ജർമനിയിലെ കുറഞ്ഞ വേതനവും ശരാശരി വേതനവും
Tuesday, June 12, 2018 9:53 PM IST
ബർലിൻ: ജർമനിയിൽ ജോലിക്കു പോകുന്പോൾ എന്തു പ്രതീക്ഷിക്കാം. മിക്ക യൂറോപ്യൻ രാജ്യങ്ങളിലു ഏറെക്കാലമായി മിനിമം വേതന നിയമം പ്രാബല്യത്തിലുള്ളതാണെങ്കിലും ജർമനിയിൽ 2014 ൽ മാത്രമാണ് അംഗീകരിച്ചത്.

ഈ വർഷം രാജ്യത്തെ മിനിമം വേതനം മണിക്കൂറിന് 8.84 യൂറോയാണ്. മാസം 1498 യൂറോയും. 2017 ലേതിനു തുല്യമാണ് ഈ തുക. അടുത്ത പുനരവലോകനം അടുത്ത വർഷം ജനുവരിയിൽ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു. 8.50 യൂറോ ആയിരുന്നു 2015 ലെ മിനിമം വേതനം.

ഫ്രീൻലാൻസർമാർക്കും സ്വയംതൊഴിൽ ചെയ്യുന്നവർക്കും ഇതു ബാധകമല്ല. ഇന്േ‍റണ്‍ഷിപ്പുകൾക്കും ലഭ്യമാകണമെന്നില്ല. ജർമനിയിലെ ശരാശരി ശന്പളമാകട്ടെ, മിക്ക യൂറോപ്യൻ രാജ്യങ്ങളിലേതിനെക്കാളും മികച്ചതാണ്. 2016ലെ കണക്കനുസരിച്ച് രാജ്യത്തെ 15 മുതൽ 64 വരെ പ്രായമുള്ളവരിൽ മൂന്നിൽരണ്ടു പേരും ശന്പളമുള്ള ജോലി ചെയ്യുന്നു. 2017 ലെ കണക്കനുസരിച്ച് മാസം 3,771 യൂറോയാണ് ശരാശരി വരുമാനം. ആഴ്ചയിൽ 38 മുതൽ 42 വരെ മണിക്കൂർ സമയം ജോലിയാണ് ക്രമീകരിച്ചിരിയ്ക്കുന്നത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