ജർമനിയിലെ ഗുണ്ടർട്ട് ചെയർ നഷ്ടമാകില്ല; കരാർ പുതുക്കി
Wednesday, July 25, 2018 11:17 PM IST
ട്യൂബിംഗൻ: അടച്ചുപൂട്ടൽ ഭീഷണി നേരിടുന്ന ജർമനിയിലെ ട്യൂബിംഗൻ യൂണിവേഴ്സിറ്റിയിലെ ഹെർമൻ ഗുണ്ടർട്ട് ചെയറിന് പുതുജീവൻ. മൂന്നു വർഷത്തേക്ക് ചെയർ അടച്ചു പൂട്ടാതിരിക്കാനുള്ള നടപടികൾ തിരൂർ മലയാളം സർവകലാശാല സ്വീകരിച്ചു.

ക്ലാസിക് ഭാഷകളിൽപ്പെടുന്ന മലയാളത്തിന് ആദ്യമായി ഒരു വിദേശ സർവകലാശായിൽ ലഭിച്ച ചെയറാണ് ഹെർമൻ ഗുണ്ടർട്ട് ചെയർ. മലയാളം സർവകലാശലയും ട്യൂബിൻജൻ സർവകലാശാലയുമായി ചെയറിന് 2015ൽ മൂന്നു വർഷത്തെ കരാറാണ് ഒപ്പു വച്ചിരുന്നത്. കരാർ കാലാവധി ഈ സെപ്റ്റംബറിൽ അവസാനിക്കുകയാണ്.

മലയാളം സർവകലാശാലാ അധികൃതർ പുതുക്കാൻ താത്പര്യം കാണിക്കാത്തതാണ് ചെയറിനെ അടച്ചുപൂട്ടൽ ഭീഷണിയിലാക്കിയത്. ജർമൻ മലയാളികൾക്കിടയിലും കേരളത്തിലെ ഭാഷാ സ്നേഹികൾക്കിടയിലും ഇതു കടുത്ത പ്രതിഷേധത്തിനു കാരണമായിരുന്നു. ഇതു സംബന്ധിച്ച് ദീപിക പ്രസിദ്ധീകരിച്ച റിപ്പോർട്ടും അധികൃതരുടെ കണ്ണുതുറക്കാൻ സഹായകമായി.

ട്യൂബിംഗൻ യൂണിവേഴ്സിറ്റിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഏഷ്യൻ ഓറിയന്‍റൽ സ്റ്റഡീസ് ഡയറക്റ്ററും ട്യൂബിംഗൻ എബർഹാർഡ് കാൾ യൂണിവേഴ്സിറ്റിയിലെ പ്രൊഫസറുമായ ഡോ. ഹൈക്കെ ഓബർലിനും ജർമനിയിലെ മുതിർന്ന മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ ജോസ് പുന്നാംപറന്പിലുമാണ് ഇത്തരമൊരു ചെയർ സ്ഥാപിക്കുന്നതിനു പിന്നിൽ പ്രവർത്തിച്ചത്. 2015 ഒക്റ്റോബർ ഒന്പതിന് ഉദ്ഘാടനവും നടന്നു.

മലയാളം സർവകലാശാലയുടെ വൈസ് ചാൻസലറായിരുന്ന ഡോ. കെ. ജയകുമാറിന്‍റെ അകമഴിഞ്ഞ സഹായവും ലഭിച്ചു. എന്നാൽ, ജയകുമാർ വിരമിച്ച ശേഷം ചെയറിന്‍റെ തുടർ പ്രവർത്തനങ്ങളിൽ സർവകലാശാലയ്ക്ക് താത്പര്യം നഷ്ടപ്പെട്ടെന്നായിരുന്നു ആരോപണം.

എന്നാൽ, പുതിയ വിവരമനുസരിച്ച്, ചെയർ നിലനിർത്തുന്നതിന് ആവശ്യമായ എല്ലാ കാര്യങ്ങളും നീക്കാൻ ആവശ്യപ്പെട്ട് പ്രൊ ഓബർലിന് മലയാളം സർവകലാശാലയിൽ നിന്ന് ഒൗദ്യോഗികമായി കത്ത് ലഭിച്ചു കഴിഞ്ഞു. ഓബർലിനാണ് ചെയറിന്‍റെ താൽകാലിക ചുമതല വഹിക്കുന്നത്. ഡോ. സ്കറിയ സക്കറിയയെ മലയാളം സർവകലാശാല നേരത്തെ വിസിറ്റിംഗ് പ്രൊഫസറായും നിയോഗിച്ചിരുന്നു. ഈ നടപടി പ്രതീക്ഷയുണർത്തുന്നതാണെന്ന് ജോസ് പുന്നാംപറന്പിൽ അഭിപ്രായപ്പെട്ടു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