നാലു വര്‍ഷം മുമ്പ് മരിച്ച ഹജ്ജ് തീര്‍ഥാടകന്റെ മൃതദേഹം കനത്ത മഴയില്‍ പുറത്തു വന്നു
Tuesday, October 14, 2014 4:25 AM IST
ജിദ്ദ: നാലു വര്‍ഷം മുമ്പ് മരിച്ച ഹജ്ജ് തീര്‍ത്ഥാടകന്റെ മൃതദേഹം മഴയില്‍ പുറത്തു വന്നു. മുസ്ദലിഫ പര്വതത്തില്‍ കിടന്നിരുന്ന ജീര്‍ണിച്ച മൃതദേഹാവശിഷ്ടങ്ങള്‍ മഴവെള്ളത്തില്‍ ഒഴുകി താഴ്വരയില്‍ എത്തുകയായിരുന്നുവന്ന് മക്ക പോലീസ് വക്താവ് അറിയിച്ചു.

നാലു വര്‍ഷം മുമ്പ് മരിച്ച തീര്‍ഥാടകന്റെ മൃതദേഹമാണ് ഇതെന്ന് ഫോറന്‍സിക് പരിശോധനയില്‍ തെളിഞ്ഞതായും അദ്ദേഹം അറിയിച്ചു.

കഴിഞ്ഞ രണ്ട് ദിവസമായി പുണ്യഭൂമിയില്‍ പെയ്ത കനത്ത മഴയിലാണ് മൃതദേഹം പുറത്തുവന്നത്. ഹജ്ജ് തീര്‍ഥാടകര്‍ കൈയില്‍ കെട്ടുന്ന ബാന്‍ഡ് മൃതദേഹത്തില്‍നിന്ന് ലഭിച്ചിരുന്നു. തുടര്‍ന്നു നടത്തിയ ഫോറന്‍സിക് പരിശോധനയിലാണ് നാലു വര്‍ഷം മുമ്പുള്ള മൃതദേഹമാണ് ഇതെന്ന് തിരിച്ചറിഞ്ഞത്.

മരിച്ചയാളുടെ വിവരങ്ങള്‍ അറിയുന്നതിന് കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പോലീസ് വക്താവ് അറിയിച്ചു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