Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
മാലിന്യമല്ലിത് മാണിക്യം
മാലിന്യങ്ങൾ വാതക നീരാവിയാക്കി മാറ്റിയശേഷം അതുവഴി വൈദ്യുതി നിർമിക്കുക...ഈ വൈദ്യുതി വിറ്റ് പണമുണ്ടാക്കുക...ഇതൊക്കെ നമ്മുടെ സംസ്ഥാനത്തു നടക്കുമോയെന്നു ചിന്തിക്കുന്നവർ ഇതുകൂടി കേൾക്കുക... കൊച്ചി ബ്രഹ്മപുരത്തു നിർമിക്കുന്ന ആധുനിക മാലിന്യ സംസ്കരണ പ്ലാന്റിന്റെ പ്രവർത്തനം ഇത്തരത്തിലുള്ളതാണ്. ഏറ്റവും പുതിയ സാങ്കേതികവിദ്യയുടെ സഹായത്തോടെ നിർമിക്കുന്ന പ്ലാന്റ് 2020 തുടക്കത്തിൽ പൂർണമായി കമ്മിഷൻ ചെയ്തു വൈദ്യുതി ഉത്പാദനം ആരംഭിക്കാനുള്ള നടപടികളാണു നടന്നുവരുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം നിർമാണ ഉദ്ഘാടനം നിർവഹിച്ച പ്ലാന്റിന്റെ പൈലിംഗ് ജോലികൾ മഴക്കാലത്തിനു മുൻപ് ആരംഭിച്ച് മഴക്കാലത്തിനുശേഷം പ്രധാന നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കാനുള്ള ഒരുക്കമാണ് നടന്നുവരുന്നത്. ജിയോ പവർ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് പ്ലാന്റിന്റെ നിർമാണം ഏറ്റെടുത്തിട്ടുള്ളത്. ആദ്യഘട്ടമായി അടുത്ത വർഷം പകുതിയോടെ മാലിന്യം പുതിയ പ്ലാന്റിൽ സ്വീകരിക്കാനാവുമെന്നാണു പ്രതീക്ഷിക്കുന്നത്.
മാലിന്യം വെറുതെ പ്ലാന്റിൽ നിക്ഷേപിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുകയല്ല ചെയ്യുന്നത്. പ്ലാന്റിലെത്തിക്കുന്ന മാലിന്യങ്ങൾ ബയോഡ്രൈ സംവിധാനത്തിലൂടെ ഉണക്കി ബ്ലോക്കുകളായി സൂക്ഷിക്കും. ഇതുപയോഗിച്ചാണു ഗ്യാസിഫിക്കേഷനിലൂടെ വൈദ്യുതി ഉത്പാദിപ്പിക്കുക. മാലിന്യത്തിൽനിന്നു വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഇത്തരം പ്ലാന്റുകൾ ഇന്ത്യയിൽ ഇല്ലെങ്കിലും യൂറോപ്യൻ രാജ്യങ്ങളിലുൾപ്പെടെ വിജയകരമായി നടത്തുന്നുണ്ട്. ജർമൻ-യുകെ സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണു കൊച്ചിയിലെ പ്ലാന്റ് നിർമിക്കുന്നത്. ഉപകരണങ്ങളിൽ പലതും ഇറക്കുമതി ചെയ്യേണ്ടതായി വരും. സംസ്ഥാനത്ത് മാലിന്യംകൊണ്ട് പൊറുതിമുട്ടുന്ന പല നഗരസഭകൾക്കും മാതൃകയാക്കാവുന്ന പ്ലാന്റാകും കൊച്ചിയിലേത്.
വിഷവാതക പേടിയും വേണ്ട
മാലിന്യങ്ങൾ കത്തിക്കുന്പോഴുണ്ടാകാവുന്ന വിഷവാതകങ്ങളെ ഓർത്തും പേടിവേണ്ടെന്നാണ് അധികൃതർ പറയുന്നത്. സിന്തറ്റിക് ഗ്യാസ് കത്തിക്കുന്നതിനെ തുടർന്നു പുറന്തള്ളുന്ന പുക പല തലങ്ങളിലായി പരിശോധിച്ചു ദോഷകരമായ വാതകങ്ങളില്ലെന്ന് ഉറപ്പാക്കും. അന്തരീക്ഷ മലിനീകരണ നിയന്ത്രണത്തിന്റെ കാര്യത്തിൽ യൂറോപ്യൻ രാജ്യങ്ങളിലെ അതേ മാനദണ്ഡമാകും ഈ പ്ലാന്റിലും പിൻതുടരുക.
ജൈവ മാലിന്യം മാത്രമല്ല, പ്ലാസ്റ്റിക് അടക്കം കത്തുന്ന എന്തും അന്തരീക്ഷ മലിനീകരണം ഇല്ലാതെയും ഹാനികരമല്ലാതെയും സംസ്കരിക്കാം എന്നതാണ് ബ്രഹ്മപുരത്ത് വിഭാവനം ചെയ്യുന്ന മാലിന്യ സംസ്കരണ പ്ലാന്റിന്റെ സവിശേഷത.
