ഓസ്ട്രിയന്‍ മലയാളികളുടെ ജീവിതകഥകളുമായി യൂറോപ്യന്‍ ജേര്‍ണല്‍
Thursday, July 3, 2014 9:37 AM IST
വിയന്ന: ഓസ്ട്രിയന്‍ മലയാളികളുടെ ജീവിതകഥകളുമായി യൂറോപ്യന്‍ ജേര്‍ണല്‍ വ്യത്യസ്ഥ മേഖലയിലുള്ള ചര്‍ച്ചകളാണ് ജൂണ്‍ 28, 29 തീയതികളില്‍ വിയന്നയിലെ 23 -ാമത്തെ ജില്ലയില്‍ ചിത്രീകരിച്ചത്.

ചര്‍ച്ചകള്‍ക്ക് ഏഷ്യാനെറ്റ് യൂറോപ്പ് ഡയറക്ടര്‍ ശ്രീകുമാറാണ് നേതൃത്വം നല്‍കിയത്. രണ്ടു ദിവസങ്ങളിലായി 12 എപ്പിസോഡുകള്‍ വിയന്നയില്‍ ചിത്രീകരിച്ചു.

ഓസ്ട്രിയന്‍ മലയാളികളുടെ കലാകായികരംഗത്തെ നേട്ടങ്ങള്‍, കുടുംബങ്ങളിലെ ആത്മീയത, വിദേശരാജ്യങ്ങളിലെ വിശ്വാസവും പാരമ്പര്യങ്ങളും 45 വയസു പിന്നിട്ട മാതാപിതാക്കന്മാരുടെ ചിന്തകളും പ്രശ്നങ്ങളും ആദ്യമായി ഓസ്ട്രിയയിലെത്തിയ മലയാളി, മലയാളി യുവജനങ്ങളുടെ കാഴ്ച്ചപാടുകള്‍, മാതൃരാജ്യത്തിന്റെ വികസനവും രാഷ്ട്രീയവും ഓസ്ട്രിയന്‍ കാഴ്ച്ചപാടില്‍ എന്നീ വിഷയങ്ങളിലായി മാരത്തണ്‍ ചര്‍ച്ചകളാണ് വിയന്നയില്‍ നടന്നത്.

ഓരോ ചര്‍ച്ചയിലും അതാത് മേഖലകളിലെ പ്രശസ്ത വ്യക്തികള്‍ പങ്കെടുത്തു. ഏ ഷ്യാനെറ്റ് റെക്കോഡിംഗ് ജനപങ്കാളിത്തത്തിനും വിജയത്തിനും അതിന്റെ സംഘാടകനായ പ്രിന്‍സ് പള്ളിക്കുന്നേലിനും അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിച്ച തോമസ് പടിഞ്ഞാറേകാലായില്‍, ടോമിച്ചന്‍ പാറുകണ്ണില്‍, ടോമിച്ചന്‍ വിലങ്ങുപാറയില്‍, സാബു ചക്കാലയ്ക്കല്‍, മാത്യു ചെരിയന്‍ കാലായില്‍ എന്നിവര്‍ക്കും ഏഷ്യാനെറ്റ് യൂറോപ്പ് ഡയറക്ടര്‍ ശ്രീകുമാര്‍ നന്ദി പറഞ്ഞു.

പ്രിന്‍സ് പള്ളിക്കുന്നേലാണ് രണ്ടു ദിവസത്തെ യൂറോപ്പ് മലയാളി ജേര്‍ണല്‍ വിയന്നയില്‍ സംഘടിപ്പിച്ചത്. ജൂലൈ രണ്ടാമത്തെ ആഴ്ച്ചയില്‍ പ്രോഗ്രാമുകള്‍ ഏഷ്യാനെറ്റില്‍ സപ്രേഷണം ചെയ്യും.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