ജനഹൃദയങ്ങളെ ഇളക്കി മറിയ്ക്കുവാൻ വള്ളംകളി റണ്ണിംഗ് കമന്‍ററിയുമായി ജോസഫും സംഘവും
Thursday, June 14, 2018 10:48 PM IST
ലണ്ടൻ: വള്ളംകളി മത്സരങ്ങളിൽ ഓളപ്പരപ്പിന്‍റെ ആവേശം അണുവിട ചോരാതെ ജനഹൃദയങ്ങളിൽ ആഴ്ന്നിറങ്ങുന്നതിന് റണ്ണിഗ് കമന്‍ററിയ്ക്ക് വലിയ പങ്കാണുള്ളത്. യുക്മയുടെ നേതൃത്വത്തിൽ കഴിഞ്ഞ വർഷം സംഘടിപ്പിച്ച മത്സരവള്ളംകളിയെ ഒരു വൻവിജയമാക്കി മാറ്റുന്നതിന് നിർണായകമായ പങ്കാണ് റണ്ണിംഗ് കമന്‍ററി ടീം നിർവഹിച്ചത്. ഇത്തവണയും മാറ്റങ്ങളൊന്നുമില്ലാതെ നേരിട്ട് കാണാനെത്തുന്നവർക്കും അതിനൊപ്പം തന്നെ ലൈവ് പ്രക്ഷേപണം ചെയ്യുന്ന ഗർഷോം ടിവിയിലൂടെ യുകെയിലെ മത്സരവള്ളംകളിയെ വീക്ഷിക്കാനെത്തുന്ന ലോകമെന്പാടുമുള്ള വള്ളംകളി പ്രേമികൾക്കും ഓളപ്പരപ്പിലുയരുന്ന വീറും വാശിയും ആവേശവുമെല്ലാം പകർന്നു നൽകുന്നതിന് സി.എ ജോസഫിന്‍റെ നേതൃത്വത്തിലുള്ള ടീം ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു.

ജലരാജാക്ക·ാർ ഓക്സ്ഫഡ് ഫാർമൂർ തടാകത്തിന്‍റെ കുഞ്ഞോളങ്ങളെ കീറിമുറിച്ച് മാരിവില്ല് തീർത്ത് പായുന്നത് യുക്മ സാംസ്കാരികവേദി വൈസ് ചെയർമാൻ കൂടിയായ സി.എ ജോസഫ് എന്ന മുൻ അധ്യാപകൻ സാഹിത്യവും കഥകളും ഗ്രാമീണപദപ്രയോഗങ്ങളും നാടൻ ശൈലിയും ചരിത്രവും വഞ്ചിപ്പാട്ടുകളുമെല്ലാം ഇടകലർത്തി നൽകുന്ന തൽസമയ വിവരണം കാണികളെ പുന്നമടക്കായലിന്‍റെ അരികിലാണോ എന്നു തോന്നിപ്പിക്കും.

റണ്ണിങ് കമന്‍ററി ടീമിൽ ഇത്തവണ ഒന്നിനൊന്നിന് മികച്ച ആളുകളാണ് ഒത്തുചേരുന്നത്. നാട്ടിൽ ചെറുപ്പം മുതൽ പ്രസംഗ അനൗണ്‍സ്മെന്‍റ് വേദികളിൽ തിളങ്ങുന്ന താരങ്ങളും യു.കെയിലെ മലയാളി സമൂഹത്തിൽ ഏറെ അറിയപ്പെടുന്നവരുമായ കോട്ടയംകാരനായ ഷൈമോൻ തോട്ടുങ്കലും, കടുത്തുരുത്തിയിൽ നിന്നുള്ള തോമസ് പോളും, കോഴഞ്ചേരിയുടെ പ്രിയപ്പെട്ട സാം തിരുവാതിലിലും ഒത്തുചേരുന്പോൾ വ്യത്യസ്തമായ ശൈലികളും വേറിട്ട അവതരണരീതികളുമെല്ലാമായി കാണികളെയും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും തത്സമയം കാണുന്നവരെയും ആവേശക്കൊടുമുടിയേറ്റുമെന്ന് തീർച്ചയാണ്.