Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
എല്‍സിയെ കാത്ത് പാവങ്ങളുടെ കൊച്ചി
വിശന്ന വയറുമായി കാത്തിരിക്കുന്നവർക്കു മുന്നിൽ കടന്നുവരുന്ന എൽസി ദേവദൂതികയാണ്. ഒരു നേരത്തെ ഭക്ഷണത്തിനായി, നല്ല വസ്ത്രങ്ങൾ ഇല്ലാതെ, നിത്യജീവിതത്തിനു വകയില്ലാതെ വിഷമിക്കുന്ന നൂറുകണക്കിനു പേർക്കു കൈത്താങ്ങാകുകയാണ് ഈ വീട്ടമ്മ. ഇവർക്കെല്ലാം ഇന്ന് എൽസി തങ്ങളുടെ സുഹൃത്തും അന്നദാതാവും മാത്രമല്ല....അമ്മയും ചേച്ചിയും അനിയത്തിയുമൊക്കെയാണ്. പറഞ്ഞുവരുന്നതു പാലാരിവട്ടം പള്ളിച്ചാൽ റോഡ് സാബു ജോസിന്റെ ഭാര്യ എൽസിയെക്കുറിച്ചും തെരുവിൽ സ്നേഹത്തിന്റെ അന്നം വിളന്പി എൽസി തുടങ്ങിയ ലവ് ആൻഡ് കെയർ എന്ന സന്നദ്ധ സംഘടനയെക്കുറിച്ചുമാണ്. കൃത്യം പറഞ്ഞാൽ 2003 സെപ്തംബർ രണ്ടിനു മകന്റെ എട്ടാം പിറന്നാളിനാണ് എൽസി വിശക്കുന്നവരെക്കുറിച്ച് ചിന്തിച്ചത്. ആഘോഷം തുടങ്ങുന്നതിനു തൊട്ടുമുന്‍പ് വീട്ടിൽ അതിഥികൾക്കായി ഒരുക്കിയ ഭക്ഷണത്തിൽ കുറച്ച് എടുത്തുമാറ്റി പൊതിച്ചോറുകളൊരുക്കി തെരുവിലേക്കിറങ്ങി. അവരുടെ നല്ല മനസ്സ് തിരിച്ചറിഞ്ഞ അയൽക്കാരും വീട്ടുകാരും സുഹൃത്തുക്കളും ഒപ്പം കൂടി. പിന്നീട് കേട്ടറിഞ്ഞ് പലരും. അങ്ങനെ, തെരുവിൽ സ്നേഹത്തിന്റെ അന്നം വിളന്പി തുടങ്ങിയ ലവ് ആൻഡ് കെയർ എന്ന സന്നദ്ധ സംഘടനയുടെ നേതൃത്വത്തിൽ ഇന്നു കൊച്ചിയിൽ ദിനവും നൂറുകണക്കിനുപേർക്കു ഭക്ഷണം നൽകിവരുന്നു.
ക്രൂരത... എന്തിനിങ്ങനെ?
ഭക്ഷണ സാധനങ്ങൾ മോഷ്ടിച്ചെന്ന് ആരോപിച്ച് ആദിവാസി യുവാവായ മധുവിനെ മർദിച്ചു കൊലപ്പെടുത്തിയ സംഭവം ക്രൂരതയെന്നു മാത്രമേ പറയാൻ സാധിക്കുവെന്ന്എൽസി പറയുന്നു. എന്തിനിങ്ങനെ അതിക്രമം കാട്ടുന്നുവെന്നു നാമെല്ലാം ചിന്തിക്കേണ്ടിയിരിക്കുന്നു. ഒരു നേരത്തെ ആഹാരത്തിനായി അലയുന്നവരെ ആക്രമിക്കാതെ അവരെ സഹായിക്കുവാനുള്ള മനസാണ് ഒാരോരുത്തർക
കും വേണ്ടതെന്നും എൽസി പറയുന്നു. കൊച്ചിയിൽ വിവിധ സ്ഥലങ്ങളിലായി നിരവധി ആളുകൾ ഒരു നേരത്തെ ഭക്ഷണം പ്രതീക്ഷിച്ചു കഴിയുന്നുണ്ട്. ഇവർക്കെല്ലാം ഭക്ഷണം എത്തിച്ചു നൽകുകയെന്നതു ശ്രമകരമെങ്കിലും തങ്ങൾക്കു കഴിയാവുന്ന സഹായമാണു ചെയ്തുവരുന്നതെന്നു ഹൈക്കോർട്ട് ജംഗ്ഷനു സമീപം പൊതിച്ചോറിനായി കാത്തിരിക്കുന്നവർക്കു ഭക്ഷണപ്പൊതികൾ കൈമാറിക്കൊണ്ട് എൽസി പറയുന്നു. വിവിധ കോളജുകൾ, സ്കൂളുകൾ, റെസിഡന്റ്സ് അസോസിയേഷനുകൾ, ഹൈക്കോടതി ജീവനക്കാർ തുടങ്ങി വിവിധ സ്ഥലങ്ങളിൽനിന്നു ലഭിക്കുന്ന ഭക്ഷണപ്പൊതികളാണ് ഇവർ വിതരണം ചെയ്യുന്നത്.
