കൊച്ചി മെട്രോയ്ക്ക് ഒന്നാം പിറന്നാള്‍
കൊച്ചി മെട്രോയ്ക്ക് ഒന്നാം പിറന്നാള്‍
കൊച്ചി മെട്രോ സർവീസ് ആരംഭിച്ചിട്ട് ഒരു വർഷം പൂർത്തിയാകുന്നു. ഒന്നാം വാർഷികത്തോട് അനുബന്ധിച്ചു സ്ഥിരം യാത്രികർക്കായി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് അണിയറയിൽ ഒരുക്കുന്നത് ആകർഷകങ്ങളായ ഇളവുകളാണ്. വരുന്ന പതിനേഴിനാണു കൊച്ചിമെട്രോയുടെ ഒന്നാം പിറന്നാൾ. സ്ഥിരം യാത്രക്കാർക്കു പ്രയോജനകരമായ സീസണ്‍ ടിക്കറ്റുകൾ ഏർപ്പെടുത്താൻ ഒന്നാം വാർഷികത്തിൽ തീരുമാനമാകും. യാത്രാ നിരക്കിൽ കാര്യമായ ഇളവു നൽകുന്ന പ്രതിമാസ പാസ് സംവിധാനമാണു പരിഗണനയിലുള്ളത്.

നിലവിൽ യാത്രാ നിരക്കിൽ 20 ശതമാനം ഇളവു നൽകുന്ന കൊച്ചി വണ്‍ കാർഡുകൾ വിതരണം ചെയ്യുന്നുണ്ട്. ഇതോടൊപ്പം സീസണ്‍ ടിക്കറ്റുകൾ കൂടി തുടങ്ങാനാണു തീരുമാനം. സീസണ്‍ ടിക്കറ്റുകൾ ഏർപ്പെടുത്തുന്നതോടെ സ്ഥിരം യാത്രക്കാരായ സർക്കാർ ഉദ്യോഗസ്ഥർ, വിദ്യാർഥികൾ എന്നിവരുടെ എണ്ണം കൂടുമെന്നാണു പ്രതീക്ഷ. മെട്രോ സർവീസിൽ സീസണ്‍ ടിക്കറ്റ് സംവിധാനം ആരംഭിക്കണമെന്ന ആവശ്യം പല ഭാഗങ്ങളിൽനിന്നും ഉയർന്നിരുന്നു. ഇതു പരിഗണിച്ചാണ് ഒന്നാം വാർഷികാഘോഷത്തോടനുബന്ധിച്ച് സീസണ്‍ ടിക്കറ്റ് തുടങ്ങാൻ അധികൃതർ ഒരുങ്ങുന്നത്. അതേസമയംതന്നെ കൊച്ചി മെട്രോയുടെ വരുമാനം വർധിപ്പിക്കാൻ ഉതകുന്ന തരത്തിൽ പുതിയ പദ്ധതികളെ സംബന്ധിച്ചും ആലോചനയിലുണ്ട്.

സർവീസ് തുടങ്ങി ഒരു വർഷം തികയാറായിട്ടും കൊച്ചി മെട്രോ കാര്യമായ വരുമാന വർധന ഉണ്ടാക്കിയിട്ടില്ല. ഇതിനു മാറ്റംവരുത്തി പതിയെ മെട്രോയെ നഷ്ടത്തിൽനിന്നു കരകയറ്റുന്ന പദ്ധതികളാണ് ഒരുക്കുന്നത്.

ഇതിനു പുറമേ മെട്രോ ചാർജ് കുറയ്ക്കുവാനും സാധ്യതയേറെ. നിലവിൽ മിനിമം ചാർജ് പത്ത് രൂപയും കൂടിയ ചാർജ് 50 രുപയുമാണ്. മിനിമം ചാർജ് നിലനിർത്തിക്കൊണ്ടു കൂടിയ തുകയിൽ കുറവുണ്ടാകുമെന്നാണു പ്രതീക്ഷ. അല്ലെങ്കിൽ കൂടിയ തുകയ്ക്കു റിട്ടേണ്‍ ചാർജ് സൗജന്യമാക്കാനും സാധ്യതയുണ്ട്. ഇതുസംബന്ധിച്ച് അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കുന്നു. എന്നാൽ, വരുമാനത്തിൽ കുറവുണ്ടാകാത്ത തരത്തിലും യാത്രികർക്കു പ്രയോജനകരമാകുന്ന തരത്തിലും ചാർജ് ഇളവ് എങ്ങനെ നടപ്പിലാക്കാം എന്നതു സംബന്ധിച്ചുള്ള ചർച്ചകളെല്ലാം നടക്കുന്നുണ്ടെന്നാണ് ലഭിക്കുന്ന സൂചനകൾ. ഒന്നാം വാർഷികാഘോഷം വലിയ ചടങ്ങായി നടത്താൻ പദ്ധതിയില്ലെങ്കിലും യാത്രികർക്കു സന്തോഷകരമാകുന്ന പ്രഖ്യാപനങ്ങൾ ഉണ്ടാകും.

ആ ദിനം കൊച്ചിക്കാർ മറക്കില്ല

2017 ജൂണ്‍ 17ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് കൊച്ചി മെട്രോ സർവീസ് ഉദ്ഘാടനം ചെയ്തത്. ആലുവ മുതൽ പാലാരിവട്ടം വരെ 13.4 കിലോമീറ്റർ സർവീസാണ് അന്നു തുടങ്ങിയത്. തുടർന്ന് ഒക്ടോബർ മൂന്നിനു പാലാരിവട്ടം മുതൽ മഹാരാജാസ് വരെ സർവീസ് ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്. 18 കിലോമീറ്ററിൽ 16 മെട്രൊ സ്റ്റേഷനുകളാണുള്ളത്. ഒന്നാം ഘട്ടത്തിൽ ഉൾപ്പെട്ട മഹാരാജാസ് മുതൽ പേട്ടവരെയുള്ള മെട്രോ നിർമാണം അതിവേഗം പുരോഗമിക്കുന്നു.

എറണാകുളം സൗത്ത്, കടവന്ത്ര, എളംകുളം, വൈറ്റില, തൈക്കൂടം, പേട്ട എന്നീ ആറ് സ്റ്റേഷനുകളാണ് ഈ റീച്ചിലുള്ളത്. മഹാരാജാസ് മുതൽ തൈക്കൂടം വരെയുള്ള മെട്രോ നിർമാണം 2019 ഏപ്രിൽ മാസത്തോടെ പൂർത്തിയാക്കി സർവീസ് തുടങ്ങാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

ഇതോടൊപ്പം കൊച്ചി മെട്രോയുടെ രണ്ടാംഘട്ട നിർമാണത്തിന്‍റെ ഭാഗമായുള്ള കാക്കനാട്ടേക്കുള്ള നിർമാണവും ആരംഭിക്കും. ജെഎൽഎൻ സ്റ്റേഡിയം ജംഗ്ഷനിൽനിന്നുമാണ് കാക്കനാട്ടേക്കുള്ള രണ്ടാം ഘട്ട വികസനം.

അതേസമയം, കേരളത്തിലെ ആദ്യ മെട്രോ സർവീസ് യാത്രാ വരുമാനത്തിൽ ഇതുവരെ ലാഭം നേടിത്തുടങ്ങിയിട്ടില്ല. പ്രവർത്തന ചെലവിലെ നഷ്ടം നികത്താൻ കെഎംആർഎൽ പല നടപടികളും സ്വീകരിച്ചിട്ടുണ്ട്. മെട്രോ സ്റ്റേഷനുകളിലും തൂണുകളിലും പരസ്യം നൽകാൻ കരാർ നൽകി യാത്രാ ഇതര വരുമാനം നേടി തുടങ്ങിയിട്ടുണ്ട്. മെട്രോ സ്റ്റേഷനുകളിൽ സിനിമകളുടെയും പരസ്യങ്ങളുടെയും ചിത്രീകരണത്തിനും അനുമതി നൽകുന്നു. ചില സിനിമകളുടെ ഷൂട്ടിംഗ് ഇതിനോടകം നടന്നുകഴിഞ്ഞു. നിലവിൽ കൊച്ചി മെട്രോയുടെ ദൈനംദിന ചെലവുകൾക്കായി ഏകദേശം 32 ലക്ഷം രൂപ വേണ്ടി വരുന്നുണ്ട്. ടിക്കറ്റ് ഇതര വരുമാനമായി ദിവസവും ശരാശരി 13 ലക്ഷം രൂപയും ടിക്കറ്റ് വരുമാനമായി ദിവസം ശരാശരി 12 ലക്ഷം രൂപയും ലഭിക്കുന്നുണ്ട്. വരുമാനം വർധിപ്പിച്ച് അടുത്ത വർഷമെങ്കിലും കൊച്ചി മെട്രോയെ ലാഭത്തിലാക്കാനുള്ള നടപടികളാണു സ്വീകരിച്ചുവരുന്നത്.


റെയിൽവെ സ്റ്റേഷനുകളുടെ മാതൃകയിൽ മെട്രോ സ്റ്റേഷനുകളിൽ സ്റ്റാളുകൾ തുറക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. നഗരത്തിൽ മെട്രോ സ്റ്റേഷനുകളോട് ചേർന്നു സ്ഥിതി ചെയ്യുന്ന വ്യാപാര സ്ഥാപനങ്ങളുമായി കൈകോർത്തു വരുമാന വർധനവിനും പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ട്. ഇതിനെല്ലാം പുറമെ വരുമാനം ഇരട്ടിയാക്കാൻ ഉദ്ദേശിക്കുന്ന കാക്കനാട് നിർമിക്കുന്ന മെട്രോ സിറ്റിയുടെ നിർമാണത്തിന് അധികൃതർ സർക്കാർ അനുമതി കാത്തിരിക്കുകയാണ്. അനുമതി ലഭിച്ചാൽ ഉടൻ പണികൾ ആരംഭിക്കുമെന്ന് അധികൃതർ പറയുന്നു.
ഇത്തരം പ്രവൃത്തിയിലുടെ ഭാവിയിൽ കൊച്ചി മെട്രോ ലാഭത്തിലാക്കാൻ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

