ആര്‍ട്ട് തെറാപ്പിയും വിജിതയുടെ ഗിന്നസ് പാവകളും
ആര്‍ട്ട് തെറാപ്പിയും വിജിതയുടെ ഗിന്നസ് പാവകളും
കൗതുകവും അതിനൊപ്പം കരവിരുതും ഒന്നിച്ചു ചേരുന്ന പാവ നിർമാണത്തിൽ സോഷ്യോളജി വിദ്യാർഥിക്ക് എന്തുകാര്യം എന്നു ചോദിക്കുന്നവർക്കു നൽകാൻ എറണാകുളം പള്ളുരുത്തി സ്വദേശി വിജിതയുടെ കൈയിൽ ഒരുത്തരം മാത്രം- ആർട്ട് തെറാപ്പി. മ്യൂസിക് തെറാപ്പിപോലെ വിദേശരാജ്യങ്ങളിൽ പ്രചാരത്തിലുള്ളതാണ് ആർട്ട് തെറാപ്പി. ഇതൊന്നു പയറ്റണം, നമ്മുടെ നാട്ടിലും എത്തിക്കണം... ഇത്രേയുള്ളൂ....അമേരിക്ക, കാനഡ പോലുള്ള വിദേശ രാജ്യങ്ങളിൽ നിലവിലുള്ള ആർട്ട് തെറാപ്പിയിൽ കേരളത്തിൽനിന്നല്ല രാജ്യത്തുനിന്നുപോലും കുടുതൽപേർ താത്പര്യം പ്രകടിപ്പിക്കുന്നില്ല.

വേദനകളിൽനിന്നും രോഗ ദുരിതങ്ങളിൽനിന്നും ആശ്വാസം ലഭിക്കുന്നതിന് കലകൾക്ക് ചില വഴികളുണ്ട്. മ്യൂസിക് തെറാപ്പിപോലെ മറ്റൊരു വിഭാഗമാണ് ആർട്ട് തെറാപ്പി. ഇഷ്ടപ്പെട്ട ഏതെങ്കിലും വസ്തുവിന്‍റെ നിർമാണത്തിലേർപ്പെട്ടാൽ വേദനകളിൽനിന്ന് ഒരാശ്വാസം ലഭിക്കും. ഇതിനായാണു വിദേശരാജ്യങ്ങളിൽ ആർട്ട് തെറാപ്പി പ്രചാരത്തിലുള്ളത്.

നന്നേ ചെറുപ്പത്തിൽ വിജിതക്ക് അമ്മ ലോലിതയിൽനിന്നു ലഭിച്ച വരദാനമാണു പാവനിർമാണം. സ്കൂളിൽ പഠിക്കുന്പോൾ മത്സരത്തിനൊക്കെപോകുന്നതിന്‍റെ ഭാഗമായി പാവ നിർമാണം നടത്തിയിരുന്നെങ്കിൽ അതു ജീവിതത്തിന്‍റെ ഒരു ഭാഗമായതും ജീവിതം തന്നെ മാറ്റിമറിക്കുവാൻ ഉതകുന്ന ഗിന്നസ് റിക്കാർഡിലേക്ക് എത്തിച്ചതും ഇപ്പോഴാണ്.

ഗിന്നസിലേക്കുള്ള വഴി

തുടക്കത്തിൽ ദിവസേന ഒരു പാവയായിരുന്നു വിജിത നിർമിച്ചിരുന്നത്. അത്രയേ പറ്റുമായിരുന്നുള്ളൂവെന്നു വിജിത പറയുന്നു. പാവയുടെ ഒാരോ ഭാഗങ്ങൾ വെട്ടി അവയെല്ലാം ഒട്ടിച്ച് പൂർണമായ രൂപം നൽകുകയെന്നതു ശ്രമകരം തന്നെയാണ്. എന്നാൽ, ദിവസങ്ങൾ പോകുന്തോറും നിർമാണത്തിൽ വിജിതയുടെ വൈഭവം വർധിക്കുകയും നിർമാണ സമയം കുറയുകയുമായിരുന്നു.

