Jeevithavijayam
10/24/2016
    
നമ്മുടെ ശ്രദ്ധയുടെ പരിധിയിൽ
ധനികനായ ഒരു യുവാവ്. അയാളുടെ മാതാപിതാക്കൾ ഏറെ സമ്പാദിച്ചുകൂട്ടിയിരുന്നതുകൊണ്ട് അധ്വാനിക്കേണ്ട ആവശ്യം അയാൾക്കില്ലായിരുന്നു. തന്മൂലം, വെറുതെ നാടുചുറ്റി അയാൾ ജീവിതം ആസ്വദിക്കാൻ ശ്രമിച്ചു.<യൃ><യൃ>പക്ഷേ, കുറെ കഴിഞ്ഞപ്പോൾ അയാൾക്കു മടുത്തു. ജീവിതം മഹാബോറായി തോന്നിത്തുടങ്ങി. അങ്ങനെയിരിക്കേ പ്രസിദ്ധനായ ഒരു ബുദ്ധസന്യാസിയെയും അദ്ദേഹത്തിന്റെ ആശ്രമത്തെയും കുറിച്ച് അയാൾ കേൾക്കാനിടയായി. ഒട്ടുംവൈകാതെ ഉപദേശം തേടി അയാൾ ആ ആശ്രമത്തിലെത്തി.<യൃ><യൃ>ആശ്രമത്തിലെത്തിയ അയാൾ ആശ്രമാധിപനായ സന്യാസിയോടു പറഞ്ഞു: “ജീവിതം എനിക്കു വലിയ മടുപ്പായിരിക്കുന്നു. അതുകൊണ്ട് ജീവിതത്തെക്കുറിച്ച് ആരോഗ്യകരമായ നല്ലൊരു അവബോധം നേടാൻ ഞാൻ ആഗ്രഹിക്കുന്നു.’’<യൃ><യൃ>ആ യുവാവിന്റെ ആഗ്രഹം വളരെ അഭിനന്ദനീയമായി ആശ്രമാധിപനു തോന്നി. അദ്ദേഹം പറഞ്ഞു: ‘‘തീർച്ചയായും അതിനു ഞാൻ നിങ്ങളെ സഹായിക്കാം.’’ <യൃ><യൃ>ചെറുപ്പക്കാരൻ പറഞ്ഞു: ‘‘ദീർഘനാളത്തേക്കുള്ള ധ്യാനവും പ്രാർഥനയുമൊക്കെയാണ് അങ്ങു നിർദേശിക്കുവാൻ പോകുന്നതെങ്കിൽ അതു വലിയ ബുദ്ധിമുട്ടായിരിക്കും. അതുകൊണ്ട് എന്തെങ്കിലും എളുപ്പമാർഗം അങ്ങു നിർദേശിക്കണം.’’<യൃ><യൃ>തെല്ലുനേരം മൗനമായി നിന്നതിനു ശേഷം ആശ്രമാധിപൻ ചോദിച്ചു: ‘‘നിങ്ങൾക്ക് ഏതുകാര്യത്തിലാണ് ഏറെ വൈദഗ്ധ്യമുള്ളത്?’’ യുവാവ് പറഞ്ഞു: ‘‘ജോലി ചെയ്യേണ്ട ആവശ്യമില്ലാത്തതുകൊണ്ട് ഒരു പ്രത്യേക തൊഴിലിലും പരിജ്‌ഞാനം നേടിയിട്ടില്ല. എന്നാൽ എനിക്കു ചെസ് കളിക്കാനറിയാം. അതു നന്നായിട്ടറിയാം.’’<യൃ><യൃ>അപ്പോൾ ആശ്രമാധിപൻ ചെസ് കളിയിൽ വിദഗ്ധനായ ഒരു സന്യാസിയെ വിളിച്ചുവരുത്തിയിട്ടു പറഞ്ഞു: ‘‘എല്ലാ കാര്യത്തിലും എന്നെ അനുസരിക്കുവാൻ കടപ്പെട്ടവനാണല്ലോ നിങ്ങൾ. നിങ്ങൾ ഈ യുവാവുമായി ചെസ് കളിക്കുക. കളിയിൽ തോറ്റാൽ നിങ്ങളുടെ തല ഞാൻ കൊയ്യും. അതുകൊണ്ടു ജീവൻ രക്ഷിക്കാൻവേണ്ടി പോരാടിക്കൊള്ളുക.’’<യൃ><യൃ>പിന്നെ, യുവാവിന്റെനേരേ തിരിഞ്ഞ് ആശ്രമാധിപൻ പറഞ്ഞു: ‘‘ചെസ് കളിക്കുവാൻ മാത്രമല്ലേ നിങ്ങളുടെ ജീവിതം നിങ്ങൾ വിനിയോഗിച്ചിട്ടുള്ളൂ. അതുകൊണ്ട് ഈ കളിയിൽ തോറ്റാൽപ്പിന്നെ നിങ്ങൾക്കും ജീവിക്കുവാനവകാശമില്ലെന്ന് ഓർമിച്ചുകൊള്ളൂ.’’<യൃ><യൃ>ചെസ്കളിയിൽ ആരു തോൽക്കുന്നുവോ ആ ആളുടെ തലപോകും എന്ന് അറിഞ്ഞുകൊണ്ടുതന്നെ ആ യുവാവും സന്യാസിയും കളിതുടങ്ങി. കളി തുടങ്ങിയപ്പോൾ യുവാവിന്റെ കൈ വിറയ്ക്കുന്നുണ്ടായിരുന്നു. എങ്കിലും കളിയിൽ തോറ്റാൽ തന്റെ തലപോകുമല്ലോ എന്ന ചിന്ത, നൂറുശതമാനവും ശ്രദ്ധയോടെ കളിക്കുവാൻ അയാളെ പ്രേരിപ്പിച്ചു.<യൃ><യൃ>കളിയിൽ ആദ്യമാദ്യം രണ്ടുപേരും, തുല്യരീതിയിൽ പൊരുതി. പക്ഷേ, സമയം കുറെ കഴിഞ്ഞപ്പോൾ സന്യാസിയുടെ ഒരു നീക്കം പിഴച്ചു. അതിൽ നിന്നു മുതലെടുത്തുകൊണ്ടു യുവാവു പല തകർപ്പൻ കരുനീക്കങ്ങളും നടത്തി. വിജയത്തിൽനിന്നു താൻ ഏറെ അകലെയല്ലെന്നു മനസിലാക്കിയ അയാൾ തന്റെ എതിരാളിയായ സന്യാസിയെ നോക്കി.<യൃ><യൃ>പെട്ടെന്ന് ആ സന്യാസിയുടെ ജീവിതത്തെക്കുറിച്ച് അയാൾക്ക് ആദരവു തോന്നി. എത്രയേറെ വർഷം തപസനുഷ്ഠിച്ച മനുഷ്യനാണദ്ദേഹം. തപസിലൂടെയും പ്രാർഥനയിലൂടെയും അദ്ദേഹം നേടിയ ശക്‌തി എത്രയോ പേർക്ക് ഇതിനകം ഉപകാരപ്രദമായിട്ടുണ്ടായിരിക്കണം. അങ്ങനെയുള്ള ഒരാളെ കളിയിൽ തോൽക്കാൻ ഇടവരുത്തുന്നതു ശരിയോ എന്ന് അയാൾ വീണ്ടുംവീണ്ടും സ്വയം ചോദിച്ചു.<യൃ><യൃ>ഇതിനിടയിൽ അയാൾ തന്നെക്കുറിച്ചുതന്നെയും ഒരു വിലയിരുത്തൽ നടത്തി. ജീവിതത്തിൽ ആർക്കും ഒന്നും ചെയ്യാത്തവനാണു താൻ. ഇതുവരെ താൻ ഒന്നും നേടിയിട്ടുമില്ല. അങ്ങനെയുള്ള താനല്ലേ ഒരുപക്ഷേ മരിക്കേണ്ടത്?<യൃ><യൃ>പെട്ടെന്ന് അയാൾ മനഃപൂർവം കളിയിൽ ഒന്നുരണ്ട് അബദ്ധനീക്കങ്ങൾ നടത്തി. അപ്പോഴേക്കും അയാൾ കളിയിൽ തോൽക്കുമെന്നു തീർച്ചയായിരുന്നു. ചെസ്കളി സശ്രദ്ധം വീക്ഷിച്ചിരുന്ന ആശ്രമാധിപൻ ഉടനേ മുന്നോട്ടാഞ്ഞു ചെസ്ബോർഡ് തട്ടി താഴെയിട്ടു.<യൃ><യൃ>കളിക്കാർ രണ്ടുപേരും കാര്യമെന്തെന്നറിയാതെ മിഴിച്ചിരിക്കുമ്പോൾ ആശ്രമാധിപൻ പറഞ്ഞു: ‘‘ഈ കളിയിൽ വിജയിയും പരാജിതനുമില്ല. അതുകൊണ്ട് ആരുടെയും തലപോകുന്ന പ്രശ്നവുമില്ല.’’