രാവിലെ എഴുന്നേറ്റ് വീട്ടുജോലികൾ തീർത്തശേഷം മറ്റുള്ള വീട്ടമ്മമാർ ടിവിയുടെ മുന്നിലേക്ക് ചേക്കേറുന്പോഴാണ് എൽസിയുടെയും സഹപ്രവർത്തകരുടെയും ദിവസങ്ങൾ വ്യത്യസ്തമാകുന്നത്.
വിശപ്പിലേക്കു കണ്മിഴിക്കുന്നവരുടെ മുന്നിലേക്കു സന്തോഷത്തിന്റെ പൊതികളുമായി എത്തുന്ന ഇവരെ തെരുവോരങ്ങളിൽ കഴിയുന്നവർ മാത്രമല്ല കാത്തിരിക്കുന്നത്. കൊച്ചിയിലെ വിവിധ കോളനി നിവാസികളും അഭയകേന്ദ്രങ്ങളിലെ അന്തേവാസികളും എൽസിയുടെ സ്നേഹം അറിഞ്ഞു വളരുന്നവർ തന്നെയാണ്.
നല്ലവരായ ഒരു കൂട്ടം ആളുകളുടെ പ്രോത്സാഹനമാണു വിശക്കുന്നവർക്ക് ആഹാരം നൽകിവരുന്നതിപ്പോഴും തുടരാൻ കാരണമെന്നും എൽസി പറയുന്നു.
കൊച്ചിയെ രണ്ടായി തിരിച്ചാണ് ഇവരുടെ പ്രവർത്തനം. നഗരത്തിനുള്ളിൽ ഹൈക്കോടതിയിലും അടുത്ത പ്രദേശങ്ങളിൽനിന്നും കളമശേരി, തൃക്കാക്കര, കാക്കനാട്, മൂലംപള്ളി, കടവന്ത്ര എന്നിവിടങ്ങളിൽനിന്നൊക്കെ ഇവർ ഭക്ഷണം ശേഖരിക്കുന്നു. ചിലർ ദിവസവും മറ്റു ചിലർ ഇടവിട്ട ദിവസങ്ങളിലുമാണു ഭക്ഷണം നൽകുന്നത്.
2007ൽ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന എച്ച്.എൽ. ദത്തുവിന്റെ കാലത്ത് തുടങ്ങിയ കീഴ്വഴക്കം ഇപ്പോഴും തുടരുന്നതായി എൽസി പറയുന്നു. ഇവിടെനിന്നു ദിവസവും നൂറിലേറെ പൊതിച്ചോറുകൾ ലഭിക്കുന്നതായും അവർ കൂട്ടിച്ചേർത്തു. ഹൈക്കോടതിയിൽനിന്നും ഇതിനോടകം ഏകദേശം 2,10,258 ഭക്ഷണപ്പൊതികൾ കൈമാറിക്കഴിഞ്ഞു.