അഞ്ചു മാസം കൊണ്ടു 1350 പാവകളെ നിർമിച്ചാണ് വിജിത ഗിന്നസ് റിക്കാർഡ് കരസ്ഥമാക്കിയത്. ഗിന്നസ് അധികൃതരുടെ നിർദേശങ്ങളും മാനദണ്ഡങ്ങളും പൂർണമായും അനുസരിച്ചായിരുന്നു പാവനിർമാണം. നോട്ട് ബുക്കുകളുടെ പുറംചട്ടകൾ, വിവാഹകാർഡുകൾ, എഴുതിയ കടലാസുകൾ, നോട്ടീസുകൾ, ബുക്ക് ലെറ്റുകൾ, ബ്രോഷറുകൾ ഇവയൊക്കെയായിരുന്നു നിർമാണ വസ്തുക്കൾ. മറ്റൊരു തരത്തിൽ പറഞ്ഞാൽ പ്ലാസ്റ്റിക് രഹിത പാവകൾ നിർമിച്ചാണു വിജിത ഗിന്നസിൽ കയറിയത്. പാവകൾക്കു ഭംഗി വർധിപ്പിക്കാൻ ചായങ്ങളോ മറ്റ് വസ്തുക്കളോ ഒന്നുംതന്നെ ഉപയോഗിച്ചില്ല. പൂർണമായും പാഴ്‌വസ്തുക്കളിലൂടെ മാത്രം പാവകളുടെ ഭംഗിയും നിറവും വർധിപ്പിച്ചു. പുറമേനിന്നു കാണുന്നവർക്ക് ഇതെങ്ങനെ സാധിക്കും എന്ന ചോദ്യം മനസിൽ ഉയരുമെങ്കിൽ ഇതാ വിജിതയുടെ ഉത്തരം "കൃത്യമായി കാർഡുകൾ വെട്ടിയെടുത്ത് ഒട്ടിച്ചാൽ ഇതെല്ലാം ഏവർക്കും സാധിക്കും. അതിനു ക്ഷമയും താത്പര്യവും വേണമെന്നു മാത്രം’.

ഏതൊരു കലാകാരൻമാർക്കും തങ്ങളുടെ കലയോടുള്ള സ്നേഹം പോലെതന്നെയാണ് വിജിതയ്ക്കു പാവനിർമാണത്തിനോടുള്ള താത്പര്യം. പാഴ്‌വസ്തു ഉപയോഗിച്ച് ജിമിക്കി കമ്മൽ നിർമിച്ചാണു വിജിതയ്ക്ക് ആദ്യ അംഗീകാരം ലഭിച്ചത്. ലിംകാ ബുക്ക് ഓഫ് റിക്കാർഡ്സ് ആയിരുന്നു ആ അംഗീകാരം. പാഴ് കടലാസ് ഉപയോഗിച്ച് രണ്ടര അടി നീളത്തിലുള്ള ജിമിക്കി കമ്മൽ നിർമിച്ചാണ് ആ റിക്കാർഡ് കരസ്ഥമാക്കിയത്. ഒപ്പം അന്പതടി നീളത്തിൽ കാർട്ടണ്‍ പേപ്പർ ഉപയോഗിച്ച് വലിയ നെക്ലേസും ഉണ്ടാക്കി. പിന്നീടായിരുന്നു ഗിന്നസിലേക്കുള്ള വിജിയതുടെ തേരോട്ടം.


ഗിന്നസ് പ്രകടനത്തിനായി നിർമിച്ച പാവകൾക്ക് അര അടിയിൽ താഴെയാണ് ഉയരം. വർഷങ്ങൾക്കുമുന്പ് ദുബായിൽ ഒരമ്മയും മകളും ചേർന്ന് മാസങ്ങളോളമെടുത്ത് ആയിരത്തോളം പാവകളെ നിർമിച്ചതായിരുന്നു ഇതുവരെയുള്ള ഗിന്നസ് റിക്കാർഡ്. പക്ഷേ വിജിത ഒറ്റയ്ക്കാണ് എല്ലാ പാവകളെയും നിർമിച്ചത്, അതും കുറഞ്ഞ സമയത്തിനുള്ളിൽ.

