ആര്‍ത്തിയോടെ മയക്കുമരുന്നു മാഫിയ
ആര്‍ത്തിയോടെ മയക്കുമരുന്നു മാഫിയ
അന്തർസംസ്ഥാന കഞ്ചാവ് കടത്തുകാരനായ ബാലാജി കൃഷ്ണയുടെ പിറകിലായിരുന്നു കഴിഞ്ഞ എട്ടു മാസമായി പോലീസ്. പല തവണ ഇയാളെ പിടികൂടാൻ ശ്രമിച്ചുവെങ്കിലും ഫലം നിരാശയായിരുന്നു. ഒടുവിൽ ജയ്പൂരിലെ ഒരു ബന്ധുവീട്ടിൽ നിന്നും വളരെ തന്ത്രപരമായി പോലീസ് ഇയാളെ വലയിൽ വീഴ്ത്തി. ഇയാളിൽ നിന്നും ഏഴര ലക്ഷത്തോളം രൂപയുടെ കഞ്ചാവും ഒരു കാറും മൂന്നു മൊബൈൽ ഫോണുകളും പിടിച്ചെടുത്തു. കഴിഞ്ഞ 25 വർഷമായി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലുൾപ്പെടെ കഞ്ചാവ് കടത്തിന്‍റെ സൂത്രധാരനായി പ്രവർത്തിക്കുകയായിരുന്നു ഇയാൾ.

നാർക്കോട്ടിക്സ് കണ്‍ട്രോൾ ബ്യൂറോയും പാറ്റ്ന പോലീസും സംയുക്തമായി നടത്തിയ റെയ്ഡിൽ ട്രക്കിൽ കടത്താൻ ശ്രമിച്ച ഒരു ടണ്‍ കഞ്ചാവ് പിടിച്ചെടുത്തതും ഈയിടെയാണ്. ആഭ്യന്തര വിപണിയിൽ 78 ലക്ഷത്തോളം രൂപ ഇതിനു വിലവരും.

ഹെറോയിൻ മുതൽ എഫിഡ്രൈൻ വരെ

ജമ്മു- ശ്രീനഗർ നാഷണൽ ഹൈവേയിൽ കഴിഞ്ഞ ദിവസം പതിവുപോലെ വാഹന പരിശോധനയ്ക്കിടയിൽ പോലീസിന് വൻകോളാണ് കിട്ടിയത്. അന്താരാഷ്ട്ര വിപണിയിൽ അഞ്ചു കോടിയിലധികം വില വരുന്ന ഹെറോയിൻ കടത്ത് തടയാൻ സാധിച്ചു. പഡാനൂ ജില്ലയിലെ ഗോവിന്ദ് റാം എന്ന കടത്തുകാരനെയും അറസ്റ്റ് ചെയ്തു.

നാർക്കോട്ടിക്സ് കണ്‍ട്രോൾ ബ്യൂറോയുടെ അഹമ്മദാബാദ് സോണൽ യൂണിറ്റ് കഴിഞ്ഞ ദിവസം 1.25 കോടി രൂപയുടെ കാശ്മീരി ചരസാണ് പിടിച്ചെടുത്തത്. അനന്ത്നാഗിൽ നിന്നും ട്രക്കിൽ കടത്താൻ ശ്രമിച്ച ചരസാണിതെന്ന് അധികൃതർ പറഞ്ഞു. ഡ്രൈവറുടെ കാബിനിൽ ഒളിപ്പിച്ച നിലയിലാണ് ചരസ് കണ്ടെടുത്തത്. കാശ്മീരി ചരസിന് ഡിമാൻഡ് കൂടുതലാണ്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേർ അറസ്റ്റിലായി.

