അന്പത്തി നാലിലും ആന്‍റണി സിന്പിളാണ്, പവർഫുള്ളും
അന്പത്തി നാലിലും ആന്‍റണി സിന്പിളാണ്, പവർഫുള്ളും
ആഗ്രഹം, ആത്മാർഥത ഇത്രയുമുണ്ടെങ്കിൽ എന്തും വെട്ടിപ്പിടിക്കാം... അന്പത്തി നാലാം വയസിലും വെയ്റ്റ്‌ ലിഫ്റ്റിംഗ് മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയതു സംബന്ധിച്ച ചോദ്യത്തിന് ആന്‍റണിച്ചേട്ടന്‍റെ ഉത്തരം ഇത്രമാത്രം.

ചണ്ഡിഗഢിൽ നടന്ന പ്രഥമ ദേശീയ മാസ്റ്റേഴ്സ് ഗെയിംസിൽ കേരളത്തിനുവേണ്ടി സ്വർണമെഡൽ നേടിയ താരമാണു കൊച്ചി ഹൈക്കോർട്ട് ജംഗ്ഷനിൽ പെട്ടിക്കട നടത്തുന്ന ജി.എം. ആന്‍റണിയെന്ന ആന്‍റണി ചേട്ടൻ. 50 വയസിനു മുകളിലുള്ളവരുടെ 105 കിലോഗ്രാം വിഭാഗത്തിലായിരുന്നു ആന്‍റണിയുടെ സ്വർണനേട്ടം. മാസ്റ്റേഴ്സ് ക്ലബ് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ കഴിഞ്ഞ മൂന്നു മുതൽ ആറുവരെ ചണ്ഡിഗഢിലായിരുന്നു മത്സരം. ജയത്തോടെ ക്വാലാലംപൂരിൽ നടക്കുന്ന ഏഷ്യൻ മാസ്റ്റേഴ്സ് ഗെയിംസിൽ പങ്കെടുക്കാനുള്ള യോഗ്യതയും താരത്തെ തേടിയെത്തി.

അർപ്പണ മനോഭാവത്തോടെ, അടുക്കും ചിട്ടയുമുള്ള ദിനചര്യയാണ് ആന്‍റണി ചേട്ടന്‍റെ വിജയത്തിന്‍റെ അടിത്തറയെന്ന് ഒറ്റവാക്കിൽ വിശേഷിപ്പിക്കാം. ജീവിത പ്രാരാബ്ധങ്ങൾക്കിടയിലെ ഓട്ടപ്പാച്ചിലുകൾക്കിടയിലും മെയ്ക്കരുത്തിന്‍റെ കായിക ഇനങ്ങളെ ജീവിതലഹരിയാക്കിയ ആന്‍റണിയുടെ മെയ്ക്കരുത്ത് യുവാക്കളെപ്പോലും തോല്പിക്കുന്നതാണ്.

ഇതു പുകഴ്ത്തലാണെന്നു തെറ്റിദ്ധരിക്കുന്നവരുടെയും എന്നാൽപിന്നെ ഒരു കൈ നോക്കാമെന്നു കരുതുന്നവരുടെയും ശ്രദ്ധയ്ക്ക്...എറണാകുളം ജിംനേഷ്യത്തിലെ മല്ലൻമാരോട് ചോദിച്ചാൽ മതി ആന്‍റണിച്ചേട്ടനെക്കുറിച്ച്. ദിവസവും വൈകിട്ട് നാലു മുതൽ ഒന്നര മണിക്കൂർ സമയം ആന്‍റണി പരിശീലനത്തിന് എത്തുന്നത് ഈ ജിംനേഷ്യത്തിലാണ്. നൂറുകണക്കിനു യുവാക്കൾക്കൊപ്പം വാശിയോടെയും വീറോടെയും പരിശീലനം നടത്തുന്ന ഈ അന്പത്തിനാലുകാരനെ കാണുന്പോൾ ആരും ചോദിച്ചുപോകും അതു നിങ്ങളുടെ മാസ്റ്ററാണോയെന്ന്.

