Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
മംഗളാദേവിയില്‍ ചിത്രാപൗര്‍ണമി
നൂറ്റാണ്ടുകളുടെ ചരിത്രമുറങ്ങുന്ന മംഗളാദേവി ക്ഷേത്രത്തിലെ ഈ വർഷത്തെ ചിത്രാ പൗർണമി ഉത്സവം 30ന്. ഓരോ വർഷവും ഉത്സവത്തിനു മാത്രമായി നട തുറക്കുന്ന ഇവിടെ ഇതരസംസ്ഥാനങ്ങളിൽ നിന്നടക്കം പതിനായിരങ്ങളാണ് എത്തുന്നത്.
സമുദ്രനിരപ്പിൽ നിന്നു 4,386 അടി ഉയരത്തിലുള്ള പെരിയാർ വന്യജീവി സങ്കേതത്തിനുള്ളിൽ സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രത്തിന് ആയിരം വർഷത്തിനു മുകളിൽ പഴക്കമുണ്ടെന്നാണു കരുതുന്നത്. കല്ലുകൾ കൊണ്ടാണ് ക്ഷേത്രം പണി തീർത്തിരിക്കുന്നത്.ക്ഷേത്രത്തിന്റെ പഴമയും ആചാരവും അനുഷ്ഠാനങ്ങളുമെല്ലാം ഓരോ വർഷവും ഉത്സവ ദിനത്തിൽമാത്രം ഭക്തരിലേക്കെത്തുന്നു എന്നതും ശ്രദ്ധേയമാണ്. അന്താരാഷ്ട്രപ്രസിദ്ധി നേടിയ തേക്കടിയുടെ കവാടമായ കുമളിയിൽ നിന്നു 14 കിലോമീറ്റർ അകലെയാണ് കണ്ണകി ക്ഷേത്രം സ്ഥിതിചെയ്യുന്നത്.
വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ ആക്ട് നിലനിൽക്കുന്ന പ്രദേശമായതിനാൽ ഉത്സവ ദിവസം കടുത്ത സുരക്ഷാ സംവിധാനങ്ങൾ ക്ഷേത്രത്തിൽ എത്തുന്ന ഭക്തർക്കായി ഒരുക്കാനാണ് ഇടുക്കി ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. ഭക്തരുടെ സുരക്ഷയും വനത്തിന്റെയും ക്ഷേത്രത്തിന്റെയും സംരക്ഷണവും മുൻനിർത്തിയുള്ള മുൻകരുതലുകൾ സജ്ജമാക്കുന്നതിന് ജില്ലാ കളക്ടർ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
ഉത്സവ ദിവസം കുടിവെള്ളം,അടിയന്തര വൈദ്യസഹായം, ആംബുലൻസ് സൗകര്യങ്ങൾ തുടങ്ങിയവയും സജ്ജമാക്കും. ഭക്തർക്ക് യാതൊരുവിധ ബുദ്ധിമുട്ടുകളുമില്ലാതെ ക്ഷേത്രദർശനം നടത്താനാവശ്യമായ ഒരുക്കങ്ങൾ അതിവേഗത്തിൽ പൂർത്തിയാക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. ചൈത്രമാസത്തിലെ പൗർണമി നാളിലെ ഉത്സവം കേരളവും തമിഴ്നാടും സംയുക്തമായാണു സംഘടിപ്പിക്കുന്നത്. തേനി, ഇടുക്കി ജില്ലാ കലക്ടർമാരുടെ മേൽനോട്ടത്തിലാണ് ചിത്രാ പൗർണമി ഉത്സവം നടക്കുന്നത്.
ഉത്സവദിനത്തിൽ രാവിലെ നാലിന് ഇരു സംസ്ഥാനങ്ങളിലെയും പൂജാരിമാർ ക്ഷേത്രത്തിൽ പ്രവേശിക്കും. ഭക്തർക്ക് രാവിലെ ആറുമുതൽ ഉച്ചകഴിഞ്ഞു മൂന്നു വരെ ക്ഷേത്രത്തിൽ പ്രവേശിക്കാം. കേരളത്തിൽനിന്നും തമിഴ്നാട്ടിൽ നിന്നുമുള്ള പോലീസ് ഉദ്യോഗസ്ഥരെ സുരക്ഷയ്ക്കായി വിന്യസിക്കും.
