ജിദ്ദ: കാശ്മീരിലെ കതുവയിൽ ക്രൂരമായി പീഡിപ്പിക്കപ്പെട്ട് കൊല ചെയ്യപ്പെട്ട ആസിഫ എന്ന എട്ടുവയസുകാരിയുടെ കൊലപാതകികൾക്കെതിരെ എത്രയും വേഗത്തിൽ ശിക്ഷാവിധി നടപ്പിലാക്കണമെന്നും കഠുവാ സംഭവം ഇന്ത്യയുടെ മുഖം മറ്റ് ലോകരാജ്യങ്ങളുടെ മുന്പിൽ വിക്യതമാക്കപ്പെട്ടുവെന്നും ഗൾഫ് മലയാളി കോഓർഡിനേഷൻ കമ്മിറ്റി സംഘടിപ്പിച്ച ആസിഫ ഐക്യദാർഢ്യ സംഗമം അഭിപ്രായപ്പെട്ടു.
കഠുവാ സംഭവവും ഉത്തർപ്രദേശിലെ ഉന്നാവ് സംഭവവും രണ്ടും വ്യക്തമാക്കുന്നത് പ്രതികൾക്ക് ഭരണകൂട പിന്തുണ ഉണ്ടെന്നതാണ്. കാശ്മീർ സംഭവത്തിൽ പ്രതികൾക്ക് വേണ്ടി റാലി നടത്താൻ മന്ത്രിമാരടക്കമുള്ളവരും ഉന്ന്യാവിൽ ഭരണകക്ഷി എംഎൽഎമാരുമടക്കം പങ്കെടുത്തത് ഇതാണ് സൂചിപ്പിക്കുന്നതെന്നും ഇത് ഗൗരവതരമാണെന്നും സംഗമം അഭിപ്രായപ്പെട്ടു. ജിദ്ദ ബലദിൽ സംഘടിപ്പിച്ച പരിപാടിയിൽ ചെയർമാൻ അശ് റഫ് കളത്തിങ്ങൽ പാറ അധ്യക്ഷം വഹിച്ചു. ആസിഫയുടെ ചിത്രവും വയലറ്റ് ബലൂണും ഉയർത്തിപിടിച്ച് നടത്തിയ ഐക്യദാർഢ്യ സംഹമത്തിൽ സ്വദേശികളും വിദശികളുമടക്കം നിരവധി പേർ പങ്കെടുത്തു.
മുഹമ്മദലി മാക്സിമ, റാഷിദ് മൂന്നിയൂർ, ഹാരിസ് പോത്തുകല്ല്, അസ്കർ കരുവാരക്കുണ്ട് ,നളാഫ് തങൾ പ്രസംഗിച്ചു. റസാഖ് കുണ്ടോട്ടി, ഉനൈസ് ചുള്ളിപ്പ്റാറ, ഫൈസൽ പത്തൂർ, ജാബിർ തിരൂരങാടി, റഹീം വി.കെ.പടി,അമീർ കൂർമ്മത്ത്, ഷഹദ് വേങര, ഫാറൂഖ് കോഴിക്കോട്, ശിഹാബ് കുന്നുംപുറം, ജാബിർ,സമീൽ കണ്ണൂർ, നിയാസ് കരുന്പിൽ, ബാപ്പു വണ്ടൂർ, യഹയഅഹമ്മദ്, അഹമ്മദ് അസീരി,അബ്ദുറഹ്മാൻ സഈദ്, ഖൌസുൽ റഹ്മാൻ എന്നിവർ നേതൃത്വം നൽകി
റിപ്പോർട്ട്: കെ.ടി മുസ്തഫ പെരുവള്ളൂർ