ഗവാസ്കർക്കെതിരേ കള്ളക്കേസ്?
ഗവാസ്കർക്കെതിരേ  കള്ളക്കേസ്?
ഇവർ പോലീസുകാർ ചെയ്യുന്നത് ദാസ്യപ്പണി- 2

മകൾക്കെതിരായ പരാതി പിൻവലിക്കാൻ എഡിജിപി ആവശ്യപ്പെടുന്നു. ഓഫീസിൽനിന്നു ജീവനക്കാരെ വിട്ടാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഗവാസ്കർ അതിനു വഴങ്ങിയില്ല. അതോടെ ഗവാസ്ക്കർക്കെതിരേ എഡിജിപിയുടെ മകൾ പരാതി നല്കുന്നു. ഗവാസ്കറിന്‍റെ പരാതിയിൽ ആദ്യം കേസെടുക്കാതിരുന്ന തിരുവനന്തപുരം മ്യൂസിയം പോലീസ് സംഭവം വിവാദമായതോടെ എഡിജിപിയുടെ മകൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. ഇതിനിടെ ഗവാസ്കറിനെതിരെയും എഡിജിപിയുടെ മകൾ പരാതി നൽകി. ഈ പരാതിയിലാണ് ഇപ്പോൾ ഗവാസ്കറിനെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിക്കൽ, അസഭ്യം പറയൽ എന്നീ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് സ്നിഗ്ധ, ഗവാസ്കറിനെതിരേ പരാതി നൽകിയിരിക്കുന്നത്. വാദി ജയിലിൽ കിടക്കുമെന്നുറപ്പായി. നിയമവും അധികാരവുമുള്ളവർ ഒരു വശത്ത്. ദാസ്യപ്പണി ചെയ്യുന്നവർ മറുവശത്ത്. ആരു ജയിക്കും. അധികാരത്തോടെ എഴുതി വയ്പിക്കുന്നവർ ജയിക്കും. ഐപിഎസ്അസോസിയേഷനും ഇതിനായി രംഗത്തുണ്ട്.

മർദനം നടന്നോ‍? കാത്തിരിക്കണം

മകൾ ഡ്രൈവറെ മർദിച്ചോ എന്നത് സ്ഥിരീകരിക്കാൻ കോടതി വിധി വരെ കാത്തിരിക്കണം. പക്ഷേ എഡിജിപി സുദേഷ് കുമാർ ചട്ടലംഘനം നടത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ആദ്യ പരിശോധനയിൽ തന്നെ വ്യക്തമായി. എഡിജിപിയെന്ന നിലയിൽ കിട്ടിയ ഒൗദ്യോഗിക വാഹനം ദുരുപയോഗം ചെയ്തുവെന്നതിന് തെളിവാണ് എഡിജിപിയുടെ മകൾ തന്നെ പോലീസിന് നൽകിയ പരാതി. ഇതിൽ ഒൗദ്യോഗിക വാഹനത്തിൽ രാവിലെ നടക്കാൻ പോയെന്ന് എഡിജിപിയുടെ മകൾ തന്നെ വ്യക്തമാക്കുന്നുണ്ട്. ഇതോടെയാണ് ചട്ടലംഘനം സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തിലാണ് ബറ്റാലിയൻ എഡിജിപി പദവിയിൽ നിന്നും സുദേഷ് കുമാറിനെ സർക്കാർ അടിയന്തരമായി നീക്കിയത്.

മകളുടെ പേരിലുള്ള കേസ് ഒതുക്കി തീർത്തുള്ള പ്രശ്നപരിഹാരമാണ് എഡിജിപി ആഗ്രഹിക്കുന്നത്. ചെയ്ത തെറ്റിനുള്ള ശിക്ഷയായാണ് സുദേഷ് കുമാറിനെ ബറ്റാലിയൻ എഡിജിപി പദവിയിൽ നിന്ന് മാറ്റിയത്. അതുകൊണ്ട് മറ്റ് നിയമപ്രശ്നങ്ങളും കേസുമൊന്നും വേണ്ടെന്ന സാഹചര്യമൊരുക്കാനാണ് ഐപിഎസ് മേലാളൻമാരുടെ നീക്കം. ഇതിന് മകളുടെ അടികൊണ്ട ഗവാസ്കർ സമ്മതിക്കുമോ എന്നതാണ് പ്രശ്നം. പോലീസ് ആസ്ഥാനത്തെ മിക്കവാറും എല്ലാ ഐപിഎസുകാരും പ്രശ്നത്തിൽ ഇടപെടുന്നുണ്ട്. പോലീസ് അസോസിയേഷനും ഐപിഎസുകാരുടെ സംഘടനയുമായുള്ള തർക്കത്തിലേക്ക് കൈവിട്ടു പോകുന്ന അവസ്ഥയിലാണ് കാര്യങ്ങൾ. അതിനിടെ സുദേഷ് കുമാറിനെ ന്യായീകരിക്കാൻ മുതിർന്ന ഐപിഎസുകാർക്കും കഴിയാത്ത സ്ഥിതിയാണുള്ളത്.

