മാലിന്യമല്ലിത് മാണിക്യം
മാലിന്യമല്ലിത് മാണിക്യം
മാലിന്യങ്ങൾ വാതക നീരാവിയാക്കി മാറ്റിയശേഷം അതുവഴി വൈദ്യുതി നിർമിക്കുക...ഈ വൈദ്യുതി വിറ്റ് പണമുണ്ടാക്കുക...ഇതൊക്കെ നമ്മുടെ സംസ്ഥാനത്തു നടക്കുമോയെന്നു ചിന്തിക്കുന്നവർ ഇതുകൂടി കേൾക്കുക... കൊച്ചി ബ്രഹ്മപുരത്തു നിർമിക്കുന്ന ആധുനിക മാലിന്യ സംസ്കരണ പ്ലാന്‍റിന്‍റെ പ്രവർത്തനം ഇത്തരത്തിലുള്ളതാണ്. ഏറ്റവും പുതിയ സാങ്കേതികവിദ്യയുടെ സഹായത്തോടെ നിർമിക്കുന്ന പ്ലാന്‍റ് 2020 തുടക്കത്തിൽ പൂർണമായി കമ്മിഷൻ ചെയ്തു വൈദ്യുതി ഉത്പാദനം ആരംഭിക്കാനുള്ള നടപടികളാണു നടന്നുവരുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം നിർമാണ ഉദ്ഘാടനം നിർവഹിച്ച പ്ലാന്‍റിന്‍റെ പൈലിംഗ് ജോലികൾ മഴക്കാലത്തിനു മുൻപ് ആരംഭിച്ച് മഴക്കാലത്തിനുശേഷം പ്രധാന നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കാനുള്ള ഒരുക്കമാണ് നടന്നുവരുന്നത്. ജിയോ പവർ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് പ്ലാന്‍റിന്‍റെ നിർമാണം ഏറ്റെടുത്തിട്ടുള്ളത്. ആദ്യഘട്ടമായി അടുത്ത വർഷം പകുതിയോടെ മാലിന്യം പുതിയ പ്ലാന്‍റിൽ സ്വീകരിക്കാനാവുമെന്നാണു പ്രതീക്ഷിക്കുന്നത്.

മാലിന്യം വെറുതെ പ്ലാന്‍റിൽ നിക്ഷേപിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുകയല്ല ചെയ്യുന്നത്. പ്ലാന്‍റിലെത്തിക്കുന്ന മാലിന്യങ്ങൾ ബയോഡ്രൈ സംവിധാനത്തിലൂടെ ഉണക്കി ബ്ലോക്കുകളായി സൂക്ഷിക്കും. ഇതുപയോഗിച്ചാണു ഗ്യാസിഫിക്കേഷനിലൂടെ വൈദ്യുതി ഉത്പാദിപ്പിക്കുക. മാലിന്യത്തിൽനിന്നു വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഇത്തരം പ്ലാന്‍റുകൾ ഇന്ത്യയിൽ ഇല്ലെങ്കിലും യൂറോപ്യൻ രാജ്യങ്ങളിലുൾപ്പെടെ വിജയകരമായി നടത്തുന്നുണ്ട്. ജർമൻ-യുകെ സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണു കൊച്ചിയിലെ പ്ലാന്‍റ് നിർമിക്കുന്നത്. ഉപകരണങ്ങളിൽ പലതും ഇറക്കുമതി ചെയ്യേണ്ടതായി വരും. സംസ്ഥാനത്ത് മാലിന്യംകൊണ്ട് പൊറുതിമുട്ടുന്ന പല നഗരസഭകൾക്കും മാതൃകയാക്കാവുന്ന പ്ലാന്‍റാകും കൊച്ചിയിലേത്.