പാവ നർമാണത്തിനായി ഉപയോഗിച്ച പാഴ്‌വസ്തുക്കൾ ലഭിച്ച കാര്യങ്ങളും രസകരമാണ്. പിതാവ് വിജയൻ സാംസ്കാരിക പ്രവർത്തകൻ ആയതിനാൽ വിവാഹ കത്തുകളും മറ്റ് കത്തുകളും ലഭിച്ചിരുന്നു. വർണശബളമായ ഈ കത്തുകൾ നശിപ്പിച്ചു കളയാൻ വിജിതയ്ക്കു മനസുവന്നില്ല. ഭർത്താവ് സ്വകാര്യ ടെലികോം കന്പനിയിലാണ് ആദ്യം ജോലി നോക്കിയിരുന്നത്. കന്പനിയിൽനിന്നു ലഭിച്ച ബുക്ക് ലെറ്റുകളും ബ്രോഷറുകളുമെല്ലാം പാവകളായി മാറി.

അർപ്പണമാണു വലുത്, അംഗീകാരം പിന്നാലെയെത്തും

പള്ളുരുത്തി പെരുന്പടപ്പിൽ പി. വിജയന്‍റെ മകളും മരട് മേക്കര വീട്ടിൽ രതീഷിന്‍റെ ഭാര്യയുമായ വിജിതയുടെ ലക്ഷ്യം അംഗീകാരങ്ങൾ നേടുകയല്ല. മറിച്ച് ഇത്തരം പരിശ്രമങ്ങളിലൂടെ സമൂഹത്തിനു നമ്മളാൽ കഴിയുന്ന രീതിയിൽ സഹായം നൽകുക മാത്രമാണ്. നാട്ടിൽ രൂപപ്പെടുന്ന മുഴുവൻ പാഴ്‌വസ്തുക്കളും റീ സൈക്ലിംഗ് നടത്തി പുതിയ ഉത്പന്നമാക്കി മാറ്റാമെന്നു വിജിത പറയുന്നു. സമൂഹത്തിന് ഇത്തരമൊരു സന്ദേശം നൽകുകയാണു മുഖ്യലക്ഷ്യം.

പാഴ്‌വസ്തുക്കൾ അതെന്തായാലും വിജിതയുടെ കൈയിൽ കിട്ടിയാൽ ആരെയും മോഹിപ്പിക്കുന്ന മനോഹരമായ പാവകളായി മാറും. വിവിധ വേഷങ്ങളും രൂപങ്ങളുമുള്ള ഓരോ പാവയ്ക്കും ഓരോ മുഖമാണ്. വിജിതയുടെ കൈയൊപ്പ് പതിഞ്ഞ മുഖം. പാഴ് വസ്തുക്കളുടെ പുനരുപയോഗത്തെക്കുറിച്ച് സാധാരണക്കാർക്കു മനസിലാകുന്ന വിധത്തിൽ ഒരു പുസ്തകവും തയാറാക്കി കഴിഞ്ഞു വിജിത. ഇതിന്‍റെ പുറംചട്ട നിർമാണം ഉൾപ്പെടെ നടക്കുകയാണ്. പുസ്തകം ഉടൻ വിപണിയിലെത്തുമെന്നാണു പ്രതീക്ഷ. ഡിസി ബുക്സാണു പുസ്തകം പുറത്തിറക്കുന്നത്.

ഫാഷൻ ഡിസൈനിംഗ് കോഴ്സ് പൂർത്തിയാക്കിയ വിജിതയുടെ ഭർത്താവ് രതീഷ് മോട്ടിവേഷണൽ ട്രെയിനറാണ്. രതീഷിന്‍റെയും കുടുംബത്തിന്‍റെയും സഹായമാണ് ഈ നേട്ടം കൈപ്പിടിയിലൊതുക്കാൻ കാരണമായതെന്നു വിജിത പറയുന്നു. മരടിലെ വീട്ടിൽ ഒരു മുറി നിറയെ ഇത്തരം പാവകളാണ്. ഒരു വീട് മുഴുവൻ നിരത്തിവച്ചാലും തീരാത്തത്ര പാവകളാണു വിജിതയുടെ കൈവശമുള്ളത്. ഒരു വർഷത്തിനിടെ നിരവധിയിടങ്ങളിൽ എക്സിബിഷൻ സംഘടിപ്പിക്കുവാൻ വിജിതയ്ക്കു കഴിഞ്ഞിട്ടുണ്ട്. എക്സിബിഷൻ സംഘടിപ്പിക്കുന്നതിനായി പലരും മുന്നോട്ടുവരികയായിരുന്നുവെന്നു വിജിത പറയുന്നു. ഇതിലുടെ പാവകളുടെ വില്പനയും ലഷ്യമിടുന്നു.

റോബിൻ ജോർജ്