എല്ലാവരും സമ്മതിക്കുന്നു

അടിമപ്പണിയും വാഹന ദുരുപയോഗവും ശരിയാണെന്ന് ഏവരും സമ്മതിക്കുന്നു. സുദേഷ് കുമാർ ഒൗദ്യോഗിക വാഹനം ദുരുപയോഗിച്ചതിന് തെളിവ് കിട്ടുകയും ചെയ്തു. പ്രഭാത സവാരിക്കു ഭാര്യയും മകളും ഒൗദ്യോഗിക വാഹനം ഉപയോഗിച്ചതിന് സ്ഥിരീകരണം പൊലീസ് പരാതിയിൽ തന്നെയുണ്ട്. ആക്രമണം നടന്നത് കെ എൽ 01 എബി 1736 നന്പർ വാഹനത്തിലെന്ന് എഫ് ഐ ആറും വ്യക്തമാക്കുന്നു. സ്വകാര്യ യാത്രകൾക്ക് ഔദ്യോഗിക വാഹനം ഉപയോഗിച്ചത് സ്വന്തമായി രണ്ടു കാറുള്ളപ്പോഴാണ്. അതുകൊണ്ട് തന്നെ എഡിജിപിയുടേത് പോലീസ് ചട്ടങ്ങളുടെ ലംഘനമാണെന്ന് സർക്കാർ തീരുമാനിച്ചു.

ദാസ്യവേല പരാതി വ്യാപകം

പോലീസുകാരെക്കൊണ്ട് എഡിജിപി ദാസ്യവേല ചെയ്യിക്കുന്നുവെന്നും പരാതികൾ ധാരാളമാണ്. അതിനുള്ള ശിക്ഷണനടപടിയായി അദ്ദേഹത്തെ നീക്കം ചെയ്തിട്ടുണ്ട്. സായുധ സേനകളിൽ ജീവനക്കാരെ ദാസ്യവേല അടക്കമുള്ളവയ്ക്ക് നിർബന്ധിക്കാൻ അവസരം നിലനിൽക്കുന്ന സാഹചര്യം കണക്കിലെടുത്താണ് അദ്ദേഹത്തിന് സേനയ്ക്ക് പുറത്തു നിയമനം നൽകാൻ ആലോചിക്കുന്നത്. പോലീസ് ആസ്ഥാനത്ത് റിപ്പോർട്ടുചെയ്യാനുള്ള നിർദ്ദേശമാണ് അദ്ദേഹത്തിന് നൽകിയിട്ടുള്ളത്.


കർശന നടപടി; മുഖ്യമന്ത്രി

സംഭവത്തിൽ കർശന നടപടിയുണ്ടാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസംതന്നെ വ്യക്തമാക്കിയിരുന്നു. തെക്കൻ മേഖലാ എഡിജിപിയെ വിളിച്ചുവരുത്തി അദ്ദേഹം സംഭവത്തിന്‍റെ വിശദാംശങ്ങൾ ആരായുകയും ചെയ്തിരുന്നു. മർദ്ദനമേറ്റ പോലീസ് ഡ്രൈവർ ഗവാസ്കറുടെ ഭാര്യ മുഖ്യമന്ത്രിയെ നേരിൽക്കണ്ട് പരാതി നൽകിയതിന് പിന്നാലെയാണ് നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി മാധ്യമങ്ങൾക്ക് മുന്നിൽ വ്യക്തമാക്കിയത്. പോലീസ് അസോസിയേഷനും മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. പിന്നാലെയാണ് എഡിജിപിയുടെ കുടുംബത്തിനു നേരേ കൂടുതൽ ഗുരുതര ആരോപണങ്ങൾ ഉയർന്നത്. . എഡിജിപിയുടെ ഭാര്യയും മകളും പീഡിപ്പിച്ചെന്ന് വനിതാ ക്യാന്പ് ഫോളോവറുടെ വെളിപ്പെടുത്തലും ചർച്ചയായി. വീട്ടുജോലിക്കെത്താൻ വൈകിയതിന് മർദ്ദിച്ചു. തന്നെ പട്ടിയെ അഴിച്ചുവിട്ട് കടിപ്പിക്കണമെന്ന് എഡിജിപി ആവശ്യപ്പെട്ടെന്നും തന്‍റെ കുടുംബത്തെയടക്കം അപമാനിച്ചെന്നും ഇവർ വെളിപ്പെടുത്തി.ഇതൊക്കെ ചെറിയ സംഭവങ്ങളാണ്.പല ഉന്നതരുടെയും കീഴിൽ കിടന്നു പീഡനം ഏറ്റുവാങ്ങിയവർ ധാരാളമാണ്. ആട്ടും തുപ്പും ഏറ്റുവാങ്ങി ജീവിക്കുന്നവർ ഇപ്പോഴും മൗനം പാലിക്കുന്നതു ജീവിക്കണമെന്നാഗ്രഹമുള്ളതു കൊണ്ടുമാത്രമാണ്.