നഗരസഭ ഉടമസ്ഥതയിലുള്ള 20 ഏക്കറോളം സ്ഥലമാണ് പ്ലാന്റിനായി അളന്നു തിരിച്ചിട്ടുള്ളത്. പ്രതിദിനം 500 ടണ്‍ വരെ മാലിന്യം സംസ്കരിക്കാൻ ശേഷിയുള്ള പ്ലാന്റാണു സജ്ജമാക്കുന്നത്. പ്ലാന്റ് പ്രവർത്തിക്കാൻ ദിനവും 300 ടണ്‍ മാലിന്യം എത്തിച്ചുകൊടുക്കേണ്ട ബാധ്യത കൊച്ചി നഗരസഭയ്ക്കാണ്. നിലവിൽ കൊച്ചി നഗരസഭ ദിനവും ശരാശരി 250 ടണ്‍ ജൈവ മാലിന്യവും 80 ടണ്‍ പ്ലാസ്റ്റിക് മാലിന്യവും ശേഖരിച്ചാണ് ബ്രഹ്മപുരത്ത് എത്തിക്കുന്നത്. അതിനു പുറമേ, സമീപ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽനിന്നുള്ള മാലിന്യവും ഇവിടെ എത്തിക്കുന്നു. അതിനാൽ 300 ടണ്‍ മാലിന്യം ഉറപ്പാക്കുക എന്നതു പ്രശ്നമാവില്ലെന്നാണു കണക്കുകൂട്ടൽ. നിലവിൽ അഞ്ചുവർഷത്തേക്ക് ഉപയോഗിക്കാൻ കഴിയുന്ന മാലിന്യം ഇപ്പോൾത്തന്നെ ബ്രഹ്മപുരത്തുണ്ട്.
വൈദ്യുതിക്ക് വിലയും നിശ്ചയിച്ചു
മാലിന്യത്തിൽനിന്ന് ഉണ്ടാക്കുന്ന വൈദ്യുതിക്ക് വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ നിരക്കും നിശ്ചയിച്ചിട്ടുണ്ട്. യൂണിറ്റിന് 6.17 രൂപയാണു നിരക്ക് നിശ്ചയിച്ചിട്ടുള്ളത്. ഇതിൽ ആദ്യത്തെ 250 യൂണിറ്റിന് 15 രൂപ നൽകാമെന്നാണു കന്പനിയുമായി ഉണ്ടാക്കിയിട്ടുള്ള കരാർ. അപ്പോൾ 6.17 രൂപയ്ക്ക് ശേഷമുള്ള പണം സർക്കാരും കൊച്ചി നഗരസഭയും ചേർന്നു നൽകേണ്ടതായി വരും. ഇതിനായി സർക്കാരും ശുചിത്വ മിഷനും കൊച്ചി നഗരസഭയും ചേർന്ന്് മാർഗം കാണേണ്ടിവരും. സിഎസ്ആർ ഫണ്ടിലൂടെ പണം കണ്ടെത്താനാണ് ആലോചിക്കുന്നത്. ഇപ്പോൾ ബിപിസിഎൽ 25 കോടി രൂപ നൽകാമെന്ന് ഏറ്റുകഴിഞ്ഞിട്ടുണ്ട്. നിലവിൽ മാലിന്യ സംസ്കരണത്തിനായി ചെലവഴിക്കുന്ന തുക കണക്കാക്കുന്പോൾ, ഇത് വലിയ പ്രശ്നമാവില്ലെന്നാണു കണക്കുകൂട്ടുന്നത്.
250 യൂണിറ്റിന് മുകളിൽ ഉത്പാദിപ്പിക്കുന്ന വൈദ്യുതിക്ക്് 6.17 രൂപയാണ് വില. ഇതിൽ 80 ശതമാനം കന്പനിക്കും 20 ശതമാനം കൊച്ചി നഗരസഭയ്ക്കും ലഭിക്കും. ഉത്പാദനം കൂട്ടുന്നതിനനുസരിച്ച് നഗരസഭയുടേയും വരുമാനം കൂടും. 20 വർഷത്തേക്കാണു കന്പനിയുമായുള്ള ധാരണ. ഇക്കാലത്ത് നഗരസഭ പാട്ടത്തിനു നൽകുന്ന സ്ഥലത്തിനു വർഷം രണ്ടുകോടിയോളം രൂപ കന്പനി വാടകയിനത്തിൽ നൽകും. 295 കോടി രൂപ ചെലവു കണക്കാക്കിയിരിക്കുന്ന പദ്ധതി പൂർണമായി പ്രവർത്തന സജ്ജമാകുന്പോൾ ഏതാണ്ട് 350 കോടി രൂപയോളം ആവും. പദ്ധതി നിർമാണച്ചെലവ് പൂർണമായും കന്പനിതന്നെയാണു വഹിക്കുന്നത്. ഇത്തരത്തിൽ മാലിന്യത്തിൽനിന്നു വരുമാനം ഉണ്ടാക്കാവുന്ന തരത്തിലുള്ള പദ്ധതികൾ സംസ്ഥാനത്തെ ഭൂരിഭാഗം നഗരസഭകൾക്കും ചിന്തിക്കാവുന്നതാണ്. മാലിന്യ സംസ്കരണത്തിനായി ലക്ഷങ്ങൾ ചെലവഴിക്കുന്ന നഗരസഭകൾക്ക് ഒരു രൂപപോലും ചെലവഴിക്കാതെ കൂടുതൽ വരുമാനം കൈവരിക്കാമെന്നതും പ്രത്യേകതയാണ്.
വ്യവസായ നഗരത്തിന്റെ മുന്നേറ്റത്തിന് മറ്റൊരു പദ്ധതി
മെട്രോ റെയിലിനുശേഷം വ്യവസായ നഗരമായ കൊച്ചിയുടെ മുഖച്ഛായതന്നെ മാറ്റുന്ന പദ്ധതിയാണിത്. പ്ലാന്റിന്റെ സാങ്കേതികവിദ്യ കൊച്ചിക്ക് ചേർന്നതല്ലെന്നത് ഉൾപ്പെടെ പദ്ധതിയ്ക്കെതിരെ പല കോണുകളിൽ നിന്നും എതിർപ്പുകൾ ഉയർന്നു. പ്രദേശവാസികളും ഏറെ ആശങ്കയോടെയാണു പദ്ധതിയെ നോക്കിക്കണ്ടത്. എന്നാൽ, ഇത്തത്തിലുള്ള ആക്ഷേപങ്ങളും എതിർപ്പുകളുമെല്ലാം പരിശോധിച്ച് ഇതിലൊന്നും കഴന്പില്ലെന്നു കണ്ടതിനെ തുടർന്നാണു യുഡിഎഫ് സർക്കാർ തുടങ്ങിവച്ച പദ്ധതിയുമായി മുന്നോട്ടുപോകാൻ എൽഡിഎഫ് സർക്കാർ തീരുമാനിച്ചത്. മാലിന്യസംസ്കരണം എന്നും കീറാമുട്ടിയായിരുന്ന കൊച്ചിക്കു പുത്തനുണർവേകുന്നതാകും പദ്ധതി. മാലിന്യത്തിൽനിന്നു വൈദ്യുതിവിളക്ക് കത്തിക്കുന്ന ചെറിയ പ്ലാന്റുകൾ അഞ്ചിടത്ത് സ്ഥാപിച്ച് ഒരുകോടിയോളം രൂപ നഷ്ടപ്പെടുത്തിയ ചരിത്രവും കൊച്ചി നഗരസഭയ്ക്കുണ്ട്. ഇതേത്തുടർന്നു ഏറെ കരുതലോടെയാണു പുതിയ പദ്ധതിയെ സമീപിച്ചതും പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്നതും. പാരിസ്ഥിതിക പ്രശ്നങ്ങൾ ഇല്ലാതെയാവും പ്ലാന്റ് പ്രവർത്തിക്കുകയെന്നാണു കന്പനിയുടെ ഉറപ്പ്. ജൈവമാലിന്യ സംസ്കരണത്തിന് കൊച്ചി ഉൾപ്പെടെ സംസ്ഥാനത്തെ പല നഗരസഭകൾക്കും സംവിധാനങ്ങളുണ്ട്.
എന്നാൽ, കുമിഞ്ഞുകൂടുന്ന പ്ലാസ്റ്റിക് മാലിന്യവും റെക്സിനടക്കമുള്ള മറ്റ് മാലിന്യങ്ങളുമെല്ലാം എന്തുചെയ്യണമെന്ന കാര്യത്തിൽ വ്യക്തമായ ഉത്തരം നൽകാൻ നഗരസഭകൾക്കോ സർക്കാരിനോ സാധിച്ചിരുന്നില്ല. 50 മൈക്രോണിൽ താഴെയുള്ള പ്ലാസ്റ്റിക് നിരോധിച്ചിട്ടുണ്ടെങ്കിലും പ്ലാസ്റ്റിക്കുകൾ അനുദിനം കൂടിക്കൊണ്ടിരിക്കുകയാണെന്നുള്ളതാണു സത്യം. ഇടതുമുന്നണി ഭരിക്കുന്പോൾ ബ്രഹ്മപുരത്ത് പ്ലാസ്റ്റിക് സംസ്കരണത്തിനായി ആർഡിഎഫ് പ്ലാന്റ് നിർമിക്കുന്നതിനു തറക്കല്ലിട്ടെങ്കിലും അതും പ്രായോഗികമല്ലെന്നു കണ്ടു പിന്നീട് ഉപേക്ഷിച്ചു. പ്ലാസ്റ്റിക് മാലിന്യങ്ങൾ കൂടിയതോടെ ജൈവമാലിന്യ സംസ്കരണത്തിനും പ്രായസമായി. ഒടുവിൽ എല്ലാം മാലിന്യങ്ങളും ഒന്നിച്ചുചേർത്തു സംസ്കരിക്കാൻ കഴിയുന്ന പദ്ധതിക്കായി താത്പര്യപത്രം ക്ഷണിച്ചതിൽനിന്നാണു മാലിന്യത്തിൽനിന്ന് ഗ്യാസിഫിക്കേഷനിലൂടെ വൈദ്യുതി ഉത്പാദിപ്പിക്കുന്ന പദ്ധതി ഉയർന്നുവന്നത്.