വാട്ടർ മെട്രോയുടെ ആദ്യഘട്ടവും അടുത്ത വർഷം

കൊച്ചി മെട്രോയ്ക്ക് അനുബന്ധമായി അധികൃതർ ആസൂത്രണം ചെയ്യുന്ന പദ്ധതിയാണ് വാട്ടർമെട്രോ. കൊച്ചിയോട് ചേർന്നുകിടക്കുന്ന ദ്വീപുകളെ അത്യാധുനിക ബോട്ടുകൾ വഴി നഗരത്തോട് ബന്ധിപ്പിക്കാൻ ഉദ്ദേശിച്ച വാട്ടർ മെട്രോയുടെ തുടക്കത്തിലെ സർവീസുകൾ ആസൂത്രണം ചെയ്തിരിക്കുന്നത് ഹെക്കോടതിയിൽനിന്ന് വൈപ്പിൻ വഴി ഫോർട്ടുകൊച്ചിയിലേക്കും വൈറ്റിലയിൽനിന്ന് എരൂർ വഴി കാക്കനാട്ടേക്കുമാണ്. 819 കോടി രൂപ ചെലവുവരുന്ന പദ്ധതിയുടെ ആദ്യഘട്ടം അടുത്ത വർഷം പകുതിയോടെ പൂർത്തിയാക്കാനാകുമെന്നാണു പ്രതീക്ഷ.
പത്തു ദ്വീപുകളാണു പദ്ധതിയുടെ ഭാഗമായി പരസ്പരം ബന്ധിപ്പിക്കപ്പെടുക. 16 റൂട്ടുകൾ വാട്ടർമെട്രോയ്ക്കായി കണ്ടെത്തിയിട്ടുണ്ട്. 38 ബോട്ട് ജെട്ടികൾ നിർമിക്കേണ്ടി വരും. 78 ബോട്ടുകൾ വാങ്ങുന്നതിനും പദ്ധതിയുണ്ട്. പദ്ധതി തുകയായ 819 കോടി രൂപയിൽ വിദേശവായ്പയുമുണ്ട്. ജർമ്മൻബാങ്കായ കെഎഫ്ഡബ്ല്യുവിൽനിന്നാണു വായ്പയെടുക്കുന്നത്.

കൊച്ചി നഗരത്തെ സമീപപ്രദേശങ്ങളുമായി ജലമാർഗം ബന്ധിപ്പിക്കുന്ന പദ്ധതിക്ക് കേന്ദ്ര പാരിസ്ഥിതിക മന്ത്രാലയം പ്രാഥമിക അനുമതി നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പാരിസ്ഥിതികാഘാത പഠനം നടത്തുന്നത്. പഠനത്തിന്‍റെ അടിസ്ഥാനത്തിൽ കേന്ദ്രം പദ്ധതിക്ക് അന്തിമാനുമതി നൽകും.

2021 ഓടെ പദ്ധതി പൂർണമായും യാഥാർഥ്യമാക്കുകയാണു ലക്ഷ്യം. സർവീസിനാവശ്യമായ ആദ്യ ബോട്ടുകൾ ഈ വർഷം അവസാനത്തോടെ കൊച്ചിയിലെത്തിക്കും. വിദേശരാജ്യങ്ങളിലെ ബോട്ടുകളോടു കിടപിടിക്കുന്ന ബോട്ടുകളാണ് ജലമെട്രോയുടെ ഭാഗമായി കൊച്ചിയിലും സർവീസ് നടത്തുക. വിനോദ സഞ്ചാര മേഖലയ്ക്കു പുത്തൻ ഉണർവേകുന്ന വാട്ടർമെട്രോ കൊച്ചിയിലെ ഗതാഗത കുരുക്കിനും ശമനം വരുത്തുമെന്നാണു പ്രതീക്ഷ.

ചടങ്ങ് ലളിതം

വാർഷികാഘോഷങ്ങളോടനുബന്ധിച്ച് വലിയ ചടങ്ങുകൾ നടത്തേണ്ടതില്ലെന്ന തീരുമാനത്തിലാണ് അധികൃതർ. ലളിതമായ ചടങ്ങിൽ ആഘോഷം നടത്തി യാത്രികർക്കു മധുരം വിതരണം ചെയ്യാനാണു പദ്ധതി. എന്നാൽ, ആദ്യ വാർഷികാഘോഷം ഗംഭീരമാക്കണമെന്ന ആവശ്യം പല കോണുകളിൽനിന്നും ഉയരുന്നതിനാൽ ആഘോഷങ്ങൾ സംബന്ധിച്ച് അന്തിമ തീരുമാനം എടുത്തിട്ടില്ല. വാർഷികാഘോഷത്തിനായി കൂടുതൽ തുക മുടക്കേണ്ടതില്ലെന്ന നിലവിലെ നിലപാടിൽ ഉറച്ചുനിന്നാൽ ചടങ്ങുകൾ ലളിതമായിത്തന്നെ നടക്കും.

റോബിൻ ജോർജ്