നികുതി വെട്ടിപ്പ്: എച്ച്എസ്ബിസി മാപ്പു പറഞ്ഞു
Monday, February 16, 2015 10:13 AM IST
ലണ്ടന്‍: അതി സമ്പന്നരെ കള്ളപ്പണം വെളുപ്പിച്ച് നികുതി വെട്ടിക്കാന്‍ സഹായിച്ചിരുന്നു എന്ന ആരോപണം ഇതുവരെ നിഷേധിച്ചുവന്ന എച്ച്എസ്ബിസി ബാങ്ക് ഒടുവില്‍ ആരോപണങ്ങള്‍ സ്ഥിരീകരിച്ചു. ഇതില്‍ മാപ്പു ചോദിച്ച് പരസ്യങ്ങളും നല്‍കിയിട്ടുണ്ട്.

ഇന്നു നിലവിലുള്ള ആഗോള മാനദണ്ഡങ്ങള്‍ മുമ്പ് നിലവിലില്ലായിരുന്നു എന്നും, അതാണ് ഇത്തരം സാഹചര്യത്തിലേക്കു നയിക്കപ്പെടാന്‍ കാരണമായതെന്നും പരസ്യത്തില്‍ വ്യക്തമാക്കുന്നു. എച്ച്എസ്ബിസിയുടെ ചീഫ് എക്സിക്യൂട്ടീവ് സ്റ്യുവര്‍ട്ട് ഗള്ളിവര്‍ നേരിട്ടാണ് മാപ്പപേക്ഷ നടത്തിയിരിക്കുന്നത്.

പ്രമുഖ ദിനപത്രങ്ങളില്‍ ഫുള്‍ പേജ് പരസ്യമാണ് ഇതിനായി എച്ച്എസ്ബിസി നല്‍കിയിരിക്കുന്നത്. ഉപയോക്താക്കളെയും ഓഹരി ഉടമകളെയും സഹപ്രവര്‍ത്തകരെയും അഭിസംബോധന ചെയ്താണ് ഗള്ളിവറുടെ കൈയൊപ്പോടെ പരസ്യം പ്രസിദ്ധികരിച്ചിരിക്കുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