മാലിന്യം വൈദ്യുതിയാകുന്നു
ലോറികളിൽ എത്തിക്കുന്ന മാലിന്യ കൂന്പാരത്തിലെ വലിയ തടിക്കഷണങ്ങളും കോണ്‍ക്രീറ്റ് മാലിന്യങ്ങളും പ്രാഥമികമായി വേർതിരിച്ച് ട്രീ ഷ്റെഡിംഗ് മെഷീനിലൂടെ കടത്തിവിട്ടു ചെറു കഷണങ്ങളാക്കുന്നു. മാലിന്യമെല്ലാം 600 ടണ്‍ ശേഷിയുള്ള സംഭരണികളിലേക്കു മാറ്റുന്നു. ഇത്തരം 21 സംഭരണികളാണു പ്ലാന്റിലുണ്ടാവുക. മാലിന്യമിട്ടശേഷം സംഭരണികൾ പ്രത്യേക കവചം കൊണ്ടുമൂടി ഉള്ളിലേക്കു വായു കടത്തി വിടും. ഇതോടെ മാലിന്യങ്ങളിലെ ബാക്ടീരിയകൾ പെരുകുന്നു. ബാക്ടീരിയകളുടെ പ്രവർത്തന ഫലമായി 15 ദിവസത്തിനുള്ളിൽ ചൂട് 60 ഡിഗ്രി വരെയായി ഉയരും. ഇതിന്റെ ഫലമായി 20 മുതൽ 30 ദിവസത്തിനുള്ളിൽ മാലിന്യത്തിലെ ഈർപ്പം പൂർണമായി മാറി ഉണങ്ങിക്കിട്ടും. ഈർപ്പം മാത്രമാവും മൂടിക്കു മുകളിലൂടെ പുറത്തേക്കു വരിക. ദുർഗന്ധത്തിന്റെ അംശം പോലും പുറംതള്ളില്ല എന്നതാണ് ഈ മൂടിയുടെ പ്രത്യേകത.
എത്തിക്കുന്ന മാലിന്യങ്ങൾ 20-30 ദിവസം കഴിഞ്ഞാവും ഉൗർജ ഉത്പാദനത്തിനുള്ള ഇന്ധനമാവുക. തുടർന്നു മെറ്റീരിയർ റിക്കവറി സംവിധാനം ഉപയോഗിച്ച് ഉണങ്ങിയ മാലിന്യത്തിൽനിന്നു കത്തുന്നതും, കുപ്പിയും കോണ്‍ക്രീറ്റും അടക്കം കത്താത്തതുമായ സാധനങ്ങൾ പ്രത്യേകം വേർതിരിക്കും. കത്തിക്കാവുന്ന സാധനങ്ങൾ ചെറിയ ബ്ലോക്കുകളായി ദീർഘകാലം സൂക്ഷിക്കാനുമാവും. കത്തുന്ന സാധനങ്ങളാണു ഗ്യാസിഫിക്കേഷനായി ഉപയോഗിക്കുക. 800 മുതൽ 1200 ഡിഗ്രി സെൽഷ്യസ് ചൂടിലാണ് ഈ സാധനങ്ങൾ ഗ്യാസിഫിക്കേഷനു വിധേയമാക്കുക. ഇതോടെ ഈ മാലിന്യങ്ങൾ വിഘടിച്ച് സിന്തറ്റിക് ഗ്യാസ് ഉത്പാദിപ്പിക്കുന്നു.
ഇങ്ങനെ ഉൽപാദിപ്പിക്കുന്ന വാതകം കത്തിച്ചു വെള്ളം തിളപ്പിക്കുന്നതാണ് അടുത്ത ഘട്ടം. ഇതിലൂടെ ഉൽപാദിപ്പിക്കുന്ന നീരാവി ഉപയോഗിച്ച് ടർബൈൻ പ്രവർത്തിപ്പിച്ചാണു വൈദ്യുതി ഉൽപാദിപ്പിക്കുക. ഗ്യാസിഫിക്കേഷന്റെ അനന്തര ഫലമായുണ്ടാവുന്ന ചാരവും കത്തിക്കാനാവാത്ത കുപ്പിച്ചില്ലും കോണ്‍ക്രീറ്റ് മാലിന്യം ഉൾപ്പെടെയുള്ള സാധനങ്ങളും പൊടിച്ചു നിർമാണ ആവശ്യത്തിനു കട്ടകൾ ഉണ്ടാക്കാനും പദ്ധതിയുണ്ട്. ഇതിനായി ചെറിയ പ്ലാന്റും സ്ഥാപിക്കുന്നുണ്ട്.
