ജീനയാണ് താരം
ജീനയാണ്  താരം
ഒരു വർഷം മുൻപ് മാത്രം ബൈക്ക് ഓടിക്കാൻ പഠിച്ച് ബംഗളൂരുവില്‍ നിന്നു പൂനെ വരെയും
അവിടെ നിന്നു തിരിച്ച് ബംഗളൂരു വരെയുമുള്ള 1667 കി.മീ. ദൂരം 20 മണിക്കൂറും 20 മിനിറ്റും
കൊണ്ട് പൂർത്തിയാക്കി റിക്കാർഡിട്ടിരിക്കുകയാണ് ഈ തൃശൂർക്കാരി.


അച്ഛനോടും അമ്മയോടും വെറുതെ ബംഗളൂരു വരെയൊന്നു പോയി വരാമെന്നു പറഞ്ഞ കക്ഷിയാണ്. തിരിച്ചെത്തിയത് അമേരിക്കയില്‍ നിന്നുള്ള ലോക പ്രശസ്ത ക്ലബായ ലോംഗ് ഡിസ്റ്റന്‍സ് റൈഡറിന്‍റെ "ബാപുബാ'(ബംഗളൂരു-പൂനെ-ബംഗളൂരു) ചലഞ്ച് ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ വനിതയെന്ന കപ്പുമായിട്ട്്! എന്നാൽ ഈ അവകാശവാദത്തിനൊന്നും ജീനയില്ല. ചലഞ്ചില്‍ രണ്ടാമതെത്തുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന നേട്ടവും ചലഞ്ചിലെ വേഗമേറിയ ഇന്ത്യക്കാരിയെന്ന നേട്ടവും ജീനയ്ക്ക് മാത്രം സ്വന്തമാണ്.

ആകാശവാണി കൊച്ചി നിലയത്തില്‍ റേഡിയോ ജോക്കിയായി ജോലി ചെയ്യുന്ന ജീന തോമസെന്ന ഇരുപത്തിനാലുകാരിയാണ് ആ താരം. ഫെബ്രുവരി 24ന് നടന്ന ബാപുബാ ചലഞ്ചില്‍ ബംഗളൂരുവില്‍ നിന്നു പൂനെ വരെയും അവിടെ നിന്നു തിരിച്ച് ബംഗളൂരു വരെയുമുള്ള 1667 കി.മീ. ദൂരം ജീന തന്‍റെ അവഞ്ചര്‍ ക്രൂസ് ബൈക്കില്‍ ഒറ്റയ്ക്ക് ഓടിയെത്തിയത് 20 മണിക്കൂറും 20 മിനിറ്റും കൊണ്ട്്. ഇത്രയും ദൂരം 24 മണിക്കൂര്‍ കൊണ്ട് പൂര്‍ത്തിയാക്കണമെന്നാണ് ചലഞ്ച്. മത്സരം 20 മണിക്കൂറുകൊണ്ട് പൂര്‍ത്തിയാക്കണമെന്ന് ഉറപ്പിച്ചാണ് ജീന ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തത്. കുന്നും മലയും കുഴിയും റോഡിലെ തിരക്കുമൊന്നും ജീനയ്ക്കു വെല്ലുവിളിയായില്ല. മനസില്‍ കുറിച്ചിട്ട സമയത്ത് റൈഡ് പൂര്‍ത്തിയാക്കി ജീന വിജയസ്മിതം പൊഴിച്ചു. ലോംഗ് ഡിസ്റ്റന്‍സ് റൈഡറിന്‍റെ ചലഞ്ച് ഇന്ത്യയില്‍ ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബൈക്ക് റൈഡര്‍മാരുടെ ക്ലബായ റൈഡ്‌ഹോളിക്‌സ് ആണ് ഏറ്റെടുത്തു നടത്തുന്നത്.

യാത്രയോടും സാഹസികതയോടും ഇഷ്ടം

ഇതൊക്കെ കേള്‍ക്കുമ്പോള്‍ നമ്മള്‍ കരുതും പത്താം ക്ലാസ് കഴിഞ്ഞതേ ബൈക്കോടിക്കാന്‍ പഠിച്ച് കൃത്യം 18 തികഞ്ഞപ്പോള്‍ പോയി ലൈസന്‍സെടുത്ത ആളാണ് ജീനയെന്ന്. എന്നാല്‍ സംഭവം അങ്ങനെയല്ല. ആളു ജഗജില്ലി തന്നെ. പക്ഷേ, ജീന ബൈക്ക് ഓടിക്കാന്‍ പഠിക്കുന്നത് ഒരു വര്‍ഷം മുമ്പാണ്. ലൈസന്‍സ് എടുത്തിട്ടും അത്രയേ ആയുള്ളു. ഇതിനു മുമ്പു സ്‌കൂട്ടര്‍ ഓടിക്കുമായിരുന്നു. ഒരു വെസ്പയായിരുന്നു സന്തത സഹചാരി. ഒന്നര വര്‍ഷം മുമ്പ് അതില്‍ നിന്ന് ഒന്നു വീണു. കാലിന്‍റെ അസ്ഥിയൊക്കെ പൊട്ടി, ലിഗ്മെന്‍റും തെറ്റി. നല്ല പണിയാണ് ആ വീഴ്ചയില്‍ കിട്ടിയത്. അന്നാണ് ജീന തീരുമാനിച്ചത്, ലൈസന്‍സ് എടുക്കണം, ബൈക്ക് ഓടിക്കാന്‍ പഠിക്കണം.