വിഷവാതക പേടിയും വേണ്ട

മാലിന്യങ്ങൾ കത്തിക്കുന്പോഴുണ്ടാകാവുന്ന വിഷവാതകങ്ങളെ ഓർത്തും പേടിവേണ്ടെന്നാണ് അധികൃതർ പറയുന്നത്. സിന്തറ്റിക് ഗ്യാസ് കത്തിക്കുന്നതിനെ തുടർന്നു പുറന്തള്ളുന്ന പുക പല തലങ്ങളിലായി പരിശോധിച്ചു ദോഷകരമായ വാതകങ്ങളില്ലെന്ന് ഉറപ്പാക്കും. അന്തരീക്ഷ മലിനീകരണ നിയന്ത്രണത്തിന്‍റെ കാര്യത്തിൽ യൂറോപ്യൻ രാജ്യങ്ങളിലെ അതേ മാനദണ്ഡമാകും ഈ പ്ലാന്‍റിലും പിൻതുടരുക.

ജൈവ മാലിന്യം മാത്രമല്ല, പ്ലാസ്റ്റിക് അടക്കം കത്തുന്ന എന്തും അന്തരീക്ഷ മലിനീകരണം ഇല്ലാതെയും ഹാനികരമല്ലാതെയും സംസ്കരിക്കാം എന്നതാണ് ബ്രഹ്മപുരത്ത് വിഭാവനം ചെയ്യുന്ന മാലിന്യ സംസ്കരണ പ്ലാന്‍റിന്‍റെ സവിശേഷത.

നഗരസഭ ഉടമസ്ഥതയിലുള്ള 20 ഏക്കറോളം സ്ഥലമാണ് പ്ലാന്‍റിനായി അളന്നു തിരിച്ചിട്ടുള്ളത്. പ്രതിദിനം 500 ടണ്‍ വരെ മാലിന്യം സംസ്കരിക്കാൻ ശേഷിയുള്ള പ്ലാന്‍റാണു സജ്ജമാക്കുന്നത്. പ്ലാന്‍റ് പ്രവർത്തിക്കാൻ ദിനവും 300 ടണ്‍ മാലിന്യം എത്തിച്ചുകൊടുക്കേണ്ട ബാധ്യത കൊച്ചി നഗരസഭയ്ക്കാണ്. നിലവിൽ കൊച്ചി നഗരസഭ ദിനവും ശരാശരി 250 ടണ്‍ ജൈവ മാലിന്യവും 80 ടണ്‍ പ്ലാസ്റ്റിക് മാലിന്യവും ശേഖരിച്ചാണ് ബ്രഹ്മപുരത്ത് എത്തിക്കുന്നത്. അതിനു പുറമേ, സമീപ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽനിന്നുള്ള മാലിന്യവും ഇവിടെ എത്തിക്കുന്നു. അതിനാൽ 300 ടണ്‍ മാലിന്യം ഉറപ്പാക്കുക എന്നതു പ്രശ്നമാവില്ലെന്നാണു കണക്കുകൂട്ടൽ. നിലവിൽ അഞ്ചുവർഷത്തേക്ക് ഉപയോഗിക്കാൻ കഴിയുന്ന മാലിന്യം ഇപ്പോൾത്തന്നെ ബ്രഹ്മപുരത്തുണ്ട്.

വൈദ്യുതിക്ക് വിലയും നിശ്ചയിച്ചു

മാലിന്യത്തിൽനിന്ന് ഉണ്ടാക്കുന്ന വൈദ്യുതിക്ക് വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ നിരക്കും നിശ്ചയിച്ചിട്ടുണ്ട്. യൂണിറ്റിന് 6.17 രൂപയാണു നിരക്ക് നിശ്ചയിച്ചിട്ടുള്ളത്. ഇതിൽ ആദ്യത്തെ 250 യൂണിറ്റിന് 15 രൂപ നൽകാമെന്നാണു കന്പനിയുമായി ഉണ്ടാക്കിയിട്ടുള്ള കരാർ. അപ്പോൾ 6.17 രൂപയ്ക്ക് ശേഷമുള്ള പണം സർക്കാരും കൊച്ചി നഗരസഭയും ചേർന്നു നൽകേണ്ടതായി വരും. ഇതിനായി സർക്കാരും ശുചിത്വ മിഷനും കൊച്ചി നഗരസഭയും ചേർന്ന്് മാർഗം കാണേണ്ടിവരും. സിഎസ്ആർ ഫണ്ടിലൂടെ പണം കണ്ടെത്താനാണ് ആലോചിക്കുന്നത്. ഇപ്പോൾ ബിപിസിഎൽ 25 കോടി രൂപ നൽകാമെന്ന് ഏറ്റുകഴിഞ്ഞിട്ടുണ്ട്. നിലവിൽ മാലിന്യ സംസ്കരണത്തിനായി ചെലവഴിക്കുന്ന തുക കണക്കാക്കുന്പോൾ, ഇത് വലിയ പ്രശ്നമാവില്ലെന്നാണു കണക്കുകൂട്ടുന്നത്.