റോബിൻ ജോർജ്
കേരള പോലീസിലെ സ്ട്രോംഗ് മാന്‍
ഒക്ടോബര്‍ മാസത്തില്‍ സൗത്ത് ആഫ്രിക്കയില്‍ നടക്കുന്ന മാസ്റ്റേഴ്സ് വേൾഡ് പവര്‍
ബിസ്കറ്റ് നല്കി ആടുമോഷണം ഒടുവില്‍ നാട്ടുകാരുടെ സിബിഐ ഡയറിക്കുറിപ്പ്
റോഡരികിലെ വിജനമായ പുല്‍പ്രദേശത്ത് മേയാന്‍ വിട്ട ആട്ടിന്കൂട്ടത്തിനടുത്തേക്ക
മഴക്കാടുകളിൽ മറഞ്ഞ ചരിത്രസ്മാരകം
ലോക പൈതൃകപട്ടികയിൽ ഇടം പിടിച്ച അഗസ്ത്യമഴക്കാടുകളിൽ ഒരു ചരിത്രസ്മാരകം ഉറങ്
ജ്യൂസ്.. ജ്യൂസ്.. ജ്യൂസ്...
വേനല്‍ കനക്കുകയാണ്. പൊള്ളുന്ന വെയിലേറ്റ് ദാഹിച്ച് വലയുമ്പോള്‍ ദാഹമകറ്റാന്‍ കൃ
"ആ മോദിയല്ല, ഈ മോദി'
പയ്യന്നൂര്‍ മാത്തില്‍ സ്വദേശി പാടാച്ചേരി കൊഴുമ്മല്‍ വീട്ടില്‍ രാമചന്ദ്രന് വല്ലാ
ഫെഡെക്സ് സ്കാം; സ്റ്റോക്ക് ട്രേഡിംഗ് മെസേജുകൾ ചതിക്കും
സീമ മോഹന്‍ലാല്‍
സ്റ്റോക്ക് ട്രേഡിംഗിനു പുറകേ പോകുന്നവര്‍ ഇന്ന് നിരവ
ഫെഡെക്സ് സ്കാം; അടുത്ത ഇര നിങ്ങളാകാതിരിക്കട്ടെ
ഇത് ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ കാലമാണ്. അപരിചിതരുടെ കോളുകള്‍ക്ക് മറുപടി നല്
ഇനി യാത്രകൾ പുത്തൂരിലെ കാടുകാണാൻ...
വെക്കേഷനോ മുടക്കമോ കിട്ടിയാൽ കുട്ടികളേയും കൂട്ടി നേരേ തൃശൂർ മൃഗശാല കാണാനൊര
കാരവൻ ടൂറിസം ‘കട്ടപ്പുറത്ത് ’
കണ്ണൂർ: സഞ്ചരിക്കുന്ന വീടായി കാരവനിൽ ഒരു വിനോദ യാത്ര... പ്രകൃതിയുടെ സൗന്ദര്യ
ഒന്നു മൂന്നാകും മൂന്ന് ഒന്‍പതും
ഹൈറിച്ചിന്റെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിൽ ഇയാമ്പാറ്റകളേപ്പോലെയാണ്
ആദ്യം ഹെെറിച്ച് ഇപ്പോൾ ഹെെപുവർ
കണ്ണൂർ: സാക്ഷരതയിൽ മാത്രമല്ല, പറ്റിക്കപ്പെടലിലും മലയാളികൾ മുന്നിലെന്ന് തെളി
ഒരു മിനിറ്റ്; ദാ കാരിക്കേച്ചർ റെഡി
കൊച്ചി: ദിവസങ്ങള്‍ക്കു മുമ്പ് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനിലേക്ക് വഴി
ഓൺലൈൻ "കുരുപ്പുകൾക്ക്' കൈത്താങ്ങായി ഡി-ഡാഡ്
ഓൺലൈൻ ട്യൂഷൻ....പിന്നെ, ഓൺലൈൻ നോട്ട് തയാറാക്കൽ..24 മണിക്കൂറും ഓൺലൈനിൽ കുരുങ
വന്ദനം വടക്കാഞ്ചേരി
നിളയും മലയും സല്ലപിക്കുന്ന, ഉത്രാളിക്കാവ് പൂരവും മച്ചാട് മാമാങ്കവും പൊടിപൊടിക
കൂട്ടുകൊമ്പന്മാർ ആനകളല്ല, പുലികളാണ്... പുപ്പുലികൾ.. !
വേറിട്ട വഴികളിലൂടെ നാടിളക്കി എത്തുകയാണ് കൂട്ടുകൊമ്പന്മാർ. ഐടി വിദഗ്ധരും അക്ക
വിധിയെ തോൽപ്പിച്ച് മുന്നേറുന്ന റിദിൽ ഹാരിസ്
20-ാം വയസിൽ അർബുദം. ചികിത്സയുടെ അനന്തരഫലമായി പക്ഷാഘാതം. ഇരു കാലുകളും തളർന
‘വില്ക്കാന് ഇവിടെ പെണ്ണില്ല’
അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല വിവാഹം
ഷക്കീല സൈനു (കളരിക്കല്‍, പുനലൂര്‍
വില്ലത്തികളായ അമ്മായിയമ്മമാർ
തന്റെ മകൾ കുടുംബസമേതം സുഖമായി കഴിയണമെന്നാകും എല്ലാ അമ്മമാരും ആഗ്രഹിക്കുക.
