പെണ്‍കരുത്തിന് പ്രതീക്ഷയേകി നിരീക്ഷ
പെണ്‍കരുത്തിന് പ്രതീക്ഷയേകി  നിരീക്ഷ
സമൂഹത്തിൽ തിന്മകൾക്കെതിരെയുള്ള പോരാട്ടത്തിൽ കരുത്തറിയിച്ച് നീരിക്ഷ നാടക വേദി സ്ത്രീകൾക്ക് പ്രതീക്ഷയേകുന്നു. പള്ളിച്ചൽ പഞ്ചായത്തിലെ പാമാംകോട് വാർഡിൽ കല്ലടിമല എന്ന സ്ഥലത്താണ് നിരീക്ഷ നാടകവേദിയുടെ പ്രവർത്തനം. മൂക്കുന്നിമലയുടെ താഴ്‌വാരമായ ഈ സ്ഥലത്ത് നിരീക്ഷയുടെ സ്ഥിരം നാടകവേദിയുമുണ്ട്. ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റൊന്പതിലാണ് നിരീക്ഷയുടെ പിറവി. സ്ത്രീപക്ഷക്കാരായ കുറച്ച് നാടക പ്രവർത്തകരുടെ കൂട്ടായ്മയിൽ രൂപം കൊണ്ടതാണ്് നിരീക്ഷ. ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ സ്ത്രീകളെ നാടകരംഗത്തേയ്ക്ക് കൈപ്പിടിച്ചുയർത്തിയാണ് നിരീക്ഷ ഉയർന്നുവന്നത്. ആദിവാസി സ്ത്രീകൾ മുതൽ ശുചീകരണം പ്രവർത്തനം നടത്തുന്ന കുടുംബശ്രീ അംഗങ്ങളുൾപ്പടെയുള്ള സ്ത്രീ സമൂഹത്തെ മുൻ നിർത്തിയാണ് ഈ നാടകവേദി പ്രവർത്തിക്കുന്നത്.

സ്ത്രീകൾ നാടക രംഗത്തേയ്ക്ക് വരാൻ മടിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. ആ മനോഭാവം മാറ്റി സ്ത്രീകളിൽ പുതിയ കാഴ്ചപാട് ഉണ്ടാക്കി അവരെ അരങ്ങെത്തിക്കുകയായിരുന്നു നിരീക്ഷയുടെ ആദ്യ ലക്ഷ്യം .

അമരത്ത് കോളജ് പ്രൊഫസർ

തലസ്ഥാനത്തെ പ്രമുഖ കോളേജായ തുന്പ സെന്‍റ് സേവ്യയേഴ്സ് കോളേജിലെ ഗണിതശാസ്ത്ര പ്രൊഫസറായിരുന്ന രാജരാജേശ്വരിയും സ്കൂൾ ഓഫ് ഡ്രാമയിൽ പഠിച്ചിറങ്ങിയ നാടക പ്രവർത്തകയായ സുധി ദേവയാനിയുമാണ് നിരീക്ഷയ്ക്ക് തുടക്കമിട്ടത്. സ്ത്രീകളുടെ സാമൂഹികമായ മാറ്റത്തിനുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന തീരുമാനത്തിൽ ജോലിയും വിവാഹ ജീവിതവും കൂടി ഉപേക്ഷിച്ചാണ്് രാജരാജേശ്വരി നിരീക്ഷയ്ക്കുവേണ്ടി പ്രവർത്തിക്കുന്നത്. നിരീക്ഷയുടെ നാടകങ്ങളെല്ലാം രചിക്കുന്നത് രാജരാജേശ്വരിയും സംവിധാനം ചെയ്യുന്നത് സുധി ദേവയാനിയുമാണ്.