പിന്നെ എല്ലാം പെട്ടെന്നായിരുന്നു. അവഞ്ചര്‍ ക്രൂസ് ബൈക്ക് തന്നെ തെരഞ്ഞെടുക്കാനുള്ള കാരണവും ജീന രഹസ്യമായി പറഞ്ഞു തന്നു. "എനിക്ക് പൊക്കം പൊടിക്ക്് കുറവുണ്ട്. അവഞ്ചറിനും ഉയരം കുറവാണല്ലോ. അതുകൊണ്ട് ഞങ്ങളങ്ങോട്ട് കൂട്ടാകാമെന്നു വച്ചു. "വണ്ടി കൈയില്‍ നിക്കണമല്ലോ'. വണ്ടി കിട്ടിയപ്പം മുതല്‍ പണ്ടേയുണ്ടായിരുന്ന യാത്രാഭ്രമം ജീന ഒന്നു കൂടി ഉഷാറാക്കി. കറക്കത്തില്‍ കൂട്ടായി സുഹൃത്തുക്കളും ഉണ്ടാകും. യാത്രയോടും സാഹസികതയോടുമുള്ള ഇഷ്ടമാണ് ജീനയെ ചലഞ്ചിലേക്ക് എത്തിച്ചത്.

ബാപുബാ ചലഞ്ച്

ബാപുബാ ചലഞ്ചിന്‍റെ മൂന്നാം പതിപ്പാണ് കഴിഞ്ഞ ദിവസം നടന്നത്. ഇന്ത്യയില്‍ നടക്കുന്ന അംഗീകൃത ബൈക്ക് ചലഞ്ചാണിത്. കഠിനമായ സാഹചര്യങ്ങളില്‍ ബൈക്കോടിക്കാന്‍ കഴിവുള്ള പ്രഗല്‍ഭരുടെ ക്ലബ്ബായ യുഎസിലെ ലോംഗ് ഡിസ്റ്റന്‍സ് റൈഡറിന്‍റെ ഈ ചലഞ്ച് ഇന്ത്യയില്‍ ബാപുബാ ചലഞ്ച് എന്ന പേരില്‍ നടത്തുന്നത് ബംഗളുരുവിലെ റൈഡ്‌ഹോളിക്സ് എന്ന ബൈക്ക് റൈഡര്‍മാരുടെ ക്ലബാണ്. ഒരു വര്‍ഷം മുമ്പാണ് ജീന റൈഡ്‌ഹോളിക്‌സില്‍ അംഗമാകുന്നത്. ഇവിടെ നിന്നാണ് ബാപുബാ ചലഞ്ചിനെക്കുറിച്ച് അറിഞ്ഞതും പങ്കെടുക്കാന്‍ തീരുമാനിച്ചതും.
ചലഞ്ചില്‍ പങ്കെടുക്കുന്നതിനായി ജീന ഫെബ്രുവരി 23ന് തന്നെ ബംഗളൂരുവില്‍ എത്തി. പിന്നെ ചെറിയൊരു വിശ്രമം. ഇതിനിടയ്ക്ക് ബൈക്ക് ട്രെയിനില്‍ ബംഗളൂരുവില്‍ എത്തിച്ചിരുന്നു. 23ന് നടന്ന സ്‌ക്രൂട്ടണിംഗ് ടെസ്റ്റില്‍ പങ്കെടുത്ത് യോഗ്യത ഉറപ്പിച്ചു. ആത്മവിശ്വാസവും ധൈര്യവും ആവശ്യത്തിന് കൈയില്‍ സ്റ്റോക്കുണ്ടായിരുന്നെങ്കിലും ചലഞ്ചില്‍ പങ്കെടുക്കാനെത്തിയ മറ്റുള്ളവരെ കണ്ടപ്പോള്‍ എവിടെ നിന്നോ കുറച്ചു പേടിയൊക്കെ തികട്ടി വന്നുവെന്നു ജീന പറഞ്ഞു. ഇതൊന്നും പുറത്തു കാണിക്കാതെ ടെസ്റ്റൊക്കെ വിജയകരമായി പൂര്‍ത്തിയാക്കിയെങ്കിലും തിരിച്ചു റൂമിലേക്കു മടങ്ങവേ ബൈക്കില്‍ നിന്നു വീണു. ഭാഗ്യത്തിന് വലിയ അപകടമൊന്നും സംഭവിച്ചില്ല. പിറ്റേന്ന് രാവിലെ ചലഞ്ചില്‍ പങ്കെടുക്കാന്‍ ജീനയെത്തിയത് വിജയിക്കണമെന്ന ഉറച്ച വാശിയിലായിരുന്നു. 42 പേരായിരുന്നു ചലഞ്ചില്‍ പങ്കെടുക്കാന്‍ ഉണ്ടായിരുന്നത്. രാവിലെ 6.30ന് ജീന വണ്ടി സ്റ്റാര്‍ട്ട് ചെയ്തു. ഫസ്റ്റ്... സെക്കന്‍ഡ്... തേര്‍ഡ്..... വണ്ടി പറന്നു തുടങ്ങി. മൂന്നു പേരടങ്ങുന്ന ബാച്ചായിട്ടായിരുന്നു യാത്ര. പൂനെ വരെയുള്ള യാത്ര വലിയ വിഷമമില്ലായിരുന്നുവെന്നു ജീന പറയുന്നു. യാത്രയ്ക്കിടയില്‍ വിശ്രമിക്കാന്‍ അധികം സമയമെടുത്തില്ല. ഇന്ധനം നിറയ്ക്കാന്‍ മാത്രമാണ് വണ്ടി നിർത്തിയത്. എങ്ങനെയും ചലഞ്ച് പൂര്‍ത്തിയാക്കുക എന്ന ഒറ്റ ലക്ഷ്യം മാത്രമായിരുന്നു മനസില്‍. ഉച്ചകഴിഞ്ഞ് 3.30 ആയപ്പോള്‍ പൂനെയില്‍ ഫിനിഷ് ചെയ്തു. പിന്നെ 15 മിനിറ്റ് വിശ്രമം.