19-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ തിരുവിതാംകൂറിന്റെ അധീനതയിലായിരുന്ന മംഗളാദേവിമലയുടെയും ക്ഷേത്രത്തിന്റെയും മേൽ ആദ്യം അവകാശവാദമുന്നയിച്ചത് മദ്രാസ് പ്രസിഡൻസിയായിരുന്നു. തർക്കം തീർക്കാൻ 1817-ൽ തടത്തിയ സർവേയിൽ മംഗളാദേവി പൂർണമായും തിരുവിതാംകൂറിന് അവകാശപ്പെട്ടതാണെന്നു തെളിഞ്ഞു. പിന്നീട് 1854ൽ നടത്തിയ ദി ഗ്രേറ്റ് ട്രിഗോണമിക്കൽ സർവേയും ഇതു സ്ഥിരീകരിച്ചു. സ്വാതന്ത്ര്യാനന്തരം 1979-ൽ വീണ്ടും തർക്കമുയർന്നു. ഇതേത്തുടർന്ന് നടത്തിയ സർവേ പ്രകാരം ക്ഷേത്രവും ഇതോടു ചേർന്നുള്ള 62 സെന്റ് സ്ഥലവും പൂർണമായും കേരളത്തിനു മാത്രം അവകാശപ്പെട്ടതാണെന്നു കണ്ടെത്തി. 1983ൽ പുനഃപ്രതിഷ്ഠ നടത്തിയ ക്ഷേത്രത്തിലേക്കുള്ള പ്രവേശനത്തിനും ഉത്സവ നടത്തിപ്പിനും വനം വകുപ്പ് കർശന നിയന്ത്രണം ഏർപ്പെടുത്തിയത് 1985 മുതലാണ്. പിന്നീട് അധികാരത്തിൽ വന്ന തമിഴ്നാട് സർക്കാരുകൾ പലവട്ടം അവകാശവാദങ്ങളുമായി രംഗത്തെത്തിയിരുന്നു. അതിർത്തി തർക്കം നിലനിൽക്കുന്നതിനാൽ ഇരു സംസ്ഥാനങ്ങളും സംയുക്തമായാണ് ഉത്സവം സംഘടിപ്പിച്ചുവരുന്നത്.
ചേരരാജാവായ ചേരൻ ചെങ്കുട്ടവനാണു ക്ഷേത്രം നിർമിച്ചതെന്നാണു ചിലപ്പതികാരത്തിൽ പരാമർശിച്ചിരിക്കുന്നത്. ഏറെക്കുറെ തകർന്നു കിടന്നിരുന്ന ഈ ക്ഷേത്രം നിർമിച്ചത് പൂർണമായും കരിങ്കല്ലിലാണ്.
മണ്ഡപം, തിടപ്പള്ളി, ബലിക്കൽപുര, ഗർഭഗൃഹം, ശ്രീകോവിൽ എന്നിവയെല്ലാം നിർമിച്ചിരിക്കുന്നതു ക്ഷേത്രവിധിപ്രകാരമാണ്. ശ്രീകോവിൽ രണ്ടു തട്ടുകളിലാണ്. തകർന്നു വീണതും അവശേഷിക്കുന്നതുമായ മതിലിലും ക്ഷേത്രത്തിന്റെ ചില ഭാഗങ്ങളിലും പ്രാചീന തമിഴ് ലിപിയിൽ കൊത്തിയ ലിഖിതങ്ങളും രേഖാചിത്രങ്ങളും വ്യാളീരൂപങ്ങളും ഇപ്പോഴും അവശേഷിക്കുന്നുണ്ട്. തകർന്ന ചുറ്റുമതിലിനുള്ളിൽ നാലു മണ്ഡപങ്ങളുണ്ട്. ഇവ മാത്രമാണ് ആരാധന സ്ഥലങ്ങളെന്നാണ് ബ്രിട്ടീഷ് രേഖകളിൽ പരാമർശിക്കുന്നത്.
രണ്ടു തട്ടുകളിലായി നിർമിച്ചിരിക്കുന്ന ശ്രീകോവിലിനടുത്തു നിന്ന് വലിയൊരു തുരങ്കത്തിന്റെ വാതായനവും കാണാനാകും. കല്ലും മണ്ണും നിറഞ്ഞ ഈ തുരങ്കം മധുരവരെ നീളുന്നതാണന്നു വിശ്വസിക്കപ്പെടുന്നു. മധുര മീനാക്ഷി ക്ഷേത്രത്തിലേക്ക് മംഗളാദേവിയിൽ നിന്ന് ഒരു തുരങ്കം നിർമിച്ചിട്ടുണ്ടെന്നും കരുതപ്പെടുന്നു. തുരങ്കത്തിന്റെ തകർന്ന കവാടവും വറ്റാത്ത രണ്ടു കുളങ്ങളും ക്ഷേത്രത്തിനു സമീപത്തുണ്ട്. ശ്രീകോവിലുകളെല്ലാം തമിഴ്നാട്ടിലേക്കു തുറന്നിരിക്കുന്നതും ചരിത്രത്തിന് അപ്പുറത്തേക്ക് ഭക്തരുടെ വിശ്വാസങ്ങളെ ഉൗട്ടിയുറപ്പിക്കുന്നതാണ്. പുരാതന കാലത്തെ ഈ പ്രദേശം ഗൂഡല്ലൂർ ആസ്ഥാനമാക്കിയ പൂഞ്ഞാർ രാജാവിന്റെ അധീനതയിലായിരുന്നു.
ഇളങ്കോവടികളുടെ ചിലപ്പതികാരത്തിലെ കണ്ണകിയുടെ കഥയാണ് ക്ഷേത്രത്തിന്റെ പിന്നിലുള്ള ഐതിഹ്യം. ശപഥത്തിന്റെയും ത്യാഗത്തിന്റെയും കഥപറയുന്നതാണ് മംഗളാദേവി ക്ഷേത്രത്തിന്റെ ഐതിഹ്യം. ക്ഷേത്രവുമായി ബന്ധപ്പെട്ടു പറഞ്ഞു പ്രചരിപ്പിക്കപ്പെടുന്ന കഥയിതാണ്.
എക്കാലത്തും കേൾവികേട്ട മികച്ച ഭരണം നിലനിന്നിരുന്ന രാജ്യമായിരുന്നു കാവേരി പൂംപട്ടണം. രാജ്യത്തെ അറിയപ്പെടുന്ന രാജാവു കരിംകാല ചോളന്റെ മകനായിരുന്നു കോവിലൻ. സൗന്ദര്യവും കോമളത്തവും ഒത്തിണങ്ങിയ കോവിലൻ വിവാഹം കഴിച്ചതാകട്ടെ കാവേരി പൂംപട്ടണത്തിലെ പ്രശസ്തനായ വ്യാപാരിയുടെ മകൾ കണ്ണകിയെയും. കണ്ണകിയിൽ അനുരാഗം തോന്നിയ കോവിലൻ കണ്ണകിയെ രാ ജകല്പനയെ ധിക്കരിച്ചാണ് ഒടുവിൽ വിവാഹം ചെയ്തത്.
വിവാഹശേഷം ആ സന്തോഷം അധികകാലം നീണ്ടുനിന്നില്ലായെന്നു മാത്രം. രാജ കൊട്ടാരത്തിലെ സുന്ദരിയും നർത്തകിയുമായ മാധവിയെന്ന യുവതിയുടെ നൃത്തത്തിൽ ആകൃഷ്ടനായ കോവിലൻ അവളെ വിവാഹം കഴിച്ചു. കോവിലന്റെ സന്പാദ്യമെല്ലാം കൈക്കലാക്കിയ മാധവി വൈകാതെ ഇയാളെ കൈയൊഴിഞ്ഞു. പശ്ചാത്താപ വിവശനായ കോവിലൻ തെറ്റുകൾ ഏറ്റുപറഞ്ഞ് വീണ്ടും കണ്ണകിയുടെ പക്കലെത്തി. ഭാര്യാ-ഭർതൃ ബന്ധം പരിപാവനമാണെന്ന് വിശ്വസിച്ചിരുന്ന കണ്ണകി കോവിലനെ നിറകണ്ണുകളോടെയും നിറഞ്ഞ സ്നേഹത്തോടെയും സ്വീകരിച്ചു.
സന്പത്തെല്ലാം നഷ്ടപ്പെട്ടതിനാൽ വരുംനാളുകളിലേക്കു ജീവിതമാർഗത്തിനായി കച്ചവടം തുടങ്ങാൻ ഇരുവരും തീരുമാനിച്ചു. ഇതിനു പണം കണ്ടെത്താനയി കണ്ണകിയുടെ ഒരു ചിലന്പു വിൽക്കാൻ തീരുമാനിച്ചു. ചിലന്പു വിൽക്കാൻ കോവിലൻ നഗരത്തിലേക്കു പോയ കാലത്താണ് പാണ്ഡ്യരാജ്ഞിയുടെ ഒരു ചിലന്പു മോഷണം പോയത്. രാജ്ഞിയുടെ ചിലന്പ് മോഷ്ടിച്ചയാൾ എത്തിയ സ്വർണപ്പണിക്കാരന്റെ അടുത്തായിരുന്നു കോവിലനും ചിലന്പ് വിൽക്കാൻ എത്തിയത്. കോവലനെ കുടുക്കി യഥാർഥ മോഷ്ടാവിനെ രക്ഷിച്ച് ലാഭമുണ്ടാക്കാമെന്നു കരുതിയ സ്വർണപ്പണിക്കാരൻ കോവിലനാണ് രാജ്ഞിയുടെ ചിലന്പ് മോഷ്ടിച്ചതെന്നും അയാൾ അത് വിൽക്കാൻ തന്നെ സമീപിച്ചിരിക്കുകയാണെന്നുമുള്ള വിവരം രാജാവിന് കൈമാറി.
കോപാകുലനായ രാജാവ് കോവിലനെ വധിക്കാൻ ഉത്തരവിട്ടു.ഭർത്താവിന്റെ അകാല വിയോഗത്തിന്റെ വിവരമറിഞ്ഞ് ആദ്യം കരഞ്ഞുതളർന്നിരുന്ന കണ്ണകി പിന്നീടു കോപത്താൽ ജ്വലിച്ചു. സത്യസന്ധനും ധർമിഷ്ഠടനുമായ ഭർത്താവിനെ വധിച്ചവരോടു പ്രതികാരം ചെയ്യുമെന്ന് കണ്ണകി ഉഗ്രശപഥമെടുത്തു. രാജകൊട്ടാരത്തിലെത്തിയ കണ്ണകി തന്റെ ഭർത്താവ് നിരപരാധിയാണെന്നു രാജാവിനെ ബോധ്യപ്പെടുത്തി. കണ്ണകിയുടെയും കോവിലന്റെയും സത്യസന്ധത മനസിലാക്കിയ രാജാവ് തനിക്കുപറ്റിയ കൈപ്പിഴവിൽ മനംനൊന്തു ഹൃദയംപൊട്ടി മരിച്ചു. എന്നാൽ ഇതുകൊണ്ടും കോപം ശമിക്കാത്ത കണ്ണകി ഉച്ചത്തിൽ ശാപവാക്കുകളുരുവിട്ടുകൊണ്ട് തന്റെ ഇടത്തേമുല പറിച്ചെറിഞ്ഞു. തുടർന്നു നഗരം മുഴുവൻ അലഞ്ഞുനടന്നു. കണ്ണകിയുടെ കോപാഗ്നിയിൽ മധുരാനഗരം മുഴുവൻ കത്തിച്ചാന്പലായി.
