പ്രണയമെന്ന മനോവിഭ്രാന്തി
പ്രണയമെന്ന മനോവിഭ്രാന്തി
ബി.ടെക് ബിരുദധാരിയായ സോഫ്‌റ്റ്‌വെയർ എൻജിനിയർ സോഫിയയെ കൂട്ടി മാതാപിതാക്കൾ എന്നെ കാണാൻ വരുന്പോൾ ആ കുടുംബം തീവ്രദുഃഖത്തിന്‍റെ കൂരിരുട്ടിലായിരുന്നു. നഗരത്തിലെ പ്രസിദ്ധമായ ഒരു ഐടി കന്പനിയിൽ നല്ല ശന്പളത്തിൽ ഭംഗിയായി ജോലി ചെയ്തിരുന്ന സോഫിയ അടുത്തുള്ള ഒരു ഹോസ്റ്റലിൽ താമസിക്കുകയായിരുന്നു. എന്നാൽ ഈയിടെയായി അവളിൽ അടിമുടി മാറ്റം വന്നിരിക്കുന്നു. ജോലിക്കു പോകാൻ താത്പര്യമില്ല. ജോലിയെ ഇത്രമേൽ സ്നേഹിച്ചിരുന്ന തന്‍റെ മകൾ ജോലി മുടക്കി വിഷാദത്തിനടിമപ്പെട്ട് വീട്ടിൽ ദുഃഖിതയായി ഇരിക്കുന്നതുകൊണ്ട് ഷോക്കേറ്റാണ് പിതാവ് കുടുംബമായി എന്നെ കാണാൻ വന്നിരിക്കുന്നത്.

കൺസൾട്ടേഷൻ റൂമിൽ കയറിയ പാടേ മാതാപിതാക്കൾ തൊണ്ടയിടറിക്കൊണ്ട് എന്നോടു പറഞ്ഞു, "സാർ, ഇതു ഞങ്ങളുടെ ഏക മകളാണ്. ബി.ടെക് നല്ല മാർക്കോടെ പാസായി ജോലിയെ മാത്രം സ്നേഹിച്ചു ജീവിച്ചതാണ്. വീട്ടിലുള്ള ആരോടും പണ്ടേ ഇവൾക്കു വലിയ അറ്റാച്ച്മെന്‍റ് ഒന്നുമില്ല. എങ്കിലും പുറത്തുള്ള ആളുകളുമായി ധാരാളം ഡീസന്‍റായി പെരുമാറുന്ന പ്രകൃതക്കാരിയായിരുന്നു. മാതാപിതാക്കളെ ശത്രുക്കളെപ്പോലെയാണ് ഇവൾ നോക്കിയിരുന്നതെങ്കിലും ഞങ്ങൾ അവൾക്ക് പൂർണ സ്വാതന്ത്ര്യം നൽകി. അവളുടെ സന്തോഷമായിരുന്നു ഞങ്ങളുടെ ലക്ഷ്യം. അവൾ പറഞ്ഞതു കേട്ട് ജോലിക്കു വിട്ടതാണ്. കുറച്ചുദിവസം മുൻപ് ഞങ്ങളെ അദ്ഭുതപ്പെടുത്തിക്കൊണ്ട് തൊട്ടതിനും പിടിച്ചതിനുമെല്ലാം പൊട്ടിത്തെറിച്ച് വീട്ടിൽ വന്നു കയറി. എല്ലാം നശിച്ചു എന്ന് ആക്രോശിച്ചുകൊണ്ട് മുറിയിൽ കയറി വാതിലടച്ചു. അവൾക്ക് തോന്നുന്പോൾ വാതിൽ തുറക്കും. ഇടയ്ക്കിടെ പൊട്ടിക്കരയുന്നതും കേൾക്കാം. ഞങ്ങൾ ആശ്വസിപ്പിക്കാൻ അടുത്തു ചെന്നാൽ ഉച്ചത്തിൽ ശബ്‌ദമുണ്ടാക്കി കരഞ്ഞ് ഞങ്ങളുടെ മാനംകെടുത്തും. അയൽക്കാർ കേൾക്കുമെന്ന വിചാരംപോലുമില്ല. സ്വതവേ ശാന്തശീലയും ദുരഭിമാനിയുമായ അവൾ മുന്പെങ്ങുമില്ലാത്തപോലെ ഉച്ചത്തിൽ അട്ടഹസിക്കുന്നതു കണ്ടപ്പോൾ അവൾക്കെന്തോ കാര്യമായ തകരാറുണ്ടെന്ന് ഞങ്ങൾക്കു ബോധ്യമായി. ആഹാരം വേണ്ടവണ്ണം കഴിക്കുന്നില്ല. ഉറങ്ങിയിട്ടുതന്നെ കുറേ ദിവസങ്ങളായി. സദാസമയവും ഒരു ഫോണും പിടിച്ച് എന്തൊക്കെയോ മെസേജ് അയച്ചുകൊണ്ടിരിക്കുകയാണ്. പകയും ദേഷ്യവും വിദ്വേഷവും എല്ലാംകൂടി അടിച്ചമർത്തി അവൾ തകരുകയാണ്.

