ഉയരങ്ങളിലെ അപകടക്കാഴ്ച
ഉയരങ്ങളിലെ അപകടക്കാഴ്ച
കേരളത്തില്‍ അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്ന ഒന്നാണ് നിര്‍മാണ മേഖല.നിര്‍മാണ മേഖലയിലെ ഏതുപ്രതിസന്ധിയും സംസ്ഥാനത്തിന്‍റെ വളര്‍ച്ചയെ തന്നെ ബാധിക്കുന്നവയാണ്. നോട്ടുനിരോധനം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ നിര്‍മാണ മേഖലയ്ക്കുണ്ടാക്കിയ തിരിച്ചടി ചെറുതല്ല.

എന്നാല്‍ ഇതിനേക്കാള്‍ അധികം പ്രതിസന്ധിയാണ് ഇവിടെ ജോലിയെടുക്കുന്നവര്‍ക്കും. നിര്‍മാണ മേഖലയില്‍ നിന്നും മലയാളികള്‍ അനുദിനം കൊഴിഞ്ഞുപോകുകയാണ്.ഏക ആശ്രയം ഇതരസംസ്ഥാന തൊഴിലാളികള്‍ മാത്രമാണ്. തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്താന്‍ സംസ്ഥാനത്ത് സുരക്ഷാ ഓഡിറ്റിംഗ് സംവിധാനമില്ല. കേരളത്തിലെ നിര്‍മാണ മേഖലയില്‍ മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാതാണ് മലയാളികളില്‍ വലിയൊരുവിഭാഗവും നിര്‍മാണ മേഖലയോട് മുഖം തിരിക്കുന്നതിന് പ്രധാന കാരണം. മറ്റു ജോലിയെപോലെ ‘ഗ്‌ളാമറി'ല്ലെങ്കിലും ജീവിച്ചുപോകാന്‍ കഴിയുന്ന കൂലിയൊക്ക നിര്‍മാണ മേഖലയില്‍ നിന്നും ഒരു സാദാ തൊഴിലാളിക്ക് ലഭിക്കും. എന്നാല്‍ ഈ സുരക്ഷിതത്വമില്ലായ്മ അവനെ പലപ്പോഴും പിന്നോട്ടടിക്കുകയാണ്. ബഹുനില കെട്ടിടങ്ങള്‍ക്ക് മുകളില്‍ ഉറപ്പുള്ള സുരക്ഷാ സംവിധാനമേതുമില്ലാതെ ജോലിയെടുക്കുന്ന ഇതരസംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഏതൊരു നഗരത്തിലെയും കാഴ്ചയാണ്. മെട്രോസിറ്റികളിലും ഉള്‍നാടന്‍ പ്രദേശങ്ങളിലും ഈ കാഴ്ച സുപരിചിതവുമാണ്. പക്ഷെ ഇങ്ങനെ കൊടും വെയിലില്‍ പരിക്കേല്‍ക്കുന്നവരും മരണപ്പെടുന്നവരും ഏറെയാണ്.

മൂന്ന് വര്‍ഷത്തിനിടെ മരിച്ചത് 110 തൊഴിലാളികള്‍

നിരവധി അപകടങ്ങളാണ് നിര്‍മാണ മേഖലയില്‍ അനുദിനം ഉണ്ടാകുന്നത്. തൊഴിലാളികള്‍ക്കാവശ്യമായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കാതെയാണ് സംസ്ഥാനത്ത് വന്‍കിട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഒടുവില്‍ ലഭ്യമായ കണക്കുപ്രകാരം കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ 110 തൊഴിലാളികള്‍ മരണപ്പെട്ടു. 8,939 അപകടങ്ങള്‍ ഉണ്ടായി.പലരും ഗുരുതരപരിക്കുകളുമായി ഇപ്പോഴും ജീവിക്കുന്നു.മറ്റുള്ളവര്‍ ജോലിമതിയാക്കി. ചെറിയ വീടുനിര്‍മാണത്തില്‍ പോലും ഉയരത്തില്‍ കയറി ജോലിചെയ്യണമെന്നിരിക്കേ ചെറിയ അപകടങ്ങള്‍ നിരവധി. ചെറിയ പലകകളും മുളകളും ഏച്ചുകെട്ടി ഉയരം കെട്ടുന്ന പതിവാണ് ഗ്രാമങ്ങളിലുള്ളത്. എന്നാല്‍ നഗരത്തില്‍ നിർമാണം വന്‍കിട കമ്പനികളുടേതാകുമ്പോള്‍ സൗകര്യങ്ങള്‍ വര്‍ധിക്കും. പക്ഷെ അപ്പോഴും സുരക്ഷിതത്വമില്ലായ്മ ഒരു വലിയ പ്രശ്‌നം തന്നെ...