ജലപാനം പോലുമില്ലാതെ അലഞ്ഞുനടന്ന കണ്ണകി പതിനാറു ദിവസങ്ങൾക്കുശേഷം ചോളരാജ്യത്തിന്റെ തലസ്ഥാനമായിരുന്ന നിലവിൽ മംഗളാദേവി ക്ഷേത്രം സ്ഥിതിചെയ്യുന്ന കുന്നിന്റെ മുകളിലെത്തി. അവിടെ ഒരു വേങ്ങമരച്ചുവട്ടിൽ തളർന്നിരുന്ന കണ്ണകിയുടെ ഭർതൃസ്നേഹത്തിലും സത്യസന്ധതയിലും സംപ്രീതരായ ദേവൻമാർ അവളെ കോവിലനോടൊപ്പം രഥത്തിലെത്തി സ്വർഗത്തിലേക്ക് ആനയിച്ചുവെന്നാണ് ഐതിഹ്യം.
സ്വർഗയാത്രയ്ക്ക് സാക്ഷികളായ മലങ്കുറവൻമാരാകട്ടെ അക്കാലംമുതൽ കണ്ണകിയെ തങ്ങളുടെ ദേവിയായി ആരാധിച്ചു തുടങ്ങി.പിന്നീട് ചേരരാജാവായ ചേരൻ ചെങ്കുട്ടുവൻ ഇവിടെ ക്ഷേത്രം നിർമിക്കുകയായിരുന്നു. ഹിമാലയത്തിൽ നിന്നും കൊണ്ടുവന്ന ശിലയിൽ ശില്പ ശാസ്ത്രത്തിന്റെ മറുകരകണ്ട കർമ്മ കുശലൻമാരാൽ കണ്ണകി ബിംബം നിർമ്മിച്ച് വിശിഷ്ടങ്ങളായ ആഭരണങ്ങൾ മുടിമുതൽ അടിയോളം ചാർത്തി. ദിഗ്ദേവതകളെ കാവൽ നിർത്തി, ഹോമവും ഉത്സവവും നിത്യവും നടന്നുവരുമാറ് ഏർപ്പാട് നടത്തിക്കൊൾവിൻ എന്നായിരുന്നു രാജസിംഹമായ ചെങ്കുട്ടുവന്റെ കല്പന. ഇത് ചിലപ്പതികാരത്തിലെ ബിംബ പ്രതിഷ്ഠാപനത്തിലും പറയുന്നുണ്ട്. ഇതേത്തുടർന്ന് ഭക്തർ കൂട്ടത്തോടെ മംഗളാദേവിയിലെത്തി താത്കാലിക പാർപ്പിടങ്ങളുണ്ടാക്കി തങ്ങിയിരുന്നതായും ചരിത്ര രേഖകൾ സാക്ഷ്യപ്പെടുത്തുന്നുണ്ട്.
മുൻകാലങ്ങളിൽ പ്രവേശനത്തിനു നിയന്ത്രണങ്ങളില്ലാതിരുന്ന മംഗളാദേവി ക്ഷേത്രത്തിന്റെ പേരിൽ തമിഴ്നാട് അവകാശവാദം ഉന്നയിച്ചതോടെയാണ് പ്രവേശനം നിരോധിച്ചത്. ഇപ്പോൾ വർഷംതോറും ചൈത്രമാസത്തിലെ പൗർണമി നാളിൽ മാത്രമാണ് ക്ഷേത്രത്തിൽ ഉത്സവം നടത്തുന്നത്. ഉത്സവം കൂടുതൽ ദിവസങ്ങളിലേക്കു നീട്ടണമെന്നതു പോലുള്ള ആവശ്യങ്ങൾ ഇപ്പോൾ തന്നെ തമിഴ്നാട്ടിലെ കണ്ണകി ട്രസ്റ്റ് ആവശ്യപ്പെടുന്നുണ്ട്. എന്നാൽ കടുവാ സങ്കേതത്തിനുള്ളിലായതിനാൽ കടുത്ത നിയന്ത്രണങ്ങളാണ് വനംവകുപ്പ് ഇവിടേക്കുള്ള പ്രവേശനത്തിന് ഏർപ്പെടുത്തിയിരിക്കുന്നത്.
കാലപ്പഴക്കത്താൽ തകർന്ന ക്ഷേത്രം പുനർ നിർമിക്കണമെന്നുള്ള നിരന്തര ആവശ്യത്തെത്തുടർന്ന് 2015-ൽ സംസ്ഥാന അറ്റോർണി ജനറലും പുരാവസ്തു ഡയറക്ടറും ക്ഷേത്രം സന്ദർശിച്ച് പരിശോധന നടത്തിയിരുന്നു. കന്പം കേന്ദ്രമായി പ്രവർത്തിക്കുന്ന കണ്ണകി ട്രസ്റ്റ് ഈ ആവശ്യമുന്നയിച്ച് രംഗത്തെത്തിയിരുന്നു. എന്നാൽ നടപടികൾ ഉണ്ടായില്ല. 1984 മുതൽ പുരാവസ്തു വകുപ്പിന്റെ സംരക്ഷിത സ്മാരകമാണു കണ്ണകി ക്ഷേത്രം.