മുംബൈയിലെ അംബോലി പോലീസും കഴിഞ്ഞ ദിവസം ഒരു കുപ്രസിദ്ധ കടത്തുകാരനെ തൊണ്ടിമുതലോടെ പിടികൂടി. നലാസോപാര സ്വദേശിയായ നാദിം ഖാനെ അറസ്റ്റ് ചെയ്തപ്പോൾ അയാളുടെ പക്കൽ 20 ലക്ഷത്തോളം രൂപ വിലയുള്ള മയക്കുമരുന്നുകളും ഉണ്ടായിരുന്നു. അന്ധേരിയിൽ ഒരാഴ്ച മുന്പ് രണ്ടു ലക്ഷത്തിന്‍റെ കച്ചവടം കാര്യക്ഷമമായി നടത്തിയതിന്‍റെ സന്തോഷവുമായാണ് തന്‍റെ പ്രദേശത്ത് തന്നെ നാദിം വ്യാപാരത്തിന് തുനിഞ്ഞതെന്ന് പോലീസ് പറഞ്ഞു. നദിമിൽ നിന്നും വൻതതോതിൽ എഫിഡ്രൈൻ ഗുളികകളും പോലീസ് കണ്ടെടുത്തു. ചില വിദേശ രാജ്യങ്ങളിൽ മദ്യത്തിൽ ഐസ് ക്യൂബുകളോടൊപ്പം എഫിഡ്രൈനും ചേർത്ത് ഉപയോഗിക്കുന്ന ശീലമുണ്ട്. മുംബൈ പോലുള്ള മഹാനഗരങ്ങളിൽ എഫിഡ്രൈൻ ഇത്തരത്തിൽ ഉപയോഗിക്കുന്നതായും പോലീസ് സംശയിക്കുന്നു.

2017 ൽ മാത്രം 3.6 ലക്ഷം കിലോയുടെ മയക്കുമരുന്ന് വേട്ട

കേരളം അടക്കമുള്ള സംസ്ഥാനങ്ങളിൽ മയക്കുമരുന്നുകളുടെ ഉപയോഗം വർധിച്ചുവരുന്നതായാണ് ഇത്തരം കേസുകൾ വ്യക്തമാക്കുന്നത്. ലഹരി വസ്തുക്കളിൽ കഞ്ചാവിനു തന്നെയാണ് ഇപ്പോഴും എല്ലായിടത്തും പ്രിയം കൂടുതൽ. നാർക്കോട്ടിക്സ് കണ്‍ട്രോൾ ബ്യൂറോയുടെ റിപ്പോർട്ട് പ്രകാരം ഇക്കഴിഞ്ഞ വർഷം മാത്രം 3.6 ലക്ഷം കിലോ മയക്കുമരുന്നുകളാണ് വിവിധ കേസുകളിലായി പിടിച്ചെടുത്തത്. കഞ്ചാവിന് പുറമേ ചരസ്, ഓപ്പിയം, ഹെറോയിനും വ്യാപകമായി കണ്ടെടുത്തു.

ശരീരത്തിന്‍റെ നാഡി വ്യവസ്ഥയെ ഉത്തേജിപ്പിക്കുകയും വല്ലാത്തൊരു ഉൗർജദായകമായ അനുഭൂതി പ്രദാനം ചെയ്യുന്നതുമാണ് പല മയക്കുമരുന്നുകളും. എന്നാൽ ഇവയുടെ സ്വാധീനം കുറയുന്പോൾ തികച്ചും അനാരോഗ്യകരമായ മാനസികാവസ്ഥയിലേയ്ക്ക് വഴുതിവീഴുകയും ചെയ്യും. സ്ഥിരമായ ഉപയോഗത്തിലൂടെ ജീവിതം തന്നെ നശിക്കുന്ന ഈ മയക്കുമരുന്നുകളുടെ ആരാധകരിൽ നല്ലൊരു ശതമാനവും യുവാക്കളും വിദ്യാർഥികളുമാണ്.