തിരിച്ചു ബംഗളൂരുവിലേക്കുള്ള യാത്ര കുറച്ചു കഠിനമായിരുന്നെന്നു ജീന പറയുന്നു. എങ്കിലും ഇതു നിന്നക്കൊണ്ട് സാധിക്കുമോ എന്നു പറഞ്ഞവരുടെ മുന്നില്‍ വിജയിച്ചു കാണിക്കണമെന്ന വാശിയോടെ വണ്ടി പറപ്പിച്ചു. മോശം റോഡും, ഗതാഗതക്കുരുക്കുമെല്ലാം വെല്ലുവിളി ഉയര്‍ത്തി. പലപ്പോഴും ദിശതെറ്റി വന്ന വലിയ വാഹനങ്ങള്‍ പേടിപ്പെടുത്തി. പക്ഷേ 1,667 കിലോമീറ്റര്‍ 24 മണിക്കൂറിനുള്ളില്‍ പൂര്‍ത്തിയാക്കുക എന്ന വെല്ലുവിളി നിസാരമായി ജീന മറികടന്നു. 25ന് പുലര്‍ച്ചെ മുന്നിനു ബംഗളൂരുവില്‍ തിരിച്ചെത്തി വണ്ടി സ്റ്റാന്‍ഡില്‍ വച്ചു. അങ്ങനെയൊരു സാഹസികയാത്രക്കു ശുഭപര്യവസാനം. 20 മണിക്കൂര്‍ 20 മിനിറ്റുകൊണ്ടാണ് ജീന ചലഞ്ച് പൂര്‍ത്തിയാക്കിയത്.

പേരിനു കുറച്ചു മുന്നൊരുക്കങ്ങള്‍

ചലഞ്ചിനു മുമ്പു നല്ല മുന്നൊരുക്കം അത്യാവശ്യമാണ്. ഒരാഴ്ച മുമ്പെങ്കിലും മാംസാഹാരങ്ങള്‍ ഒഴിവാക്കണമെന്നാണ് നിയമം. നന്നായി ഉറങ്ങണം. രാത്രി ഉറക്കമിളയ്ക്കരുത്. എന്നാല്‍ ജീന ഇതിലൊന്നു പോലും പാലിച്ചിട്ടില്ലെന്നതാണ് സത്യം. ഇത്രയും ദൂരം ഒറ്റയ്ക്കു ബൈക്ക് ഓടിക്കണമെന്ന ചിന്തയൊന്നും ജീനയെ അലട്ടിയില്ല. ബംഗ ളൂരുവിലേക്കു തിരിക്കുന്നതിനു തലേന്നും നോണ്‍ വെജ് കഴിച്ചു. ജോലിയുടെ സ്വഭാവം കൊണ്ട് ഉറക്കവും കൃത്യമായി നടന്നില്ലെന്നു ജീന പറഞ്ഞു.

