ഭാരംപേറുന്ന ബാല്യങ്ങള്‍
ഭാരംപേറുന്ന ബാല്യങ്ങള്‍
ജൂണ്‍ 12 ബാലവേല വിരുദ്ധദിനം

സന്പൂർണ സാക്ഷരത നേടിയ കേരളത്തിൽ ഇന്നും ബാലവേല സജീവം..! ഹോട്ടലുകളിലും ഫാക്ടറികളിലും തുച്ഛമായ വേതനത്തിൽ പകലന്തിയോളം പണിയെടുക്കുന്ന കുരുന്നുകൾ... ഓടിക്കളിക്കേണ്ട പ്രായത്തിൽ കുടുബത്തിന്‍റെ പ്രാരാബ്ധങ്ങളിൽ പങ്കാളിയായി ജീവിതം ഹോമിക്കുന്ന കുരുന്നുകൾ... പാറമടകളിൽ ഇവർ ജോലിയിൽ ഏർപ്പെടുന്ന ദയനീയ കാഴ്ച... ഇതെല്ലാം ഇന്നും നമ്മുടെ നാടിന്‍റെ നേർക്കാഴ്ചകളാണ്...

ഇന്ത്യയിൽ നിന്ന് ഇനിയും വിട്ടുമാറാതെ നിൽക്കുന്ന പട്ടിണിയാകാം ഒരുപക്ഷെ ബാലവേലയുടെ പ്രധാന കാരണമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. പട്ടിണികിടക്കുന്ന അനേകം മാതാപിതാക്കൾക്ക് കുട്ടികളെ വിദ്യാലയങ്ങളിലേക്ക് അയയ്ക്കാനുള്ള സാന്പത്തികശേഷിയുണ്ടാകില്ല. മിക്ക പാവപ്പെട്ട കുടുംബങ്ങളിലേയും ഏക അത്താണി അച്ഛനായിരിക്കും. കുടുംബനാഥൻ മരിക്കുകയോ മറ്റോ ചെയ്താൽ കുട്ടികൾ തൊഴിൽ തേടി ഇറങ്ങേണ്ടിവരുന്നു

എന്നാൽ ചില മാതാപിതാക്കൾ കുടുംബത്തിൽ കൂടുതൽ പണം നേടുന്നതിനായി കുട്ടികളെ ബാലവേലയ്ക്ക് അയയ്ക്കാറുണ്ട്! സർക്കസിലും ഉത്സവപ്പറന്പിലുമൊക്കെ കുട്ടികളെ ധാരാളമായി വിനോദപ്രകടനങ്ങൾക്ക് ഉപയോഗിച്ചു ലാഭം കൊയ്യുന്ന മുതലാളിമാരും വിരളമല്ല.
കേരളത്തിൽ ബാലവേല കൂടിവരികയാണെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ ലോക ബാലവേല വിരുദ്ധദിനത്തോടനുബന്ധിച്ച് ലേബർ സ്റ്റഡീസ് ആൻഡ് റിസർച്ച് സെന്‍റർ സംഘടിപ്പിച്ച യോഗവും ഇക്കാര്യം അഭിപ്രായപ്പെട്ടിരുന്നു. ഇതരസംസ്ഥാനക്കാരുടെ ഒഴുക്കുവർധിച്ചതാണ് കുട്ടിത്തൊഴിലാളികളുടെ എണ്ണത്തിലും വർധനവുണ്ടാകാൻ കാരണമായി ചൂണ്ടിക്കാണിക്കുന്നത്. 2012-ൽ ബാലവേല വിമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ട സംസ്ഥാനമാണ് കേരളം. നാടോടി കുട്ടികൾക്കൊപ്പം മലയാളികളായ കുട്ടികളും ബാലവേല ചെയ്യുന്നു. എന്നിട്ടും ഇതൊന്നും കണ്ടില്ലെന്ന് നടിക്കുകയാണ് അധികൃതർ.