250 യൂണിറ്റിന് മുകളിൽ ഉത്പാദിപ്പിക്കുന്ന വൈദ്യുതിക്ക്് 6.17 രൂപയാണ് വില. ഇതിൽ 80 ശതമാനം കന്പനിക്കും 20 ശതമാനം കൊച്ചി നഗരസഭയ്ക്കും ലഭിക്കും. ഉത്പാദനം കൂട്ടുന്നതിനനുസരിച്ച് നഗരസഭയുടേയും വരുമാനം കൂടും. 20 വർഷത്തേക്കാണു കന്പനിയുമായുള്ള ധാരണ. ഇക്കാലത്ത് നഗരസഭ പാട്ടത്തിനു നൽകുന്ന സ്ഥലത്തിനു വർഷം രണ്ടുകോടിയോളം രൂപ കന്പനി വാടകയിനത്തിൽ നൽകും. 295 കോടി രൂപ ചെലവു കണക്കാക്കിയിരിക്കുന്ന പദ്ധതി പൂർണമായി പ്രവർത്തന സജ്ജമാകുന്പോൾ ഏതാണ്ട് 350 കോടി രൂപയോളം ആവും. പദ്ധതി നിർമാണച്ചെലവ് പൂർണമായും കന്പനിതന്നെയാണു വഹിക്കുന്നത്. ഇത്തരത്തിൽ മാലിന്യത്തിൽനിന്നു വരുമാനം ഉണ്ടാക്കാവുന്ന തരത്തിലുള്ള പദ്ധതികൾ സംസ്ഥാനത്തെ ഭൂരിഭാഗം നഗരസഭകൾക്കും ചിന്തിക്കാവുന്നതാണ്. മാലിന്യ സംസ്കരണത്തിനായി ലക്ഷങ്ങൾ ചെലവഴിക്കുന്ന നഗരസഭകൾക്ക് ഒരു രൂപപോലും ചെലവഴിക്കാതെ കൂടുതൽ വരുമാനം കൈവരിക്കാമെന്നതും പ്രത്യേകതയാണ്.