വിദ്യാർഥികളുടെ പിന്തുണയ്ക്കു വാക്കുകളില്ല
കൊച്ചിയിലെ കുട്ടികളുടെ സംഭാവനയ്ക്കു വാക്കുകളില്ലെന്നാണ് എൽസി പറയുന്നത്. സമൂഹത്തിൽ തങ്ങളുടെ ചുറ്റിനും കഴിയുന്നവരുടെ വിഷമതകൾ കണ്ടറിഞ്ഞുതന്നെയാണു കുട്ടികൾ വളരുന്നത്. ഇതിന് ആഴ്ചയിൽ ഒരു ദിവസം ഇവർ വീട്ടിൽനിന്നു കൊണ്ടുവന്നു നൽകുന്ന പൊതിച്ചോർതന്നെയാണ് ഉദാഹരണമെന്നും എൽസി പറയുന്നു. വിദ്യാലയങ്ങളിൽ ഉൾപ്പെടെ സ്ഥാപിച്ചിരിക്കുന്ന ബോക്സിലാണ് ഏവരും പൊതിച്ചോർ നിക്ഷേപിക്കുന്നത്. ഇതു പിന്നീട് ലവ് ആൻഡ് കെയർ പ്രവർത്തകർ ശേഖരിച്ച് വിതരണം നടത്തുകയാണു രീതി. മഹാരാജാസ്, തേവര സേക്രട്ട് ഹാർട്ട്സ്, ഭാരത് മാത, ആൽബർട്സ് തുടങ്ങിയ കോളജുകളിൽനിന്നും കൊച്ചിയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നും ഇവർ ഭക്ഷണപ്പൊതി ശേഖരിക്കുന്നുണ്ട്. കൂടാതെ, ബാങ്കുകൾ, വിവിധ സ്ഥാപനങ്ങൾ, റെസിഡന്റ്സ് അസോസിയേഷനുകൾ, ഫ്ളാറ്റുകൾ എന്നിവിടങ്ങളിൽനിന്നെല്ലാം പലരും കനിവിന്റെ ഉറവകളാകുന്നു. മിക്കവരും കേട്ടറിഞ്ഞ് എത്തുന്നതാണ്. നന്മയുടെ ഭാഗമാകാൻ എല്ലാവർക്കും അവസരം നൽകുക മാത്രമാണ് തങ്ങൾ ചെയ്യുന്നതെന്ന് എൽസി പറയുന്നു.
ഏതെങ്കിലും ഒരു ദിവസം ഭക്ഷണപ്പൊതികളുടെ എണ്ണം കുറഞ്ഞുപോയാലും എൽസിയെ കാത്തിരിക്കുന്നവർ പട്ടിണിയാകില്ല.
വീട്ടിലുണ്ടാക്കുന്ന ഉച്ചഭക്ഷണത്തിന്റെ ഒരു ഭാഗം ഇവർക്ക് ഉറപ്പാണ്. ഓണം, വിഷു, ക്രിസ്മസ് തുടങ്ങിയ വിശേഷദിവസങ്ങളിൽ പൊതിച്ചോറുകളായെത്തുന്നതു സദ്യയോ ബിരിയാണിയോ ഒക്കെയാവാം.
സമ്മാനപ്പെട്ടികൾ
ഭക്ഷണപ്പൊതികൾ ശേഖരിച്ച് വിതരണം ചെയ്യുന്നതിൽ ഒതുങ്ങുന്നില്ല ഇവരുടെ പ്രവർത്തനങ്ങൾ. കൊച്ചിയിലെയും സമീപപ്രദേശങ്ങളിലെയും വിവിധ ഭാഗങ്ങളിൽ ലവ് ആൻഡ് കെയറിന്റെ സമ്മാനപ്പെട്ടികൾ സ്ഥാപിച്ചിട്ടുണ്ട് ഇവർ. തനിക്ക് ഉപയോഗമില്ലാത്തതും മറ്റുള്ളവർക്ക് ഉപയോഗപ്പെടുന്നതുമായ വസ്ത്രമോ കളിപ്പാട്ടമോ അങ്ങനെയെന്തും ഈ സമ്മാനപ്പെട്ടികളിൽ നിക്ഷേപിക്കാം. അത്, ആവശ്യക്കാരുടെ കൈകളിൽ ഇവരെത്തിക്കും. കാൻസറോ മറ്റു രോഗങ്ങളോ ബാധിച്ച് കിടപ്പിലായിപ്പോയവരുടെ വീടുകളിൽ അരിയും മറ്റു സാധനങ്ങളും ഇവർ എത്തിച്ചുകൊടുക്കുന്നു. സ്കൂളിൽ പോകുന്ന പാവപ്പെട്ട കുട്ടികൾക്കു പുസ്തകങ്ങൾ, ബാഗ്, കുട അങ്ങനെ പലതും ഇവർ നൽകുന്നു. റഫ്രിജറേറ്ററുകൾ, വാഷിംഗ് മെഷീനുകൾ തുടങ്ങി ഇവർക്കു ലഭിച്ചുകൊണ്ടിരിക്കുന്നതും വിതരണം ചെയ്തുവരുന്നതുമായ നിരവധി സാധനങ്ങളുണ്ട്. വീടിനോട് ചേർന്നു പ്രവർത്തിക്കുന്ന ലവ് ആൻഡ് കെയറിൽ അരിയും മറ്റ് സാധനങ്ങളും എപ്പോഴും കാണും.