സാർ, എന്താ കാരണമെന്ന് മനസിലാകുന്നില്ല. അവളുടെ അടുത്തേക്ക് ചെന്നാൽ ചൂടായ ചീനച്ചട്ടിയിൽ തൊടുന്നതുപോലുള്ള അനുഭവമാണ്. ഞങ്ങൾ അവളെ വാക്കുകൊണ്ടുപോലും വിഷമിപ്പിക്കാതിരിക്കാൻ പാടുപെടുകയാണ്. എന്നിട്ടും മാതാപിതാക്കളോട് യാതൊരു ബഹുമാനവുമില്ലാതെയാണ് അവൾ പെരുമാറുന്നത്. സാർ, അവളെ എങ്ങനെയെങ്കിലും രക്ഷിക്കണം. മരുന്നില്ലാത്ത മനഃശാസ്ത്ര ചികിത്സയാണെന്നു പറഞ്ഞുകേട്ടതുകൊണ്ടാണ് ഇവിടെ വന്നത്. ജീവിതം അവസാനിപ്പിക്കുമെന്നു പറഞ്ഞ് അവൾ അമ്മയോട് ഭീഷണി മുഴക്കുകയാണ്.

മാതാപിതാക്കളെ പുറത്തിരുത്തിയ ശേഷം ഞാൻ സോഫിയയെ കണ്ടു. അതീവ സുന്ദരി. ഒറ്റ നോട്ടത്തിൽതന്നെ ആർക്കും വായിച്ചെടുക്കാൻപറ്റുന്ന രീതിയിൽ നിരാശയുടെ പടുകുഴിയിലായിരുന്നു അവൾ. മുടിപോലും ചീകിയൊതുക്കാതെ വളരെ പ്രകോപിതയായി ആഹാരം കഴിക്കാത്തതിനാൽ ശോഷിച്ച്, ക്ഷീണിച്ച ഒരു കോലം എന്‍റെ മുറിയിലേക്കു കടന്നുവന്നു. അവളുടെ അവസ്ഥ പരമദയനീയമാണ്. മനഃശാസ്ത്രജ്ഞനെ കണ്ട മാത്രയിൽ പൊട്ടിക്കരഞ്ഞുകൊണ്ട് അവൾ പറയാൻ തുടങ്ങി:

ആരോടും കുഴഞ്ഞാടാനോ പ്രേമിക്കാനോ ഒന്നും പോകാതെ ജോലി മാത്രം നോക്കി ഒതുങ്ങി ജീവിച്ചിരുന്ന താൻ ഒരു പ്രണയത്തിന്‍റെ ചതിക്കുഴിയിൽ വീണുപോയെന്നും അത് ഒരു കൊടുംചതിയാണെന്ന് തിരിച്ചറിയാൻ വളരെ വൈകിയെന്നും കരഞ്ഞുതൊഴുതുകൊണ്ട് അവൾ പറഞ്ഞു. തന്‍റെ കൂടെ ഐടി കന്പനിയിൽ ജോലി ചെയ്തിരുന്ന ഒരു യുവാവ് തന്നോട് അടുപ്പവും സ്നേഹവും കാണിച്ച് കുറേ നാളായി തന്‍റെ പിറകേ നടന്നുവെന്നും എന്നാൽ തനിക്കങ്ങനത്തെ കാര്യങ്ങളിൽ യാതൊരു വിശ്വാസവുമില്ലായിരുന്നെന്നും അതൊന്നും ശരിയാകില്ലെന്നും പറഞ്ഞ് തുടക്കത്തിലേ ആ അധ്യായം ക്ലോസ് ചെയ്ത് ഒഴിഞ്ഞുമാറി.

