Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
8/30/2016
Print this Page
ഒരിക്കലും നീയെന്നെ ഓർത്തില്ലല്ലോ
രാത്രി മുഴുവൻ ഞാൻ കാവലിരുന്നു. നീ ഉണർന്നപ്പോൾ ഞാൻ നിന്റെ അരികിലുണ്ടായിരുന്നു. എന്നാൽ, നീ എന്നെ കണ്ടില്ല; എന്നെ ഓർമിച്ചുമില്ല. നീ ഉണർന്നാലുടനെ എന്നോടു സംസാരിക്കുമെന്നും നീ ചെയ്യാൻപോകുന്ന കാര്യങ്ങളെക്കുറിച്ച് എന്നോട് ആലോചന ചോദിക്കുമെന്നുമാണു ഞാൻ കരുതിയത്. പുതിയൊരു ദിവസത്തിലേക്കു കാലുകുത്തുവാൻ സാധിച്ചതിൽ നീ നന്ദിപറയുമെന്നും ഞാൻ കരുതി.<യൃ><യൃ>എന്നാൽ അങ്ങനെയൊന്നും സംഭവിച്ചില്ല. പ്രഭാതകർമങ്ങൾ കഴിഞ്ഞയുടനെ നീ പത്രമെടുക്കുവാൻ പോയി. പത്രവും വായിച്ചുകൊണ്ടു പ്രഭാതഭക്ഷണം കഴിക്കുമ്പോൾ നിന്റെ ചിന്തയിൽ ഞാൻ വരുമെന്നു വിചാരിച്ചു. ആ ചിന്ത വെറുതെയായി. രാവിലെ നീ ഓഫീസിലേക്കു യാത്രയാവുന്നതിനു മുമ്പ് നിനക്കു കുറെസമയം ഒന്നും ചെയ്യുവാനുണ്ടായിരുന്നില്ല. അപ്പോഴെങ്കിലും നീ എന്നെക്കുറിച്ചു ചിന്തിക്കുമെന്നു ഞാൻ കരുതി. എന്നാൽ, അതിനു പകരം വെറുതെ ഒരു സോഫയിൽ ചാരിയിരുന്നു നേരം കളയുകയാണു നീ ചെയ്തത്.<യൃ><യൃ>ഓഫീസിലേക്കു പോകാൻ നീ വളരെ ശ്രദ്ധാപൂർവമാണ് ഒരുങ്ങിയത്. നിന്റെ വേഷവിധാനം ഏറ്റവും മെച്ചമാണെന്നു നീ ഉറപ്പുവരുത്തി. പോളിഷ് ചെയ്തു മിനുസപ്പെടുത്തിയ ഷൂ ആണ് നീ ധരിച്ചത്. മുടി നീ മനോഹരമായി ചീകിവച്ചു. പോക്കറ്റിൽ പേനയും കുത്തി കൈയിൽ ബ്രീഫ്കെയ്സുമെടുത്തു നീ കാറിലേക്കു കയറിയപ്പോഴെങ്കിലും എന്നെ ഓർമ്മിക്കുമെന്നു ഞാൻ കരുതി. പക്ഷേ, അതുണ്ടായില്ല.<യൃ><യൃ>നീ ഡ്രൈവ് ചെയ്ത് അപകടമൊന്നും കൂടാതെ ജോലിസ്‌ഥലത്തെത്തി. അപ്പോഴെങ്കിലും നിന്റെ മനസിൽ നന്ദിയുടെ ഒരു ചിന്ത ഉടലെടുക്കുമെന്നു ഞാൻ കരുതി. അതും സംഭവിച്ചില്ല.<യൃ><യൃ>ഓഫീസിലെത്തിയ ഉടനെ നീ എല്ലാവരോടും ക്ഷേമാന്വേഷണങ്ങൾ നടത്തി. ജോലിയിലേക്കു പ്രവേശിച്ചു. എന്നെ അനുസ്മരിച്ചിട്ടു നിന്റെ ജോലി നീ തുടങ്ങിയിരുന്നെങ്കിൽ എന്നു ഞാൻ ആഗ്രഹിച്ചതു വെറുതെയായി.