‘അവളെ തിരിച്ചുവിളിക്കാൻ കഴിഞ്ഞില്ലല്ലോ...’
പതിനെട്ടു വര്‍ഷം മുമ്പാണ്. എറണാകുളത്ത് വനിതാ കമ്മീഷന്റെ സിറ്റിംഗ് നടക്കുന്നു.
കിട്ടിയതു കുറഞ്ഞാൽ തട്ടും
സ്വത്തുതട്ടിയെടുക്കാന്‍ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന ഉത്ര, ഭര്
‘എന്റെ മോളെ അവര്‍ കൊന്നതാ...’
‘എന്റെ കുഞ്ഞിനെ അവര്‍ കൊന്നതാ സാറെ. വീട്ടില്‍നിന്നു സ്ത്രീധനം വാങ്ങിക്കൊണ്ടു വായെ
‘നിനക്കിവിടെ ഒരവകാശവുമില്ല ഇറങ്ങിപ്പോ...’
കോഴിക്കോട് അരൂര്‍ കുനിയില്‍ പുളിയംവീട്ടില്‍ അഹമ്മദ്-മറിയം ദമ്പതികളുടെ മകളാ
മധുവിധു തീരും മുൻപേ.. ദന്പതികൾക്കിടയിലെ വില്ലൻ
പുരുഷനു ഭാവിവധുവിനെപ്പറ്റിയും സ്ത്രീക്കു ഭാവിവരനെപ്പറ്റിയും നിരവധി പ്രതീക്ഷ
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -3
അധ്യാപകരുടെ കൊഴിഞ്ഞുപോക്ക്
ഇടമലക്കുടി സ്കൂൾ രേഖകളിൽ അധ്യാപകരു
ദലൈലാമമാരുടെ പൊടാല കൊട്ടാരം
ലോകത്ത് ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന കൊട്ടാരമാണ് പൊടാല കൊട്ടാരം. ടിബറ്റില
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -2
വാതിലടഞ്ഞ അക്ഷരാഭ്യാസം
800 കുടിലുകളിലായി 2,500 ജനങ്ങളേയുള്ളു ഈ ഗോ
കുട്ടികളെ കണ്ണിമ ചിമ്മാതെ കാക്കണം
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ഏതാനും നാൾ മുന്‍പ് തമിഴ് ദമ്പതികൾ ഒന്
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ - 1
പഠനം ഇവർക്ക് സാഹസം
കാട്ടാനയും കാട്ടുപോത്തും വഴിയിലിറങ്ങിയാൽ ആ ദി
കാണാതാകുന്ന കൺമണികൾ: കോടതി പറഞ്ഞിട്ടും കുലുക്കമില്ല!
ആലപ്പുഴയിൽനിന്ന് ഏഴുവയസുകാരൻ രാഹുലിനെ കാണാതായ 2005 മേയ് മാസത്തിൽതന്നെയാണ
അഞ്ച് കുഞ്ഞുങ്ങളെ കൊന്ന ചിന്നച്ചാമി
ഇടുക്കി ജില്ലയിലെ പാമ്പാടുംപാറ ഏലത്തോട്ടത്തിലെ പണികള്‍ക്കായി 1980ലാണ് തമിഴ്ന
രാഹുൽ മറഞ്ഞിട്ട് 18 വർഷം
ആലപ്പുഴ ആശ്രാമം വാര്‍ഡിലെ രാഹുല്‍ എന്ന ഏഴു വയസുകാരന്റെ തിരോധാനം ഇന്നും കേരള
കാണാതാകുന്ന കൺമണികൾ: ഓയൂരിലെ റാഞ്ചൽ സംഘം
കേരളം ഒന്നായി ഒരു കുരുന്നിനായി പ്രാര്‍ഥിച്ച 20 മണിക്കൂറുകള്‍. ഉള്ളുരുകിയ ആ പ്ര
മരുഭൂമിയിലെ ഒട്ടകപ്പക്ഷി മുട്ടയും സ്ട്രോബെറിയും
മണൽക്കാട്ടിലെ മരുഭൂമികളിൽനിന്ന് കൗതുകം ജനിപ്പിക്കുന്ന രണ്ടു വിശേഷങ്ങൾ ലോകം
മായാത്ത ദുരൂഹതയുമായി ഉഡുപ്പിയിലെ കൊലക്കളം
തീരദേശ കർണാടകത്തിലെ സാമൂഹികമായും സാമ്പത്തികമായും ഉയർന്ന നിലയിലുള്ള ഒരു കു
ഹാൻഡ് ബാലൻസിംഗ് ഇവർക്ക് കുട്ടിക്കളി; യോഗാസനങ്ങളിൽ വിസ്മയമായി ആരവും ഷാരവും
വടക്കഞ്ചേരി: യോഗാസനങ്ങളിലെ വിസ്മയങ്ങളാണ് സഹോദരങ്ങളായ ആരവ് സുരേഷും ഷാരവ് സ
എന്നുവരും നീ..! "കഥാനായകൻ' മടങ്ങിയെത്തുന്നതും കാത്ത് ഒരു നാട്
പാലക്കാട്: നാടിനു തന്നെ അഴകായിരുന്നു അവന്റെ പീലിച്ചന്തം!! ആളെക്കാണുമ്പോള്‍ അവ
ചീഞ്ഞഴുകിയ ആ മൃതദേഹം
