ഒാട്ടം നിലയ്ക്കുന്ന ഒാൺലൈൻ ടാക്സികൾ
ഒാട്ടം നിലയ്ക്കുന്ന ഒാൺലൈൻ ടാക്സികൾ
ആളുകള്‍ക്ക് തങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് യാത്രചെയ്യാന്‍ അവകാശമില്ലേ...യാത്രാ സൗകര്യങ്ങളുള്‍പ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് പൊതുസമൂഹം കാര്യമായി ചര്‍ച്ചചെയ്യുമ്പോള്‍ കുറഞ്ഞ ചെലവില്‍ സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നത് എങ്ങിനെയാണ്. മെട്രോ സിറ്റിയായി വളര്‍ന്നുകൊണ്ടിരിക്കുന്ന കോഴിക്കോട് മാത്രം ഓണ്‍ലൈന്‍ ടാക്‌സികള്‍ അന്യംനിന്നുപോകുകയാണ്.

കൊച്ചിയിലും തിരുവനന്തപുരത്തും മാംഗോ കാബ്‌സ്, ഷീടാക്‌സി എന്നിവ സര്‍വീസ് നടത്തുമ്പോള്‍ ഈ നാട്ടില്‍ മാത്രം ഓണ്‍ലൈന്‍ ടാക്‌സികള്‍ 'ക്ലച്ച്' പിടിക്കുന്നില്ല. ഫോണെടുത്താല്‍ കോഴിക്കോട് നിന്നാണോ...സോറി ഞങ്ങള്‍ക്കവിടെ സര്‍വീസില്ല എന്ന മറുശബ്ദം മാത്രം കേള്‍ക്കാം. ഓടിക്കൊണ്ടിരിക്കുന്ന ഓണ്‍ ലൈന്‍ ടാക്‌സികള്‍ തടഞ്ഞുനിര്‍ത്തി ആക്രമിക്കല്‍ , നിര്‍ത്തിയിടുമ്പോള്‍ കാറ്റഴിച്ചുവിടല്‍ തുടങ്ങിയ അക്രമപരമ്പരകള്‍ അരങ്ങേറിയതോടെ പല ഓണ്‍ലൈന്‍ ടാക്‌സികളും സര്‍വീസ് നിര്‍ത്തി മടങ്ങിപ്പോയി.

ഗതാഗത സൗകര്യമില്ലാത്തതിനാല്‍ വീര്‍പ്പുമുട്ടുന്ന നഗരങ്ങളില്‍ ഒന്നാണ് കോഴിക്കോട് എന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. അതുകൊണ്ടുതന്നെയാണ് ലൈറ്റ് മെട്രോ എന്ന ആശയം ആദ്യമായി ഉദിച്ചപ്പോള്‍ തന്നെ കോഴിക്കോട് നഗരത്തെ ഇതിനായി ആദ്യം പരിഗണിച്ചതും. അത്തരം വലിയ പദ്ധതികള്‍ ഇപ്പോള്‍ തുലാസിലാണ്. ഈ ഒരു അവസരത്തില്‍ കൂടിയാണ് ഓണ്‍ലൈന്‍ ടാക്‌സികള്‍ നല്‍കുന്ന സേവനം കൂടി നഗരത്തില്‍ അന്യംനില്‍ക്കുന്നത്. ഓണ്‍ലൈന്‍ ടാക്‌സികള്‍ക്ക്കോഴിക്കോട് റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് പാര്‍ക്കിംഗ് സൗകര്യം നല്‍കുന്നുവെന്ന വാര്‍ത്ത കേട്ടപ്പോള്‍ തന്നെ വിവിധ യൂണിയനുകള്‍ രംഗത്തെത്തി. കടുത്ത എതിര്‍പ്പിനെതുടര്‍ന്ന് ഇങ്ങനെയൊരു നീക്കം ഉണ്ടായിട്ടില്ലെന്ന് അധികൃതര്‍ക്ക് വിശദീകരണം നല്‍കേണ്ടിയും വന്നു.