അത്യാവശ്യ ഘട്ടങ്ങളിൽ എത്തുന്നവർക്കു നൽകുവാനുള്ളതാണ് ഈ സൂക്ഷിച്ചിരിക്കുന്ന സാധനങ്ങൾ. രോഗികളും ആരോരുമില്ലാത്തവരുമായ നിരവധി ആളുകൾ ഇവിടെയെത്തി സാധനങ്ങൾ വാങ്ങി മടങ്ങുന്നതും നിത്യസംഭവമാണ്.
ജീവിതത്തിന്റെ വിവിധ തുറകളിൽഉയർന്നുവരുന്ന സ്ത്രീകളെ നമുക്ക് കാണാൻ സാധിക്കും. പക്ഷേ, സമൂഹത്തിന് വഴികാട്ടിയാകുന്ന എൽസിയെപ്പോലെയുള്ളവവർ വിരലിലെണ്ണാവുന്നവർ മാത്രമാകും.
റോബിൻ ജോർജ്
ഹിമക്കൂടാരത്തിൽ മഞ്ഞുരുകൽ
നമ്മുടെ നാട്ടിൽ കൊടും ചൂട്, ഗൾഫ് അടക്കമുള്ള അറബ് രാജ്യങ്ങളിൽ ഭീതി വിതയ്ക്കുന
കേരള പോലീസിലെ സ്ട്രോംഗ് മാന്‍
ഒക്ടോബര്‍ മാസത്തില്‍ സൗത്ത് ആഫ്രിക്കയില്‍ നടക്കുന്ന മാസ്റ്റേഴ്സ് വേൾഡ് പവര്‍
ബിസ്കറ്റ് നല്കി ആടുമോഷണം ഒടുവില്‍ നാട്ടുകാരുടെ സിബിഐ ഡയറിക്കുറിപ്പ്
റോഡരികിലെ വിജനമായ പുല്‍പ്രദേശത്ത് മേയാന്‍ വിട്ട ആട്ടിന്കൂട്ടത്തിനടുത്തേക്ക
മഴക്കാടുകളിൽ മറഞ്ഞ ചരിത്രസ്മാരകം
ലോക പൈതൃകപട്ടികയിൽ ഇടം പിടിച്ച അഗസ്ത്യമഴക്കാടുകളിൽ ഒരു ചരിത്രസ്മാരകം ഉറങ്
ജ്യൂസ്.. ജ്യൂസ്.. ജ്യൂസ്...
വേനല്‍ കനക്കുകയാണ്. പൊള്ളുന്ന വെയിലേറ്റ് ദാഹിച്ച് വലയുമ്പോള്‍ ദാഹമകറ്റാന്‍ കൃ
"ആ മോദിയല്ല, ഈ മോദി'
പയ്യന്നൂര്‍ മാത്തില്‍ സ്വദേശി പാടാച്ചേരി കൊഴുമ്മല്‍ വീട്ടില്‍ രാമചന്ദ്രന് വല്ലാ
ഫെഡെക്സ് സ്കാം; സ്റ്റോക്ക് ട്രേഡിംഗ് മെസേജുകൾ ചതിക്കും
സീമ മോഹന്‍ലാല്‍
സ്റ്റോക്ക് ട്രേഡിംഗിനു പുറകേ പോകുന്നവര്‍ ഇന്ന് നിരവ
ഫെഡെക്സ് സ്കാം; അടുത്ത ഇര നിങ്ങളാകാതിരിക്കട്ടെ
ഇത് ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ കാലമാണ്. അപരിചിതരുടെ കോളുകള്‍ക്ക് മറുപടി നല്
ഇനി യാത്രകൾ പുത്തൂരിലെ കാടുകാണാൻ...
