ഹിമാലയസാനുക്കളിലെ ഒരു നഗരമായിരുന്നു കാഞ്ചനപുരം. ആ മോഹനനഗരത്തിലെ രാജാവായിരുന്നു ജീമൂതകേതു. തന്റെ പൂർവികരിൽനിന്ന് അദ്ദേഹത്തിനു ലഭിച്ച ഏറ്റവും വലിയ സന്പത്തായിരുന്നു ആരുടെ ഏതാഗ്രഹവും സാധിച്ചുകൊടുക്കുന്ന ഒരു കല്പ വൃക്ഷം. ആ കല്പവൃക്ഷത്തിന്റെ അനുഗ്രഹംകൊണ്ടാണു രാജാവിനു ജീമൂതവാഹനൻ എന്ന പുത്രൻ ജനിച്ചത്.
ജീമൂതവാഹനൻ യുവരാജാവായി അഭിഷേകം ചെയ്യപ്പെട്ടപ്പോൾ രാജാവിന്റെ മന്ത്രിമാരിലൊരാൾ രാജകുമാരനെ സമീപിച്ചുപറഞ്ഞു: ന്ധന്ധരാജകുമാരാ, ഇവിടെയുള്ള കല്പവൃക്ഷം അങ്ങയുടെ ഏതാഗ്രഹവും സാധിച്ചുതരും. ഈ കല്പവൃക്ഷത്തെ പൂജിച്ചാൽ ആരിൽനിന്നും ഒരു പരാജയവും അങ്ങേക്കു നേരിടേണ്ടിവരില്ല.’’ ആരുടെ ഏതാഗ്രഹവും സാധിച്ചുകൊടുക്കുവാൻ കഴിവുള്ള ഒരു കല്പവൃക്ഷം ഉള്ളപ്പോൾ ആളുകൾ എന്തിനു പട്ടിണി അനുഭവിക്കണം? ജീമൂതവാഹനൻ സ്വയം ചോദിച്ചു. കല്പവൃക്ഷത്തിന്റെ സേവനം സകലജനങ്ങൾക്കും ലഭ്യമാക്കണം എന്നദ്ദേഹത്തിനു തോന്നി. അദ്ദേഹം ഉടനേ ചെന്നു പിതാവിനോടു പറഞ്ഞു:
ന്ധന്ധഅച്ഛാ, അങ്ങ് സമ്മതിക്കുകയാണെങ്കിൽ നമ്മുടെ കല്പവൃക്ഷത്തെ പരോപകാരത്തിനായി ഞാൻ വിനിയോഗിക്കാം.’’ മകന്റെ ആഗ്രഹംപോലെ ചെയ്തുകൊള്ളുവാൻ രാജാവ് സമ്മതിച്ചു. ജീമൂതവാഹനൻ കല്പവൃക്ഷത്തെ സമീപിച്ചു പറഞ്ഞു: ന്ധന്ധഅങ്ങ് ഞങ്ങളുടെ എല്ലാ ആഗ്രഹങ്ങളും സാധിച്ചുതന്നിട്ടുണ്ടല്ലോ. എന്നാൽ, ഇതുവരെ ഞങ്ങൾ ചോദിച്ചതെല്ലാം ഞങ്ങളുടെ സ്വന്തം ന·യ്ക്കുവേണ്ടി മാത്രമായിരുന്നു. ജനങ്ങൾക്കുവേണ്ടി ഞങ്ങളൊന്നും ചോദിച്ചിട്ടില്ല.”
“ഭൂമിയിലുള്ള സകല ജനങ്ങളുടെയും ദാരിദ്യ്രം മാറ്റണമെന്നാണ് ഇപ്പോൾ എന്റെ ആഗ്രഹം. ഈ ആഗ്രഹം സാധിച്ചുതന്നിട്ട് അങ്ങേക്കു വേണമെങ്കിൽ പോവുകയും ചെയ്യാം.’’ ജീമൂതവാഹനൻ ആവശ്യപ്പെട്ടതുപോലെ, ഭൂമിയിലുള്ള സകല മനുഷ്യർക്കും കല്പവൃക്ഷം ആവശ്യത്തിലേറെ സന്പത്തു വർഷിച്ചു. അതിനുശേഷം, ദേവതുല്യനായ കല്പവൃക്ഷം മേല്പോട്ടുയർന്നു സ്വർഗത്തിലേക്കു പോവുകയുംചെയ്തു.