ആദ്യ നാടകം 2005 ൽ

രണ്ടായിരത്തി അഞ്ചിൽ സ്ത്രീകൾ തന്നെ എല്ലാ മേഖലകളിലും പ്രവർത്തിച്ച് നിരീക്ഷയുടെ ആദ്യ നാടകം രൂപപ്പെടുത്തി. രണ്ടായിരത്തി ഏഴിൽ പ്രവാചക എന്ന നാടകത്തിന് കേരള സംഗീത നാടക അക്കാദമിയുടെ നാടക മത്സരത്തിൽ മികച്ച നടിക്കുള്ള അവാർഡ് നേടി. രണ്ടായിരത്തി പത്തിൽ ആണ്ണുങ്ങളില്ലാത്ത പെണ്ണുങ്ങൾ എന്ന നാടകത്തിന് മികച്ച സംവിധായികയ്ക്കുള്ള അവാർഡ് സുധി ദേവയാനി നേടി. നിരവധി തവണ ദേശീയ നാടക ഉത്സവങ്ങളിൽ നിരീക്ഷയുടെ നാടകങ്ങൾ കളിച്ചിട്ടുണ്ട്. സ്ഥിരം നാടക സങ്കൽപ്പങ്ങളിൽ നിന്നകന്ന് വേറിട്ട പരീക്ഷണ നാടകങ്ങളാണ് നിരീക്ഷ നടത്തുന്നത്. സമൂഹത്തിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന സ്ത്രീകളെ ഉൾകൊള്ളിച്ച് നടത്തുന്ന നാടക ശില്പശാലകളിൽ അവർ പങ്കിടുന്ന ജീവിതാനുഭവങ്ങളാണ് പലപ്പോഴും നിരീക്ഷയുടെ നാടകങ്ങളായി അരങ്ങിലെത്തിയത്.

തിരുവനന്തപുരം കേന്ദ്രീകരിച്ച് വിവിധ ഹോമുകളിൽ താമസിക്കുന്ന പെണ്‍കുട്ടികളെ പരിശീലിപ്പിച്ച് സംഘധ്വനി എന്ന പേരിൽ നാടകങ്ങൾ അവതരിപ്പിച്ച് വരികയാണ്.പാലക്കാട് നടന്ന കഴിഞ്ഞ ദേശീയ നാടക ഉത്സവത്തിൽ ഇവർ അവതരിപ്പിച്ച നാടകമുണ്ടായിരുന്നു.

കുടുംബശ്രീയ്ക്കും

നാടകവേദി

കുടുംബശ്രീയ്ക്കും നാടകവേദിയെന്ന് കേൾക്കുന്പോൾ കൗതുകം തോന്നാമെങ്കിലും ആദ്യമായി കുടുംബശ്രീയിലെ അംഗങ്ങളെ ഉൾപ്പെടുത്തി ഈ സാഹസത്തിന് നിരീക്ഷ മുന്നിട്ടിറങ്ങുകയായിരുന്നു. സംസ്ഥാനത്ത് കൊല്ലം, പത്തനംതിട്ട, എറണാകുളം, കണ്ണൂർ, മലപ്പുറം എന്നീ അഞ്ച് ജില്ലകളിൽ കുടുംബശ്രീ അംഗങ്ങളെ ഉൾപ്പെടുത്തി രംഗശ്രീ എന്ന ബാനറിൽ നാടക വേദികൾ തുടങ്ങി. ആദിവാസി മേഖലയിലെ സ്ത്രീകൾ അനുഭവിക്കുന്ന വിഷയങ്ങളെ ഉൾപ്പെടുത്തി ഈ മേഖലയിൽ പ്രവർത്തിക്കുന്ന സ്ത്രീകളേയും ഉദ്യോഗസ്ഥകളേയും ഉൾപ്പെടുത്തി പുത്തികൈ പൂവ് എന്ന നാടകം അവതരിപ്പിച്ചു.