വീണ്ടും വീണ്ടും അനശ്വരമായ പ്രേമത്തിന്‍റെ മാധുര്യം പറഞ്ഞ് പ്രലോഭിപ്പിച്ച് വീഴ്ത്തിയ ശേഷം ഇപ്പോൾ അയാൾ തന്നെ ഉപേക്ഷിച്ച് മറ്റൊരു പെണ്ണിനെ കല്യാണം കഴിക്കാൻ പോകുന്നുവെന്ന് അറിഞ്ഞ ശേഷമാണ് തനിക്കീഗതി വന്നതെന്നു കരഞ്ഞും ക്ഷോഭിച്ചും അവൾ പറഞ്ഞുകൊണ്ടിരുന്നു.

അവളുടെ അകത്തളങ്ങളിൽനിന്നു നുരഞ്ഞുപൊന്തുന്ന സംഘർഷത്തിന്‍റെ അലയൊലികൾ എന്നവണ്ണം സംസാരിക്കുന്പോൾ അവളുടെ ചുണ്ടുകൾ വിറയ്ക്കുകയും മുഖത്തെ മാംസപേശികൾ വലിഞ്ഞുമുറുകുകയും ചെയ്യുന്നത് ആരെയും അന്പരപ്പിക്കുംവിധമായിരുന്നു.

അയാളിലെ ഏതു സ്വഭാവഗുണമാണ് സോഫിയയെ ആകർഷിച്ചതെന്ന് ചോദിച്ചപ്പോൾ അവൾ പറഞ്ഞു, ഞങ്ങളുടെ ഓഫീസിലെ ഏറ്റവും നിഷ്കളങ്കവും സൗമ്യവുമായ പെരുമാറ്റവും ചിരിച്ചുകൊണ്ട് ഇടപെടുകയും ഒരു കുട്ടിയുടെ നിഷ്കളങ്കത സ്ഫുരിക്കുന്ന മുഖകാന്തിയും ആകർഷകമായ പെരുമാറ്റവുമുള്ള അവനൊരു ഫ്രോഡ് ആണെന്ന് സ്വപ്നത്തിൽപോലും ഞാൻ കരുതിയില്ല. ആരും അവന്‍റെ പെരുമാറ്റത്തിൽ ആകർഷിച്ചുപോകും-അവൾ പറഞ്ഞു.


ഒരു യാഥാസ്ഥിതിക, ക്രൈസ്തവ സമുദായത്തിൽ പിറന്ന തനിക്ക് മുസ്‌ലിം സമുദായത്തിൽപെട്ട യുവാവിനെ ഒരിക്കലും സ്നേഹിക്കാനോ വിവാഹംകഴിക്കാനോ സാധിക്കില്ലെന്നും വീട്ടുകാർ അതിനു കൂട്ടുനിൽക്കില്ലെന്നും പറഞ്ഞിട്ടും പിന്മാറാതെ നിഴൽപോലെ തന്‍റെ പിറകേ നടക്കുകയും എപ്പോഴും തന്നെ സഹായിക്കാനായി കൂടെയുണ്ടെന്ന് വരുത്തിത്തീർക്കാൻ കണക്കുകൂട്ടി പെരുമാറുകയും ചെയ്താണ് തന്നെ പതുക്കെ പതുക്കെ വലയിൽ വീഴ്ത്തിയത്. അവന്‍റെ മധുരവാക്കുകളിൽ അറിയാതെ മറ്റൊരു ലോകത്തേക്ക് മയങ്ങിപ്പോയെന്നും അവൾ സങ്കടത്തോടെ പറഞ്ഞു.

ഒടുവിൽ അവന്‍റെ വ്യാജച്ചിരിയിലും പെരുമാറ്റത്തിലും മയങ്ങി അവൻ വിളിച്ചിടത്തെല്ലാം പോവുകയും ആരെല്ലാം എതിർത്താലും എന്നെയല്ലാതെ മറ്റാരെയും കല്യാണം കഴിക്കില്ലെന്നു പ്രോമിസ് ചെയ്യുകയും ചെയ്തത് വിശ്വസിച്ച് അവന്‍റെ കാറിൽ യാത്രചെയ്യുകയും വീട്ടുകാരെയും നാട്ടുകാരെയും മറന്ന് എന്‍റെ മനസ് അവനു മുന്നിൽ അടിയറവച്ചെന്നും ഒടുവിൽ ഒരുദിവസം കാറിൽ യാത്രചെയ്തപ്പോൾ അരുതാത്തതു ചെയ്യാൻ പ്രേരിപ്പിച്ചപ്പോൾ ഇത് ചതിയാണെന്നു ബോധ്യംവരികയും കൈ തട്ടിമാറ്റി കുതറിമാറി ഒച്ചവച്ച് കാറിൽനിന്നു ചാടി മരിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. അവൻ കാർ നിർത്തിയപ്പോൾ ഇറങ്ങിയോടി രക്ഷപ്പെടുകയായിരുന്നെന്നും അവൾ കണ്ണീരോടെ പറഞ്ഞു.



ഇത് യഥാർഥ സ്നേഹമല്ലെന്നും വെറും ശാരീരിക ആകർഷണമാണെന്നും അവന്‍റെ തെറ്റായ ലക്ഷ്യങ്ങൾക്ക് താൻ കൂട്ടുനിൽക്കില്ലെന്നും ശക്തിയായി പറഞ്ഞ നിമിഷം മുതൽ അവൻ എന്നെ ഒഴിവാക്കി. ഒന്നും സംഭവിക്കാത്ത മട്ടിൽ അവന് എന്നെ മറക്കാൻ കഴിഞ്ഞു. ഇതു തന്നെ അദ്ഭുതപ്പെടുത്തിയെന്നും അവൾ പറഞ്ഞുകൊണ്ടേയിരുന്നു. നുരഞ്ഞുപൊന്തുന്ന പകകൊണ്ട് പിറുപിറുത്തുകൊണ്ടേയിരുന്നു. അവൻ നൂറുശതമാനവും ഫ്രോഡ് ആണെന്ന് മനസിലാക്കിയിട്ടും അവനെപ്പറ്റിയുള്ള ഓർമകൾ മറക്കാൻ പറ്റാത്തതുകൊണ്ട് കാമമല്ല യഥാർഥ സ്നേഹമെന്നു പഠിപ്പിക്കാൻ ഇടയ്ക്കിടെ നിർബന്ധിതമായി അവനെ വിളിക്കാറുണ്ടായിരുന്നു. അപ്പോൾ താൻ ആദ്യം അവനോട് പറഞ്ഞിരുന്ന വിവേകപൂർണമായ വാക്ക് ""ഇതൊന്നും നടക്കാൻപോകുന്ന കാര്യമല്ല'' എന്നു പറഞ്ഞ് ഫോൺ കട്ട് ചെയ്തെന്നും അവന്‍റെ തെറ്റായ ലക്ഷ്യങ്ങളൊന്നും എന്‍റെ അടുക്കൽ ചെലവാകില്ലെന്നും എന്നാൽ പരമാർഥമായ സ്നേഹമാണെങ്കിൽ വീടും നാടും ഉപേക്ഷിച്ചു കല്യാണത്തിന് താൻ ഒരുക്കമാണെന്നു പറഞ്ഞിട്ടും അവൻ യാതൊരു താത്പര്യവും കാണിച്ചില്ല. ഇപ്പോൾ എന്‍റെ പ്രശ്നം ആ ഫ്രോഡിനെ കെട്ടുകയെന്നുള്ളതല്ലെന്നും അവന്‍റെ ഓർമകൾ തനിക്കുണ്ടാക്കിയ പരിക്കുകളിൽനിന്ന് രക്ഷപ്പെടുകയാണെന്നും വീണ്ടും പഴയതുപോലെ ജോലിചെയ്തു ജീവിക്കണമെന്നും അവനെപ്പോലെതന്നെ കൂളായി അവനെ മറന്നുകളയാൻ പറ്റുന്ന പ്രായോഗിക മനസുള്ള ഒരു പെണ്ണായി മാറണമെന്നും അവൾ കരഞ്ഞുകൊണ്ട് പറഞ്ഞു.