മാടന്പിത്തരം

എഡിജിപി സുദേഷ്കുമാർ ക്രമക്കേടിന്‍റെയും മാടന്പിത്തരത്തിന്‍റെയും ഉത്തമ ഉദാഹരണമായ പോലീസ് ഉദ്യോഗസ്ഥനാണെന്ന പരാതിയാണ് ഉയരുന്നത്. ഔദ്യോഗികവാഹനത്തിന് പുറമേ അനധികൃതമായി അദ്ദേഹം ഉപയോഗിക്കുന്നത് നാലു സർക്കാർ വാഹനങ്ങളാണെന്നും റിപ്പോർട്ട് പുറത്തുവന്നിരുന്നു. സുദേഷ്കുമാറിന്‍റെ പട്ടിക്ക് യാത്ര ചെയ്യാനും പൊലീസ് വാഹനം. മകളെ ശാരീരിക ക്ഷമത പരീശിലിപ്പിക്കുന്നത് വനിതാ പോലീസ് ഉദ്യോഗസ്ഥ. വീട്ടിൽ ജോലിക്ക് നിയോഗിച്ചിരിക്കുന്നത് 15 ലേറെ ക്യാന്പ് ഫോളേവറന്മാരെ ഇങ്ങനെ ഏറെ പരാതികൾ സർക്കാരിന് കിട്ടിയിരുന്നു. കേരളത്തിലെ ഒൻപത് പ്രധാന ബറ്റാലിയനുകളുടെ ചുമതലയുള്ള എഡിജിപിയായിരുന്ന അദ്ദേഹം നാലു വാഹനങ്ങൾ അനധികൃതമായി ഉപയോഗിക്കുന്നുണ്ടെന്നും വ്യക്തമായി. ഒൗദ്യോഗകമായി സർക്കാർ നൽകിയ വാഹനത്തിന് പുറമെയാണ് ഈ വാഹനങ്ങൾ ഉപയോഗിക്കുന്നത്. വിവിധ ബറ്റാലിയനുകളിലേക്ക് ആഭ്യന്തരവകുപ്പ് നൽകിയ വാഹനങ്ങൾ ആണ് സ്വന്തം വീട്ടാവശ്യത്തനായി ഇദ്ദേഹം കസ്റ്റഡിയിൽ വച്ചിരിക്കുന്നത്. ഇതിൽ ഒരു വാഹനത്തിൽ യാത്ര ചെയ്യുന്നത് അദ്ദേഹത്തിന്‍റെ പട്ടിയാണെന്നത് കൗതുകം ഉണർത്തുന്നു.

മകളുടെ ശരീരസംരക്ഷണത്തിനും വ്യായാമത്തിനുമായി ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥയെ പ്രത്യേകമായി നിയമിച്ചിട്ടുണ്ട്. മകളോടൊപ്പം പ്രഭാത സവാരിക്ക് കൂടെ പോകുക. വ്യായാമത്തിന് ആവശ്യമായ ഉപദേശങ്ങൾ നൽകുകയുമാണ് ഇവരുടെ ജോലി. വാഹനങ്ങൾ ഒടിക്കുന്നതിനായി മൂന്ന് ഡ്രൈവറന്മാരെയും വീട്ടിലേയും ഓഫീസിലേയും സുരക്ഷയ്ക്കായി 11 പുരുഷ പോലീസുകാരെയും നിയോഗിച്ചിട്ടുണ്ട്. വിവിധ ബറ്റാലിയനുകളിലെ കാന്‍റീൻ ജോലിക്കായി കൊടുത്തിരിക്കുന്ന കുക്ക്, സ്വീപ്പർ , കാർപെന്‍റർ എന്നീ തസ്തികയിൽ ജോലി ചെയ്യുന്ന നിരവധി പേരെ വീട്ടുജോലിക്കായി നിയോഗിച്ചിട്ടുണ്ട്. മാനസിക പീഡനത്തിൽ മനം നൊന്ത് അടുത്തിടെയാണ് ഒരു ഡ്രൈവർ നീണ്ട അവധിയിൽ പ്രവേശിച്ചത്. (തുടരും)

സൂര്യനാരായണൻ