വെക്കേഷനോ മുടക്കമോ കിട്ടിയാൽ കുട്ടികളേയും കൂട്ടി നേരേ തൃശൂർ മൃഗശാല കാണാനൊര
കാരവൻ ടൂറിസം ‘കട്ടപ്പുറത്ത് ’
കണ്ണൂർ: സഞ്ചരിക്കുന്ന വീടായി കാരവനിൽ ഒരു വിനോദ യാത്ര... പ്രകൃതിയുടെ സൗന്ദര്യ
ഒന്നു മൂന്നാകും മൂന്ന് ഒന്‍പതും
ഹൈറിച്ചിന്റെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിൽ ഇയാമ്പാറ്റകളേപ്പോലെയാണ്
ആദ്യം ഹെെറിച്ച് ഇപ്പോൾ ഹെെപുവർ
കണ്ണൂർ: സാക്ഷരതയിൽ മാത്രമല്ല, പറ്റിക്കപ്പെടലിലും മലയാളികൾ മുന്നിലെന്ന് തെളി
ഒരു മിനിറ്റ്; ദാ കാരിക്കേച്ചർ റെഡി
കൊച്ചി: ദിവസങ്ങള്‍ക്കു മുമ്പ് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനിലേക്ക് വഴി
ഓൺലൈൻ "കുരുപ്പുകൾക്ക്' കൈത്താങ്ങായി ഡി-ഡാഡ്
ഓൺലൈൻ ട്യൂഷൻ....പിന്നെ, ഓൺലൈൻ നോട്ട് തയാറാക്കൽ..24 മണിക്കൂറും ഓൺലൈനിൽ കുരുങ
വന്ദനം വടക്കാഞ്ചേരി
നിളയും മലയും സല്ലപിക്കുന്ന, ഉത്രാളിക്കാവ് പൂരവും മച്ചാട് മാമാങ്കവും പൊടിപൊടിക
കൂട്ടുകൊമ്പന്മാർ ആനകളല്ല, പുലികളാണ്... പുപ്പുലികൾ.. !
വേറിട്ട വഴികളിലൂടെ നാടിളക്കി എത്തുകയാണ് കൂട്ടുകൊമ്പന്മാർ. ഐടി വിദഗ്ധരും അക്ക
വിധിയെ തോൽപ്പിച്ച് മുന്നേറുന്ന റിദിൽ ഹാരിസ്
20-ാം വയസിൽ അർബുദം. ചികിത്സയുടെ അനന്തരഫലമായി പക്ഷാഘാതം. ഇരു കാലുകളും തളർന
‘വില്ക്കാന് ഇവിടെ പെണ്ണില്ല’
അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല വിവാഹം
ഷക്കീല സൈനു (കളരിക്കല്‍, പുനലൂര്‍
വില്ലത്തികളായ അമ്മായിയമ്മമാർ
തന്റെ മകൾ കുടുംബസമേതം സുഖമായി കഴിയണമെന്നാകും എല്ലാ അമ്മമാരും ആഗ്രഹിക്കുക.
‘അവളെ തിരിച്ചുവിളിക്കാൻ കഴിഞ്ഞില്ലല്ലോ...’
പതിനെട്ടു വര്‍ഷം മുമ്പാണ്. എറണാകുളത്ത് വനിതാ കമ്മീഷന്റെ സിറ്റിംഗ് നടക്കുന്നു.
കിട്ടിയതു കുറഞ്ഞാൽ തട്ടും
സ്വത്തുതട്ടിയെടുക്കാന്‍ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന ഉത്ര, ഭര്
‘എന്റെ മോളെ അവര്‍ കൊന്നതാ...’
‘എന്റെ കുഞ്ഞിനെ അവര്‍ കൊന്നതാ സാറെ. വീട്ടില്‍നിന്നു സ്ത്രീധനം വാങ്ങിക്കൊണ്ടു വായെ
‘നിനക്കിവിടെ ഒരവകാശവുമില്ല ഇറങ്ങിപ്പോ...’
