ലോസ് ആഞ്ചലസ് സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ദേവാലയത്തില്‍ തിരുനാള്‍ ആഘോഷിച്ചു
Monday, August 4, 2014 3:59 AM IST
ലോസ്ആഞ്ചലസ്: ലോസ് ആഞ്ചലസ് സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ദേവാലയത്തില്‍ ഇടവക മധ്യസ്ഥ വി. അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ജൂലൈ 18 മുതല്‍ 28 വരെ ആഘോഷിച്ചു.

ജൂലൈ 18-ന് ഇടവക വികാരി റവ.ഫാ. കുര്യാക്കോസ് വാടാനയുടെ കാര്‍മികത്വത്തില്‍ കൊടിയേറിയതിനുശേഷം ഒമ്പത് ദിവസത്തേക്ക് നൊവേനയും വിശുദ്ധ കുര്‍ബാനയും ഉണ്ടായിരുന്നു. തിരുനാളിന്റെ രണ്ടാം ദിവസം ഇടവകയിലെ യുവജനസംഘടനയുടെ ആഭിമുഖ്യത്തില്‍ തിരുകര്‍മ്മങ്ങള്‍ക്കുശേഷം ചാരിറ്റി നൈറ്റ് നടത്തുകയുണ്ടായി. തിരുനാളിന്റെ മൂന്നാം ദിവസം ഇടവകയില്‍ മതബോധന ക്ളാസില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്കുവേണ്ടി ഇംഗ്ളീഷില്‍ കുര്‍ബാനയുണ്ടായിരുന്നു.

ലോസ്ആഞ്ചലസിലേയും സമീപ പ്രദേശങ്ങളിലേയും വൈദീകരായ വികാരി ജനറാള്‍ റവ.ഫാ. തോമസ് മുളവനാല്‍, റവ.ഫാ. മാര്‍ട്ടിന്‍ വരിക്കാനിക്കല്‍, റവ.ഫാ. സെബാസ്റ്യന്‍ വെട്ടിക്കല്‍, റവ.ഫാ. ജേക്കബ് തോമസ് വെട്ടത്ത്, റവ.ഫാ. റോയി കാലായില്‍, റവ.ഫാ. തോമസ് ചെല്ലന്‍, റവ.ഫാ. ബെന്നി അയത്തുപാടം, റവ.ഫാ. കുര്യാക്കോസ് മാമ്പ്രക്കാട്ട് എന്നിവര്‍ തിരുനാള്‍ ദിവസങ്ങളില്‍ കുര്‍ബാനയ്ക്കും നൊവേനയ്ക്കും കാര്‍മികത്വം വഹിക്കുകയുണ്ടായി. ഇവരെ കൂടാതെ മറ്റ് ക്രിസ്തീയ സഭാ വൈദീകരായ റവ.ഫാ. ജോണ്‍ ഉമ്മന്‍ (സെന്റ് ആന്‍ഡ്രൂസ് മാര്‍ത്തോമാ ചര്‍ച്ച് വികാരി), റവ.ഫാ. സാബു തോമസ് ചോറാട്ടില്‍ കോര്‍എപ്പിസ്കോപ്പ (വികാരി സെന്റ് മേരീസ് യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച്, ലോസ്ആഞ്ചലസ്) എന്നിവരും തിരുഹൃദയ ആരാധനാ സമൂഹാംഗമായ സിസ്റര്‍ റ്റെസ്ലിനും പ്രത്യേക തിരുനാള്‍ സന്ദേശങ്ങള്‍ നല്‍കി. തിരുനാളിന്റെ എട്ടാം ദിവസം സീറോ മലങ്കര റീത്തിലാണ് വി. കുര്‍ബാന അര്‍പ്പിക്കപ്പെട്ടത്.

പ്രധാനപ്പെട്ട തിരുനാളിന്റെ ഒന്നാം ദിവസമായ ജൂലൈ 26-ന് സാന്റാ അന്നാ സെന്റ് തോമസ് ഫൊറോനാ വികാരി റവ.ഫാ. ഇമ്മാനുവേല്‍ മടുക്കക്കുഴി ആഘോഷമായ പാട്ടുകുര്‍ബാനയ്ക്കും നൊവേനയ്ക്കും മുഖ്യകാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് നടന്ന സ്നേഹവിരുന്നും ഇടവകാംഗങ്ങളുടെ കലാവിരുന്നും തിരുനാളിന് കൂടുതല്‍ നിറവേകി.

പ്രധാന തിരുനാളിന്റെ രണ്ടാം ദിനമായ ജൂലൈ 27-ന് റവ.ഫാ. പോള്‍ തോമസ് ആഘോഷമായ പാട്ടുകുര്‍ബാനയ്ക്കും ലദീഞ്ഞിനും മുഖ്യകാര്‍മിക്തവം വഹിച്ചു. തുടര്‍ന്ന് വി. അല്‍ഫോന്‍സാമ്മയുടെ രൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണവും സ്നേഹവിരുന്നും ഉണ്ടായിരുന്നു.

അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ദിനമായ ജൂലൈ 28-ന് ഇടവകയിലെ എല്ലാ മരിച്ചവര്‍ക്കും വേണ്ടി റവ.ഫാ. സോണി സെബാസ്റ്യന്റെ കാര്‍മികത്വത്തില്‍ വി. കുര്‍ബാനയും ഒപ്പീസും നടത്തുകയുണ്ടായി. ഇതിനുശേഷം 2014-ലെ തിരുനാളിന് കൊടിയിറങ്ങുകയും 2015-ലെ പ്രസുദേന്തിമാരെ വാഴിക്കുകയും ചെയ്തു. ഷാജി മറ്റപ്പള്ളി അറിയിച്ചതാണിത്. ഫോട്ടോകള്‍: ടോണി അലക്സ്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം