Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ഉയരങ്ങളിലെ അപകടക്കാഴ്ച
കേരളത്തില്‍ അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്ന ഒന്നാണ് നിര്‍മാണ മേഖല.നിര്‍മാണ മേഖലയിലെ ഏതുപ്രതിസന്ധിയും സംസ്ഥാനത്തിന്റെ വളര്‍ച്ചയെ തന്നെ ബാധിക്കുന്നവയാണ്. നോട്ടുനിരോധനം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ നിര്‍മാണ മേഖലയ്ക്കുണ്ടാക്കിയ തിരിച്ചടി ചെറുതല്ല.
എന്നാല്‍ ഇതിനേക്കാള്‍ അധികം പ്രതിസന്ധിയാണ് ഇവിടെ ജോലിയെടുക്കുന്നവര്‍ക്കും. നിര്‍മാണ മേഖലയില്‍ നിന്നും മലയാളികള്‍ അനുദിനം കൊഴിഞ്ഞുപോകുകയാണ്.ഏക ആശ്രയം ഇതരസംസ്ഥാന തൊഴിലാളികള്‍ മാത്രമാണ്. തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്താന്‍ സംസ്ഥാനത്ത് സുരക്ഷാ ഓഡിറ്റിംഗ് സംവിധാനമില്ല. കേരളത്തിലെ നിര്‍മാണ മേഖലയില്‍ മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാതാണ് മലയാളികളില്‍ വലിയൊരുവിഭാഗവും നിര്‍മാണ മേഖലയോട് മുഖം തിരിക്കുന്നതിന് പ്രധാന കാരണം. മറ്റു ജോലിയെപോലെ ‘ഗ്ളാമറി'ല്ലെങ്കിലും ജീവിച്ചുപോകാന്‍ കഴിയുന്ന കൂലിയൊക്ക നിര്‍മാണ മേഖലയില്‍ നിന്നും ഒരു സാദാ തൊഴിലാളിക്ക് ലഭിക്കും. എന്നാല്‍ ഈ സുരക്ഷിതത്വമില്ലായ്മ അവനെ പലപ്പോഴും പിന്നോട്ടടിക്കുകയാണ്. ബഹുനില കെട്ടിടങ്ങള്‍ക്ക് മുകളില്‍ ഉറപ്പുള്ള സുരക്ഷാ സംവിധാനമേതുമില്ലാതെ ജോലിയെടുക്കുന്ന ഇതരസംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഏതൊരു നഗരത്തിലെയും കാഴ്ചയാണ്. മെട്രോസിറ്റികളിലും ഉള്‍നാടന്‍ പ്രദേശങ്ങളിലും ഈ കാഴ്ച സുപരിചിതവുമാണ്. പക്ഷെ ഇങ്ങനെ കൊടും വെയിലില്‍ പരിക്കേല്‍ക്കുന്നവരും മരണപ്പെടുന്നവരും ഏറെയാണ്.
മൂന്ന് വര്‍ഷത്തിനിടെ മരിച്ചത് 110 തൊഴിലാളികള്‍
നിരവധി അപകടങ്ങളാണ് നിര്‍മാണ മേഖലയില്‍ അനുദിനം ഉണ്ടാകുന്നത്. തൊഴിലാളികള്‍ക്കാവശ്യമായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കാതെയാണ് സംസ്ഥാനത്ത് വന്‍കിട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഒടുവില്‍ ലഭ്യമായ കണക്കുപ്രകാരം കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ 110 തൊഴിലാളികള്‍ മരണപ്പെട്ടു. 8,939 അപകടങ്ങള്‍ ഉണ്ടായി.പലരും ഗുരുതരപരിക്കുകളുമായി ഇപ്പോഴും ജീവിക്കുന്നു.മറ്റുള്ളവര്‍ ജോലിമതിയാക്കി. ചെറിയ വീടുനിര്മാണത്തില് പോലും ഉയരത്തില്‍ കയറി ജോലിചെയ്യണമെന്നിരിക്കേ ചെറിയ അപകടങ്ങള്‍ നിരവധി. ചെറിയ പലകകളും മുളകളും ഏച്ചുകെട്ടി ഉയരം കെട്ടുന്ന പതിവാണ് ഗ്രാമങ്ങളിലുള്ളത്. എന്നാല്‍ നഗരത്തില്‍ നിർമാണം വന്‍കിട കമ്പനികളുടേതാകുമ്പോള്‍ സൗകര്യങ്ങള്‍ വര്‍ധിക്കും. പക്ഷെ അപ്പോഴും സുരക്ഷിതത്വമില്ലായ്മ ഒരു വലിയ പ്രശ്നം തന്നെ...
പരിശോധനകള്‍ നാമമാത്രം...
വലിയ അപകടങ്ങള്‍ സംഭവിച്ച് പരാതികള്‍ ഉയരുമ്പോള്‍ മാത്രമാണ് പരിശോധനകളുമായി തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ രംഗത്തിറങ്ങുന്നത്. ഇതൊഴിച്ചാല്‍ തുടര്‍ നടപടികള്‍ ഒന്നുമുണ്ടാവാറില്ല. 2017 ജൂണ്‍ മാസത്തിലാണ് നിര്‍മാണ മേഖലയില്‍ സംസ്ഥാന വ്യാപകമായി അവസാനമായി പരിശോധന നടന്നത്. തൊഴില്‍ വകുപ്പ് സ്പെഷല്‍ സ്ക്വാഡ് നടത്തിയ പരിശോധനയില്‍ 71 സ്ഥാപനങ്ങള്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് സുരക്ഷാ സംവിധാനങ്ങളില്ലാതെയാണെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ ഇവര്‍ക്കെതിരേ നടപടികള്‍ കടലാസില്‍ ഒതുങ്ങി. എന്തിന് ചൂടുകാലത്ത് ഉച്ചയ്ക്ക് 12 മുതല്‍ മൂന്നുവരെ തൊഴിലാളികളെ കൊണ്ട് പണിയെടുപ്പിക്കരുതെന്ന ലേബര്‍ കമ്മീഷണറുടെ നിര്‍ദേശം നിലനില്‍ക്കുമ്പോഴും ഒരു കരാറുകാരനും അത് വകവച്ചുകൊടുക്കാറില്ല. നിയമലംഘനങ്ങള്‍ക്കെതിരേ 1979 ലെ ഇന്റര്‍സ്റ്റേറ്റ് മൈഗ്രന്റ് നിയമം, 1970ലെ കരാര്‍ തൊഴിലാളി നിയമം, 1996-ലെ ബില്‍ഡിംഗ് ആന്‍ഡ് അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് നിയമം എന്നിവ പ്രകാരം നടപടി സ്വീകരിക്കാം. എന്നാല്‍ ഈ നിയമങ്ങള്‍ എന്തെന്നുപോലും അറിയാത്തവരാണ് കരാറുകാര്‍ .
ഇതരസംസ്ഥാന തൊഴിലാളിയാണോ, എന്നാല്‍ പുറം ലോകം അറിയില്ല
ബഹുഭൂരിപക്ഷവും ഇതരസംസ്ഥാന തൊഴിലാളികള്‍ പണിയെടുക്കുന്ന നിര്‍മാണ മേഖലയില്‍ അപകടങ്ങള്‍ സംഭവിച്ചാല്‍ പുറത്തറിയിക്കാതെ ഒതുക്കുകയാണ് പതിവ്. പരിക്കേല്‍ക്കുന്ന തൊഴിലാളികള്‍ക്ക് മതിയായ നഷ്ടപരിഹാരവും ചികിത്സയും ലഭ്യമാക്കാതെ ഇവരെ സ്വദേശത്തേക്ക് മടക്കി അയക്കുകയും ചെയ്യുന്നു. നിര്‍മാണ മേഖലയിലെ തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പു വരുത്തുന്നതിന് സുരക്ഷാ ഓഡിറ്റിംഗ് നടത്താന്‍ യോഗ്യതയുള്ള ഏജന്‍സികളോ ഇവയെ കണ്ടെത്താനുള്ള വ്യവസ്ഥകളോ മാര്‍ഗനിര്‍ദേശങ്ങളോ സംസ്ഥാനത്ത് നിലവിലില്ല. സുരക്ഷാ ഓഡിറ്റിംഗിനായി അക്രഡിറ്റേഷന് ബോര്‍ഡുകളുടെ അംഗീകാരം ലഭിച്ച ഏജന്‍സികളെ നിയമിക്കണമെന്ന വ്യവസ്ഥ സുരക്ഷാ മാന്വലില്‍ ഉള്‍പ്പെടുത്താനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചിട്ടേയുള്ളു. ഇത് പൂര്ത്തിയായിവരുമ്പോഴേക്കും നിര്‍മാണ മേഖല ‘ഇതിലും ഉയരത്തില്‍ ' എത്തിയിരിക്കുമെന്ന കാര്യം ഉറപ്പാണ്.
നഷ്ട പരിഹാരംപോലും അപ്രാപ്യമാകുന്നു
നിര്‍മാണ മേഖലയില്‍ ഉള്‍പ്പെടെ വിവിധ തൊഴില്‍ മേഖലകളില്‍ പണിയെടുക്കുന്ന ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് നിലവില്‍ രണ്ടു ലക്ഷത്തിന്റെ അപകട മരണ ഇന്‍ഷുറന്‍സും 15,000 രൂപയുടെ ചികിത്സാ സഹായവുമാണ് ആവാസ് പദ്ധതിയിലൂടെ നല്‍കുന്നത്. എന്നാല്‍ , അപകടത്തില്‍പ്പെടുകയോ മരണപ്പെടുകയോ ചെയ്യുന്ന ഭൂരിപക്ഷം ഇതരസംസ്ഥാന തൊഴിലാളികള്‍ക്കും ഇതിന്റെ ഗുണം ലഭിക്കാറില്ലെന്നതാണ് യാഥാര്‍ഥ്യം. കാരണം ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ ഇവര്‍ക്ക് കഴിയാറില്ല. ഉന്നത സ്വാധീനമുള്ള വന്‍കിട നിര്‍മാണ കമ്പനികളെയും കരാറുകാരെയും പിണക്കാന്‍ തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ തയാറല്ലാത്തതിനാല്‍ നിയമലംഘനം തുടര്‍ക്കഥയാകുകയാണ്. ഇന്‍ഷ്വറന്‍സ് തുക ലാഭം കിട്ടുമെന്നതിനാല്‍ സ്വകാര്യ കമ്പനികളും ഇതിനു കൂട്ടുനില്‍ക്കുന്നു. കേരള കെട്ടിട നിര്‍മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമുള്ള തൊഴിലാളികള്‍ക്ക് മാത്രമാണ് ഇന്‍ഷ്വറന്‍സ് പരിരക്ഷ ഉള്‍പ്പെടെ ചികിത്സാ സഹായങ്ങള്‍ ലഭിക്കുന്നത്. നിര്‍മാണ മേഖലയിലെ ഇതരസംസ്ഥാന തൊഴിലാളികള്‍ ക്ഷേമനിധി ബോര്‍ഡിന് പുറത്താണ്.ക്ഷേമനിധി ബോര്‍ഡില്‍ അംഗമായ തൊഴിലാളികള്‍ക്ക് ജോലിക്കിടെ അപകട മരണം സംഭവിച്ചാല്‍ അവകാശികള്‍ക്ക് മൂന്ന് ലക്ഷം രൂപയുടെ ധനസഹായം ലഭിക്കും. തൊഴിലിടങ്ങളിലെ എല്ലാവിധ അപകടങ്ങള്‍ക്കും ഇസിസി വഴി നഷ്ടപരിഹാരം നേടിയെടുക്കാവുന്നതാണ്. ഇത്തരം അപകടങ്ങള്‍ എംപ്ലോയിസ് കോമ്പന്‍സേഷന്‍ കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ട ചുമതല തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കാണ്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെങ്കിലും ഇതൊന്നും പാലിക്കപ്പെടാറില്ല.
സുരക്ഷയൊരുക്കേണ്ടത് കരാറുകാര്‍
നിലവില്‍ ഏതെങ്കിലും തൊഴിലാളികളെ ജോലിക്ക് നിയോഗിക്കുകയാണെങ്കില്‍ അവര്‍ക്ക് പൂര്‍ണ സുരക്ഷ ഒരുക്കേണ്ടത് കരാറുകാരാണ്. ഇതരസംസ്ഥാനതൊഴിലാളികള്‍ എത്ര, സ്വദേശികള്‍ എത്ര എന്ന കൃത്യമായ കണക്ക് ഉദ്യോഗസ്ഥര്‍ക്ക് നല്‍കണം. എന്നാല്‍ ഇവരുടെ കൊഴിഞ്ഞുപോക്ക് മൂലം പലപ്പോഴും കൃത്യമായ കണക്ക് കരാറുകാരുടെ പക്കല്‍ ഉണ്ടാകാറില്ല. ഇതുതന്നെയാണ് ഇവര്‍ക്ക് സുരക്ഷയൊരുക്കുന്നതില്‍ തങ്ങള്‍ക്കുള്ള പ്രധാന തലവേദനയെന്നും കരാറുകാര്‍ സാക്ഷ്യപ്പെടുത്തുന്നു.
ഇ. അനീഷ്
ചിത്രങ്ങൾ:: ലെനിന് റോഷന്
കേരള പോലീസിലെ സ്ട്രോംഗ് മാന്‍
ഒക്ടോബര്‍ മാസത്തില്‍ സൗത്ത് ആഫ്രിക്കയില്‍ നടക്കുന്ന മാസ്റ്റേഴ്സ് വേൾഡ് പവര്‍
ബിസ്കറ്റ് നല്കി ആടുമോഷണം ഒടുവില്‍ നാട്ടുകാരുടെ സിബിഐ ഡയറിക്കുറിപ്പ്
റോഡരികിലെ വിജനമായ പുല്‍പ്രദേശത്ത് മേയാന്‍ വിട്ട ആട്ടിന്കൂട്ടത്തിനടുത്തേക്ക
മഴക്കാടുകളിൽ മറഞ്ഞ ചരിത്രസ്മാരകം
ലോക പൈതൃകപട്ടികയിൽ ഇടം പിടിച്ച അഗസ്ത്യമഴക്കാടുകളിൽ ഒരു ചരിത്രസ്മാരകം ഉറങ്
ജ്യൂസ്.. ജ്യൂസ്.. ജ്യൂസ്...
വേനല്‍ കനക്കുകയാണ്. പൊള്ളുന്ന വെയിലേറ്റ് ദാഹിച്ച് വലയുമ്പോള്‍ ദാഹമകറ്റാന്‍ കൃ
"ആ മോദിയല്ല, ഈ മോദി'
പയ്യന്നൂര്‍ മാത്തില്‍ സ്വദേശി പാടാച്ചേരി കൊഴുമ്മല്‍ വീട്ടില്‍ രാമചന്ദ്രന് വല്ലാ
ഫെഡെക്സ് സ്കാം; സ്റ്റോക്ക് ട്രേഡിംഗ് മെസേജുകൾ ചതിക്കും
സീമ മോഹന്‍ലാല്‍
സ്റ്റോക്ക് ട്രേഡിംഗിനു പുറകേ പോകുന്നവര്‍ ഇന്ന് നിരവ
ഫെഡെക്സ് സ്കാം; അടുത്ത ഇര നിങ്ങളാകാതിരിക്കട്ടെ
ഇത് ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ കാലമാണ്. അപരിചിതരുടെ കോളുകള്‍ക്ക് മറുപടി നല്
ഇനി യാത്രകൾ പുത്തൂരിലെ കാടുകാണാൻ...
വെക്കേഷനോ മുടക്കമോ കിട്ടിയാൽ കുട്ടികളേയും കൂട്ടി നേരേ തൃശൂർ മൃഗശാല കാണാനൊര
കാരവൻ ടൂറിസം ‘കട്ടപ്പുറത്ത് ’
കണ്ണൂർ: സഞ്ചരിക്കുന്ന വീടായി കാരവനിൽ ഒരു വിനോദ യാത്ര... പ്രകൃതിയുടെ സൗന്ദര്യ
ഒന്നു മൂന്നാകും മൂന്ന് ഒന്‍പതും
ഹൈറിച്ചിന്റെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിൽ ഇയാമ്പാറ്റകളേപ്പോലെയാണ്
ആദ്യം ഹെെറിച്ച് ഇപ്പോൾ ഹെെപുവർ
കണ്ണൂർ: സാക്ഷരതയിൽ മാത്രമല്ല, പറ്റിക്കപ്പെടലിലും മലയാളികൾ മുന്നിലെന്ന് തെളി
ഒരു മിനിറ്റ്; ദാ കാരിക്കേച്ചർ റെഡി
കൊച്ചി: ദിവസങ്ങള്‍ക്കു മുമ്പ് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനിലേക്ക് വഴി
ഓൺലൈൻ "കുരുപ്പുകൾക്ക്' കൈത്താങ്ങായി ഡി-ഡാഡ്
ഓൺലൈൻ ട്യൂഷൻ....പിന്നെ, ഓൺലൈൻ നോട്ട് തയാറാക്കൽ..24 മണിക്കൂറും ഓൺലൈനിൽ കുരുങ
വന്ദനം വടക്കാഞ്ചേരി
നിളയും മലയും സല്ലപിക്കുന്ന, ഉത്രാളിക്കാവ് പൂരവും മച്ചാട് മാമാങ്കവും പൊടിപൊടിക
കൂട്ടുകൊമ്പന്മാർ ആനകളല്ല, പുലികളാണ്... പുപ്പുലികൾ.. !
വേറിട്ട വഴികളിലൂടെ നാടിളക്കി എത്തുകയാണ് കൂട്ടുകൊമ്പന്മാർ. ഐടി വിദഗ്ധരും അക്ക
വിധിയെ തോൽപ്പിച്ച് മുന്നേറുന്ന റിദിൽ ഹാരിസ്
20-ാം വയസിൽ അർബുദം. ചികിത്സയുടെ അനന്തരഫലമായി പക്ഷാഘാതം. ഇരു കാലുകളും തളർന
‘വില്ക്കാന് ഇവിടെ പെണ്ണില്ല’
അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല വിവാഹം
ഷക്കീല സൈനു (കളരിക്കല്‍, പുനലൂര്‍
വില്ലത്തികളായ അമ്മായിയമ്മമാർ
തന്റെ മകൾ കുടുംബസമേതം സുഖമായി കഴിയണമെന്നാകും എല്ലാ അമ്മമാരും ആഗ്രഹിക്കുക.
‘അവളെ തിരിച്ചുവിളിക്കാൻ കഴിഞ്ഞില്ലല്ലോ...’
പതിനെട്ടു വര്‍ഷം മുമ്പാണ്. എറണാകുളത്ത് വനിതാ കമ്മീഷന്റെ സിറ്റിംഗ് നടക്കുന്നു.
കിട്ടിയതു കുറഞ്ഞാൽ തട്ടും
സ്വത്തുതട്ടിയെടുക്കാന്‍ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന ഉത്ര, ഭര്
‘എന്റെ മോളെ അവര്‍ കൊന്നതാ...’
‘എന്റെ കുഞ്ഞിനെ അവര്‍ കൊന്നതാ സാറെ. വീട്ടില്‍നിന്നു സ്ത്രീധനം വാങ്ങിക്കൊണ്ടു വായെ
‘നിനക്കിവിടെ ഒരവകാശവുമില്ല ഇറങ്ങിപ്പോ...’
കോഴിക്കോട് അരൂര്‍ കുനിയില്‍ പുളിയംവീട്ടില്‍ അഹമ്മദ്-മറിയം ദമ്പതികളുടെ മകളാ
മധുവിധു തീരും മുൻപേ.. ദന്പതികൾക്കിടയിലെ വില്ലൻ
പുരുഷനു ഭാവിവധുവിനെപ്പറ്റിയും സ്ത്രീക്കു ഭാവിവരനെപ്പറ്റിയും നിരവധി പ്രതീക്ഷ
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -3
അധ്യാപകരുടെ കൊഴിഞ്ഞുപോക്ക്
ഇടമലക്കുടി സ്കൂൾ രേഖകളിൽ അധ്യാപകരു
ദലൈലാമമാരുടെ പൊടാല കൊട്ടാരം
ലോകത്ത് ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന കൊട്ടാരമാണ് പൊടാല കൊട്ടാരം. ടിബറ്റില
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -2
വാതിലടഞ്ഞ അക്ഷരാഭ്യാസം
800 കുടിലുകളിലായി 2,500 ജനങ്ങളേയുള്ളു ഈ ഗോ
കുട്ടികളെ കണ്ണിമ ചിമ്മാതെ കാക്കണം
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ഏതാനും നാൾ മുന്‍പ് തമിഴ് ദമ്പതികൾ ഒന്
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ - 1
പഠനം ഇവർക്ക് സാഹസം
കാട്ടാനയും കാട്ടുപോത്തും വഴിയിലിറങ്ങിയാൽ ആ ദി
കാണാതാകുന്ന കൺമണികൾ: കോടതി പറഞ്ഞിട്ടും കുലുക്കമില്ല!
ആലപ്പുഴയിൽനിന്ന് ഏഴുവയസുകാരൻ രാഹുലിനെ കാണാതായ 2005 മേയ് മാസത്തിൽതന്നെയാണ
അഞ്ച് കുഞ്ഞുങ്ങളെ കൊന്ന ചിന്നച്ചാമി
ഇടുക്കി ജില്ലയിലെ പാമ്പാടുംപാറ ഏലത്തോട്ടത്തിലെ പണികള്‍ക്കായി 1980ലാണ് തമിഴ്ന
രാഹുൽ മറഞ്ഞിട്ട് 18 വർഷം
ആലപ്പുഴ ആശ്രാമം വാര്‍ഡിലെ രാഹുല്‍ എന്ന ഏഴു വയസുകാരന്റെ തിരോധാനം ഇന്നും കേരള
കാണാതാകുന്ന കൺമണികൾ: ഓയൂരിലെ റാഞ്ചൽ സംഘം
കേരളം ഒന്നായി ഒരു കുരുന്നിനായി പ്രാര്‍ഥിച്ച 20 മണിക്കൂറുകള്‍. ഉള്ളുരുകിയ ആ പ്ര
മരുഭൂമിയിലെ ഒട്ടകപ്പക്ഷി മുട്ടയും സ്ട്രോബെറിയും
മണൽക്കാട്ടിലെ മരുഭൂമികളിൽനിന്ന് കൗതുകം ജനിപ്പിക്കുന്ന രണ്ടു വിശേഷങ്ങൾ ലോകം
മായാത്ത ദുരൂഹതയുമായി ഉഡുപ്പിയിലെ കൊലക്കളം
തീരദേശ കർണാടകത്തിലെ സാമൂഹികമായും സാമ്പത്തികമായും ഉയർന്ന നിലയിലുള്ള ഒരു കു
ഹാൻഡ് ബാലൻസിംഗ് ഇവർക്ക് കുട്ടിക്കളി; യോഗാസനങ്ങളിൽ വിസ്മയമായി ആരവും ഷാരവും
വടക്കഞ്ചേരി: യോഗാസനങ്ങളിലെ വിസ്മയങ്ങളാണ് സഹോദരങ്ങളായ ആരവ് സുരേഷും ഷാരവ് സ
എന്നുവരും നീ..! "കഥാനായകൻ' മടങ്ങിയെത്തുന്നതും കാത്ത് ഒരു നാട്
പാലക്കാട്: നാടിനു തന്നെ അഴകായിരുന്നു അവന്റെ പീലിച്ചന്തം!! ആളെക്കാണുമ്പോള്‍ അവ
ചീഞ്ഞഴുകിയ ആ മൃതദേഹം
മാമലക്കണ്ടം ഭാഗത്ത് കാട്ടിനുള്ളില്‍ ചീഞ്ഞഴുകിയ നിലയില്‍ ഒരു മൃതദേഹം അന്വേഷണ
മിസിംഗ് കേസിന്റെ അന്വേഷണം; ചെന്നെത്തിയത് കൊലപാതകത്തിൽ
നിലവില്‍ എറണാകുളം സെന്‍ട്രല്‍ അസി. പോലീസ് കമ്മീഷണറായ സി. ജയകുമാര്‍ മൂവാറ്റു
ആൻ മരിയയും ആ 40 പേരും
ഉപജീവനമാർഗം തേടി കൂത്താട്ടുകുളത്ത് എത്തിയ വനിത, ഇന്ന് നാൽപതോളം വനിതകൾക്ക്
"കായിക പരിക്കുകള്‍ അത്ലറ്റുകള്‍ക്ക് ഇനി ഒരു തടസമല്ല'
കേരളത്തിന്റെ സംസ്കാരത്തില്‍ ഒരു പ്രമുഖ സ്ഥാനമാണ് കായികവിനോദത്തിനുള്ളത്. സമ്
സൈബറിടത്തിലെ "നെല്ലും പതിരും'
കോഴിക്കോട്: വ്യാജവാര്‍ത്തകള്‍ ഇന്ന് പുതുമയുള്ള കാര്യമല്ല. സൈബറിടത്ത് ദിനം പ്ര
എസ്ഐ ഉത്തരക്കുട്ടന്‍ വൈറലാണ്, കവിതകളും
സീമ മോഹന്‍ലാല്‍
"അമ്മയെന്നുള്ള രണ്ടക്ഷരം നാവില്‍
നന്മയാണെന്നു നാം
20 മത്സരം 20 തോൽവി; അങ്കക്കൊതി തീരാതെ 78കാരൻ
ജയ്പുര്‍: രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പു ചൂടിലാണ്. മിസോറ
ഇതെന്തൊരു നിയമം..! ഭാര്യയുടെ ജന്മദിനം മറന്നാൽ അഞ്ച് വർഷം ജയിലിൽ
സമോവ: നിങ്ങൾ വിവാഹിതനാണോ? ഭാര്യയുടെ ജന്മദിനം നിങ്ങൾക്ക് ഓർമയുണ്ടോ? ജന്മദിന
ഓർക്കുക, ഓർമിക്കുക...നിർണായകം ഒരു മണിക്കൂർ
അക്കൗണ്ടിലുള്ള പണം നിമിഷനേരം കൊണ്ട് തട്ടിയെടുക്കുന്ന സൈബർ കായംകുളം കൊച്ചുണ്ണി
ഭാഗ്യദേവതയുടെ വിളയാട്ടം, ഒരേദിവസം അമ്മയ്ക്കും മകനും ലോട്ടറിയടിച്ചു!
പെർത്ത്: ലോട്ടറി അടിക്കുകയെന്നത് അത്യപൂർവമായി സംഭവിക്കുന്ന ഒരു കാര്യമാണ്. അ
99 കോടി ലോട്ടറിയടിച്ച സ്ത്രീക്ക് സംഭവിച്ചത്…!
ന്യൂയോർക്ക്: കോടിക്കണക്കിനു രൂപയുടെ ബംപർ അടിച്ചിട്ടും ഒരു രൂപപോലും ലഭിക്കാതെ
ഓൺലെെൻ ലഹരി
മാസങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം എക്സൈസ് അസിസ്റ്റന്റ് കമ്മീഷണറായ അനികു
സ്നേഹത്തിന്റയും കൂടിചേരലിന്റെയും നവരാത്രി നാളിലെ ബൊമ്മക്കൊല്
ആഘോഷങ്ങള്‍ക്കെല്ലാം തിരികൊളുത്തുന്ന നാളാണ് നവരാത്രി ദിനങ്ങള്‍ അതായത് ഒമ്പത്
മനുഷ്യന്റെ പഴക്കം കൂടുന്നു! 23,000 വർഷം പഴക്കമുള്ള കാല്‍പ്പാട് കണ്ടെത്തി
ന്യൂയോർക്ക്: മനുഷ്യന് എന്തു പഴക്കം വരും? പുരാവസ്തു ഗവേഷകരുടെ പുതിയ കണ്ടെത്തലു
അറിയാതെ പോകുന്ന മനുഷ്യത്വത്തിന് അംഗീകാരവുമായി ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഡാളസ്
കരുണ, സഹാനുഭൂതി, ജീവകാരുണ്യ പ്രവര്‍ത്തനം ഇവയൊക്കെ അനുദിന ജീവിതത്തില്‍ പ്രഭാ
സഞ്ചാരികളുടെ മനം കവരുന്ന കണ്ണൂർ ഇടങ്ങൾ
വിനോദസഞ്ചാരികളുടെ പറുദീസയായി മാറുകയാണ് കണ്ണൂർ ജില്ലയിലെ മലയോര വിനോദസഞ്ച
കാഴ്ച്ചകളുടെ കൊട്ടാരം
കാഴ്ച്ചകളുടെ വിരുന്നുമായി സഞ്ചാരികളെ കാത്തിരിക്കുകയാണ് പഴയ കൊച്ചി രാജ്യത്തിന
പഴയങ്ങാടിക്കുണ്ടൊരു പരസ്നേഹ കഥ
പീറ്റർ ഏഴിമല
അധികമാരും അറിയാതെ പോയ പരസ്നേഹത്തിന്റെ ഒരു കഥയുണ്
40,000 കോടിയുടെ അവകാശി ഭിക്ഷയെടുക്കുന്നു!