<യൃ><യൃ>പിന്നീട് യുവാവിന്റെനേരേ തിരിഞ്ഞ് അദ്ദേഹം പറഞ്ഞു: ‘‘ജീവിതത്തിൽ രണ്ടുകാര്യമാണ് വേണ്ടത്. ഏകാഗ്രതയും മറ്റു മനുഷ്യരോട് അനുകമ്പയും. നിങ്ങൾക്ക് ഇവ രണ്ടുമുണ്ട്. സ്വന്തം ജീവിതംപോലും പണയംവച്ചുകൊണ്ട് ഏകാഗ്രതയോടെ കളിക്കുമ്പോഴും അപരനെ നിങ്ങൾ മറന്നില്ല. എന്നു മാത്രമല്ല, സ്വന്തം ജീവൻ നഷ്ടപ്പെടുത്തിക്കൊണ്ട് അപരന്റെ ജീവൻ രക്ഷിക്കാൻ മാത്രമുള്ള കാരുണ്യം നിങ്ങൾ കാണിച്ചു. നിങ്ങൾക്കു ജീവിതത്തെക്കുറിച്ചു പുതിയൊരു അവബോധം ആവശ്യമില്ല. നിങ്ങൾക്ക് ഇന്നുതന്നെ പോകാം.’’<യൃ><യൃ>ഓസ്ട്രിയയിൽ ജനിച്ച ഇംഗാർഡ് ഷ്ളോഗൽ എന്ന എഴുത്തുകാരി “ദ വിസ്ഡം ഓഫ് സെൻ മാസ്റ്റേഴ്സ്” എന്ന ഗ്രന്ഥത്തിൽ പറയുന്ന കഥയാണിത്. ഈ കഥയിലെ ആശ്രമാധിപൻ പറഞ്ഞതുപോലെ നമ്മുടെ ജീവിതത്തിലുണ്ടായിരിക്കേണ്ട രണ്ടു പ്രധാനകാര്യങ്ങളാണ് ഏകാഗ്രതയും മറ്റു മനുഷ്യരോടുള്ള അനുകമ്പയും.<യൃ><യൃ>നമ്മുടെ ജീവിതത്തെക്കുറിച്ചു നമുക്ക് ഏറെ ശ്രദ്ധ വേണം. നമ്മുടെ ജീവിതം എങ്ങനെ ഓരോ ദിവസവും കൂടുതൽ മെച്ചമാക്കാനാകുമെന്നു നാം അന്വേഷിക്കണം. അതിനായി നാം ശ്രമിക്കണം. എന്നാൽ, നമ്മുടെ ശ്രദ്ധയും ഏകാഗ്രതയും നമ്മുടെ ജീവിതത്തെക്കുറിച്ചു മാത്രമാകരുത്. നമ്മുടെ ജീവിതത്തെക്കുറിച്ചെന്നതുപോലെ മറ്റുള്ളവരുടെ ജീവിതത്തെക്കുറിച്ചും അവരുടെ നന്മയെക്കുറിച്ചും ശ്രദ്ധയുണ്ടായിരിക്കണം. എന്നു മാത്രമല്ല, അവരുടെ നന്മയ്ക്കുവേണ്ടി നാം നഷ്ടംസഹിക്കാൻ വരെ തയാറാകണം. എങ്കിൽ മാത്രമേ നമ്മുടെ ജീവിതത്തിന് ഏറെ അർഥവും പ്രസക്‌തിയും നൽകുന്ന അനുകമ്പയും കാരുണ്യവുമൊക്കെ നമുക്കും ഉണ്ടെന്ന് അവകാശപ്പെടാനാകൂ.<യൃ><യൃ>നമ്മുടെ ശ്രദ്ധ സാധാരണരീതിയിൽ നമ്മുടെ ജീവിതത്തെക്കുറിച്ചു മാത്രമാകാനാണിട. പക്ഷേ, അതുവഴിയായി ജീവിതത്തിൽ നാം അത്രയേറെ മെച്ചം നേടുന്നുണ്ടോ? നമ്മുടെ ശ്രദ്ധയുടെ പരിധിയിൽ നമ്മുടെ ജീവിതത്തോടൊപ്പം മറ്റുള്ളവരുടെ ജീവിതവും ഉണ്ടാകട്ടെ. അപ്പോൾ നമ്മുടെ ജീവിതത്തിന് ഏറെ ഗുണമേന്മയുണ്ടാകും. അതിൽ സംശയം വേണ്ട.
    
To send your comments, please clickhere