32 ടീമുകൾ, 640 തുഴക്കാർ; പുന്നമടയാകുവാൻ ഒരുങ്ങി ഓക്സ്ഫോർഡ്
Monday, June 11, 2018 10:46 PM IST
ലണ്ടൻ: യൂറോപ്പിലെ മലയാളികളെ ആവേശഭരിതരാക്കി "യുക്മ കേരളാ പൂരം 2018'ന്‍റെ പ്രധാന ആകർഷണ ഇനമായ മത്സരവള്ളകളിയിൽ മാറ്റുരയ്ക്കാനെത്തുന്ന ടീമുകളുടെ നിര പൂർണമായും സജ്ജമായി. ജൂണ്‍ 30 ശനിയാഴ്ച ഓക്സ്ഫോർഡ് ഫാർമൂർ റിസർവോയറിൽ നടക്കുന്ന മത്സരവള്ളം കളിയിൽ പങ്കെടുക്കുവാൻ 32 ടീമുകൾ ഒരുങ്ങിക്കഴിഞ്ഞു.

ബോട്ട് ക്ലബുകളുടെ പേരിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന ടീമുകൾ കേരളത്തിലെ ചുണ്ടൻ വള്ളംകളി പാരന്പര്യം ഉയർത്തിപ്പിടിച്ച് 32 കുട്ടനാടൻ ഗ്രാമങ്ങളുടെ പേരിലാണ് മത്സരിക്കാനിറങ്ങുന്നത്. രജിസ്റ്റർ ചെയ്യുന്ന ഓരോ ടീമിനും സ്വന്തം ഇഷ്ടപ്രകാരമുള്ള പേരുകൾ ക്ലബുകൾക്കായി തെരഞ്ഞെടുക്കുന്പോൾ കുട്ടനാടൻ ഗ്രാമങ്ങളുടെ പേര് സംഘാടക സമിതി ടീം ക്യാപ്റ്റ·ാരുടെ സമ്മതം കൂടി ഉറപ്പാക്കിയാണ് നൽകിയിരിക്കുന്നത്.

കഴിഞ്ഞ വർഷം യൂറോപ്പിലാദ്യമായി മലയാളികളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെട്ട മത്സരവള്ളംകളിയിൽ 22 ടീമുകളായിരുന്നു പങ്കെടുത്തിരുന്നത്. ഈ വർഷം ടീം രജിസ്ട്രേഷൻ പ്രഖ്യാപിച്ചപ്പോൾ തന്നെ നിരവധി ആളുകൾ ക്ലബ് രജിസ്റ്റർ ചെയ്ത് മത്സരിക്കുന്നതിനായി താൽപര്യപ്പെട്ട് മുന്നോട്ട് വരുകയായിരുന്നു. എന്നാൽ വള്ളംകളി മത്സരം നടത്തിപ്പിന്‍റെ സൗകര്യം കൂടി കണക്കിലെടുത്ത് 32 ടീമുകൾ മതി എന്ന തീരുമാനം സംഘാടകസമിതി കൈക്കൊള്ളുകയായിരുന്നു. ഒരു ടീമിൽ ക്യാപ്റ്റൻ ഉൾപ്പെടെ 20 അംഗങ്ങളാണുള്ളത്. യൂറോപ്പിൽ കലാകായിക രംഗങ്ങളിൽ മലയാളികൾ സംഘടിപ്പിക്കുന്ന പരിപാടികളിൽ ഏറ്റവുമധികം മത്സരാർത്ഥികൾ പങ്കെടുക്കുന്നത് എന്ന നിലയിൽ കൂടി ഇത്തവണ യുക്മയുടെ നേതൃത്വത്തിലുള്ള വള്ളംകളി ചരിത്രം സൃഷ്ടിക്കുവാൻ പോവുകയാണ്.

കൂടുതൽ വിവരങ്ങൾക്ക്: മാമ്മൻ ഫിലിപ്പ്: 07885467034, റോജിമോൻ വർഗീസ്: 07883068181