ഓണ്‍ലൈന്‍ ടാക്‌സിയോ..? കൂട്ട അടി

കോഴിക്കോടിനുമാത്രം ഓണ്‍ലൈന്‍ ടാക്‌സികള്‍ അന്യമാകുന്നത് എന്തുകൊണ്ട്? ചര്‍ച്ച ടോപ്പ് ഗിയറിലായപ്പോള്‍ പലരുടേയും ടെംപര്‍ തെറ്റി. നാവിന് ബ്രേക്കില്ലാതാകുകയും ചെയ്തു. ജില്ലാ ഭരണാധികാരിയുടേയും പോലീസ് മേധാവിയുടേയും മുന്നില്‍ വച്ചുതന്നെ പരസ്പരം പോര്‍വിളികളായി.

ഓണ്‍ലൈന്‍ ടാക്‌സിയോടുള്ള എതിര്‍പ്പിനെ ക്കുറിച്ച് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് കഴിഞ്ഞ ദിവസം സംഘടിപ്പിച്ച സംവാദമാണ് ഓണ്‍ലൈന്‍ ടാക്‌സിയെ അനുകൂലിക്കുന്നവരും ടാക്‌സി ഡ്രൈവര്‍മാരും തമ്മില്‍ ചൂടേറിയ തര്‍ക്കത്തിനു വേദിയായത്. പലപ്പോഴും വേദിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനു തന്നെ തര്‍ക്കം തീര്‍ക്കാന്‍ ഇടപെടേണ്ടി വന്നു. ചുറ്റുമുള്ള നഗരത്തില്‍ നടപ്പാക്കിക്കഴിഞ്ഞിട്ടും കോഴിക്കോട് മാത്രം ഓണ്‍ലൈന്‍ ടാക്‌സിയോട് പുറം തിരിഞ്ഞു നില്‍ക്കുന്നത് എന്തുകൊണ്ടാണെന്ന ചോദ്യത്തോടെയായിരുന്നു തുടക്കം.

കേരളത്തില്‍ തന്നെ എല്ലാ ജില്ലകളിലും ഓണ്‍ ലൈന്‍ ടാക്‌സികള്‍ക്കെതിരേ സമരമുണ്ടെന്നായിരുന്നു ചര്‍ച്ചയില്‍ പങ്കെടുത്ത യൂണിയന്‍ പ്രതിനിധികളുടെ മറുപടി. യൂബര്‍ പോലുള്ള അമേരിക്കന്‍ കുത്തക ഇവിടത്തെ തൊഴിലാളികളുടെ തൊഴിലും വരുമാനവും കൈയടക്കുന്നതിനെതിരെയാണ് സമരം. തൊഴിലാളികള്‍ക്ക് നിലനില്‍ക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടാവും. പതിനായിരക്കണക്കിന് വാഹനവ്യൂഹവുമായി കുത്തകകള്‍ ഈ മേഖല കൈയടക്കും. സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കിലാണ് ടാക്‌സികള്‍ ഓടുന്നത്. അതിലും കുറഞ്ഞ നിരക്കില്‍ ടാക്‌സികളോടിച്ചാല്‍ ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാവും. ഏതായാലും ഓണ്‍ലൈന്‍ ടാക്‌സിക്കെതിരായ സമരം തുടരുകതന്നെ ചെയ്യും. 20 ലക്ഷം തൊഴിലാളികളുടെ ജീവിതപ്രശ്‌നമാണിതെന്നായിരുന്നു വാദം. ഒടുവില്‍ നഗരം നേരിടുന്ന അഗ്നിപരീക്ഷയാണിതെന്ന് ജില്ലാ കളക്ടര്‍ യു.വി.ജോസിന് സമ്മതിക്കേണ്ടിവന്നു. അതുകൊണ്ടുതന്നെ ഏറെ പ്രതീക്ഷയോടെ ഈ ചര്‍ച്ചയെ കണ്ടവര്‍ നിരാശരാകുകയും ചെയ്തു.