ആദിവാസികളുടെ സംസ്കാരം വിദ്യാഭ്യാസം തൊഴിൽ തുടങ്ങിയ പൊതുകാര്യങ്ങളറിഞ്ഞുവേണം അവരുടെ പ്രശ്നങ്ങളെ നോക്കി കാണേണ്ടതെന്ന സന്ദേശമാണ് ഈ നാടകത്തിലൂടെ നൽകുന്നത്.

കലയിലൂടെ ഒരു ഗ്രാമത്തിന് പ്രതീക്ഷ

നാടകം ഒരു കലയായി മാത്രം കാണാതെ സാമൂഹികപരമായ മാറ്റത്തിനുകൂടി പ്രയോജനപ്പെടുത്തുകയെന്ന ലക്ഷ്യവും നിരീക്ഷയ്ക്കുണ്ട്. കലയിലൂടെ ഒരു നാടിന്‍റെ പ്രതീക്ഷകളായി വളർന്നുവരുന്ന കുട്ടികൾക്ക് നേർ വഴി കാട്ടി കൊടുക്കുക കൂടി ചെയ്യുകയാണ് നിരീക്ഷ . ആഴ്ചകൂട്ടം എന്ന പേരിൽ എല്ലാ ഞായറാഴ്ചകളിലും ഇവർ കുട്ടികൾക്കായി ഒരു കളരി നിരീക്ഷ സംഘടിപ്പിക്കുന്നുണ്ട്. കളരിയിൽ പാട്ടും നൃത്തവും സംഗീതവും നാടകവും പഠിപ്പിക്കുകമാത്രമല്ല ശിഥിലമാകുന്ന കുടുംബങ്ങൾക്ക് സാമൂഹികമായ ദിശാബോധം നൽകാൻ കുട്ടികളെ പ്രാപ്തമാക്കുകയാണ് ഇവർ. ലിംഗ വ്യത്യാസമില്ലാതെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരു പോലെ കളരിയിൽ പങ്കെടുക്കുന്നു. ലഹരിയുടെ പിടിയിലകപ്പെട്ട് ഒരു ഗ്രാമത്തിലെ നിരവധിപേർ ജീവിതം ഇല്ലായ്മ ചെയ്തതോടെ ആ ഗ്രാമത്തിനെ ലഹരിയുടെ പിടിയിൽ നിന്നും രക്ഷിക്കാനും പുതിയ തലമുറയെ നേർവഴിക്ക് നയിക്കുവാനുമായി നിരീക്ഷയുടെ അംഗങ്ങൾ ചേർന്ന് ഇങ്ങനെയൊരു ആശയം കൊണ്ടുവന്നത്. തുടക്കത്തിൽ സാമൂഹിക ക്ഷേമ വകുപ്പിന്‍റെ പിന്തുണയും ലഭിച്ചു. ഞായറാഴ്ചകളിൽ രാവിലെ നിരീക്ഷയുടെ സ്ഥിരം നാടക വേദിയിൽ കുട്ടികൾ ഒത്തുകൂടും. ഇവർക്ക് ഭക്ഷണവും നിരീക്ഷ തന്നെ നൽകും. ഇവരെ കൊണ്ട് നാടകം അവതരിപ്പിക്കും. സാമൂഹിക വിഷയങ്ങൾ ഉൾകൊള്ളിച്ചുള്ള രചനകളാകും നാടകങ്ങളിൽ. കുട്ടികൾക്ക് ശാരീരികവും മാനസീകവുമായ കരുത്തു പകർന്നു നൽകുന്ന ക്ലാസുകളുണ്ടാകും. കേരളത്തിന്‍റെ തനത് ആയോധന കലയായ കളരിപ്പയറ്റും പരിശീലനത്തിന്‍റെ ഭാഗമാണ്. സാധാരണക്കാരായ കുടുംബങ്ങളിൽ നിന്നുമെത്തുന്ന കുട്ടികളെ തികച്ചും സൗജന്യമായാണ് നിരീക്ഷ പഠിപ്പിക്കുന്നത്.

പാപ്പനംകോട് രാജൻ