ഏഴു വർഷത്തിനു ശേഷം
ഏഴു വർഷത്തിനു ശേഷം
അമ്മ ബിനാ ഡേയെ സന്ദർശിച്ചിട്ട് ബൈക്കിൽ വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്നു അദ്ദേഹം. സമയം ഏകദേശം മൂന്നായി. മുംബൈ പൊവായിലെ ഹിരാനന്ദാനി ഗാർഡൻസിനു സമീപം മോട്ടോർ സൈക്കിളിലെത്തിയ നാലു പേർ അദ്ദേഹത്തിനു നേരെ നിറയൊഴിച്ചു... നിലത്ത് രക്തത്തിൽ കുളിച്ചുകിടന്ന അദ്ദേഹത്തെ ആദ്യം പൊവായി ആശുപത്രിയിലും പിന്നീട് ഹിരാനന്ദാനി ആശുപത്രിയിലും എത്തിച്ചു. എന്നാൽ അപ്പോഴേയ്ക്കും അദ്ദേഹം എന്നേക്കുമായി നിശബ്ദനായിക്കഴിഞ്ഞിരുന്നു. ആ ശരീരത്തിലെ ഗുരുതരമായ ഒന്പതു മുറിവുകളാണ് മരണത്തിന് കാരണമായതെന്ന് ആശുപത്രി വൃത്തങ്ങൾ കണ്ടെത്തി. 2011 ജൂണ്‍ 11 നായിരുന്നു ഈ സംഭവം. മിഡ് ഡേ സായാഹ്നപത്രത്തിന്‍റെ ക്രൈം ആൻഡ് ഇൻവെസ്റ്റിഗേഷൻസ് എഡിറ്ററും മുതിർന്ന മാധ്യമപ്രവർത്തകനുമായ ജേ ഡേ എന്ന ജ്യോതിമോയ് ഡേ ആണ് ഇത്തരത്തിൽ അക്രമികളുടെ നിറതോക്കിനിരയായത്. ഏഴു വർഷത്തിനു ശേഷം ഇന്നലെ ഈ കേസിലെ ശിക്ഷ വിധിച്ചു. ജേ ഡെ യുടെ കൊലപാതക കേസിലെ പ്രതികളായ അധോലോക നായകൻ ഛോട്ടാ രാജൻ ഉൾപ്പെടെ ഒന്പതു പ്രതികൾക്കു ജീവപര്യന്തം ശിക്ഷയാണ് കോടതി വിധിച്ചത്.