മാംഗോ കാബ്‌സ്: മുന്‍പ് 50 സര്‍വീസുകള്‍, ഇപ്പോള്‍ പൂജ്യം

പൊതുജനങ്ങളില്‍നിന്ന് കുറഞ്ഞനിരക്കില്‍ ടാക്‌സി ചാര്‍ജ് ഈടാക്കി സര്‍വീസ് നടത്തുമെന്ന പ്രഖ്യാപനവുമായാണ് മാംഗോ കാബ്‌സ് 2016 ജൂലായ് ആദ്യവാരം കോഴിക്കോട്ട്‌നിന്നും സര്‍വീസ് തുടങ്ങുന്നത്.പരമ്പരാഗത ടാക്‌സി ഡ്രൈവര്‍മാരില്‍നിന്നുള്ള കടുത്ത എതിര്‍പ്പുകളാണ് മാംഗോ ടാക്‌സിക്കാര്‍ക്ക് നേരിടേണ്ടിവന്നത്. വാഹനം തടയുന്നെന്നും യാത്രക്കാരെ വഴിയിലിറക്കിവിടുന്നുവെന്നും ആരോപണങ്ങളുണ്ടായി.എന്നാല്‍ , വര്‍ഷാവസാനമെത്തിയപ്പോള്‍ 200 ശതമാനം വളര്‍ച്ചയാണ് മാംഗോ കാബ്‌സിന് േകാഴിക്കോട്ടുണ്ടായിരുന്നത്. 50 വാഹനങ്ങള്‍ കോഴിക്കോട്ട്‌സര്‍വീസ് നടത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ പൊടിപോലുമില്ല കണ്ടുപിടിക്കാന്‍.
ആദ്യ നാലുകിലോമീറ്ററിന് 150 രൂപയും തുടര്‍ന്ന് അധിക കിലോമീറ്ററുകള്‍ക്ക് 11 രൂപ വീതവുമായിരുന്നു ഇവര്‍ ഈടാക്കിയത്. ഇതിനുപുറമേ വിവിധ പാക്കേജുകളും മാംഗോ കാബ്‌സ് നല്‍കിയിരുന്നു. പ്രതിമാസം എട്ട്-പത്ത് ലക്ഷം വരെ കോഴിക്കോട്ടുനിന്നും ഇവര്‍ക്ക് ലഭിച്ചിരുന്നു. എന്നാല്‍ വിവിധ യൂണിയനുകളില്‍ നിന്നുള്ള സമ്മര്‍ദ്ദവും നേരിട്ടും അല്ലാതെയുമുള്ള അക്രമവും ഡ്രൈവര്‍മാര്‍ക്ക് വരുന്ന ഭീഷണികോളുകളും മാംഗോയെ കോഴിക്കോട്ടുനിന്നും അകറ്റി നിര്‍ത്തി. തിരുവനന്തപുരത്തുമാത്രം ഏഴ് സര്‍വീസുകൾ മാംഗോ കാബ്സിനുണ്ട്. ആറോളം സര്‍വീസുകള്‍ എറണാകുളത്തുമുണ്ട്. എല്ലാം നല്ലരീതിയില്‍ പോകുന്നു.പ്രശ്‌നങ്ങള്‍ ഉണ്ടായപ്പോള്‍ അതു പരിഹരിച്ച് കോഴിക്കോട്ട് പുതിയ സര്‍വീസ് തുടങ്ങാന്‍ പദ്ധതി ഇട്ടിരുന്നുവെങ്കിലും അതു നടപ്പിലായില്ല. പുതിയ ഓഫീസ് തുടങ്ങിയാല്‍ അവിടേക്ക് മാര്‍ച്ച് നടത്തുമെന്നായിരുന്നു ഭീഷണി. ക്രമസമാധാനപ്രശ്‌നം ആകുമെന്ന് കണ്ടതോടെ പോലീസും മാംഗോകാബ്‌സിനെതിരായി. ഇതോടെ കുറഞ്ഞ ചെലവില്‍ യാത്രയെന്ന സാധാരണക്കാരുടെ മോഹവും പൊലിഞ്ഞു.