അവളുടെ തകർന്ന മനോനിലയും അവളെ ഇത്തരമൊരു മാനസികാവസ്ഥയിൽ എത്തിച്ച വ്യക്തിത്വ വൈകല്യവും കുടുംബാന്തരീക്ഷവും മനഃശാസ്ത്രപരമായി ചികിത്സിക്കാൻവേണ്ട തോട്ട് സ്റ്റോപ്പ് ടെക്നോളജി, റിലാക്സേഷൻ ടെക്നോളജി, സെൽഫ് ഹിപ്നോസിസ്, കൗൺസലിംഗ്, കൊഗ്നിറ്റീവ് സൈക്കോതെറാപ്പി തുടങ്ങിയ മരുന്നില്ലാത്ത ചികിത്സാമാർഗങ്ങളിലൂടെ റഗുലറായി നൽകി. ഇന്ന് അവൾ വിവേകിയായി വിഷാദത്തിൽനിന്നു മുക്തി നേടി പ്രേമമെന്ന മനോവിഭ്രാന്തിയോട് എന്നെന്നേക്കുമായി വിടപറഞ്ഞ് ആരോഗ്യകരമായി ജീവിക്കുന്നു; സ്നേഹത്തിന്‍റെ അന്ത്യം എന്തെന്നു ശരിക്കും മനസിലാക്കിയ ഒരു ഫിലോസഫറിനെപ്പോലെ.

കുട്ടിക്കാലത്ത് സംഘർഷപൂരിതമായ കുടുംബാന്തരീക്ഷത്തിന്‍റെ കൊടുംവേനലിൽ സ്നേഹത്തിന്‍റെ മാധുര്യം വേണ്ടവണ്ണം ലഭിക്കാതെ വ്യക്തിത്വവൈകല്യത്തിന്‍റെ കാണാക്കയങ്ങളിലേക്ക് എടുത്തെറിയപ്പെടുന്ന അനേകം സുന്ദരീസുന്ദരന്മാർ സ്നേഹത്തിനുവേണ്ടി നടത്തുന്ന മനോനാടകത്തിന്‍റെ വിഭ്രാന്തികൾ അവരുടെ ജീവിതത്തെ ആകമാനം തകർക്കുന്ന കാഴ്ച അദ്ഭുതകരമാണ്. ആത്മാർഥ സ്നേഹമാണെന്നു പറഞ്ഞു വിശ്വസിപ്പിച്ച് ശരീരം കവരാൻ ശ്രമിക്കുന്ന കൊടുംചതിയുടെ ലോകത്തേക്ക് കുട്ടികൾ നഷ്‌ടപ്പെടാതിരിക്കാൻ മാതാപിതാക്കൾക്കു ചെയ്യാൻ കഴിയുന്ന ഏറ്റവും നല്ല പ്രിസ്ക്രിപ്ഷൻ വീടുകളിൽ നിസീമമായ സ്നേഹം പ്രകടിപ്പിച്ച് നല്ല ഈഗോ സ്ട്രെംഗ്തും സൂപ്പർ ഈഗോയും ഉള്ളവരായി കുട്ടികളെ വളർത്തുക എന്നുള്ളതാണെന്ന മനഃശാസ്ത്രം മനസിലാക്കിയിരിക്കുക.

ഡോ.ജോസഫ് ഐസക്,
(റി. അസിസ്റ്റന്റ് പ്രഫസര്‍ ഓഫ് ക്ലിനിക്കല്‍ സൈക്കോളജി, മെഡിക്കല്‍ കോളജ്)
കാളിമഠത്തില്‍,അടിച്ചിറ റെയില്‍വേ ക്രോസിനു സമീപം,
തെളളകം പി.ഒ.കോട്ടയം 686 016
ഫോണ്‍ നമ്പര്‍ 9847054817