കോഴിക്കോട് കടപ്പുറത്ത് സ്ഥിരമായി വരുന്നവർക്ക് ഒരു കുരുന്ന് മുഖം സുപരിചിതമാണ് . രണ്ടാം ക്ലാസിൽ പഠിക്കുന്പോൾ മുതൽ കപ്പലണ്ടിക്കച്ചവടവുമായി അവൻ അവിടെയുണ്ട്. മൂന്ന് വർഷമായിട്ടും ഇതേ സ്ഥലം. ഇതേ ജോലി. ഈ കുരുന്നിനെ പോലെ നിരവധിപേരാണ് കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ജോലിചെയ്യുന്നത്. ഇവരിൽ പലരെയും തെരുവിലിറക്കുന്നത് മാതാപിതാക്കൾ തന്നെയാണെന്നത് ഞെട്ടിക്കുന്ന സത്യം. പൊതുസമൂഹത്തിന്‍റെ കണ്‍മുന്പിലാണ് ഇവരൊക്കെ ജോലി ചെയ്യുന്നത്. പോലീസുകാരടക്കം നിയമം നടപ്പിലാക്കേണ്ടവരുടെ മൂക്കിന് താഴെയാണ് ഈ കാഴ്ചകൾ. എന്നിട്ടും കുരുന്നുകളെ ചൂഷണം ചെയ്യുന്നത് തടയാൻ ഇവരൊന്നും ശ്രമിക്കുന്നില്ല. അതുമൂലം ഇത്തരം കുരുന്നുകളും അവരുടെ ദുരിതങ്ങളും തുടർക്കഥയാകുന്നു.
14 വയസിന് താഴെയുള്ള കുട്ടികളെ അപകടകരമായ ജോലികൾക്കൊന്നും നിയോഗിക്കരുതെന്നു ഭരണഘടനയുടെ 24, 39, 45 എന്നീ വകുപ്പുകൾ പറയുന്നു. കുഞ്ഞുങ്ങൾക്ക് സൗജന്യവും സ്വതന്ത്രവുമായ വിദ്യാഭ്യാസം ഭരണഘടന ഉറപ്പു വരുത്തുന്നു.എന്നിട്ടും ലക്ഷക്കണക്കിനു കുട്ടികൾ കൂലിയില്ലാവേല ചെയ്യുന്നു. ചൂഷണത്തിനിരയാവുന്നു. അർഹമായ ബാല്യം അവർക്ക് നഷ്ടപ്പെടുന്നു. മാനസികവും ശാരീരികവും ആന്തരികവുമായ വളർച്ച മുരടിക്കുന്നു.

ബാലവേല നിരോധിക്കേണ്ടതിന്‍റെ ആവശ്യകതയിലേക്ക് ബോധവത്കരണം നടത്താനാണ് അന്തർദേശീയ തൊഴിൽ സംഘടന ജൂണ്‍ 12 ബാലവേല വിരുദ്ധ ദിനമായി ആചരിക്കുന്നത്.
2017ലെ അവസാനകാലത്തെ മൂന്നു മാസത്തിനുള്ളിൽ കോഴിക്കോട് നഗരത്തിലും പരിസര പ്രദേശങ്ങളിലും നടത്തിയ പരിശോധനയിൽ ബാലവേല ചെയ്യുകയായിരുന്ന ഇതര സംസ്ഥാനക്കാരായ പത്ത് കുട്ടികളെയാണ് മോചിപ്പിച്ചത്. എല്ലാവരും പതിനാല് വയസിൽ താഴെയുള്ളവർ. അച്ഛനമ്മമാർക്കൊപ്പമാണ് ഇവർ ജോലിക്കെത്തിയത്. രാവിലെ ആറ് മണി മുതൽ രാത്രി വരെ ജോലി ചെയ്യുന്നു. ഇവരെ ചിൽഡ്രൻസ് ഹോമിലേക്ക് മാറ്റി.