ജീമൂതവാഹനന്റെ ഈ കഥ വായിക്കുന്പോൾ നമുക്കെന്തുതോന്നും? തന്റെ ഏതാഗ്രഹവും സാധിച്ചുതരുവാൻ ശക്തിയുണ്ടായിരുന്ന കല്പവൃക്ഷത്തെ സ്വന്തം ന·യ്ക്കുവേണ്ടി വിനിയോഗിക്കാതിരുന്നതുകൊണ്ട് ന്ധവിഡ്ഢി’ എന്നു നാം അദ്ദേഹത്തെ വിളിക്കുമോ? ജീമൂതവാഹനനു കല്പവൃക്ഷം വഴി ഭൂമിയിലെ സർവാധികാരവും സകല സന്പത്തും സ്ഥാനമാനങ്ങളുമൊക്കെ സ്വന്തമാക്കാമായിരുന്നു. പക്ഷേ, അദ്ദേഹം അങ്ങനെ ചെയ്തില്ല. അതിനുപകരം ഭൂമിയിലെ സകല ജനങ്ങളുടെയും ഐശ്വര്യത്തിലും ന·യിലുമാണ് അദ്ദേഹം ശ്രദ്ധിച്ചത്.
ഹ്രസ്വമാണ് നമ്മുടെ ഈലോക ജീവിതം. എങ്കിൽപ്പോലും, നമ്മുടെ ജീവിതം ഏറ്റവും സൗഭാഗ്യപൂർണമാക്കുവാൻ നാം ഏറെ പാടുപെടുന്നു. അങ്ങനെ ചെയ്യുന്നതിനെക്കുറിച്ച് ആർക്കും കുറ്റംപറയാനും സാധിക്കില്ല. എന്നാൽ, നാം സ്വന്തം ജീവിതം മാത്രം സൗഭാഗ്യപൂർണമാക്കാൻ ശ്രമിച്ചാൽ മതിയോ? നമ്മോടൊപ്പം ഈ ജീവിതയാത്രയിൽ പങ്കുചേരുന്ന മറ്റുള്ളവരുടെ കാര്യംകൂടി നാം ശ്രദ്ധിക്കേണ്ടതല്ലേ? നമ്മുടെ ജീവിതം സൗഭാഗ്യപൂർണമാക്കുന്നതോടൊപ്പം മറ്റുള്ളവരുടെ ജീവിതവും ന·കൊണ്ടു നിറയുവാൻ നാം സഹകരിക്കേണ്ടതല്ലേ?
കഥാസരിത്സാഗരത്തിൽ പറയുന്ന ജീമൂതവാഹനന്റെ ഈ കഥയിലേക്കു നമുക്കു മടങ്ങിവരാം: ജീമൂതവാഹനനു പിതൃസ്വത്തായി ലഭിച്ച ഏറ്റവും വലിയ സന്പത്തായിരുന്നു കല്പവൃക്ഷം. മറ്റുള്ളവരുടെ ന·യ്ക്കുവേണ്ടി ആ കല്പവൃക്ഷത്തെ കൈവിടുവാൻ അദ്ദേഹത്തിനു വൈമനസ്യം തോന്നിയില്ല. എന്നുമാത്രമല്ല, സന്തോഷപൂർവമാണ് അദ്ദേഹം അക്കാര്യം ചെയ്തത്. മറ്റുള്ളവരുടെ ന·യ്ക്കുവേണ്ടി തന്റെ സന്പത്തു മാത്രമല്ല, ജീവനുംകൂടി ബലികഴിക്കുവാൻ സന്നദ്ധനായ പുണ്യാത്മാവായിരുന്നു ജീമൂതവാഹനൻ. മലയവതി എന്ന അതിസുന്ദരിയെ വിവാഹംകഴിച്ച് സർവശ്വൈര്യങ്ങളോടുംകൂടി ജീവിക്കുന്ന കാലത്താണ് അദ്ദേഹം നാഗവംശത്തിൽപ്പെട്ടവരുടെ കദനകഥ അറിഞ്ഞത്.
