അൽ ഖോബാർ: സമകാലിക ലോകത്ത് മനുഷ്യർ മിക്കപ്പോഴും നിസഹായരായ സാക്ഷികൾ മാത്രമായി ഒതുങ്ങുന്നതായും ഒന്നിലും ഇടപെടാതെ വെറുതെ നോക്കിനിൽക്കുന്നവരായി നാം മാറരുതെന്നും പ്രമുഖ സാഹിത്യകാരൻ പി.ജെ.ജെ ആന്റണി അഭിപ്രായപ്പെട്ടു.
സാമൂഹിക പ്രവർത്തകനും ദമ്മാം ശരീഅഃ കോടതിയിലെ പരിഭാഷകനുമായ മുഹമ്മദ് നജാത്തി രചിച്ച പ്രവാസം: തടവറകൾ കഥ പറയുന്പോൾ എന്ന ഗ്രന്ഥത്തിന്റെ സൗദിതല പ്രകാശനം നിർവഹിച്ച് സംസാരിക്കുകയായിരുന്ന അദ്ദേഹം. എൻ.എസ് മാധവന്റെ പ്രസിദ്ധമായ ഹിഗ്വിറ്റയെന്ന കഥയിലെ ഗോളിയെ പോലെ വെറും സാക്ഷിയാകാൻ വിസമ്മതിച്ചുകൊണ്ട് നിസഹായരായ സഹജീവികളുടെ ദുരന്ത ജീവിതത്തിലേക്ക് കടന്നുനിൽക്കാൻ ധൈര്യപ്പെട്ടു എന്നതാണ് മുഹമ്മദ് നജാത്തി എന്ന എഴുത്തുകാരനെ നമുക്കിടയിൽ വ്യത്യസ്തനാക്കുന്നതെന്നും പി ജെ ജെ ചൂണ്ടിക്കാട്ടി.
ഇന്ത്യൻ എംബസി സ്കൂൾ ഹയർബോർഡ് മെംബർ ജോണ് തോമസ് പുസ്തകം ഏറ്റുവാങ്ങി. ഇ എം കബീർ അധ്യക്ഷത വഹിച്ച പ്രൗഢഗംഭീര ചടങ്ങിൽ കിഴക്കൻ പ്രവിശ്യയിലെ പ്രമുഖരായ ഡോ. ഇ കെ മുഹമ്മദ് ഷാഫി, ജോണ് തോമസ്, മൻസൂർ പള്ളൂർ, ജോർജ് വർഗീസ്, മമ്മു മാസ്റ്റർ, ടി പി എം ഫസൽ, സി ഹാഷിം, ജമാൽ വില്യാപ്പള്ളി, കെ എം ബഷീർ, സൈനുൽ ആബിദീൻ, ഡോ. ടെസ്സി റോണി, എം നാസർ മദനി, അബ്ദുൽ സലാം മാസ്റ്റർ, എം അബ്ദുൽ ബഷീർ, ഇഖ്ബാൽ വെളിയങ്കോട്, മുഹമ്മദ് നജാത്തി, ഹബീബ് ഏലംകുളം, അബ്ദുൽ അലി കളത്തിങ്ങൽ സംസാരിച്ചു. രശ്മി രഘുനാഥ് പുസ്തകം പരിചയപ്പെടുത്തി. മുജീബ് കളത്തിൽ അവതാരകനായിരുന്നു. അഹമ്മദ് പുളിക്കൽ, റഷീദ് ഉമർ, ആൽബിൻ ജോസഫ്, അബ്ദുൽ ലത്തീഫ് അൽമുന, സി അബ്ദുൽ ഹമീദ്, ജാഫറലി, സോഫി ഷാജഹാൻ, നജാം തുടങ്ങിയവർ സംബന്ധിച്ചു. പരിപാടിക്ക് നാസ് വക്കം, റഫീഖ് കൂട്ടിലങ്ങാടി, അഷ്റഫ് ടി ഐ, സുബൈർ ഉദിനൂർ, മുസ്തഫ തലശ്ശേരി, പി ടി അലവി, ഷബീർ ആക്കോട്, ഷമീം മലപ്പുറം, എം എം നഈം, അബ്ബാസ് തറയിൽ, സക്കീർ ഹുസയ്ൻ നേതൃത്വം നൽകി.
റിപ്പോർട്ട്: അനിൽ കുറുച്ചിമുട്ടം