കോപൈലറ്റിനു ആത്മഹത്യാ പ്രവണതയുണ്ടായിരുന്നു: പ്രോസിക്യൂട്ടര്‍മാര്‍
Wednesday, April 1, 2015 6:31 AM IST
ഡ്യുസല്‍ഡോര്‍ഫ്: 150 പേരുടെ മരണത്തിനിടയാക്കിയ ജര്‍മന്‍വിംഗ്സ് വിമാനാപകടത്തിനു കാരണക്കാരനെന്നു കരുതപ്പെടുന്ന കോപൈലറ്റ് ആന്‍ഡ്രിയാസ് ലൂബിറ്റ്സിന് ആത്മഹത്യാ പ്രവണതയുണ്ടായിരുന്നുവെന്നു പ്രോസിക്യൂട്ടര്‍മാര്‍. പൈലറ്റ് ലൈസന്‍സ് എടുക്കുന്നതിനു മുന്‍പാണ് ഇതു ദൃശ്യമായിരുന്നതെന്നും വ്യക്തമാകുന്നു.

അതേസമയം, ലൂബിറ്റ്സ് കണ്ണിന്റെ പ്രശ്നത്തിനു ചികിത്സ തേടിയിരുന്നു എന്ന റിപ്പോര്‍ട്ടുകള്‍ വക്താക്കള്‍ നിഷേധിച്ചു. ശാരീരികമായ മറ്റെന്തെങ്കിലും പ്രശ്നങ്ങളും ലുബിറ്റ്സിനുണ്ടായിരുന്നു എന്നും കരുതുന്നില്ലെന്നും വക്താവ് അറിയിച്ചു.

വര്‍ഷങ്ങള്‍ക്കു മുമ്പാണു മാനസികപ്രശ്നങ്ങള്‍ കാണിച്ചിരുന്നത്. അതു മാറിയിട്ടും പതിവായി ഡോക്ടറെ സന്ദര്‍ശിച്ചിരുന്നു. പിന്നീട് ഈ പ്രശ്നം ഒരിക്കലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും കണ്ടെത്തല്‍.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