വ്യവസായ നഗരത്തിന്‍റെ മുന്നേറ്റത്തിന് മറ്റൊരു പദ്ധതി

മെട്രോ റെയിലിനുശേഷം വ്യവസായ നഗരമായ കൊച്ചിയുടെ മുഖച്ഛായതന്നെ മാറ്റുന്ന പദ്ധതിയാണിത്. പ്ലാന്‍റിന്‍റെ സാങ്കേതികവിദ്യ കൊച്ചിക്ക് ചേർന്നതല്ലെന്നത് ഉൾപ്പെടെ പദ്ധതിയ്ക്കെതിരെ പല കോണുകളിൽ നിന്നും എതിർപ്പുകൾ ഉയർന്നു. പ്രദേശവാസികളും ഏറെ ആശങ്കയോടെയാണു പദ്ധതിയെ നോക്കിക്കണ്ടത്. എന്നാൽ, ഇത്തത്തിലുള്ള ആക്ഷേപങ്ങളും എതിർപ്പുകളുമെല്ലാം പരിശോധിച്ച് ഇതിലൊന്നും കഴന്പില്ലെന്നു കണ്ടതിനെ തുടർന്നാണു യുഡിഎഫ് സർക്കാർ തുടങ്ങിവച്ച പദ്ധതിയുമായി മുന്നോട്ടുപോകാൻ എൽഡിഎഫ് സർക്കാർ തീരുമാനിച്ചത്. മാലിന്യസംസ്കരണം എന്നും കീറാമുട്ടിയായിരുന്ന കൊച്ചിക്കു പുത്തനുണർവേകുന്നതാകും പദ്ധതി. മാലിന്യത്തിൽനിന്നു വൈദ്യുതിവിളക്ക് കത്തിക്കുന്ന ചെറിയ പ്ലാന്‍റുകൾ അഞ്ചിടത്ത് സ്ഥാപിച്ച് ഒരുകോടിയോളം രൂപ നഷ്ടപ്പെടുത്തിയ ചരിത്രവും കൊച്ചി നഗരസഭയ്ക്കുണ്ട്. ഇതേത്തുടർന്നു ഏറെ കരുതലോടെയാണു പുതിയ പദ്ധതിയെ സമീപിച്ചതും പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്നതും. പാരിസ്ഥിതിക പ്രശ്നങ്ങൾ ഇല്ലാതെയാവും പ്ലാന്‍റ് പ്രവർത്തിക്കുകയെന്നാണു കന്പനിയുടെ ഉറപ്പ്. ജൈവമാലിന്യ സംസ്കരണത്തിന് കൊച്ചി ഉൾപ്പെടെ സംസ്ഥാനത്തെ പല നഗരസഭകൾക്കും സംവിധാനങ്ങളുണ്ട്.

എന്നാൽ, കുമിഞ്ഞുകൂടുന്ന പ്ലാസ്റ്റിക് മാലിന്യവും റെക്സിനടക്കമുള്ള മറ്റ് മാലിന്യങ്ങളുമെല്ലാം എന്തുചെയ്യണമെന്ന കാര്യത്തിൽ വ്യക്തമായ ഉത്തരം നൽകാൻ നഗരസഭകൾക്കോ സർക്കാരിനോ സാധിച്ചിരുന്നില്ല. 50 മൈക്രോണിൽ താഴെയുള്ള പ്ലാസ്റ്റിക് നിരോധിച്ചിട്ടുണ്ടെങ്കിലും പ്ലാസ്റ്റിക്കുകൾ അനുദിനം കൂടിക്കൊണ്ടിരിക്കുകയാണെന്നുള്ളതാണു സത്യം. ഇടതുമുന്നണി ഭരിക്കുന്പോൾ ബ്രഹ്മപുരത്ത് പ്ലാസ്റ്റിക് സംസ്കരണത്തിനായി ആർഡിഎഫ് പ്ലാന്‍റ് നിർമിക്കുന്നതിനു തറക്കല്ലിട്ടെങ്കിലും അതും പ്രായോഗികമല്ലെന്നു കണ്ടു പിന്നീട് ഉപേക്ഷിച്ചു. പ്ലാസ്റ്റിക് മാലിന്യങ്ങൾ കൂടിയതോടെ ജൈവമാലിന്യ സംസ്കരണത്തിനും പ്രായസമായി. ഒടുവിൽ എല്ലാം മാലിന്യങ്ങളും ഒന്നിച്ചുചേർത്തു സംസ്കരിക്കാൻ കഴിയുന്ന പദ്ധതിക്കായി താത്പര്യപത്രം ക്ഷണിച്ചതിൽനിന്നാണു മാലിന്യത്തിൽനിന്ന് ഗ്യാസിഫിക്കേഷനിലൂടെ വൈദ്യുതി ഉത്പാദിപ്പിക്കുന്ന പദ്ധതി ഉയർന്നുവന്നത്.