കോഴിക്കോട് അരൂര്‍ കുനിയില്‍ പുളിയംവീട്ടില്‍ അഹമ്മദ്-മറിയം ദമ്പതികളുടെ മകളാ
മധുവിധു തീരും മുൻപേ.. ദന്പതികൾക്കിടയിലെ വില്ലൻ
പുരുഷനു ഭാവിവധുവിനെപ്പറ്റിയും സ്ത്രീക്കു ഭാവിവരനെപ്പറ്റിയും നിരവധി പ്രതീക്ഷ
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -3
അധ്യാപകരുടെ കൊഴിഞ്ഞുപോക്ക്
ഇടമലക്കുടി സ്കൂൾ രേഖകളിൽ അധ്യാപകരു
ദലൈലാമമാരുടെ പൊടാല കൊട്ടാരം
ലോകത്ത് ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന കൊട്ടാരമാണ് പൊടാല കൊട്ടാരം. ടിബറ്റില
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -2
വാതിലടഞ്ഞ അക്ഷരാഭ്യാസം
800 കുടിലുകളിലായി 2,500 ജനങ്ങളേയുള്ളു ഈ ഗോ
കുട്ടികളെ കണ്ണിമ ചിമ്മാതെ കാക്കണം
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ഏതാനും നാൾ മുന്‍പ് തമിഴ് ദമ്പതികൾ ഒന്
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ - 1
പഠനം ഇവർക്ക് സാഹസം
കാട്ടാനയും കാട്ടുപോത്തും വഴിയിലിറങ്ങിയാൽ ആ ദി
കാണാതാകുന്ന കൺമണികൾ: കോടതി പറഞ്ഞിട്ടും കുലുക്കമില്ല!
ആലപ്പുഴയിൽനിന്ന് ഏഴുവയസുകാരൻ രാഹുലിനെ കാണാതായ 2005 മേയ് മാസത്തിൽതന്നെയാണ
അഞ്ച് കുഞ്ഞുങ്ങളെ കൊന്ന ചിന്നച്ചാമി
ഇടുക്കി ജില്ലയിലെ പാമ്പാടുംപാറ ഏലത്തോട്ടത്തിലെ പണികള്‍ക്കായി 1980ലാണ് തമിഴ്ന
രാഹുൽ മറഞ്ഞിട്ട് 18 വർഷം
ആലപ്പുഴ ആശ്രാമം വാര്‍ഡിലെ രാഹുല്‍ എന്ന ഏഴു വയസുകാരന്റെ തിരോധാനം ഇന്നും കേരള
കാണാതാകുന്ന കൺമണികൾ: ഓയൂരിലെ റാഞ്ചൽ സംഘം
കേരളം ഒന്നായി ഒരു കുരുന്നിനായി പ്രാര്‍ഥിച്ച 20 മണിക്കൂറുകള്‍. ഉള്ളുരുകിയ ആ പ്ര
മരുഭൂമിയിലെ ഒട്ടകപ്പക്ഷി മുട്ടയും സ്ട്രോബെറിയും
മണൽക്കാട്ടിലെ മരുഭൂമികളിൽനിന്ന് കൗതുകം ജനിപ്പിക്കുന്ന രണ്ടു വിശേഷങ്ങൾ ലോകം
മായാത്ത ദുരൂഹതയുമായി ഉഡുപ്പിയിലെ കൊലക്കളം
തീരദേശ കർണാടകത്തിലെ സാമൂഹികമായും സാമ്പത്തികമായും ഉയർന്ന നിലയിലുള്ള ഒരു കു
ഹാൻഡ് ബാലൻസിംഗ് ഇവർക്ക് കുട്ടിക്കളി; യോഗാസനങ്ങളിൽ വിസ്മയമായി ആരവും ഷാരവും
വടക്കഞ്ചേരി: യോഗാസനങ്ങളിലെ വിസ്മയങ്ങളാണ് സഹോദരങ്ങളായ ആരവ് സുരേഷും ഷാരവ് സ
എന്നുവരും നീ..! "കഥാനായകൻ' മടങ്ങിയെത്തുന്നതും കാത്ത് ഒരു നാട്
പാലക്കാട്: നാടിനു തന്നെ അഴകായിരുന്നു അവന്റെ പീലിച്ചന്തം!! ആളെക്കാണുമ്പോള്‍ അവ
ചീഞ്ഞഴുകിയ ആ മൃതദേഹം
മാമലക്കണ്ടം ഭാഗത്ത് കാട്ടിനുള്ളില്‍ ചീഞ്ഞഴുകിയ നിലയില്‍ ഒരു മൃതദേഹം അന്വേഷണ
മിസിംഗ് കേസിന്റെ അന്വേഷണം; ചെന്നെത്തിയത് കൊലപാതകത്തിൽ
നിലവില്‍ എറണാകുളം സെന്‍ട്രല്‍ അസി. പോലീസ് കമ്മീഷണറായ സി. ജയകുമാര്‍ മൂവാറ്റു
