കനത്ത സുരക്ഷയിൽ ഡോണൾഡ് ട്രംപ് ബ്രിട്ടനിലെത്തി
Thursday, July 12, 2018 11:30 PM IST
ലണ്ടൻ: മൂന്നു ദിവസത്തെ സന്ദർശനത്തിനായി അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് ബ്രിട്ടനിലെത്തി. പ്രസിഡന്‍റ് സ്ഥാനം ഏറ്റെടുത്തതിനുശേഷം ആദ്യമായിട്ടാണ് ട്രംപ് ബ്രിട്ടനിൽ എത്തുന്നത്. സ്റ്റാൻസ്റ്റഡ് എയർപോർട്ടിൽ ഫസ്റ്റ് ലേഡി മേലാനി ട്രംപിനൊപ്പം വന്നിറങ്ങിയ ട്രംപിന് ഒൗദ്യോഗിക മായ സ്വീകരണം ഒന്നും ലഭിച്ചില്ല. ചുവന്ന പരവതാനി വിരിച്ചു ബ്രിട്ടനിൽ അമേരിക്കൻ അംബാസഡർ വൂഡി ജോണ്‍സന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ട്രംപിനെ സ്വീകരിച്ചത്. തുടർന്ന് ഗാർഡ് ഓഫ് ഹോണർ നൽകി.

ആയിരത്തോളം ഉദ്യോഗസ്ഥരും ഹെലികോപ്റ്റർ, കാറുകൾ തുടങ്ങിയ സജ്ജീകരണങ്ങളുമായിട്ടാണ് ട്രംപ്് ബ്രിട്ടനിലെത്തിയത്. ട്രംപ് ബ്രിട്ടനിൽ എത്തുന്നതിന്‍റെ ഭാഗമായി വൻ പ്രതിഷേധവും നടക്കുന്നുണ്ട്. പ്രതിഷേധക്കാരെ നേരിടാൻ 10000 പോലീസുകാരെ സർക്കാർ വിന്യസിച്ചിട്ടുണ്ട്.

ട്രംപിന്‍റെ സന്ദർശനം തടയണമെന്ന് ആവശ്യപ്പെട്ട് രണ്ടുലക്ഷം പേർ ഒപ്പിട്ട മെമ്മോറണ്ടം തെരേസ മേ സർക്കാരിനു നേരത്തെ തന്നെ സമർപ്പിച്ചിരുന്നു. പ്രധാന മന്ത്രി തെരേസ മേ, എലിസബത്ത് രാജ്ഞി, മുതിർന്ന നേതാക്കൾ ഉദ്യോഗസ്ഥർ എന്നിവരുമായി കൂടിക്കാഴ്ചകൾക്കും വഴിയൊരുക്കിയാണ് ട്രംപ് ബ്രിട്ടനിലെത്തിയത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