പരിശോധനയ്ക്ക് നേതൃത്വം കൊടുത്ത ചൈൽഡ് പ്രൊട്ടക്്ഷൻ ഓഫീസർ ഷീബ മുംതാസ് സി.കെ അന്നു മാധ്യമങ്ങളോട് പറഞ്ഞത് ഇങ്ങനെയാണ്. ജോലി സമയമാണ് കൂടുതൽ പ്രശ്നം. കുട്ടികളുടെ അവകാശം നിഷേധിക്കപ്പെടുകയാണ്. സ്കൂളിൽ പോകണമെന്നൊക്കെ ആഗ്രഹിക്കുന്ന കുട്ടികളാണ്. രക്ഷിതാക്കളും കുടുംബാംഗങ്ങളും നാടു വിട്ട് കേരളത്തിലേക്ക് വരുന്പോൾ അവരും വരികയാണ്. ജീവിതരീതി ഇങ്ങനെ ആയതിനാൽ ചൂഷണം ചെയ്യപ്പെടുകയാണെന്ന് കുട്ടികൾക്കും തോന്നില്ല. തമിഴ്നാട്ടിലെ കുട്ടികളാണ് അവർ. അവിടെ സ്കൂളിൽ പോകുന്നുണ്ടെന്നാണ് രേഖകൾ. അഞ്ചിലും ആറിലും പഠിക്കുന്ന കുട്ടികളാണ്. ഇവരെ ഇവിടത്തെ സ്കൂളിൽ പഠിപ്പിക്കാനും കഴിയില്ല. തമിഴ് മീഡിയത്തിലാണ് കുട്ടികൾ പഠിച്ചത്. സ്കൂളിൽ ഒട്ടും പോകാത്ത കുട്ടികളാണെങ്കിൽ ഇവിടെ ചേർക്കാമായിരുന്നു.


ഉത്തരേന്ത്യയിൽ നിന്നുള്ള കുട്ടികളെ അവരുടെ നാട്ടിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്. അവിടെയുള്ള ചൈൽഡ് പ്രൊട്ടക്ഷൻ കമ്മിറ്റിയുമായി ബന്ധപ്പെട്ട് നാട്ടിലേക്ക് മാറ്റും. അതുവരെ ഇവിടെയുള്ള ചിൽഡ്രൻസ് ഹോമിൽ താമസിപ്പിക്കും.

കോഴിക്കോട് നഗരത്തിലെ മാത്രം കാഴ്ചയല്ല ഇത്. മെച്ചപ്പെട്ട ജീവിതം തേടി ജന്മനാട്ടിൽ നിന്നു വണ്ടി കയറുന്ന ഉത്തരേന്ത്യക്കാരുടെ കുട്ടികൾ കേരളത്തിൽ രക്ഷിതാവിന്‍റെ വഴിയേ തന്നെ ജീവിക്കേണ്ടി വരികയാണ്. ആറ് വയസ് മുതൽ പതിനാല് വയസ് വരെയുള്ള കുട്ടികൾക്ക് നിർബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസം ഭരണഘടന ഉറപ്പു നൽകുന്നു.ഒപ്പം പതിനെട്ട് വയസിൽ താഴെയുള്ള കുട്ടികളെ ജോലി ചെയ്യിക്കുന്നത് ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കുറ്റകരവുമാണ്. ഇതര സംസ്ഥാനക്കാരായ കുട്ടികളുടെ പ്രായം തെളിയിക്കുന്ന കൃത്യമായ രേഖകളില്ല. ഇത് ബാലവേലയ്ക്കെതിരേ കേസ് രജിസ്റ്റർ ചെയ്യാൻ തടസമാകുന്നതായാണ് അധികൃതരുടെ വാദം. ചിൽഡ്രസ് ഹോമിലേക്ക് മാറ്റുന്ന കുട്ടികൾ പിന്നീട് പുറത്തെത്തുന്പോൾ ഈ വഴി തന്നെ തെരഞ്ഞെടുക്കുകയാണ്.

ആസാം, ബിഹാർ, നേപ്പാൾ, ഒഡീഷ, ബംഗാൾ എന്നിവിടങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് തൊഴിൽ തേടിയുള്ള കുടിയേറ്റം കൂടുതൽ. ഉത്തരേന്ത്യൻ ഗ്രാമങ്ങളിലെ പട്ടിണിയും തൊഴിലില്ലായ്മയും കാർഷിക മേഖലയിലെ പ്രതിസന്ധിയും ഈ കുടിയേറ്റത്തിന് ആക്കം കൂട്ടി. ചെറു സംഘങ്ങളായെത്തിയവർ പിന്നീട് കുടുംബത്തോടെ കുടിയേറി.രക്ഷിതാക്കൾ പല ജോലി ചെയ്യുന്പോഴും നഷ്ടം നേരിട്ടത് കുട്ടികൾക്കായിരുന്നു. പ്രാഥമിക വിദ്യാഭ്യാസം പോലും ഇവർക്ക് നിഷേധിക്കപ്പെട്ടു. പിന്നീട് രക്ഷിതാക്കൾക്കൊപ്പം കുട്ടികളും ജോലി ചെയ്യാൻ തുടങ്ങി.