മാമലക്കണ്ടം ഭാഗത്ത് കാട്ടിനുള്ളില്‍ ചീഞ്ഞഴുകിയ നിലയില്‍ ഒരു മൃതദേഹം അന്വേഷണ
മിസിംഗ് കേസിന്റെ അന്വേഷണം; ചെന്നെത്തിയത് കൊലപാതകത്തിൽ
നിലവില്‍ എറണാകുളം സെന്‍ട്രല്‍ അസി. പോലീസ് കമ്മീഷണറായ സി. ജയകുമാര്‍ മൂവാറ്റു
ആൻ മരിയയും ആ 40 പേരും
ഉപജീവനമാർഗം തേടി കൂത്താട്ടുകുളത്ത് എത്തിയ വനിത, ഇന്ന് നാൽപതോളം വനിതകൾക്ക്
"കായിക പരിക്കുകള്‍ അത്ലറ്റുകള്‍ക്ക് ഇനി ഒരു തടസമല്ല'
കേരളത്തിന്റെ സംസ്കാരത്തില്‍ ഒരു പ്രമുഖ സ്ഥാനമാണ് കായികവിനോദത്തിനുള്ളത്. സമ്
സൈബറിടത്തിലെ "നെല്ലും പതിരും'
കോഴിക്കോട്: വ്യാജവാര്‍ത്തകള്‍ ഇന്ന് പുതുമയുള്ള കാര്യമല്ല. സൈബറിടത്ത് ദിനം പ്ര
എസ്ഐ ഉത്തരക്കുട്ടന്‍ വൈറലാണ്, കവിതകളും
സീമ മോഹന്‍ലാല്‍
"അമ്മയെന്നുള്ള രണ്ടക്ഷരം നാവില്‍
നന്മയാണെന്നു നാം
20 മത്സരം 20 തോൽവി; അങ്കക്കൊതി തീരാതെ 78കാരൻ
ജയ്പുര്‍: രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പു ചൂടിലാണ്. മിസോറ
ഇതെന്തൊരു നിയമം..! ഭാര്യയുടെ ജന്മദിനം മറന്നാൽ അഞ്ച് വർഷം ജയിലിൽ
സമോവ: നിങ്ങൾ വിവാഹിതനാണോ? ഭാര്യയുടെ ജന്മദിനം നിങ്ങൾക്ക് ഓർമയുണ്ടോ? ജന്മദിന
ഓർക്കുക, ഓർമിക്കുക...നിർണായകം ഒരു മണിക്കൂർ
അക്കൗണ്ടിലുള്ള പണം നിമിഷനേരം കൊണ്ട് തട്ടിയെടുക്കുന്ന സൈബർ കായംകുളം കൊച്ചുണ്ണി
ഭാഗ്യദേവതയുടെ വിളയാട്ടം, ഒരേദിവസം അമ്മയ്ക്കും മകനും ലോട്ടറിയടിച്ചു!
പെർത്ത്: ലോട്ടറി അടിക്കുകയെന്നത് അത്യപൂർവമായി സംഭവിക്കുന്ന ഒരു കാര്യമാണ്. അ
99 കോടി ലോട്ടറിയടിച്ച സ്ത്രീക്ക് സംഭവിച്ചത്…!
ന്യൂയോർക്ക്: കോടിക്കണക്കിനു രൂപയുടെ ബംപർ അടിച്ചിട്ടും ഒരു രൂപപോലും ലഭിക്കാതെ
ഓൺലെെൻ ലഹരി
മാസങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം എക്സൈസ് അസിസ്റ്റന്റ് കമ്മീഷണറായ അനികു
സ്നേഹത്തിന്റയും കൂടിചേരലിന്റെയും നവരാത്രി നാളിലെ ബൊമ്മക്കൊല്
ആഘോഷങ്ങള്‍ക്കെല്ലാം തിരികൊളുത്തുന്ന നാളാണ് നവരാത്രി ദിനങ്ങള്‍ അതായത് ഒമ്പത്
മനുഷ്യന്റെ പഴക്കം കൂടുന്നു! 23,000 വർഷം പഴക്കമുള്ള കാല്‍പ്പാട് കണ്ടെത്തി
ന്യൂയോർക്ക്: മനുഷ്യന് എന്തു പഴക്കം വരും? പുരാവസ്തു ഗവേഷകരുടെ പുതിയ കണ്ടെത്തലു
അറിയാതെ പോകുന്ന മനുഷ്യത്വത്തിന് അംഗീകാരവുമായി ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഡാളസ്
കരുണ, സഹാനുഭൂതി, ജീവകാരുണ്യ പ്രവര്‍ത്തനം ഇവയൊക്കെ അനുദിന ജീവിതത്തില്‍ പ്രഭാ
സഞ്ചാരികളുടെ മനം കവരുന്ന കണ്ണൂർ ഇടങ്ങൾ
വിനോദസഞ്ചാരികളുടെ പറുദീസയായി മാറുകയാണ് കണ്ണൂർ ജില്ലയിലെ മലയോര വിനോദസഞ്ച
കാഴ്ച്ചകളുടെ കൊട്ടാരം
കാഴ്ച്ചകളുടെ വിരുന്നുമായി സഞ്ചാരികളെ കാത്തിരിക്കുകയാണ് പഴയ കൊച്ചി രാജ്യത്തിന
പഴയങ്ങാടിക്കുണ്ടൊരു പരസ്നേഹ കഥ
പീറ്റർ ഏഴിമല
അധികമാരും അറിയാതെ പോയ പരസ്നേഹത്തിന്റെ ഒരു കഥയുണ്
40,000 കോടിയുടെ അവകാശി ഭിക്ഷയെടുക്കുന്നു!
