കുവൈത്ത്: ദീർഘ കാലം ഇസ്ലാഹീ സെന്റർ ജനറൽ സെക്രട്ടറിയായി സേവനമനുഷ്ടിച്ചു പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് പോകുന്ന കോഴിക്കോട് ജില്ലയിലെ പയ്യോളി സ്വദേശി ടി.പി മുഹമ്മദ് അബ്ദുൽ അസീസിന് കുവൈത്ത് കേരള ഇസ്ലാഹീ സെന്ററിന്റെ സന്പൂർണ കൗണ്‍സിൽ യോഗം ഖുർതുബ ജംഇയ്യത് ഇഹിയാതുരാസ് ഹാളിൽ വച്ചു വിപുലമായ യാത്രയയപ്പ് നൽകി.
1997 വർഷത്തിൽ കുവൈത്തിൽ എത്തിയഅദ്ദേഹം പെട്രോ കെമിക്കൽ ഇൻഡസ്ട്രിയൽ (PIC), കുവൈത്ത് യുണിവേർസിറ്റി , അൽ അഅയാൻ ഇൻവെൻവെസ്റ്റ്മെൻറ് കന്പനി തുടങ്ങിയ മേഖലയിൽ സേവനമാനുഷ്ഠിച്ചു. ഗൾഫ് ഇൻവെസ്റ്റ്മെൻറ് കന്പനിയിൽ സേവനമാനുഷ്ട്ടിച്ചു കൊണ്ടിരിക്കയാണ് അദ്ദേഹം സ്ഥിര താമസത്തിനായി നാട്ടിലേക്ക് പോകുന്നത്.
കുവൈത്തിലെ മത സാമൂഹിയ ജീവകാരുണ്യ മേഖലയിൽ സജീവ സാന്നിധിയമായിരുന്ന ടി.പി. അബ്ദുൽ അസീസ് ഇസ്ലാഹീ സെന്ററിന്റെ നീണ്ട പതിനാറു വർഷത്തെ ജനറൽ സെക്രട്ടറിയും , കുവൈത്ത് മതകാരിയ മന്ത്രാലയത്തിന്റെ കീഴിൽ ജാലിയാത്തിലെ ഒൗദ്യോഗിക പ്രബോധകനായും, സെന്ററിന്റെ കീഴിൽ നടക്കുന്ന മുതിർന്ന കുട്ടികൾക്കായുള്ള സിആർഇയിലെ അധ്യാപകനുമായിരുന്നു.
ഇസ്ലാഹീ സെന്റർ പ്രസിഡന്റ് പി. എൻ. ആബ്ദുൽ ലത്തീഫ് മദനിയുടെ അധ്യക്ഷതയിൽ നടന്ന യാത്രയയപ്പ് യോഗത്തിൽ അമീർ ആമുഖ ഭാഷണം നടത്തി. വിവിധ യുണിറ്റുകളെ പ്രധിനിധികരിച്ചു കൊണ്ട് സിറാജ് വടകര, ഫൈസാദ് സ്വലാഹി, മുസ്തഫ സഖാഫി , അസ്ലം ആലപ്പി, നജീബ് പാടൂർ, അബ്ദുസ്സലാം സ്വാലാഹി, ഷഫീക്ക് ഹസ്സൻ, എന്ജിനീയാർ ഉസ്സൈമത് , കെ.സി. മുഹമ്മദ് നജീബ്, ശുഐബ് , സമീർ അലി, ശമീർ മദനി , മഹമൂദ്. സി.പി , ഡോ. യാസ്സർ, മുഹമ്മദ് അഷ്റഫ് എകരൂൽ , മഹബൂബ് കാപ്പാട്, എന്നിവരും കേന്ദ്ര സെക്രട്ടറിയേറ്റിനെ പ്രധിനിധീകരിച്ചു സി.പി. അബ്ദുൽ അസീസും, എൻ.കെ.അബ്ദുസ്സലമും സംസാരിച്ചു.
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