തുടങ്ങിയേടത്ത് നില്‍ക്കുന്ന ഷീ ടാക്‌സി

തുടങ്ങിയിടത്തുനിന്ന് ഒരു പടിപോലും മുന്നോട്ടുപോകാന്‍ ഏറെ പ്രതീക്ഷകളോടെ തുടങ്ങിയ ഷീടാക്‌സി സംരംഭത്തിന് സാധിച്ചിട്ടില്ല. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുംവേണ്ടി സ്ത്രീകള്‍ ഓടിക്കുന്ന ടാക്‌സി ശാക്തീകരണത്തിന്‍റെയും സുരക്ഷിതയാത്രയുടെയും മാതൃകയായാണ് അവതരിപ്പിക്കപ്പെട്ടത്. സംസ്ഥാന സാമൂഹികനീതി വകുപ്പിന് കീഴിലുള്ള ജെന്‍ഡര്‍ പാര്‍ക്കും വനിതാ വികസന കോര്‍പ്പറേഷനും ചേര്‍ന്ന് 2015 ജനുവരി 23-നാണ് ഷീ ടാക്‌സി തുടങ്ങിയത്.

ഉദ്ഘാടനസമയത്ത് അഞ്ച് വനിതാടാക്‌സികളാണ് കോഴിക്കോട്ട് ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഒറ്റസര്‍വീസുപോലുമില്ല. പദ്ധതി വിഭാവനംചെയ്ത രീതിയില്‍ കോഴിക്കോട്ട് നടത്താനായിട്ടില്ല. അര്‍ഹിക്കുന്ന തരത്തിലുള്ള പ്രചാരണം നടത്താനുള്ള ശ്രമം അധികൃതരുടെ ഭാഗത്തുനിന്നുണ്ടാവാത്തതാണ് കാരണം. തിരുവനന്തപുരത്തും എറണാകുളത്തും എഴുവീതം സര്‍വീസുകളാണ് ഉള്ളത്. അതുതന്നെ ഷീടാക്‌സി എന്നപേരിലല്ല സര്‍വീസ് നടത്തുന്നത്. ആവശ്യപ്പെടുന്നതനുസരിച്ച് സ്ത്രീകളെ ഡ്രൈവര്‍മാരായി നിയോഗിക്കുന്നു എന്നുമാത്രം. കോഴിക്കോട്ടേക്ക് ട്രിപ്പ് എടുക്കാന്‍ വരാറുണ്ട്.എന്നാല്‍ ഇവിടെ നിന്നും സര്‍വീസ് നടത്താറില്ല.

ഡ്രൈവര്‍മാരെ "പൊക്കി'

ഓണ്‍ ലൈന്‍ ടാക്‌സികളുമായി എത്തുന്ന ഡ്രൈവര്‍മാരെ 'പൊക്കി'യാണ് യൂണിയനുകള്‍ ഓണ്‍ലൈന്‍ ടാക്‌സികള്‍ക്ക് വലവിരിച്ചത്.ഇവരെ ഭീഷണിപ്പെടുത്തിയും അല്ലെങ്കില്‍ മറ്റ് ഓട്ടങ്ങള്‍ ഓഫര്‍ ചെയ്തും ഓണ്‍ലൈന്‍ ടാക്‌സികള്‍ക്ക് ഒരു വിഭാഗം തടയിട്ടു.അതോടൊപ്പം ടാക്‌സിയില്‍ കൊള്ളാവുന്നതിലും അധികം യാതക്കാരെ കയറ്റി കമ്മീഷന്‍ പറ്റുന്ന ഡ്രൈവര്‍മാരും ഓണ്‍ലൈന്‍ ടാക്‌സി സംവിധാനത്തിന് വിലങ്ങുതടിയായി.പിന്നീട് ഇടപാട് യാത്രക്കാരും ഡ്രൈവര്‍മാരും തമ്മിലായതോടെ ഓണ്‍ലൈന്‍ ടാക്‌സികള്‍ വന്‍ നഷ്ടത്തിലുമായി.

ഇ. അനീഷ്