<യൃ><യൃ>ഉച്ചഭക്ഷണത്തിനു നീ പോയത് ഒരു റെസ്റ്ററന്റിലേക്കാണ്. വാഹനങ്ങൾ നിറഞ്ഞൊഴുകുന്ന വഴി നീ ക്രോസ് ചെയ്തപ്പോഴെങ്കിലും നിന്റെ ചിന്തയിൽ ഞാൻ വരുമെന്നു പ്രതീക്ഷിച്ചു. നിനക്ക് അപകടം ഉണ്ടാവില്ല എന്ന ഉറപ്പായിരിക്കണം എന്നെ നീ സ്മരിക്കാതിരിക്കാൻ കാരണം.<യൃ><യൃ>ഭക്ഷണത്തിനിരിക്കുമ്പോൾ നീ ചുറ്റിലും നോക്കി. അപ്പോൾ, ചിലർ തലകുനിച്ച് എനിക്കു നന്ദിപറഞ്ഞു ഭക്ഷണം കഴിക്കുവാൻ തുടങ്ങുന്നതു നീ കണ്ടു. പക്ഷേ, അപ്പോഴും എന്നെ ഓർമ്മിക്കുവാനോ എന്നോടു സംസാരിക്കുവാനോ നീ ശ്രമിച്ചില്ല.<യൃ><യൃ>ജോലി കഴിഞ്ഞു നീ വീട്ടിലെത്തുമ്പോൾ നിന്റെ കുടുംബാംഗങ്ങൾ നിനക്കു ഭക്ഷണം തയാറാക്കി കാത്തിരിപ്പുണ്ടായിരുന്നു. ആ ഭക്ഷണം വെട്ടിവിഴുങ്ങിയിട്ടു ചില സുഹൃത്തുക്കളെ കാണുവാൻ നീ പോയി. <യൃ><യൃ>നീ മടങ്ങിവന്നപ്പോൾ നേരം ഏറെ വൈകിയിരുന്നു. എങ്കിലും ടെലിവിഷൻ കാണുവാൻ നീ കുറെ സമയം കണ്ടെത്തി. അതിനിടയിൽ ചില സുഹൃത്തുക്കളെ വിളിച്ചു നീ സൗഹൃദ സംഭാഷണം നടത്തുകയുംചെയ്തു.<യൃ><യൃ>ഇതെല്ലാം കഴിഞ്ഞപ്പോൾ നിന്റെ കണ്ണുകൾ നിദ്രാഭാരമുള്ളവയായി മാറി. കിടക്കയിലേക്കു ചെരിയുന്നതിനു മുമ്പ് ഒരു നിമിഷനേരത്തേക്കെങ്കിലും നീ മുട്ടുകുത്തി എന്നോടു സംസാരിക്കുമെന്നു ഞാൻ പ്രതീക്ഷിച്ചു. പക്ഷേ, അതും സംഭവിച്ചില്ല. ഞാൻ ഇപ്പോഴും ക്ഷമാപൂർവം നിനക്കു കാവലിരിക്കുകയാണ്. നീ ക്ഷീണം തീർത്ത് ഉറക്കമുണരുമ്പോഴെങ്കിലും എന്നെ ഓർമിക്കുമെന്നാണ് എന്റെ പ്രതീക്ഷ. തെറ്റിദ്ധരിക്കേണ്ട, എനിക്കു നിന്നോടു പകയില്ല. എന്നാൽ, എനിക്കു ദുഃഖമുണ്ട്. നീ എന്നെ ഇടയ്ക്കെങ്കിലും ഓർമ്മിച്ചിരുന്നുവെങ്കിൽ നിന്റെ ദിവസത്തിന്റെ മേന്മ എത്രയോ വർധിക്കുമായിരുന്നു! നിനക്കുണ്ടായ ഈ നഷ്ടത്തെക്കുറിച്ചാണ് എന്റെ ദുഃഖം.