തന്റെ മാതാവായ വിനിതയെ നാഗങ്ങളുടെ മാതാവായ കദ്രു ഒരു പന്തയത്തിൽ ചതിച്ച് അടിമയാക്കിയതിനുള്ള പ്രതികാരമായി ഗരുഡൻ നാഗങ്ങളെ കൊന്നൊടുക്കുവാൻ തുടങ്ങിയിരുന്നു. ഇതിൽ പരിഭ്രാന്തനായ നാഗരാജാവ് വാസുകി, ഗരുഡന് ഓരോ ദിവസവും ഓരോ നാഗത്തെ ഭക്ഷണമായി നൽകാമെന്നും തങ്ങളുടെ കുലത്തെ കൂട്ടത്തോടെ നശിപ്പിക്കരുതെന്നും അപേക്ഷിച്ചു. ഗരുഡൻ ഈ വ്യവസ്ഥ സമ്മതിക്കുകയും ചെയ്തു.
ശംഖചൂഡൻ എന്ന നാഗയുവാവായിരുന്നു ഒരു ദിവസം ഗരുഡന്റെ ഇരയാകുവാൻ വിധിക്കപ്പെട്ടത്. ഇതിൽ ദുഃഖിതയായ അയാളുടെ മാതാവിന്റെ വിലാപം ജീമൂതവാഹനൻ വനത്തിൽവച്ചു കേൾക്കുവാൻ ഇടയായി. ദുഃഖിതയായ ആ സ്ത്രീയെ ആശ്വസിപ്പിക്കുവാനും ശംഖചൂഡന്റെ ജീവൻ രക്ഷിക്കാനുമായി ജീമൂതവാഹനൻ സ്വയം മുന്നോട്ടുവന്നു. ശംഖചൂഡനും അയാളുടെ മാതാവും എതിർത്തിട്ടും ജീമൂതവാഹനൻ ഗരുഡന്റെ ഭക്ഷണമായിത്തീരുവാൻവേണ്ടി ഗരുഡന്റെ കൊലക്കല്ലിൽ കയറിക്കിടന്നു. ഗരുഡൻവന്നു രാജകുമാരനെ റാഞ്ചിക്കൊണ്ടുപോവുകയും മലയാദ്രിയുടെ കൊടുമുടിയിലിരുന്ന് അദ്ദേഹത്തെ ഭക്ഷിക്കുവാൻ തുടങ്ങുകയുംചെയ്തു.
അപ്പോൾ ആ യുവരാജാവ് ഇപ്രകാരം മനസിൽ പ്രാർഥിച്ചു: ന്ധന്ധഇതുപോലെ എനിക്കെല്ലാ ജ·ങ്ങളിലും എന്റെ ശരീരം മറ്റുള്ളവർക്കുവേണ്ടി പ്രയോജനപ്പെടുത്തുവാൻ കഴിയട്ടെ. പരോപകാരം ചെയ്യാൻ കഴിയാത്ത വിധം എനിക്കു സ്വർഗവാസമോ മുക്തിപ്രാപ്തിയോ ഉണ്ടാകാതിരിക്കട്ടെ.’’ സ്വയംമറന്നു സ്വന്തം സ്വത്തും ജീവനും മറ്റുള്ളവർക്കുവേണ്ടി സമർപ്പിച്ച ജീമൂതവാഹനനെവിടെ? സ്വന്തം ന·യ്ക്കുവേണ്ടി മറ്റുള്ളവരുടെ സ്വത്തും ചിലപ്പോൾ അവരുടെ ജീവൻപോലും സ്വന്തം കാൽക്കീഴിൽ കൊണ്ടുവരാൻ ശ്രമിക്കുന്ന നമ്മളെവിടെ? സ്വന്തം സ്വത്തും ജീവനും മറ്റുള്ളവരുടെ ന·യ്ക്കായി സമർപ്പിച്ച ജീമൂതവാഹനൻ ഗരുഡന്റെ ഭക്ഷണമായിത്തീർന്നെങ്കിലും ദൈവികശക്തിയാൽ അദ്ദേഹത്തിനു പുനർജീവൻ ലഭിച്ചു. മറ്റുള്ളവരുടെ ന·യ്ക്കും ഐശ്വര്യത്തിനുംവേണ്ടി സ്വന്തം സ്വത്തും ജീവനും സമർപ്പിക്കുന്നവർക്കു ലഭിക്കുന്നതും ഇതുതന്നെയാണ് ദൈവത്തിന്റെ അനന്തമായ അനുഗ്രഹങ്ങൾ. അതിൽ പുതുജീവനും ഉൾപ്പെടും.