അനിൽ ലൂക്കോസ് ഡീക്കൻ പട്ടം സ്വീകരിച്ചു
Tuesday, June 12, 2018 9:47 PM IST
ലണ്ടൻ: യുകെയിലെ ക്നാനായ മക്കളുടെ സഭാ വളർച്ചയിൽ ഒരു പൊൻതൂവൽകൂടി ചാർത്തികൊണ്ട് ഡീക്കൻ അനിൽ ലൂക്കോസ് ആർച്ച് ബിഷപ്പ് മാൽക്കം മക്മഹാനിൽ നിന്ന് ഡീക്കൻ പട്ടം സ്വീകരിച്ചു. ലിവർപൂൾ കത്തീഡ്രൽ ദേവാലയത്തിൽ വച്ചു നടന്ന ഭക്തിസാന്ദ്രമായ ദിവ്യബലി മദ്ധ്യേയാണ് അനിൽ ഡീക്കൻ പട്ടം സ്വീകരിച്ചത്. രണ്ടു തദ്ദേശീയ ഡീക്കൻമാരോടൊപ്പം ഡീക്കൻ അനിൽ സഭാ വസ്ത്രങ്ങൾ അണിഞ്ഞപ്പോൾ യുകെയിലെ സിറോ മലബാർ സമൂഹവും ക്നാനായസമൂഹവം അഭിമാനപുളകിതമായി.

ക്നാനായ സമുദായത്തിലെ ആദ്യത്തേതും സിറോ മലബാർ സഭയുടെ മൂന്നാമത്തെയും ഡീക്കനാണ് അനിൽ. ആർച്ച് ബിഷപ്പ് മാൽക്കമിനൊപ്പം സിറോ മലബാർ ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ വികാരി ജനറൽ ഫാ.സജി മലയിൽ പുത്തൻപുരയും, ഫാ. സോജി ഓലിക്കലും, ലിവർപൂൾ അതിരൂപതയിലെ മറ്റു വൈദികരും സഹകാർമികരായി.

2013ൽ ഡീക്കൻ പട്ടത്തിന്‍റെ യോഗ്യതാ പരീക്ഷകൾ പാസായ അനിൽ മൂന്നുവർഷത്തിൽ അധികം നീണ്ടു നിന്ന പരിശീലനത്തിനൊടുവിലാണ് ഡീക്കൻ പട്ടത്തിനു യോഗ്യത നേടുന്നത്. തന്‍റെ പരിശീലന കാലത്തു ഡീക്കൻ അനിൽ കാണിച്ച കഠിനാദ്ധ്വാനത്തെയും അർപ്പണബോധത്തെയും അനിലിന്‍റെ ഭാര്യ സോണി നൽകിയ പ്രചോദനത്തെയും അവർ ഏറ്റെടുത്ത സഹനത്തെയും മാൽക്കം പിതാവ് എടുത്തുപറയുകയും അഭിനന്ദിക്കുകയും ചെയ്തു.

യുകെയിലെ സഭാ വിശ്വാസികൾക്കു ആത്മീയമായി പുത്തനുണർവ് നൽകിയ സെഹിയോൻ ടീമിന്‍റെ മുഖ്യധാരാ പ്രവർത്തകനായിരുന്നു ഡീക്കൻ അനിൽ. കൂടാതെ ഫാ. സജി മലയിൽ പുത്തൻപുരയിൽ നേതൃത്വം കൊടുത്ത് 12,000 ൽ അധികം വിശ്വാസികൾ പങ്കെടുത്ത ഡിസംബർ 2013 ലെ മാഞ്ചസ്റ്റർ അഭിഷേകാഗ്നി കണ്‍വൻഷന്‍റെ അമരക്കാരനുമായിരുന്നു.

കോട്ടയം അതിരൂപതയിലെ പുന്നത്തറ സെന്‍റ് തോമസ് ക്നാനായ പള്ളി ഇടവകാംഗമായ ഒഴുകയിൽ ലൂക്കോസ്, പെണ്ണമ്മ ദന്പതികളുടെ പുത്രനാണ് ഡീക്കൻ അനിൽ. അറുന്നൂറ്റി മംഗലം സെന്‍റ് ജോസഫ്സ് ക്നാനായപള്ളി ഇടവകാംഗമായ ചേലക്കൽ മത്തായി ലൂക്കോസ് ലീലാമ്മ ദന്പതികളുടെ പുത്രിയായ സോണിയാണ് ഭാര്യ. മക്കൾ: ആൽഫി, റുബീന, റിയോണ്‍, എലെന. നാട്ടിൽ നിന്നുമെത്തിയ ഇരുവരുടെയും മാതാപിതാക്കളും അമേരിക്ക, സൗത്താഫ്രിക്ക, യൂറോപ്പിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുമായുള്ള നിരവധി ബന്ധുജനങ്ങളും സുഹൃത്തുക്കളും ചടങ്ങിന് സാക്ഷ്യം വഹിച്ചു. ദേവാലയത്തിലെ ശുശ്രൂഷകൾക്കുശേഷം ഡീക്കൻ അനിലിന്‍റെ വാസസ്ഥലമായ വിഗണിലെ ഇടവക ദേവാലയമായ സെന്‍റ് മേരീസ് പാരിഷ് ഹാളിൽ അഭിനന്ദന യോഗവും സ്നേഹ വിരുന്നും നടത്തപ്പെട്ടു.

റിപ്പോർട്ട്: സാബു ചുണ്ടക്കാട്ടിൽ