പ്രദീപ് ഗോപി
കേരള പോലീസിലെ സ്ട്രോംഗ് മാന്‍
ഒക്ടോബര്‍ മാസത്തില്‍ സൗത്ത് ആഫ്രിക്കയില്‍ നടക്കുന്ന മാസ്റ്റേഴ്സ് വേൾഡ് പവര്‍
ബിസ്കറ്റ് നല്കി ആടുമോഷണം ഒടുവില്‍ നാട്ടുകാരുടെ സിബിഐ ഡയറിക്കുറിപ്പ്
റോഡരികിലെ വിജനമായ പുല്‍പ്രദേശത്ത് മേയാന്‍ വിട്ട ആട്ടിന്കൂട്ടത്തിനടുത്തേക്ക
മഴക്കാടുകളിൽ മറഞ്ഞ ചരിത്രസ്മാരകം
ലോക പൈതൃകപട്ടികയിൽ ഇടം പിടിച്ച അഗസ്ത്യമഴക്കാടുകളിൽ ഒരു ചരിത്രസ്മാരകം ഉറങ്
ജ്യൂസ്.. ജ്യൂസ്.. ജ്യൂസ്...
വേനല്‍ കനക്കുകയാണ്. പൊള്ളുന്ന വെയിലേറ്റ് ദാഹിച്ച് വലയുമ്പോള്‍ ദാഹമകറ്റാന്‍ കൃ
"ആ മോദിയല്ല, ഈ മോദി'
പയ്യന്നൂര്‍ മാത്തില്‍ സ്വദേശി പാടാച്ചേരി കൊഴുമ്മല്‍ വീട്ടില്‍ രാമചന്ദ്രന് വല്ലാ
ഫെഡെക്സ് സ്കാം; സ്റ്റോക്ക് ട്രേഡിംഗ് മെസേജുകൾ ചതിക്കും
സീമ മോഹന്‍ലാല്‍
സ്റ്റോക്ക് ട്രേഡിംഗിനു പുറകേ പോകുന്നവര്‍ ഇന്ന് നിരവ
ഫെഡെക്സ് സ്കാം; അടുത്ത ഇര നിങ്ങളാകാതിരിക്കട്ടെ
ഇത് ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ കാലമാണ്. അപരിചിതരുടെ കോളുകള്‍ക്ക് മറുപടി നല്
ഇനി യാത്രകൾ പുത്തൂരിലെ കാടുകാണാൻ...
വെക്കേഷനോ മുടക്കമോ കിട്ടിയാൽ കുട്ടികളേയും കൂട്ടി നേരേ തൃശൂർ മൃഗശാല കാണാനൊര
കാരവൻ ടൂറിസം ‘കട്ടപ്പുറത്ത് ’
കണ്ണൂർ: സഞ്ചരിക്കുന്ന വീടായി കാരവനിൽ ഒരു വിനോദ യാത്ര... പ്രകൃതിയുടെ സൗന്ദര്യ
ഒന്നു മൂന്നാകും മൂന്ന് ഒന്‍പതും
ഹൈറിച്ചിന്റെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിൽ ഇയാമ്പാറ്റകളേപ്പോലെയാണ്
ആദ്യം ഹെെറിച്ച് ഇപ്പോൾ ഹെെപുവർ
കണ്ണൂർ: സാക്ഷരതയിൽ മാത്രമല്ല, പറ്റിക്കപ്പെടലിലും മലയാളികൾ മുന്നിലെന്ന് തെളി
ഒരു മിനിറ്റ്; ദാ കാരിക്കേച്ചർ റെഡി
കൊച്ചി: ദിവസങ്ങള്‍ക്കു മുമ്പ് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനിലേക്ക് വഴി
ഓൺലൈൻ "കുരുപ്പുകൾക്ക്' കൈത്താങ്ങായി ഡി-ഡാഡ്
ഓൺലൈൻ ട്യൂഷൻ....പിന്നെ, ഓൺലൈൻ നോട്ട് തയാറാക്കൽ..24 മണിക്കൂറും ഓൺലൈനിൽ കുരുങ
വന്ദനം വടക്കാഞ്ചേരി
നിളയും മലയും സല്ലപിക്കുന്ന, ഉത്രാളിക്കാവ് പൂരവും മച്ചാട് മാമാങ്കവും പൊടിപൊടിക
കൂട്ടുകൊമ്പന്മാർ ആനകളല്ല, പുലികളാണ്... പുപ്പുലികൾ.. !