ആൻ മരിയയും ആ 40 പേരും
ഉപജീവനമാർഗം തേടി കൂത്താട്ടുകുളത്ത് എത്തിയ വനിത, ഇന്ന് നാൽപതോളം വനിതകൾക്ക്
"കായിക പരിക്കുകള്‍ അത്ലറ്റുകള്‍ക്ക് ഇനി ഒരു തടസമല്ല'
കേരളത്തിന്റെ സംസ്കാരത്തില്‍ ഒരു പ്രമുഖ സ്ഥാനമാണ് കായികവിനോദത്തിനുള്ളത്. സമ്
സൈബറിടത്തിലെ "നെല്ലും പതിരും'
കോഴിക്കോട്: വ്യാജവാര്‍ത്തകള്‍ ഇന്ന് പുതുമയുള്ള കാര്യമല്ല. സൈബറിടത്ത് ദിനം പ്ര
എസ്ഐ ഉത്തരക്കുട്ടന്‍ വൈറലാണ്, കവിതകളും
സീമ മോഹന്‍ലാല്‍
"അമ്മയെന്നുള്ള രണ്ടക്ഷരം നാവില്‍
നന്മയാണെന്നു നാം
20 മത്സരം 20 തോൽവി; അങ്കക്കൊതി തീരാതെ 78കാരൻ
ജയ്പുര്‍: രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പു ചൂടിലാണ്. മിസോറ
ഇതെന്തൊരു നിയമം..! ഭാര്യയുടെ ജന്മദിനം മറന്നാൽ അഞ്ച് വർഷം ജയിലിൽ
സമോവ: നിങ്ങൾ വിവാഹിതനാണോ? ഭാര്യയുടെ ജന്മദിനം നിങ്ങൾക്ക് ഓർമയുണ്ടോ? ജന്മദിന
ഓർക്കുക, ഓർമിക്കുക...നിർണായകം ഒരു മണിക്കൂർ
അക്കൗണ്ടിലുള്ള പണം നിമിഷനേരം കൊണ്ട് തട്ടിയെടുക്കുന്ന സൈബർ കായംകുളം കൊച്ചുണ്ണി
ഭാഗ്യദേവതയുടെ വിളയാട്ടം, ഒരേദിവസം അമ്മയ്ക്കും മകനും ലോട്ടറിയടിച്ചു!
പെർത്ത്: ലോട്ടറി അടിക്കുകയെന്നത് അത്യപൂർവമായി സംഭവിക്കുന്ന ഒരു കാര്യമാണ്. അ
99 കോടി ലോട്ടറിയടിച്ച സ്ത്രീക്ക് സംഭവിച്ചത്…!
ന്യൂയോർക്ക്: കോടിക്കണക്കിനു രൂപയുടെ ബംപർ അടിച്ചിട്ടും ഒരു രൂപപോലും ലഭിക്കാതെ
ഓൺലെെൻ ലഹരി
മാസങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം എക്സൈസ് അസിസ്റ്റന്റ് കമ്മീഷണറായ അനികു
സ്നേഹത്തിന്റയും കൂടിചേരലിന്റെയും നവരാത്രി നാളിലെ ബൊമ്മക്കൊല്
ആഘോഷങ്ങള്‍ക്കെല്ലാം തിരികൊളുത്തുന്ന നാളാണ് നവരാത്രി ദിനങ്ങള്‍ അതായത് ഒമ്പത്
മനുഷ്യന്റെ പഴക്കം കൂടുന്നു! 23,000 വർഷം പഴക്കമുള്ള കാല്‍പ്പാട് കണ്ടെത്തി
ന്യൂയോർക്ക്: മനുഷ്യന് എന്തു പഴക്കം വരും? പുരാവസ്തു ഗവേഷകരുടെ പുതിയ കണ്ടെത്തലു
അറിയാതെ പോകുന്ന മനുഷ്യത്വത്തിന് അംഗീകാരവുമായി ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഡാളസ്
കരുണ, സഹാനുഭൂതി, ജീവകാരുണ്യ പ്രവര്‍ത്തനം ഇവയൊക്കെ അനുദിന ജീവിതത്തില്‍ പ്രഭാ
സഞ്ചാരികളുടെ മനം കവരുന്ന കണ്ണൂർ ഇടങ്ങൾ
വിനോദസഞ്ചാരികളുടെ പറുദീസയായി മാറുകയാണ് കണ്ണൂർ ജില്ലയിലെ മലയോര വിനോദസഞ്ച
കാഴ്ച്ചകളുടെ കൊട്ടാരം
കാഴ്ച്ചകളുടെ വിരുന്നുമായി സഞ്ചാരികളെ കാത്തിരിക്കുകയാണ് പഴയ കൊച്ചി രാജ്യത്തിന
പഴയങ്ങാടിക്കുണ്ടൊരു പരസ്നേഹ കഥ
പീറ്റർ ഏഴിമല
അധികമാരും അറിയാതെ പോയ പരസ്നേഹത്തിന്റെ ഒരു കഥയുണ്
40,000 കോടിയുടെ അവകാശി ഭിക്ഷയെടുക്കുന്നു!