കൊച്ചിയിലേക്കുള്ള വരവ്

പത്തു വയസുള്ളപ്പോൾ തിരുനെൽവേലിയിൽനിന്നു ട്രെയിനിൽ നാട്ടിലെ മറ്റൊരു പരിചയക്കാരനൊപ്പം എറണാകുളത്തേക്കു ജോലി തേടി എത്തിയതാണ് ആന്‍റണി. 1973-74 കാലഘട്ടത്തിലായിരുന്നു അത്. കൊച്ചിയിലെത്തിയശേഷം പള്ളിമുക്കിലെ ഒരു ഹോട്ടലിൽ ജോലിക്കു കയറിയ ആന്‍റണി ഭക്ഷണം കഴിച്ച് തടിയനായി. "ചെറുപ്രായത്തിൽ ഹോട്ടൽ ഭക്ഷണം കിട്ടിയാൽ ആരെങ്കിലും വിടുമോ...ഞാനും കഴിച്ചു വണ്ണവും വച്ചു അത്രതന്നെ’. സ്വന്തക്കാരെന്നപോലെ അടുപ്പം പുലർത്തിവന്ന കാഞ്ഞിരമറ്റത്തുള്ള ഒരു കുടുംബമാണ് ആന്‍റണിയോട് ജിംനേഷ്യത്തിൽ പോകാൻ പറഞ്ഞത്. അവിടെ ലഭിക്കുന്ന പരിശീലനത്തിലൂടെ പൊണ്ണത്തടി കുറയ്ക്കാമെന്നും ശരീരം ബലമുള്ളതാകുമെന്ന ുമുള്ള വാക്കുകൾ ഉൾക്കൊണ്ട ആന്‍റണി നേരെ പോയത് എറണാകുളം ജിംനേഷ്യത്തിലാണ്. അന്നുമുതൽ തുടങ്ങിയ പരിശീലനം ഇന്നും തുടർന്നുകൊണ്ടേയിരിക്കുന്നു. ദിവസവും വൈകിട്ടു നാലോടെയെത്തി ഒന്നര മണിക്കൂറോളം നീളുന്ന പരിശീലനം മുടങ്ങുന്നത് ആലോചിക്കാൻ പോലും സാധിക്കില്ലെന്നാണ് ആന്‍റണിച്ചേട്ടൻ പറയുന്നത്.

"ഒരു ദിവസം മുഴുവൻ പട്ടിണി കിടക്കാം എന്നാൽ പരിശീലനം മുടക്കുകയെന്നതു വിഷമകരമാണ്. വെയ്റ്റ്‌ലിഫ്റ്റിംഗും പവർ ലിഫ്റ്റിംഗും ദിവസവും കുറച്ചുനേരമെങ്കിലും ചെയ്തെങ്കിലേ ഉറക്കംതന്നെ ശരിയാകൂ' എന്നാണു പരിശീലനം സംബന്ധിച്ച് അദ്ദേഹം പറയുന്നത്. രണ്ടു രൂപ നിരക്കിൽ തുടങ്ങിയതാണ് എറണാകുളം ജിംനേഷ്യത്തിലെ പരിശീലനം. യുവാക്കൾക്കൊപ്പം നടക്കുന്ന പരിശീലനത്തിൽ അവർ ഉയർത്തുന്നതിനെക്കാൾ കൂടുതൽ ഭാരം ഉയർത്തുക എന്നതാണു ആന്‍റണിയുടെ സ്റ്റൈൽ.



ആശാനെ മറക്കാനാകില്ലൊരിക്കലും


തടിച്ചുകൊഴുത്ത പയ്യനെ പവർലിഫ്റ്റിം ഗിന്‍റെയും വെയ്റ്റ്‌ലിഫ്റ്റിംഗിന്‍റെയും വഴിയിലെത്തിച്ച് അടവു പഠിപ്പിച്ചതു രാമനാഥൻ എന്ന ആശാനായിരുന്നു. ജീവിതം കരുപ്പിടിപ്പിക്കാനുള്ള പോരാട്ടത്തിനിടയിലും മെയ്ക്കരുത്തിന്‍റെ ഈ കായിക ഇനങ്ങളെ ജീവിതലഹരിയാക്കിയ ആന്‍റണി ജില്ലാ-സംസ്ഥാനതല മൽസര ഗോദകളിൽ നിരന്തരം പോരാളിയായി. പവർ ലിഫ്റ്റിംഗിലായിരുന്നു താല്പര്യം. സംസ്ഥാനതലത്തിൽ പവർ ലിഫ്റ്റിംഗിൽ മാത്രമാണു മാസ്റ്റേഴ്സ് വിഭാഗ മത്സരമുള്ളത്. കഴിഞ്ഞ മൂന്നു വർഷവും സംസ്ഥാന ചാന്പ്യൻഷിപ്പിൽ ആന്‍റണിയാണ് ചാന്പ്യൻ.
എന്നാലും വെയ്റ്റ്‌ലിഫ്റ്റിംഗിൽ പൊതു വിഭാഗത്തിൽ ചെറുപ്പക്കാർക്കൊപ്പം ആന്‍റണി വാശിയോടെ പോരിടാനിറങ്ങുകയായിരുന്നു. ആദ്യമായി മാസ്റ്റേഴ്സ് ദേശീയ ഗെയിംസ് വന്നപ്പോൾ ആന്‍റണിയുടെ വെയ്റ്റ്‌ലിഫ്റ്റിംഗിലെ ഹരം അറിയാവുന്ന അസോസിയേഷൻ ഭാരവാഹികൾ ആന്‍റണിയെയും കൂട്ടുകയായിരുന്നു. അതു വിജയിച്ചെന്നു മാത്രമല്ല ആന്‍റണിച്ചേട്ടൻ നാട്ടിലെ താരമാകുകയും ചെയ്തു. പഞ്ചാബുകാർ ഉൾപ്പെടെ നടത്തിയ വെല്ലുവിളി അതിജീവിച്ച് 17.5 കിലോഗ്രാമിന്‍റെ വ്യത്യാസത്തിലായിരുന്നു ജയം. മൂന്നു റൗണ്ടിനുള്ളിൽ തന്നെ മേധാവിത്തം നേടിയ ആന്‍റണി ആകെ 145 കിലോ ആണുയർത്തിയത്.