ആദ്യമായാണ് ഇത്രയും ദൂരം കുന്നും മലയും താണ്ടി വണ്ടിയോടിക്കുന്നത്. ഇതിനു മുമ്പു ഗോവ വരെ ബൈക്കില്‍ പോയിരുന്നു. പക്ഷേ നല്ല റോഡിലൂടെയായിരുന്നു യാത്ര. കൂട്ടിന് സുഹൃത്തുക്കളും ഒപ്പമുണ്ടായിരുന്നു. പിന്നീടുള്ളതെല്ലാം ചെറിയ യാത്രകളായിരുന്നു. ജീന ആവശ്യത്തിനു വിശ്രമവും തയാറെടുപ്പുകളും എടുത്തില്ലെങ്കിലും വണ്ടി സര്‍വീസ് ചെയ്തു കുട്ടപ്പനാക്കിയിരുന്നു. യാത്രക്ക് ഒരാഴ്ച മുമ്പേ വണ്ടി സര്‍വീസ് സെന്‍ററില്‍ കൊണ്ടുപോയി മുഴുവനായും ചെക്ക് ചെയ്തു. പുതിയ ടയറുകള്‍ വാങ്ങി. ഇത്രയും ദൂരം ഓടാനുള്ളതല്ലേ? വണ്ടി വഴിയില്‍ കിടന്നാല്‍ പിന്നെ പറഞ്ഞിട്ടു കാര്യമില്ലല്ലോ. ജീന ചെറു ചിരിയോടെ പറയുന്നു.

പൂര്‍ണ പിന്തുണയുമായി കുടുംബം

ചാലക്കുടി അഷ്ടമിച്ചിറ പാലത്തിങ്കല്‍ തോമസിന്‍റെയും ഭാര്യ ലൂസിയുടെയും ഇളയ മകളാണ് ജീന. ചെറിയൊരു പരിപാടിയുണ്ടെന്നു പറഞ്ഞാണ് വീട്ടില്‍ നിന്നു മുങ്ങിയതെങ്കിലും അച്ഛനും അമ്മയും ജീനയുടെ എല്ലാ പ്രവൃ‍ത്തികള്‍ക്കും പൂര്‍ണ പിന്തുണയുമായി ഒപ്പമുണ്ട്. ഇത്രയും ദൂരം ഒറ്റയ്ക്കു ബൈക്ക് ഓടിക്കാനാണു പോകുന്നതെന്നറിഞ്ഞാല്‍ വീട്ടില്‍ നിന്നു വിട്ടില്ലെങ്കിലോ. അതു കൊണ്ടാണ് പറയാതിരുന്നതെന്നു പറഞ്ഞു ജീന കണ്ണിറുക്കി. പക്ഷേ സഹോദരന്‍ ജിയോയോട് കാര്യം പറഞ്ഞിരുന്നു. ജിയോയാണ് ജീനയുടെ യാത്രകള്‍ക്ക് കട്ട സപ്പോര്‍ട്ടുമായി കൂടെയുള്ളത്. ജീനയെ ബൈക്കോടിക്കാന്‍ പഠിപ്പിച്ചതും ജിയോ തന്നെ.

ബിരുദ പഠനത്തിനു ശേഷം ആകാശവാണി കൊച്ചി നിലയത്തില്‍ ആര്‍ ജെ ആയിട്ടാണ് ജീന നഗരത്തിലെത്തിയത്. ഇതിനിടയ്ക്ക് കേരള മീഡിയ അക്കാദമിയില്‍ നിന്നു ജേര്‍ണലസത്തില്‍ പിജി ഡിപ്ലോമ കരസ്ഥമാക്കി. പിന്നീട് തൃശൂരില്‍ ഒരു സ്വകാര്യ എഫ്എമ്മില്‍ ആര്‍ജെ ആയി ജോലിയില്‍ പ്രവേശിച്ചു. ഒരു വര്‍ഷം അവിടെ ജോലി ചെയ്തതിനു ശേഷം വീണ്ടും ആകാശവാണി കൊച്ചി നിലയത്തില്‍ തിരികെ ആര്‍ജെ ആയി ജോലിക്കു കയറി. യാത്രകളെ പ്രണയിക്കുന്ന ജീനയുടെ ശമ്പളത്തിന്‍റെ നല്ലൊരു ഭാഗവും യാത്രകള്‍ക്കായാണ് ചെലവഴിക്കുന്നത്. പുതിയ ദൂരങ്ങളും ലക്ഷ്യങ്ങളും കീഴടക്കാനുള്ള അടുത്ത യാത്രയ്ക്കായുള്ള ഒരുക്കത്തിലാണ് ജീനയും ജീനയുടെ അവഞ്ചര്‍ ക്രൂസും.

ബിജോ ടോമി