ഇടുക്കിയിലെ തോട്ടം മേഖലയിൽ സർവ ശിക്ഷാ അഭിയാൻ നടത്തിയ സർവെയിൽ കുട്ടികൾ ജോലി ചെയ്യുന്നതായി കണ്ടെത്തി. ആസാം, ജാർഖണ്ഡ്, ഛത്തീസ്ഗഡ്, ബംഗാൾ എന്നിവിടങ്ങളിൽ നിന്നെത്തിയ തൊഴിലാളികളുടെ മക്കളാണിവർ. കോട്ടയം, പത്തനംതിട്ട ജില്ലകളിലും തോട്ടം മേഖലയിൽ കുട്ടികൾ ജോലി ചെയ്യുന്നുണ്ട്. രക്ഷിതാക്കൾ ജോലിക്ക് പോകുന്പോൾ കുട്ടികളെ തനിച്ച് നിർത്താൻ മടിക്കുന്നതിനാൽ പലരും കൂടെ കൊണ്ടു പോവുകയായിരുന്നു.നിയമ വിരുദ്ധമാണെങ്കിലും കുട്ടികൾക്ക് കുറഞ്ഞ കൂലി നൽകിയാൽ മതിയെന്നതിനാൽ ഉടമകളും ജോലി നൽകാൻ തയാറായി. രക്ഷിതാക്കൾ നിരക്ഷരരായതിനാൽ മക്കളുടെ പഠനത്തെ കുറിച്ച് ചിന്തിക്കുന്നുമില്ല.

സംസ്ഥാനത്തെ സർക്കാർ- എയ്ഡഡ് സ്കൂളുകളിൽ എണ്ണം തികയ്ക്കാനുള്ള തലകളായി മാറി ഇതര സംസ്ഥാനക്കാരായ കുട്ടികൾ. കുട്ടികളുടെ കൊഴിഞ്ഞു പോക്ക് കാരണം നിലനിൽപ്പ് ഭീഷണിയിലായ സ്കൂളുകളിലേക്ക് ബാഗും മലയാളത്തിലുള്ള പാഠപുസ്തകങ്ങളുമായി ഇവരെത്തി. വിദ്യാഭ്യാസ വകുപ്പ് അധികൃതരുടെ പരിശോധന കഴിയുന്നതോടെ ഇവർ സ്കൂളിന്‍റെ പടിയിറങ്ങും. വീണ്ടും തൊഴിലിടത്തിൽ കുറഞ്ഞ കൂലിക്ക് ജോലി ചെയ്തു. ഇതര സംസ്ഥാനക്കാരായ കുട്ടികൾ തൊഴിൽ മേഖലയിൽ ചൂഷണം ചെയ്യപ്പെടുന്നവെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് സർക്കാറും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും പദ്ധതികൾ ആവിഷ്കരിച്ചത്. ഇതിനായി സർവെകളും നടത്തി. ഇടുക്കിയിൽ സർവശിക്ഷാ അഭിയാൻ ഒൗട്ട് ഓഫ് സ്കൂൾ സർവെ എന്ന പേരിൽ നടത്തിയ സർവെയുടെ അടിസ്ഥാനത്തിൽ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പ്രത്യേക പദ്ധതി നടപ്പാക്കി. പതിനേഴ് വയസിൽ താഴെയുള്ള കുട്ടികളുടെ പഠനത്തിന് ആവശ്യമായ സൗകര്യമൊരുക്കുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം.പൊതുവിദ്യാഭ്യാസവകുപ്പുമായി സഹകരിച്ചായിരുന്നു ഇടുക്കിയിൽ സർവശിക്ഷാ അഭിയാൻ പദ്ധതി നടപ്പാക്കിയത്. ഇതര സംസ്ഥാനക്കാർക്ക് വേണ്ടി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ക്ഷേമ പദ്ധതികളുടെ ഭാഗമായി കുട്ടികളുടെ സംരക്ഷണത്തിനും വിദ്യാഭ്യാസത്തിനും പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്. കുട്ടികളെ സ്കൂളിൽ ചേർത്താലും ഇടയ്ക്കിടെ രക്ഷിതാക്കളുടെ ജോലി സ്ഥലം മാറുന്നതാണ് വിദ്യാഭ്യാസം പൂർത്തിയാക്കാൻ പലപ്പോഴും തടസമാകുന്നത്.

പ്രദീപ് ഗോപി