭവിച്ചു.

അപകടത്തില്‍ മുങ്ങി മരിച്ചതാകാമെന്ന് ഓട്ടോപ്സി നടത്തിയ പാരീഷ് കൊറോണര്‍ ഡോ. ബ്യു ക്ളാര്‍ക്ക് പറഞ്ഞു. ആഴ്ചകള്‍ക്കുശേഷം ടോക്സിക്കോളജി റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ സിസ്റത്തിനകത്ത് മയക്കുമരുന്നോ മദ്യമോ ഉണ്െടന്ന് പറയാനാകൂ എന്നു ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു.

മേയ്റ്റിയും ജോയും ബിരുദപഠനം പൂര്‍ത്തിയാക്കി ഡോക്ടറേറ്റ് ബിരുദ പഠനത്തിനു തയാറെടുക്കുന്നതിനിടെയാണു മരണം.

മേയ്റ്റിക്കു നീന്തല്‍ അറിയാമായിരുന്നിട്ടും നീന്തല്‍ക്കുളത്തില്‍ എങ്ങനെ മരണം സംഭവിച്ചു എന്നതിന് ഇനിയും ഉത്തരം കണ്െടത്തേണ്ടിയിരിക്കുന്നു. അമേരിക്കയില്‍ പഠനം നടത്തുന്ന ചില ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ മരണപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്യുന്ന സംഭവങ്ങള്‍ വര്‍ധിച്ചു വരുന്നതിന്റെ യഥാര്‍ഥ കാരണം കണ്െടത്തുന്നതിനും പൊതുജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനും ഉത്തരവാദിത്തപ്പെട്ടവര്‍ പരാജയപ്പെടുന്നു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