വേറിട്ട വഴികളിലൂടെ നാടിളക്കി എത്തുകയാണ് കൂട്ടുകൊമ്പന്മാർ. ഐടി വിദഗ്ധരും അക്ക
വിധിയെ തോൽപ്പിച്ച് മുന്നേറുന്ന റിദിൽ ഹാരിസ്
20-ാം വയസിൽ അർബുദം. ചികിത്സയുടെ അനന്തരഫലമായി പക്ഷാഘാതം. ഇരു കാലുകളും തളർന
‘വില്ക്കാന് ഇവിടെ പെണ്ണില്ല’
അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല വിവാഹം
ഷക്കീല സൈനു (കളരിക്കല്‍, പുനലൂര്‍
വില്ലത്തികളായ അമ്മായിയമ്മമാർ
തന്റെ മകൾ കുടുംബസമേതം സുഖമായി കഴിയണമെന്നാകും എല്ലാ അമ്മമാരും ആഗ്രഹിക്കുക.
‘അവളെ തിരിച്ചുവിളിക്കാൻ കഴിഞ്ഞില്ലല്ലോ...’
പതിനെട്ടു വര്‍ഷം മുമ്പാണ്. എറണാകുളത്ത് വനിതാ കമ്മീഷന്റെ സിറ്റിംഗ് നടക്കുന്നു.
കിട്ടിയതു കുറഞ്ഞാൽ തട്ടും
സ്വത്തുതട്ടിയെടുക്കാന്‍ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന ഉത്ര, ഭര്
‘എന്റെ മോളെ അവര്‍ കൊന്നതാ...’
‘എന്റെ കുഞ്ഞിനെ അവര്‍ കൊന്നതാ സാറെ. വീട്ടില്‍നിന്നു സ്ത്രീധനം വാങ്ങിക്കൊണ്ടു വായെ
‘നിനക്കിവിടെ ഒരവകാശവുമില്ല ഇറങ്ങിപ്പോ...’
കോഴിക്കോട് അരൂര്‍ കുനിയില്‍ പുളിയംവീട്ടില്‍ അഹമ്മദ്-മറിയം ദമ്പതികളുടെ മകളാ
മധുവിധു തീരും മുൻപേ.. ദന്പതികൾക്കിടയിലെ വില്ലൻ
പുരുഷനു ഭാവിവധുവിനെപ്പറ്റിയും സ്ത്രീക്കു ഭാവിവരനെപ്പറ്റിയും നിരവധി പ്രതീക്ഷ
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -3
അധ്യാപകരുടെ കൊഴിഞ്ഞുപോക്ക്
ഇടമലക്കുടി സ്കൂൾ രേഖകളിൽ അധ്യാപകരു
ദലൈലാമമാരുടെ പൊടാല കൊട്ടാരം
ലോകത്ത് ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന കൊട്ടാരമാണ് പൊടാല കൊട്ടാരം. ടിബറ്റില
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -2
വാതിലടഞ്ഞ അക്ഷരാഭ്യാസം
800 കുടിലുകളിലായി 2,500 ജനങ്ങളേയുള്ളു ഈ ഗോ
കുട്ടികളെ കണ്ണിമ ചിമ്മാതെ കാക്കണം
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ഏതാനും നാൾ മുന്‍പ് തമിഴ് ദമ്പതികൾ ഒന്
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ - 1
പഠനം ഇവർക്ക് സാഹസം
കാട്ടാനയും കാട്ടുപോത്തും വഴിയിലിറങ്ങിയാൽ ആ ദി
കാണാതാകുന്ന കൺമണികൾ: കോടതി പറഞ്ഞിട്ടും കുലുക്കമില്ല!
ആലപ്പുഴയിൽനിന്ന് ഏഴുവയസുകാരൻ രാഹുലിനെ കാണാതായ 2005 മേയ് മാസത്തിൽതന്നെയാണ
അഞ്ച് കുഞ്ഞുങ്ങളെ കൊന്ന ചിന്നച്ചാമി
ഇടുക്കി ജില്ലയിലെ പാമ്പാടുംപാറ ഏലത്തോട്ടത്തിലെ പണികള്‍ക്കായി 1980ലാണ് തമിഴ്ന
രാഹുൽ മറഞ്ഞിട്ട് 18 വർഷം
ആലപ്പുഴ ആശ്രാമം വാര്‍ഡിലെ രാഹുല്‍ എന്ന ഏഴു വയസുകാരന്റെ തിരോധാനം ഇന്നും കേരള
കാണാതാകുന്ന കൺമണികൾ: ഓയൂരിലെ റാഞ്ചൽ സംഘം
കേരളം ഒന്നായി ഒരു കുരുന്നിനായി പ്രാര്‍ഥിച്ച 20 മണിക്കൂറുകള്‍. ഉള്ളുരുകിയ ആ പ്ര
മരുഭൂമിയിലെ ഒട്ടകപ്പക്ഷി മുട്ടയും സ്ട്രോബെറിയും
മണൽക്കാട്ടിലെ മരുഭൂമികളിൽനിന്ന് കൗതുകം ജനിപ്പിക്കുന്ന രണ്ടു വിശേഷങ്ങൾ ലോകം
മായാത്ത ദുരൂഹതയുമായി ഉഡുപ്പിയിലെ കൊലക്കളം
തീരദേശ കർണാടകത്തിലെ സാമൂഹികമായും സാമ്പത്തികമായും ഉയർന്ന നിലയിലുള്ള ഒരു കു
ഹാൻഡ് ബാലൻസിംഗ് ഇവർക്ക് കുട്ടിക്കളി; യോഗാസനങ്ങളിൽ വിസ്മയമായി ആരവും ഷാരവും
വടക്കഞ്ചേരി: യോഗാസനങ്ങളിലെ വിസ്മയങ്ങളാണ് സഹോദരങ്ങളായ ആരവ് സുരേഷും ഷാരവ് സ
എന്നുവരും നീ..! "കഥാനായകൻ' മടങ്ങിയെത്തുന്നതും കാത്ത് ഒരു നാട്
പാലക്കാട്: നാടിനു തന്നെ അഴകായിരുന്നു അവന്റെ പീലിച്ചന്തം!! ആളെക്കാണുമ്പോള്‍ അവ
ചീഞ്ഞഴുകിയ ആ മൃതദേഹം
മാമലക്കണ്ടം ഭാഗത്ത് കാട്ടിനുള്ളില്‍ ചീഞ്ഞഴുകിയ നിലയില്‍ ഒരു മൃതദേഹം അന്വേഷണ
മിസിംഗ് കേസിന്റെ അന്വേഷണം; ചെന്നെത്തിയത് കൊലപാതകത്തിൽ
നിലവില്‍ എറണാകുളം സെന്‍ട്രല്‍ അസി. പോലീസ് കമ്മീഷണറായ സി. ജയകുമാര്‍ മൂവാറ്റു
ആൻ മരിയയും ആ 40 പേരും
ഉപജീവനമാർഗം തേടി കൂത്താട്ടുകുളത്ത് എത്തിയ വനിത, ഇന്ന് നാൽപതോളം വനിതകൾക്ക്
"കായിക പരിക്കുകള്‍ അത്ലറ്റുകള്‍ക്ക് ഇനി ഒരു തടസമല്ല'
കേരളത്തിന്റെ സംസ്കാരത്തില്‍ ഒരു പ്രമുഖ സ്ഥാനമാണ് കായികവിനോദത്തിനുള്ളത്. സമ്
സൈബറിടത്തിലെ "നെല്ലും പതിരും'
കോഴിക്കോട്: വ്യാജവാര്‍ത്തകള്‍ ഇന്ന് പുതുമയുള്ള കാര്യമല്ല. സൈബറിടത്ത് ദിനം പ്ര
എസ്ഐ ഉത്തരക്കുട്ടന്‍ വൈറലാണ്, കവിതകളും
സീമ മോഹന്‍ലാല്‍
"അമ്മയെന്നുള്ള രണ്ടക്ഷരം നാവില്‍
നന്മയാണെന്നു നാം
20 മത്സരം 20 തോൽവി; അങ്കക്കൊതി തീരാതെ 78കാരൻ
ജയ്പുര്‍: രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പു ചൂടിലാണ്. മിസോറ
ഇതെന്തൊരു നിയമം..! ഭാര്യയുടെ ജന്മദിനം മറന്നാൽ അഞ്ച് വർഷം ജയിലിൽ
സമോവ: നിങ്ങൾ വിവാഹിതനാണോ? ഭാര്യയുടെ ജന്മദിനം നിങ്ങൾക്ക് ഓർമയുണ്ടോ? ജന്മദിന
ഓർക്കുക, ഓർമിക്കുക...നിർണായകം ഒരു മണിക്കൂർ
അക്കൗണ്ടിലുള്ള പണം നിമിഷനേരം കൊണ്ട് തട്ടിയെടുക്കുന്ന സൈബർ കായംകുളം കൊച്ചുണ്ണി
ഭാഗ്യദേവതയുടെ വിളയാട്ടം, ഒരേദിവസം അമ്മയ്ക്കും മകനും ലോട്ടറിയടിച്ചു!
പെർത്ത്: ലോട്ടറി അടിക്കുകയെന്നത് അത്യപൂർവമായി സംഭവിക്കുന്ന ഒരു കാര്യമാണ്. അ
99 കോടി ലോട്ടറിയടിച്ച സ്ത്രീക്ക് സംഭവിച്ചത്…!
ന്യൂയോർക്ക്: കോടിക്കണക്കിനു രൂപയുടെ ബംപർ അടിച്ചിട്ടും ഒരു രൂപപോലും ലഭിക്കാതെ
ഓൺലെെൻ ലഹരി
മാസങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം എക്സൈസ് അസിസ്റ്റന്റ് കമ്മീഷണറായ അനികു
സ്നേഹത്തിന്റയും കൂടിചേരലിന്റെയും നവരാത്രി നാളിലെ ബൊമ്മക്കൊല്
ആഘോഷങ്ങള്‍ക്കെല്ലാം തിരികൊളുത്തുന്ന നാളാണ് നവരാത്രി ദിനങ്ങള്‍ അതായത് ഒമ്പത്
മനുഷ്യന്റെ പഴക്കം കൂടുന്നു! 23,000 വർഷം പഴക്കമുള്ള കാല്‍പ്പാട് കണ്ടെത്തി
ന്യൂയോർക്ക്: മനുഷ്യന് എന്തു പഴക്കം വരും? പുരാവസ്തു ഗവേഷകരുടെ പുതിയ കണ്ടെത്തലു
അറിയാതെ പോകുന്ന മനുഷ്യത്വത്തിന് അംഗീകാരവുമായി ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഡാളസ്
കരുണ, സഹാനുഭൂതി, ജീവകാരുണ്യ പ്രവര്‍ത്തനം ഇവയൊക്കെ അനുദിന ജീവിതത്തില്‍ പ്രഭാ
സഞ്ചാരികളുടെ മനം കവരുന്ന കണ്ണൂർ ഇടങ്ങൾ
വിനോദസഞ്ചാരികളുടെ പറുദീസയായി മാറുകയാണ് കണ്ണൂർ ജില്ലയിലെ മലയോര വിനോദസഞ്ച
കാഴ്ച്ചകളുടെ കൊട്ടാരം
കാഴ്ച്ചകളുടെ വിരുന്നുമായി സഞ്ചാരികളെ കാത്തിരിക്കുകയാണ് പഴയ കൊച്ചി രാജ്യത്തിന
പഴയങ്ങാടിക്കുണ്ടൊരു പരസ്നേഹ കഥ
പീറ്റർ ഏഴിമല
അധികമാരും അറിയാതെ പോയ പരസ്നേഹത്തിന്റെ ഒരു കഥയുണ്
40,000 കോടിയുടെ അവകാശി ഭിക്ഷയെടുക്കുന്നു!
നാൽപ്പതിനായിരം കോടി രൂപയുടെ അവകാശി നിത്യജീവിതം തള്ളിനീക്കുന്നത് ഭിക്ഷയെടുത
വിദേശപഠനത്തിന് പോകുന്ന വിദ്യാർഥികള്‍ക്ക് അന്താരാഷ്ട്ര സ്റ്റുഡന്റ് ട്രാവൽ ഇന്‍ഷൂറന്‍സ് അനിവാര്യം
വിദേശപഠനമെന്നത് ഇക്കാലത്ത് എല്ലാവര്ക്കും സാധ്യമാകുന്ന ഒന്നായി മാറിക്കഴിഞ്ഞു.
വിരുന്നുസത്കാരത്തിനിടെ കരടി എത്തി, ഭക്ഷണം കഴിച്ചു മടങ്ങി!
മെക്സിക്കോ: ആളുകൾ ഭക്ഷണം കഴിക്കുന്നതിനിടെ മേശയിലേക്ക് ഒരു കരടി ചാടിക്കയറു
മരണത്തിന്റെ പിടിയിൽനിന്ന് തിരിച്ചുപിടിച്ച ജീവിതം
സീമ മോഹന്‍ലാല്‍
2023 ഫെബ്രുവരി 17 വൈകുന്നേരം 7.30. കോട്ടയം നാഗമ്പടം മു
സ്പെയിനിൽ 24,000 വർഷം പഴക്കമുള്ള 100 ഗുഹാചിത്രങ്ങൾ കണ്ടെത്തി
മാഡ്രിഡ്: ആ ചിത്രങ്ങൾ ഗവേഷകർക്കുതന്നെ അദ്ഭുതമായി! 24,000 വർഷം പഴക്കമുള്ള ഗുഹ
അന്യഗ്രഹജീവികളുടെ അസ്ഥികൂടങ്ങൾ പ്രദർശിപ്പിച്ച് മെക്സിക്കോ; ഞെട്ടിവിറച്ച് ലോകം
മെക്സിക്കോ സിറ്റി: അന്യഗ്രഹജീവികളും പറക്കുംതളികളും വെറും കെട്ടുകഥയല്ലെന്ന തര
Latest News
അമിത് ഷാ നാമനിർദേശ പത്രിക സമർപ്പിച്ചു
വീട്ടിലെ വോട്ടെടുപ്പിൽ വീഴ്ചകള്‍ അനുവദിക്കില്ല: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍
മണിപ്പുരില്‍ വീണ്ടും സംഘര്‍ഷം; ഇംഫാലില്‍ രണ്ടിടത്ത് പോളിംഗ് നിര്‍ത്തിവച്ചു
കള്ളവോട്ട് ചെയ്യാതിരിക്കാന്‍ സിപിഎമ്മിനാവില്ല: കെ.സുധാകരന്
വോട്ടെടുപ്പ് പുരോഗമിക്കുന്നു; ഉയര്‍ന്ന പോളിംഗ് ത്രിപുരയില്‍; കുറവ് ലക്ഷദ്വീപില്‍
Latest News
അമിത് ഷാ നാമനിർദേശ പത്രിക സമർപ്പിച്ചു
വീട്ടിലെ വോട്ടെടുപ്പിൽ വീഴ്ചകള്‍ അനുവദിക്കില്ല: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍
മണിപ്പുരില്‍ വീണ്ടും സംഘര്‍ഷം; ഇംഫാലില്‍ രണ്ടിടത്ത് പോളിംഗ് നിര്‍ത്തിവച്ചു
കള്ളവോട്ട് ചെയ്യാതിരിക്കാന്‍ സിപിഎമ്മിനാവില്ല: കെ.സുധാകരന്
വോട്ടെടുപ്പ് പുരോഗമിക്കുന്നു; ഉയര്‍ന്ന പോളിംഗ് ത്രിപുരയില്‍; കുറവ് ലക്ഷദ്വീപില്‍
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top