പരിശോധനകള്‍ നാമമാത്രം...

വലിയ അപകടങ്ങള്‍ സംഭവിച്ച് പരാതികള്‍ ഉയരുമ്പോള്‍ മാത്രമാണ് പരിശോധനകളുമായി തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ രംഗത്തിറങ്ങുന്നത്. ഇതൊഴിച്ചാല്‍ തുടര്‍ നടപടികള്‍ ഒന്നുമുണ്ടാവാറില്ല. 2017 ജൂണ്‍ മാസത്തിലാണ് നിര്‍മാണ മേഖലയില്‍ സംസ്ഥാന വ്യാപകമായി അവസാനമായി പരിശോധന നടന്നത്. തൊഴില്‍ വകുപ്പ് സ്പെഷല്‍ സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ 71 സ്ഥാപനങ്ങള്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് സുരക്ഷാ സംവിധാനങ്ങളില്ലാതെയാണെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ ഇവര്‍ക്കെതിരേ നടപടികള്‍ കടലാസില്‍ ഒതുങ്ങി. എന്തിന് ചൂടുകാലത്ത് ഉച്ചയ്ക്ക് 12 മുതല്‍ മൂന്നുവരെ തൊഴിലാളികളെ കൊണ്ട് പണിയെടുപ്പിക്കരുതെന്ന ലേബര്‍ കമ്മീഷണറുടെ നിര്‍ദേശം നിലനില്‍ക്കുമ്പോഴും ഒരു കരാറുകാരനും അത് വകവച്ചുകൊടുക്കാറില്ല. നിയമലംഘനങ്ങള്‍ക്കെതിരേ 1979 ലെ ഇന്‍റര്‍സ്റ്റേറ്റ് മൈഗ്രന്‍റ് നിയമം, 1970ലെ കരാര്‍ തൊഴിലാളി നിയമം, 1996-ലെ ബില്‍ഡിംഗ് ആന്‍ഡ് അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് നിയമം എന്നിവ പ്രകാരം നടപടി സ്വീകരിക്കാം. എന്നാല്‍ ഈ നിയമങ്ങള്‍ എന്തെന്നുപോലും അറിയാത്തവരാണ് കരാറുകാര്‍ .




ഇതരസംസ്ഥാന തൊഴിലാളിയാണോ, എന്നാല്‍ പുറം ലോകം അറിയില്ല

ബഹുഭൂരിപക്ഷവും ഇതരസംസ്ഥാന തൊഴിലാളികള്‍ പണിയെടുക്കുന്ന നിര്‍മാണ മേഖലയില്‍ അപകടങ്ങള്‍ സംഭവിച്ചാല്‍ പുറത്തറിയിക്കാതെ ഒതുക്കുകയാണ് പതിവ്. പരിക്കേല്‍ക്കുന്ന തൊഴിലാളികള്‍ക്ക് മതിയായ നഷ്ടപരിഹാരവും ചികിത്സയും ലഭ്യമാക്കാതെ ഇവരെ സ്വദേശത്തേക്ക് മടക്കി അയക്കുകയും ചെയ്യുന്നു. നിര്‍മാണ മേഖലയിലെ തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പു വരുത്തുന്നതിന് സുരക്ഷാ ഓഡിറ്റിംഗ് നടത്താന്‍ യോഗ്യതയുള്ള ഏജന്‍സികളോ ഇവയെ കണ്ടെത്താനുള്ള വ്യവസ്ഥകളോ മാര്‍ഗനിര്‍ദേശങ്ങളോ സംസ്ഥാനത്ത് നിലവിലില്ല. സുരക്ഷാ ഓഡിറ്റിംഗിനായി അക്രഡിറ്റേഷന്‍ ബോര്‍ഡുകളുടെ അംഗീകാരം ലഭിച്ച ഏജന്‍സികളെ നിയമിക്കണമെന്ന വ്യവസ്ഥ സുരക്ഷാ മാന്വലില്‍ ഉള്‍പ്പെടുത്താനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചിട്ടേയുള്ളു. ഇത് പൂര്‍ത്തിയായിവരുമ്പോഴേക്കും നിര്‍മാണ മേഖല ‘ഇതിലും ഉയരത്തില്‍ ' എത്തിയിരിക്കുമെന്ന കാര്യം ഉറപ്പാണ്.