ഭാരക്കട്ടകൾക്കൊപ്പം ജീവിതഭാരം ഇറക്കിവച്ച്

ജിംനേഷ്യത്തിലെ ഭാരക്കട്ടകൾക്കൊപ്പം അദേഹം തന്‍റെ ജീവിത ഭാരങ്ങളും സങ്കടങ്ങളും ഇറക്കിവയ്ക്കുന്നുവെന്നു പറഞ്ഞാൽ അതു നുണയാകില്ല. നഗരസഭ അനുവദിച്ച പെട്ടിക്കടയാണു നാലംഗ കുടുംബത്തിന്‍റെ ഏക ആശ്രയം. ഭാര്യ മല്ലികയും മക്കളായ ആൻമേരി, എബിൻ എസ്താഖ് ആന്‍റണിയും അടങ്ങുന്ന കുടുംബം വടുതല സമാജം റോഡിലാണു താമസം. മകൻ എബിൻ സംസ്ഥാന ബാസ്കറ്റ്ബോൾ ടീം അംഗമാണ്. നേരത്തെ ഹൈക്കോർട്ടിനു സമീപം ഉന്തുവണ്ടിയിൽ നടത്തിയിരുന്ന കച്ചവടം അംഗീകാരമില്ലാത്തതിനാൽ നഗരസഭ അധികൃതർ പൊളിച്ചുനീക്കുകയായിരുന്നു. ഇതോടെ ആന്‍റണിയുടെ ജീവിതംതന്നെ താളംമറിഞ്ഞു. ജീവിക്കാൻ മാർഗമൊന്നുമില്ലാതായ ആന്‍റണിയുടെ ജീവിതം തിരിച്ചറിഞ്ഞ നഗരസഭ പിന്നീട് ഹൈക്കോടതിക്കു സമീപം തന്നെ പെട്ടിക്കട അനുവദിക്കുകയായിരുന്നു. വൈകുന്നേരങ്ങളിൽ ആരെയെങ്കിലും കട ഏല്പിച്ച ശേഷമാണ് ആന്‍റണി ച്ചേട്ടൻ പരിശീലനത്തിന് ഇറങ്ങുന്നത്. കുടുംബത്തിന്‍റെ ഏക വരുമാനം ഈ കടയിൽനിന്നും ലഭിക്കുന്ന പണമാണ്. സ്ഥിരം പരിശീലനം ഒഴിച്ചാൽ ഫിറ്റ്നസ് കാക്കാൻ മറ്റു പ്രത്യേക ചിട്ടകളൊന്നും ആന്‍റണിച്ചേട്ടന്‍റെ ജീവിതത്തിലില്ല. വീട്ടിലെ ഭക്ഷണത്തോടൊപ്പം പച്ചനെല്ലിക്ക ജ്യൂസ് അടിച്ചു കുടിക്കുമെന്ന് അദ്ദേഹം പറയുന്നു. ഏഷ്യൻ മാസ്റ്റേഴ്സ് ഗെയിംസ് ലക്ഷ്യമാക്കി കഠിനപരിശീലനം ആരംഭിച്ചുകഴിഞ്ഞെങ്കിലും മത്സരത്തിനായി പോകാനുള്ള ചെലവ് എങ്ങനെ കണ്ടെത്തുമെന്ന സങ്കടം അദ്ദേഹത്തെ ഇപ്പോഴും വേട്ടയാടുന്നു.

അതൊക്കെ തെറ്റിദ്ധാരണ

ജിംനേഷ്യത്തിൽ പരിശീലനത്തിന് എത്തുന്ന യുവാക്കളോട് ആന്‍റണിച്ചേട്ടനു പറയാനുള്ള കാര്യങ്ങളിൽ ഒന്നു തെറ്റിദ്ധാരണ ഒഴിവാക്കണമെന്നാണ്. വിവാഹശേഷം പലരും പരിശീലനത്തിന് എത്താറേയില്ല. വിവാഹശേഷം എത്തിയാൽ ശരിയാകില്ലെന്നാണ് ചിലരുടെ ധാരണ. ഇതു തെറ്റിദ്ധാരണയാണെന്നും പേടികൂടാതെ ഏതു പ്രായത്തിലും ആർക്കും പരിശീലനം നടത്താവുന്നതാണെന്നും അദ്ദേഹം പറയുന്നു. വയറു കുറയ്ക്കാൻ ഭക്ഷണം കഴിക്കാതെ പരിശീലനം നടത്തണമെന്ന് ചിലർ പറയും. എന്നാൽ, പട്ടിണികിടന്നു പരിശീലനം നടത്തരുത്. ആവശ്യത്തിന് ഭക്ഷണം കഴിച്ചശേഷം മാത്രമേ വ്യായാമം ചെയ്യാവൂവെന്നാണ് ആന്‍റണിയുടെ വാക്കുകൾ.

റോബിൻ ജോർജ്