ഫോക്സ് വാഗണ്‍ മലിനീകരണ തട്ടിപ്പ്: ഒൗഡി സിഇഒ റുപർട്ട് സ്റ്റാഡ്ലർ അറസ്റ്റിൽ
Monday, June 18, 2018 7:40 PM IST
മ്യൂണിച്ച്: ഒൗഡി സിഇഒ റുപർട്ട് സ്റ്റാഡ്ലർ അറസ്റ്റിൽ. മൂന്നു വർഷം മുന്പുനടന്ന ഫോക്സ് വാഗണ്‍ മലിനീകരണ തട്ടിപ്പ് ആരോപണവുമായി ബന്ധപ്പെട്ട് മ്യൂണിച്ചിൽനിന്നാണ് സ്റ്റാഡ്ലറെ കസ്റ്റഡിയിലെടുത്തത്. 2015 തട്ടിപ്പിൽ ഒൗഡിക്കു പങ്കുണ്ടെന്ന് കേസ് അന്വേഷിക്കുന്ന മ്യൂണിച്ച് പ്രോസിക്യൂട്ടർക്കു വ്യക്തമായതിനെ തുടർന്നാണ് അറസ്റ്റ് എന്നാണു റിപ്പോർട്ടുകൾ.

മലിനീകരണം കുറച്ചു കാണിക്കാനുള്ള സോഫ്റ്റ് വെയർ ഡീസൽ കാറുകളിൽ ഘടിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് ഫോക്സ് വാഗണ്‍ കന്പനിക്കെതിരേ ആരോപണം ഉയർന്നത്. 11 മില്യണ്‍ കാറുകളിൽ ഇത്തരം തട്ടിപ്പു നടത്തിയിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായിരുന്നു. നിർദിഷ്ട അളവിന്‍റെ നാല്പതു മടങ്ങ് വരെ അധികമാണ് ഈ കാറുകൾ വരുത്തിയിരുന്ന മലിനീകരണം. ഒൗഡിയുടെ മാതൃസ്ഥാപനമാണ് ഫോക്സ് വാഗണ്‍.

മലിനീകരണ തട്ടിപ്പ് വിവാദവുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്ന ഏറ്റവും ഉന്നത ഉദ്യോഗസ്ഥനാണ് സ്റ്റാഡ്ലർ. 2007-ലാണ് ഇദ്ദേഹം സ്ഥാനം ഏറ്റെടുത്തത്. കേസുമായി ബന്ധപ്പെട്ട് ഒൗഡിയുടെ മുൻ എൻജിൻ ഡെവലപ്മെന്‍റ് ഓഫീസർ അറസ്റ്റിലായിരുന്നു. അറസ്റ്റിന്‍റെ പശ്ചാത്തലത്തിൽ തിങ്കളാഴ്ച ചേരുന്ന ഫോക്സ് വാഗണ്‍ സൂപ്പർവൈസറി ബോർഡ് സ്റ്റാഡ്ലറുടെ കന്പനിയിലെ ഭാവി സംബന്ധിച്ചു തീരുമാനമെടുക്കുമെന്നാണു റിപ്പോർട്ടുകൾ.