നഷ്ട പരിഹാരംപോലും അപ്രാപ്യമാകുന്നു

നിര്‍മാണ മേഖലയില്‍ ഉള്‍പ്പെടെ വിവിധ തൊഴില്‍ മേഖലകളില്‍ പണിയെടുക്കുന്ന ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് നിലവില്‍ രണ്ടു ലക്ഷത്തിന്‍റെ അപകട മരണ ഇന്‍ഷുറന്‍സും 15,000 രൂപയുടെ ചികിത്സാ സഹായവുമാണ് ആവാസ് പദ്ധതിയിലൂടെ നല്‍കുന്നത്. എന്നാല്‍ , അപകടത്തില്‍പ്പെടുകയോ മരണപ്പെടുകയോ ചെയ്യുന്ന ഭൂരിപക്ഷം ഇതരസംസ്ഥാന തൊഴിലാളികള്‍ക്കും ഇതിന്‍റെ ഗുണം ലഭിക്കാറില്ലെന്നതാണ് യാഥാര്‍ഥ്യം. കാരണം ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ ഇവര്‍ക്ക് കഴിയാറില്ല. ഉന്നത സ്വാധീനമുള്ള വന്‍കിട നിര്‍മാണ കമ്പനികളെയും കരാറുകാരെയും പിണക്കാന്‍ തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ തയാറല്ലാത്തതിനാല്‍ നിയമലംഘനം തുടര്‍ക്കഥയാകുകയാണ്. ഇന്‍ഷ്വറന്‍സ് തുക ലാഭം കിട്ടുമെന്നതിനാല്‍ സ്വകാര്യ കമ്പനികളും ഇതിനു കൂട്ടുനില്‍ക്കുന്നു. കേരള കെട്ടിട നിര്‍മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമുള്ള തൊഴിലാളികള്‍ക്ക് മാത്രമാണ് ഇന്‍ഷ്വറന്‍സ് പരിരക്ഷ ഉള്‍പ്പെടെ ചികിത്സാ സഹായങ്ങള്‍ ലഭിക്കുന്നത്. നിര്‍മാണ മേഖലയിലെ ഇതരസംസ്ഥാന തൊഴിലാളികള്‍ ക്ഷേമനിധി ബോര്‍ഡിന് പുറത്താണ്.ക്ഷേമനിധി ബോര്‍ഡില്‍ അംഗമായ തൊഴിലാളികള്‍ക്ക് ജോലിക്കിടെ അപകട മരണം സംഭവിച്ചാല്‍ അവകാശികള്‍ക്ക് മൂന്ന് ലക്ഷം രൂപയുടെ ധനസഹായം ലഭിക്കും. തൊഴിലിടങ്ങളിലെ എല്ലാവിധ അപകടങ്ങള്‍ക്കും ഇസിസി വഴി നഷ്ടപരിഹാരം നേടിയെടുക്കാവുന്നതാണ്. ഇത്തരം അപകടങ്ങള്‍ എംപ്ലോയിസ് കോമ്പന്‍സേഷന്‍ കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ട ചുമതല തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കാണ്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെങ്കിലും ഇതൊന്നും പാലിക്കപ്പെടാറില്ല.

സുരക്ഷയൊരുക്കേണ്ടത് കരാറുകാര്‍

നിലവില്‍ ഏതെങ്കിലും തൊഴിലാളികളെ ജോലിക്ക് നിയോഗിക്കുകയാണെങ്കില്‍ അവര്‍ക്ക് പൂര്‍ണ സുരക്ഷ ഒരുക്കേണ്ടത് കരാറുകാരാണ്. ഇതരസംസ്ഥാനതൊഴിലാളികള്‍ എത്ര, സ്വദേശികള്‍ എത്ര എന്ന കൃത്യമായ കണക്ക് ഉദ്യോഗസ്ഥര്‍ക്ക് നല്‍കണം. എന്നാല്‍ ഇവരുടെ കൊഴിഞ്ഞുപോക്ക് മൂലം പലപ്പോഴും കൃത്യമായ കണക്ക് കരാറുകാരുടെ പക്കല്‍ ഉണ്ടാകാറില്ല. ഇതുതന്നെയാണ് ഇവര്‍ക്ക് സുരക്ഷയൊരുക്കുന്നതില്‍ തങ്ങള്‍ക്കുള്ള പ്രധാന തലവേദനയെന്നും കരാറുകാര്‍ സാക്ഷ്യപ്പെടുത്തുന്നു.

ഇ. അനീഷ്
ചിത്രങ്ങൾ:: ലെനിന്‍ റോഷന്‍