മുംബൈ അധോലോകം

കമാൻഡർ ജെ എന്നൊരു വിളിപ്പേരുണ്ട് സാഹസികനായ ഈ പത്രപ്രവർത്തകന്. മുംബൈ അധോലോകവുമായി ബന്ധപ്പെട്ട നിരവധി വർത്തമാനങ്ങൾ മിഡ് ഡേ യിലൂടെ പ്രസിദ്ധീകരിച്ചിരുന്നു. അധോലോക സാമ്രാജ്യത്തിൽ ഛോട്ടാ രാജന്‍റെ സ്വാധീനം നഷ്ടപ്പെടുന്നുവെന്ന തരത്തിലുള്ള വാർത്തകൾ ദാവൂദ് ഇബ്രാഹിമിന്‍റെ പഴയ വലംകൈയായ ഈ മഹാരാഷ്ട്രക്കാരന് അത്ര ബോധിച്ചില്ല. അരുണ്‍ ഗൗലി- ദാവൂദ് സംഘങ്ങളുടെ ഏറ്റുമുട്ടലുകൾക്കിടയിൽ 1980 കളിൽ ദുബായിലേയ്ക്ക് പറന്ന ഛോട്ടാ രാജൻ പിന്നീട് ദാവൂദിന്‍റെ അടുത്ത സഹായിയായിട്ടാണ് പ്രത്യക്ഷപ്പെടുന്നത്. ക്രമേണ സ്വന്തം ശക്തി തെളിയിച്ച ഛോട്ടാ രാജൻ ദാവൂദിന്‍റെ ഡി കന്പനിയുമായി നിരന്തരം യുദ്ധത്തിലേർപ്പെട്ടു. കൊലപാതകം, കള്ളക്കടത്ത് എന്നിങ്ങനെ ഒട്ടേറെ കേസുകളിലെ പ്രതി കൂടിയായ ഛോട്ടാ രാജന്‍റെ ആരോഗ്യം ക്ഷയിച്ചുവെന്നും മിഡ് ഡേ റിപ്പോർട്ട് ചെയ്തു. ദാവൂദിന്‍റെ സഹോദരൻ ഇഖ്ബാൽ കസ്കറിനു നേരെ മുംബൈയിൽ നടന്ന വധശ്രമത്തിനു പിന്നിൽ ഛോട്ടാ രാജനാണെന്ന റിപ്പോർട്ടും അയാളെ വല്ലാതെ പ്രകോപിപ്പിച്ചു. ഖല്ലാസ്: ആൻ എ ടു ഇസഡ് ഗൈഡ് ടു ദി അണ്ടർവേൾഡ്, സീറോ ഡയൽ: ദി ഡെയ്ഞ്ചറസ് വേൾഡ് ഓഫ് ഇൻഫോമേഴ്സ് എന്നീ പുസ്തകങ്ങൾ രചിച്ച ജേ ഡേ മൂന്നാമത്തെ ഗ്രന്ഥത്തിന്‍റെ പണിപ്പുരയിലായിരുന്നു. ചിന്ദി: റാഗ്സ് ടു റിച്ചസ് എന്നായിരുന്നു അതിന്‍റെ ശീർഷകം. ഛോട്ടാ രാജനാണ് ഈ പുസ്തകത്തിൽ പരാമർശിക്കപ്പെടുന്ന അധോലോക നായകനെന്നതും അയാളെ ക്രോധാകുലനാക്കി. അങ്ങനെയാണ് ജെ ഡേ യെ പട്ടാപ്പകൽ വെടിവച്ച് കൊലപ്പെടുത്താൻ ഛോട്ടാ രാജൻ നിർദേശം നൽകിയത്.