മാലിന്യം വൈദ്യുതിയാകുന്നു



ലോറികളിൽ എത്തിക്കുന്ന മാലിന്യ കൂന്പാരത്തിലെ വലിയ തടിക്കഷണങ്ങളും കോണ്‍ക്രീറ്റ് മാലിന്യങ്ങളും പ്രാഥമികമായി വേർതിരിച്ച് ട്രീ ഷ്റെഡിംഗ് മെഷീനിലൂടെ കടത്തിവിട്ടു ചെറു കഷണങ്ങളാക്കുന്നു. മാലിന്യമെല്ലാം 600 ടണ്‍ ശേഷിയുള്ള സംഭരണികളിലേക്കു മാറ്റുന്നു. ഇത്തരം 21 സംഭരണികളാണു പ്ലാന്‍റിലുണ്ടാവുക. മാലിന്യമിട്ടശേഷം സംഭരണികൾ പ്രത്യേക കവചം കൊണ്ടുമൂടി ഉള്ളിലേക്കു വായു കടത്തി വിടും. ഇതോടെ മാലിന്യങ്ങളിലെ ബാക്ടീരിയകൾ പെരുകുന്നു. ബാക്ടീരിയകളുടെ പ്രവർത്തന ഫലമായി 15 ദിവസത്തിനുള്ളിൽ ചൂട് 60 ഡിഗ്രി വരെയായി ഉയരും. ഇതിന്‍റെ ഫലമായി 20 മുതൽ 30 ദിവസത്തിനുള്ളിൽ മാലിന്യത്തിലെ ഈർപ്പം പൂർണമായി മാറി ഉണങ്ങിക്കിട്ടും. ഈർപ്പം മാത്രമാവും മൂടിക്കു മുകളിലൂടെ പുറത്തേക്കു വരിക. ദുർഗന്ധത്തിന്‍റെ അംശം പോലും പുറംതള്ളില്ല എന്നതാണ് ഈ മൂടിയുടെ പ്രത്യേകത.

എത്തിക്കുന്ന മാലിന്യങ്ങൾ 20-30 ദിവസം കഴിഞ്ഞാവും ഉൗർജ ഉത്പാദനത്തിനുള്ള ഇന്ധനമാവുക. തുടർന്നു മെറ്റീരിയർ റിക്കവറി സംവിധാനം ഉപയോഗിച്ച് ഉണങ്ങിയ മാലിന്യത്തിൽനിന്നു കത്തുന്നതും, കുപ്പിയും കോണ്‍ക്രീറ്റും അടക്കം കത്താത്തതുമായ സാധനങ്ങൾ പ്രത്യേകം വേർതിരിക്കും. കത്തിക്കാവുന്ന സാധനങ്ങൾ ചെറിയ ബ്ലോക്കുകളായി ദീർഘകാലം സൂക്ഷിക്കാനുമാവും. കത്തുന്ന സാധനങ്ങളാണു ഗ്യാസിഫിക്കേഷനായി ഉപയോഗിക്കുക. 800 മുതൽ 1200 ഡിഗ്രി സെൽഷ്യസ് ചൂടിലാണ് ഈ സാധനങ്ങൾ ഗ്യാസിഫിക്കേഷനു വിധേയമാക്കുക. ഇതോടെ ഈ മാലിന്യങ്ങൾ വിഘടിച്ച് സിന്തറ്റിക് ഗ്യാസ് ഉത്പാദിപ്പിക്കുന്നു.

ഇങ്ങനെ ഉൽപാദിപ്പിക്കുന്ന വാതകം കത്തിച്ചു വെള്ളം തിളപ്പിക്കുന്നതാണ് അടുത്ത ഘട്ടം. ഇതിലൂടെ ഉൽപാദിപ്പിക്കുന്ന നീരാവി ഉപയോഗിച്ച് ടർബൈൻ പ്രവർത്തിപ്പിച്ചാണു വൈദ്യുതി ഉൽപാദിപ്പിക്കുക. ഗ്യാസിഫിക്കേഷന്‍റെ അനന്തര ഫലമായുണ്ടാവുന്ന ചാരവും കത്തിക്കാനാവാത്ത കുപ്പിച്ചില്ലും കോണ്‍ക്രീറ്റ് മാലിന്യം ഉൾപ്പെടെയുള്ള സാധനങ്ങളും പൊടിച്ചു നിർമാണ ആവശ്യത്തിനു കട്ടകൾ ഉണ്ടാക്കാനും പദ്ധതിയുണ്ട്. ഇതിനായി ചെറിയ പ്ലാന്‍റും സ്ഥാപിക്കുന്നുണ്ട്.

റോബിൻ ജോർജ്