നാൽപ്പതിനായിരം കോടി രൂപയുടെ അവകാശി നിത്യജീവിതം തള്ളിനീക്കുന്നത് ഭിക്ഷയെടുത
വിദേശപഠനത്തിന് പോകുന്ന വിദ്യാർഥികള്‍ക്ക് അന്താരാഷ്ട്ര സ്റ്റുഡന്റ് ട്രാവൽ ഇന്‍ഷൂറന്‍സ് അനിവാര്യം
വിദേശപഠനമെന്നത് ഇക്കാലത്ത് എല്ലാവര്ക്കും സാധ്യമാകുന്ന ഒന്നായി മാറിക്കഴിഞ്ഞു.
വിരുന്നുസത്കാരത്തിനിടെ കരടി എത്തി, ഭക്ഷണം കഴിച്ചു മടങ്ങി!
മെക്സിക്കോ: ആളുകൾ ഭക്ഷണം കഴിക്കുന്നതിനിടെ മേശയിലേക്ക് ഒരു കരടി ചാടിക്കയറു
മരണത്തിന്റെ പിടിയിൽനിന്ന് തിരിച്ചുപിടിച്ച ജീവിതം
സീമ മോഹന്‍ലാല്‍
2023 ഫെബ്രുവരി 17 വൈകുന്നേരം 7.30. കോട്ടയം നാഗമ്പടം മു
സ്പെയിനിൽ 24,000 വർഷം പഴക്കമുള്ള 100 ഗുഹാചിത്രങ്ങൾ കണ്ടെത്തി
മാഡ്രിഡ്: ആ ചിത്രങ്ങൾ ഗവേഷകർക്കുതന്നെ അദ്ഭുതമായി! 24,000 വർഷം പഴക്കമുള്ള ഗുഹ
അന്യഗ്രഹജീവികളുടെ അസ്ഥികൂടങ്ങൾ പ്രദർശിപ്പിച്ച് മെക്സിക്കോ; ഞെട്ടിവിറച്ച് ലോകം
മെക്സിക്കോ സിറ്റി: അന്യഗ്രഹജീവികളും പറക്കുംതളികളും വെറും കെട്ടുകഥയല്ലെന്ന തര
Latest News
മണിപ്പുരില്‍ ബൂത്ത് പിടിക്കാൻ ശ്രമം; പോലീസ് ആകാശത്തേക്ക് വെടിയുതിര്‍ത്തു
ഏഴു വയസുകാരന് രണ്ടാനച്ഛന്റെ ക്രൂരമർദനം: അമ്മയും അറസ്റ്റിൽ
ബംഗാളില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന സിആര്‍പിഎഫ് ജവാന് മരിച്ച നിലയില്‍
ജെസ്ന തിരോധാനം: സിബിഐ ഉദ്യോഗസ്ഥൻ ഇന്നു നേരിട്ട് ഹാജരാകും
തിരിച്ചടിച്ച് ഇസ്രയേല്‍; ഇറാന്റെ തന്ത്രപ്രധാന നഗരത്തില്‍ മിസൈല്‍ ആക്രമണം
Latest News
മണിപ്പുരില്‍ ബൂത്ത് പിടിക്കാൻ ശ്രമം; പോലീസ് ആകാശത്തേക്ക് വെടിയുതിര്‍ത്തു
ഏഴു വയസുകാരന് രണ്ടാനച്ഛന്റെ ക്രൂരമർദനം: അമ്മയും അറസ്റ്റിൽ
ബംഗാളില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന സിആര്‍പിഎഫ് ജവാന് മരിച്ച നിലയില്‍
ജെസ്ന തിരോധാനം: സിബിഐ ഉദ്യോഗസ്ഥൻ ഇന്നു നേരിട്ട് ഹാജരാകും
തിരിച്ചടിച്ച് ഇസ്രയേല്‍; ഇറാന്റെ തന്ത്രപ്രധാന നഗരത്തില്‍ മിസൈല്‍ ആക്രമണം
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top