കേരളത്തിലെ സ്കൂളുകളും കോളജുകളും കേന്ദ്രമാക്കി മയക്കുമരുന്ന് കച്ചവടം കാര്യക്ഷമമായി നടത്തുന്ന നിരവധി ശൃംഖലകൾ നിലവിലുണ്ടെന്നതും പരസ്യമായ രഹസ്യം. ചെക്പോസ്റ്റുകളിലൂടെ കടത്തുന്നതിനിടയിൽ പിടിക്കപ്പെടുന്നത് അധികൃതരെ സംബന്ധിച്ചിടത്തോളം വീണു കിട്ടുന്ന മഹാഭാഗ്യമാണെന്നാണ് നാട്ടുവർത്തമാനം. വ്യത്യസ്ത തരത്തിലുള്ള മാർഗങ്ങളാണ് അനധികൃത കടത്തിന് സ്വീകരിക്കപ്പെടുന്നത്. സ്വകാര്യ വാഹനങ്ങളിൽ കടത്തുന്നത് സുരക്ഷിതമില്ലെന്ന തിരിച്ചറിവിൽ യാത്രാവാഹനങ്ങളെ ആശ്രയിക്കുന്നതാണ് ഇപ്പോഴത്തെ രീതി. ബസ്സുകളിലും തീവണ്ടിയിലും നടത്തിയ പരിശോധനകളിൽ ലഹരി പദാർഥങ്ങളും നിരോധിത പുകയില ഉത്പന്നങ്ങളും പിടിച്ചെടുത്തിട്ടുമുണ്ട്. എന്തായാലും, ഇങ്ങനെ പിടിക്കപ്പെടുന്നതും റെയ്ഡുകളിൽ പിടിച്ചെടുക്കുന്നതുമായ കഞ്ചാവിന്‍റെയും ലഹരി പദാർഥങ്ങളുടെയുമെല്ലാം ഉറവിടങ്ങൾ ഇപ്പോഴും പ്രവർത്തനനിരതമാണെന്ന് വേണം കരുതാൻ. കേരളത്തിലേക്ക് കഞ്ചാവ് എത്തുന്നത് കന്പം, തേനി ഭാഗത്തു നിന്നാണത്രെ. കാലങ്ങളായി അധികൃതർ ആവർത്തിക്കുന്നതാണ് ഈ പല്ലവി.

അധികൃതർ മാത്രം വിചാരിച്ചാൽ പോരാ...

പുതിയ അധ്യയന വർഷത്തിനു തുടക്കമായതോടെ മയക്കുമരുന്നുകളുടെയും ലഹരിപദാർഥങ്ങളുടെയും ഒഴുക്കും തുടങ്ങി. കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ വിതരണം നടത്താൻ തമിഴ്നാട്ടിൽ നിന്നും തീവണ്ടിയിൽ കൊണ്ടുവന്ന ഒരു ലക്ഷം രൂപയുടെ പുകയില ഉത്പന്നങ്ങൾ കഴിഞ്ഞ ദിവസം റെയിൽവേ പോലീസ് പിടിച്ചെടുത്തു. പോലീസ്, എക്സൈസ്, നാർക്കോട്ടിക്സ് കണ്‍ട്രോൾ ബ്യൂറോ എന്നിങ്ങനെയുള്ള സംവിധാനങ്ങൾ മാത്രം വിചാരിച്ചാൽ ഈ മയക്കുമരുന്നുകളുടെയും ലഹരി പദാർഥങ്ങളുടെയും വരവ് പൂർണ്ണമായി പ്രതിരോധിക്കാനോ നിയന്ത്രിക്കാനോ സാധിക്കില്ല. അധ്യാപകർ, സ്കൂൾ അധികൃതർ, രക്ഷിതാക്കൾ മുതലായ ഓരോ വിഭാഗത്തിനും ഇക്കാര്യത്തിൽ ഉത്തരവാദിത്വമുണ്ടായേ മതിയാകൂ. ഇരകളെ തേടി ആർത്തിയോടെ മയക്കുമരുന്ന് മാഫിയ പ്രലോഭനങ്ങളുടെ കുരുക്കെറിയുന്പോൾ, ആ വലക്കണ്ണികളിൽ വീഴാതിരിക്കാൻ മാത്രമല്ല, അവയിൽ തന്‍റെ ചുറ്റും ഉള്ളവർ അകപ്പെടാതിരിക്കാനുള്ള ക്രിയാത്മകമായ നടപടികളും കൈക്കൊള്ളണം. ലഹരി തലയ്ക്ക് പിടിച്ചാൽ കാട്ടിക്കൂട്ടുന്ന മഹാപാതകങ്ങളെക്കുറിച്ചും ഉള്ളിൽ നിന്നും അപ്രത്യക്ഷമാകുന്ന നന്മയുടെ പച്ചപ്പിനെപ്പറ്റിയും സമൂഹത്തെ ബോധ്യപ്പെടുത്തുകയും ആകാം. രാജ്യത്തെ ഓരോ പൗരനും ഈ മഹാവിപത്തിനെ ഉന്മൂലനം ചെയ്യാൻ പ്രതിജ്ഞാബദ്ധരാകണം.

ഗിരീഷ് പരുത്തിമഠം