<യൃ><യൃ>ഞാൻ ഇപ്പോഴും ക്ഷമാപൂർവം കാത്തിരിക്കുകയാണ്. രാവിലെ നീ ഉറക്കമുണരുമ്പോൾ എന്റെ സ്നേഹവുമായി ഞാൻ കാത്തുനിൽക്കും. അപ്പോൾ നീ എന്നെ ഓർമ്മിച്ചാൽ എന്റെ സ്നേഹവും അനുഗ്രഹങ്ങളും നിന്നിലേക്കൊഴുകും. നീ എന്നെ സ്മരിച്ചില്ലെങ്കിലോ? അപ്പോൾ എന്റെ സ്നേഹത്തിനും അനുഗ്രഹങ്ങൾക്കും നിന്നിൽ സ്‌ഥാനമില്ലാതെപോകും. അങ്ങനെ സംഭവിക്കാതിരിക്കട്ടെ എന്നാണ് എന്റെ ആഗ്രഹം.<യൃ><യൃ>ഉറക്കമുണരുന്ന നിമിഷമെങ്കിലും നീ എന്നെ സ്മരിക്കുമെന്ന പ്രതീക്ഷയോടെ നിനക്കായി ഞാൻ കാത്തിരിക്കുന്നു. എന്ന് നിന്റെ ഏറ്റവും വലിയ സുഹൃത്ത് – ദൈവം.<യൃ><യൃ>ദൈവത്തിന്റെ പേരിൽ ആരോ എഴുതിയ ഒരു എഴുത്ത് ഇന്റർനെറ്റിൽ കാണുവാനിടയായി. ആ എഴുത്തിന്റെ ചുവടുപിടിച്ച് എഴുതിയ കത്താണ് മുകളിൽ കൊടുത്തിരിക്കുന്നത്.<യൃ><യൃ>ഇമ്മാതിരിയൊരു എഴുത്തു വായിക്കാതെതന്നെ ദൈവത്തെ അനുദിനം സ്മരിക്കുകയും അവിടത്തേക്കു നന്ദിപറയുകയും ചെയ്യുന്നവരാകാം നമ്മൾ. അങ്ങനെയെങ്കിൽ നാം ഭാഗ്യവാന്മാർ തന്നെ. എന്നാൽ നമ്മുടെ തിരക്കുകൾക്കും ജീവിതവ്യഗ്രതകൾക്കുമിടയിൽ ദൈവത്തെ അനുസ്മരിക്കാൻ സമയം കണ്ടെത്താതെ പോകുന്നവരാണോ നമ്മൾ?<യൃ><യൃ>എങ്കിൽ മുകളിൽ കൊടുത്തിരിക്കുന്ന കത്ത് നാം ശ്രദ്ധാപൂർവം വായിക്കുകതന്നെ വേണം. ഉറങ്ങുമ്പോഴും ഉണർന്നിരിക്കുമ്പോഴും നമുക്കു ദൈവം കാവൽനിൽക്കുന്നുണ്ട്. അതുപോലെതന്നെ, തന്റെ അളവില്ലാത്ത സ്നേഹം എപ്പോഴും നമുക്കായി അവിടുന്നു വച്ചുനീട്ടുന്നുണ്ട്. ആ സ്നേഹം നന്ദിപൂർവം സ്വീകരിക്കുവാനോ അത് അവഗണിക്കുവാനോ നമുക്കു സാധിക്കും. ദൈവം നമുക്കായി വച്ചുനീട്ടുന്ന സ്നേഹം നന്ദിയോടെ എപ്പോഴും സ്വീകരിക്കുവാൻ സാധിച്ചാൽ നമ്മുടെ ജീവിതം ഏതു നിമിഷവും ധന്യമായിരിക്കും. ഇക്കാര്യം എപ്പോഴും നമ്മുടെ ഓർമയിലുണ്ടായിരിക്കട്ടെ.<യൃ>
To send your comments, please
clickhere
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.