നാൽപ്പതിനായിരം കോടി രൂപയുടെ അവകാശി നിത്യജീവിതം തള്ളിനീക്കുന്നത് ഭിക്ഷയെടുത
വിദേശപഠനത്തിന് പോകുന്ന വിദ്യാർഥികള്‍ക്ക് അന്താരാഷ്ട്ര സ്റ്റുഡന്റ് ട്രാവൽ ഇന്‍ഷൂറന്‍സ് അനിവാര്യം
വിദേശപഠനമെന്നത് ഇക്കാലത്ത് എല്ലാവര്ക്കും സാധ്യമാകുന്ന ഒന്നായി മാറിക്കഴിഞ്ഞു.
വിരുന്നുസത്കാരത്തിനിടെ കരടി എത്തി, ഭക്ഷണം കഴിച്ചു മടങ്ങി!
മെക്സിക്കോ: ആളുകൾ ഭക്ഷണം കഴിക്കുന്നതിനിടെ മേശയിലേക്ക് ഒരു കരടി ചാടിക്കയറു
മരണത്തിന്റെ പിടിയിൽനിന്ന് തിരിച്ചുപിടിച്ച ജീവിതം
സീമ മോഹന്‍ലാല്‍
2023 ഫെബ്രുവരി 17 വൈകുന്നേരം 7.30. കോട്ടയം നാഗമ്പടം മു
സ്പെയിനിൽ 24,000 വർഷം പഴക്കമുള്ള 100 ഗുഹാചിത്രങ്ങൾ കണ്ടെത്തി
മാഡ്രിഡ്: ആ ചിത്രങ്ങൾ ഗവേഷകർക്കുതന്നെ അദ്ഭുതമായി! 24,000 വർഷം പഴക്കമുള്ള ഗുഹ
അന്യഗ്രഹജീവികളുടെ അസ്ഥികൂടങ്ങൾ പ്രദർശിപ്പിച്ച് മെക്സിക്കോ; ഞെട്ടിവിറച്ച് ലോകം
മെക്സിക്കോ സിറ്റി: അന്യഗ്രഹജീവികളും പറക്കുംതളികളും വെറും കെട്ടുകഥയല്ലെന്ന തര
Latest News
വീട്ടിലെ വോട്ടെടുപ്പിൽ വീഴ്ചകള്‍ അനുവദിക്കില്ല: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍
മണിപ്പുരില്‍ വീണ്ടും സംഘര്‍ഷം; ഇംഫാലില്‍ രണ്ടിടത്ത് പോളിംഗ് നിര്‍ത്തിവച്ചു
കള്ളവോട്ട് ചെയ്യാതിരിക്കാന്‍ സിപിഎമ്മിനാവില്ല: കെ.സുധാകരന്
വോട്ടെടുപ്പ് പുരോഗമിക്കുന്നു; ഉയര്‍ന്ന പോളിംഗ് ത്രിപുരയില്‍; കുറവ് ലക്ഷദ്വീപില്‍
മണിപ്പുരില്‍ ബൂത്ത് പിടിക്കാൻ ശ്രമം; പോലീസ് ആകാശത്തേക്ക് വെടിയുതിര്‍ത്തു
Latest News
വീട്ടിലെ വോട്ടെടുപ്പിൽ വീഴ്ചകള്‍ അനുവദിക്കില്ല: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍
മണിപ്പുരില്‍ വീണ്ടും സംഘര്‍ഷം; ഇംഫാലില്‍ രണ്ടിടത്ത് പോളിംഗ് നിര്‍ത്തിവച്ചു
കള്ളവോട്ട് ചെയ്യാതിരിക്കാന്‍ സിപിഎമ്മിനാവില്ല: കെ.സുധാകരന്
വോട്ടെടുപ്പ് പുരോഗമിക്കുന്നു; ഉയര്‍ന്ന പോളിംഗ് ത്രിപുരയില്‍; കുറവ് ലക്ഷദ്വീപില്‍
മണിപ്പുരില്‍ ബൂത്ത് പിടിക്കാൻ ശ്രമം; പോലീസ് ആകാശത്തേക്ക് വെടിയുതിര്‍ത്തു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top