റിയാദില്‍ മലയാളിയെ കാണാനില്ലെന്ന് പരാതി
Friday, August 29, 2014 6:55 AM IST
റിയാദ്: റിയാദിലെ ഒരു കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്ന തൃശൂര്‍ വടക്കാഞ്ചേരി എരുമപ്പെട്ടി സ്വദേശി ഷൌക്കത്തലി (30) യെ അഞ്ചു മാസമായി കാണാനില്ലെന്ന് ബന്ധുക്കളും സുഹൃത്തുക്കളും അറിയിച്ചു. എക്സിറ്റ് 18 നു അടുത്ത് ഒരു കോള്‍ഡ് സ്റോറേജില്‍ ജോലി ചെയ്തു വരികയായിരുന്നു വി.എം ഉമ്മറിന്റെയും എന്‍.എം സുഹ്റയുടേയും മകനായ ഷൌക്കത്തലി.

അവിവാഹിതനായ ഷൌക്കത്തലി 2009 ജൂലൈയില്‍ റിയാദിലെത്തിയ ശേഷം ഇതുവരെ നാട്ടില്‍ പോയിട്ടില്ല. കഴിഞ്ഞ മേയ് 15 നാണ് സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും അവസാനമായി കണ്ടത്. അന്ന് അസാധാരണയായി ഒരു ഭാവമാറ്റവും അദ്ദേഹത്തില്‍ കണ്ടിരുന്നില്ലെന്നും വലിയ പെരുന്നാളിന് നാട്ടില്‍ പോകണമെന്ന് പറയുകയും ചെയ്തതായി സഹപ്രവര്‍ത്തകര്‍ പറഞ്ഞു. അതീഖയില്‍ ആയിരുന്നു അദ്ദേഹം താമസിച്ചിരുന്നത്. സാമ്പത്തിക ബാധ്യതകളോ മറ്റ് കുടുംബ പ്രശ്നങ്ങളോ ഒന്നും ഇല്ലെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഷൌക്കത്തലിയുടെ മൊബൈല്‍ ഫോണ്‍ ചില സമയത്ത് ബെല്ലടിക്കുന്നുണ്െടങ്കിലും ആരും എടുക്കുന്നില്ല. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 0508004358 എന്ന നമ്പരില്‍ വിളിച്ചറിയിക്കണമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