ഓസ്ട്രിയയില്‍ 2015 മുതല്‍ കുട്ടികളുടെ പല്ലിന് കമ്പിയിടുന്നത് സൌജന്യമാക്കും
Thursday, November 27, 2014 8:00 AM IST
വിയന്ന: അടുത്ത വേനല്‍കാലം മുതല്‍ കുട്ടികളുടെ പല്ലിന് കമ്പിയിടുന്നത്
സൌജന്യമാക്കിക്കൊണ്ട് ഓസ്ട്രിയന്‍ സര്‍ക്കാരിന്റെ ഉത്തരവ് പ്രതിവര്‍ഷം 85,000 കുട്ടികളുടെ പല്ലിനാണ് സൌജന്യമായി കമ്പിയിടുന്നത്.

ആരോഗ്യമന്ത്രി ഓബര്‍ ഹൌസര്‍ പാര്‍ലമെന്റില്‍ വെളിപ്പെടുത്തിയതാണ് ഇത്. പല്ലിന് കടുത്ത പ്രശ്നങ്ങളുള്ള കുട്ടികള്‍ക്ക് 2015 ജൂലൈ മുതല്‍ സൌജന്യ കമ്പിയിടല്‍ ലഭിക്കുന്നതാണ്. ഇതിനായി വരുന്ന ചെലവ് ഇന്‍ഷ്വറന്‍സ് കമ്പികളുമായി ചേര്‍ന്ന് സംയുക്തമായി സര്‍ക്കാര്‍ വഹിക്കും. പല്ലുകള്‍ ക്രമം തെറ്റി വളരുന്ന കുട്ടികള്‍ക്കാണ് സൌജന്യമായി ചികിത്സ ലഭിക്കുന്നത്.

2015 ജൂലൈ മുതലാണ് കടുത്ത ദന്തവൈകല്യങ്ങളുള്ള കുട്ടികളുടെ പല്ലുകള്‍ക്ക് സൌജന്യമായി കമ്പിയിടുവാനുള്ള സൌകര്യം സര്‍ക്കാര്‍ ഒരുക്കുന്നത് പതിനെട്ടു വയസു വരെയുള്ള കുട്ടികള്‍ക്ക്, ഈ ചികിത്സ ലഭിക്കും

പല്ലുകള്‍ ക്രമം തെറ്റി വളരുന്ന അല്ലെങ്കില്‍ ശക്തമായ ഇടം പല്ലുകളുള്ള കുട്ടികള്‍ക്ക് അതായത് നാലു മുതല്‍ അഞ്ചു വരെ ഗ്രേഡില്‍ വരുന്ന ദന്തവൈകല്യമുള്ള കുട്ടികള്‍ക്ക് ഈ സേവനം പ്രയോജനപ്പെടുത്താം. മൂന്നുവര്‍ഷത്തേ ക്കായിരിക്കും ഈ സേവനം.

സൌജന്യ ദന്തചികിത്സ തീരുമാനിക്കുന്നതിനായി 180 ദന്തഡോക്ടര്‍മാരെ (ഓര്‍ത്തോ ദന്തിസ്റ്) സര്‍ക്കാര്‍ ചുമതലപ്പെടുത്തും. സൌജന്യ ചികിത്സക്ക് ചെലവു

വരുന്ന 80 മില്യന്‍ യൂറോ സര്‍ക്കാര്‍ ഇതിനായി ഓരോ വര്‍ഷവും ചെലവഴിക്കും.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