നാൽപ്പതിനായിരം കോടി രൂപയുടെ അവകാശി നിത്യജീവിതം തള്ളിനീക്കുന്നത് ഭിക്ഷയെടുത
വിദേശപഠനത്തിന് പോകുന്ന വിദ്യാർഥികള്‍ക്ക് അന്താരാഷ്ട്ര സ്റ്റുഡന്റ് ട്രാവൽ ഇന്‍ഷൂറന്‍സ് അനിവാര്യം
വിദേശപഠനമെന്നത് ഇക്കാലത്ത് എല്ലാവര്ക്കും സാധ്യമാകുന്ന ഒന്നായി മാറിക്കഴിഞ്ഞു.
വിരുന്നുസത്കാരത്തിനിടെ കരടി എത്തി, ഭക്ഷണം കഴിച്ചു മടങ്ങി!
മെക്സിക്കോ: ആളുകൾ ഭക്ഷണം കഴിക്കുന്നതിനിടെ മേശയിലേക്ക് ഒരു കരടി ചാടിക്കയറു
മരണത്തിന്റെ പിടിയിൽനിന്ന് തിരിച്ചുപിടിച്ച ജീവിതം
സീമ മോഹന്‍ലാല്‍
2023 ഫെബ്രുവരി 17 വൈകുന്നേരം 7.30. കോട്ടയം നാഗമ്പടം മു
സ്പെയിനിൽ 24,000 വർഷം പഴക്കമുള്ള 100 ഗുഹാചിത്രങ്ങൾ കണ്ടെത്തി
മാഡ്രിഡ്: ആ ചിത്രങ്ങൾ ഗവേഷകർക്കുതന്നെ അദ്ഭുതമായി! 24,000 വർഷം പഴക്കമുള്ള ഗുഹ
Latest News
പാറ്റ്നയിൽ ഹോട്ടലില്‍ വൻ തീപിടിത്തം; ആറു മരണം
തൃശൂർ പൂരത്തിലെ പോലീസ് ഇടപെടൽ; ഹൈക്കോടതി വിശദീകരണം തേടി
തൃശൂര്‍ സീറ്റിന് പകരം ലാവ്ലിന് കേസ് ഒഴിവാക്കും; ജാവദേക്കര്‍ ഇ.പിയെ കണ്ടെന്ന് ദല്ലാള്‍ നന്ദകുമാര്‍
സുധാകരന് മരുന്ന് കഴിച്ചില്ല, അതാണ് താന്‍ ബിജെപിയിലേക്ക് പോകുമെന്ന് പറഞ്ഞത്: ഇ.പി
മാസപ്പടി കേസ്: വിജിലന്‍സ് കോടതിയില്‍ മൂന്ന് രേഖകള്‍ ഹാജരാക്കി മാത്യു കുഴല്നാടൻ
Latest News
പാറ്റ്നയിൽ ഹോട്ടലില്‍ വൻ തീപിടിത്തം; ആറു മരണം
തൃശൂർ പൂരത്തിലെ പോലീസ് ഇടപെടൽ; ഹൈക്കോടതി വിശദീകരണം തേടി
തൃശൂര്‍ സീറ്റിന് പകരം ലാവ്ലിന് കേസ് ഒഴിവാക്കും; ജാവദേക്കര്‍ ഇ.പിയെ കണ്ടെന്ന് ദല്ലാള്‍ നന്ദകുമാര്‍
സുധാകരന് മരുന്ന് കഴിച്ചില്ല, അതാണ് താന്‍ ബിജെപിയിലേക്ക് പോകുമെന്ന് പറഞ്ഞത്: ഇ.പി
മാസപ്പടി കേസ്: വിജിലന്‍സ് കോടതിയില്‍ മൂന്ന് രേഖകള്‍ ഹാജരാക്കി മാത്യു കുഴല്നാടൻ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top