ആദ്യം പോലീസ്, പിന്നെ ക്രൈംബ്രാഞ്ച്, ഒടുവിൽ സിബിഐ

ലോക്കൽ പോലീസിൽ നിന്നും കേസ് ഏറ്റെടുത്ത മുംബൈ ക്രൈംബ്രാഞ്ച് ഉന്നം തെറ്റാതെ നിറയൊഴിക്കാൻ വിദഗ്ധനായ സതീഷ് കാലിയ (28), അഭിജിത് കാഷാറാം ഷിൻഡെ (27), അരുണ്‍ ജനാർദ്ദൻ ഡാക്കെ (27), സച്ചിൻ സുരേഷ് ഗെയ്ക് വാദ് (35), അനിൽ ഭാനുദാസ് വാഗ്മോഡെ (35), ബാലു എന്ന് വിളിക്കുന്ന നിലേഷ് നാരായണ്‍ ഷെഡ്ഗെ (34), മംഗേഷ് ദാമോദർ അഗാവാനെ (25) എന്നിങ്ങനെ ഏഴു പേരെ അറസ്റ്റ് ചെയ്തു. ഇവരെ ചോദ്യം ചെയ്തതിനെ തുടർന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ വിനോദ് അസ്രാണി ചെന്പൂർ, ദീപക് സിസോഡിയ, പോൾസണ്‍ ജോസഫ് എന്നിവരെ കൂടി കസ്റ്റഡിയിലെടുത്തു. മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യം തടയൽ നിയമം (മക്കോക്ക) പ്രകാരമായിരുന്നു കേസ്. പത്രപ്രവർത്തകനായ ജിഗ്ന വോറയെയും ക്രൈംബ്രാഞ്ച് അന്വേഷണത്തിനിടയിൽ അറസ്റ്റ് ചെയ്തു. അതേ വർഷം ഡിസംബറിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. ഛോട്ടാ രാജനും നയൻസിംഗ് ബിഷ്ടും ഈ കേസിലെ പിടികിട്ടാപ്പുള്ളികളായിരുന്നു. ഡെഹ്റാഡൂണ്‍ സ്വദേശിയായ ദീപക് സിസോഡിയ (28) യാണ് ജേ ഡേ യെ കൊല്ലാനുള്ള വെടിയുണ്ടകൾ സതീഷ് കാലിയയ്ക്ക് നൽകിയത്. രോഗബാധിതനായ അസ്രാണി ജയിലിൽ തന്നെ മരണമടഞ്ഞു. ജിഗ്ന വോറയും പോൾസണ്‍ ജോസഫും വിചാരണക്കിടയിൽ കുറ്റവിമുക്തരായി. ജേ ഡെ യുടെ ബൈക്കിന്‍റെ നന്പർ വോറയാണ് ഛോട്ടാ രാജന് കൈമാറിയതെന്നായിരുന്നു ക്രൈംബ്രാഞ്ചിന്‍റെ വാദം. പക്ഷെ, പ്രോസിക്യൂഷന് ഇക്കാര്യം തെളിയിക്കാനായില്ല. 2015 ഒക്ടോബറിൽ ബാലിയിൽ പിടിയിലായ ഛോട്ടാ രാജനെ തിഹാർ ജയിലിലേയ്ക്ക് മാറ്റി. 2016 -ൽ കേസ് സിബിഐ ഏറ്റെടുത്തു. ദാവൂദിന്‍റെ ഡി കന്പനിക്കു വേണ്ടി പ്രവർത്തിക്കുന്ന ആളാണ് ജേ ഡേ എന്ന് ഒരു പത്രപ്രവർത്തകനോട് ഛോട്ടാ രാജൻ അഭിപ്രായപ്പെട്ടതായി സിബിഐ യുടെ അന്വേഷണത്തിൽ തെളിഞ്ഞു. തനിക്കെതിരെ തുടർച്ചയായി എഴുതിയ ജേ ഡേ യെ ഛോട്ടാ രാജൻ ബന്ധപ്പെട്ടതായും തന്നോട് ഏതെങ്കിലും വിധത്തിലുള്ള വ്യക്തിപരമായ ശത്രുതയുണ്ടോ എന്ന് തിരക്കിയതായും സിബിഐ യുടെ കുറ്റപത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഛോട്ടാ രാജനോട് യാതൊരു വിദ്വേഷവും ഇല്ലെന്ന് പറഞ്ഞെങ്കിലും ജേ ഡേ എഴുത്ത് തുടർന്നു. ജേ ഡേ യെ വധിക്കുന്നതിനു മുന്പ് അയാളെ അനുനയിപ്പിക്കാൻ ശ്രമിച്ചിരുന്നതായും ഛോട്ടാ രാജൻ പറഞ്ഞുവെന്ന് സിബിഐ യുടെ കുറ്റപത്രത്തിലുണ്ട്.


2018 ഫെബ്രുവരിയിൽ കേസിന്‍റെ പ്രോസിക്യൂഷൻ അന്തിമവാദം പൂർത്തിയാക്കി. ഡൽഹി തിഹാർ ജയിലിൽ കഴിയുന്ന ഛോട്ടാ രാജനെ വീഡിയോ കോണ്‍ഫറൻസിംഗിലൂടെയാണ് വിചാരണ നടപടികളുടെ ഭാഗമാക്കിയത്. പ്രതിഭാഗം വാദം ഏപ്രിലിൽ അവസാനിച്ചു. ഛോട്ടാ രാജൻ കുറ്റവാളിയാണെന്ന വിധി വീഡിയോ കോണ്‍ഫറൻസിംഗിലൂടെ ജഡ്ജി വെളിപ്പെടുത്തിയപ്പോൾ ശരി എന്നായിരുന്നു അധോലോകനായകന്‍റെ പ്രതികരണം. ആ മുഖത്ത് വേറെ പ്രത്യേകിച്ച് ഭാവവ്യത്യാസങ്ങൾ ഉണ്ടായതുമില്ല. ജീവപര്യന്തം ശിക്ഷയുടെ വിധി അറിഞ്ഞപ്പോഴും അതുതന്നെയായിരുന്നു അവസ്ഥ. ജേ ഡേ വധക്കേസിന്‍റെ വിധി ശ്രവിക്കാനായി കോടതി മുറിയിൽ നിരവധി മാധ്യമപ്രവർത്തകരെത്തിയിരുന്നു. അദ്ദേഹത്തിന്‍റെ സഹപ്രവർത്തകരായിരുന്നു അക്കൂട്ടത്തിൽ പലരും. പുറത്തെ ഇടനാഴി പോലീസ് വലയത്തിലായിരുന്നു. ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു വിധി പ്രഖ്യാപനം.

ഗിരീഷ് പരുത്തിമഠം