പറന്നു ചരിത്രത്തിലേക്ക്
പറന്നു ചരിത്രത്തിലേക്ക്
സൂപ്പർസോണിക് യുദ്ധവിമാനം പറത്തുക. അതും ഒറ്റയ്ക്ക്! അവ്നി ചതുർവേദിയെന്ന മധ്യപ്രദേശുകാരി ചീറിപ്പാഞ്ഞത് ചരിത്രത്തിലേക്കാണ്. സൂപ്പർസോണിക് യുദ്ധവിമാനം പറത്തുന്ന ഇന്ത്യയിലെ ആദ്യത്തെ വനിതയാണ് അവ്നി. മധ്യപ്രദേശിലെ റേവയിലെ ദേവ്‌ലണ്ടെന്ന ഗ്രാമത്തിൽനിന്ന് വരുന്ന അവ്നി തന്‍റെ സ്വപ്നങ്ങളിൽപ്പോലും ഇത്തരമൊരു നേട്ടം സ്വന്തമാക്കാനാകുമെന്ന് കരുതിയിരുന്നില്ല.

ഇന്ത്യൻ വ്യോമസേനയിൽ യുദ്ധവിമാനങ്ങൾ പറത്താൻ പരിശീലനം കിട്ടിയ ആദ്യത്തെ വനിതാ പൈലറ്റ് സംഘത്തിലെ അംഗമാണ് അവ്നി. ഇന്ത്യൻ സേനയിലെ പുരുഷമേൽക്കോയ്മയ്ക്ക് അറുതി വരുത്തിക്കൊണ്ട് ജാംനഗർ വ്യോമതാവളത്തിൽനിന്നാണ് കഴിഞ്ഞ ദിവസം മിഗ്-21 വിമാനവുമായി അവ്നി പറന്നുയർന്നത്. അരമണിക്കൂറോളം നേരം വിമാനം പറപ്പിച്ചശേഷം അവ്നി വിജയകരമായി ലാൻഡ് ചെയ്തു.

അവ്നിയുടെ നേട്ടത്തിൽ അത്യധികം ആഹ്ലാദിക്കുന്നതായി വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ ബി.എസ്.ധനോവ പറഞ്ഞു. വനിതാ ഓഫീസർമാർക്കും സേനയിൽ തുല്യ പങ്കാളിത്തം നൽകുന്ന കാര്യത്തിൽ വ്യോമസേന പ്രതിജ്ഞാബദ്ധമാണെന്നും അതിലേക്കുള്ള വലിയൊരു ചുവടുവയ്പാണ് അവ്നിയിലൂടെ സഫലമായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

യുദ്ധവിമാനങ്ങൾ പറത്തുന്ന മിടുക്കിയായ പൈലറ്റ് ആവുകയെന്നതാണ് തന്‍റെ ലക്ഷ്യമെന്ന് അവ്നി നേരത്തെ വ്യക്തമാക്കിയിരുന്നു. സേനയിലെ ഏറ്റവും മികച്ച യുദ്ധവിമാനം പറത്തുകയാണ് ലക്ഷ്യം. സീനിയേഴ്സിൽനിന്നും അതിനുള്ള പാഠമാണ് ഓരോ ദിവസവും താനുൾക്കൊള്ളുന്നതെന്നും അവ്നി പറഞ്ഞു. ഭാവനാ കാന്ത, മോഹന സിങ് എന്നിവരാണ് അവ്നിക്കൊപ്പം പരിശീലനം നേടിയ സംഘത്തിലെ മറ്റുള്ളവർ. ഇവരുടെ ഏകാംഗ ദൗത്യം വരും ദിവസങ്ങളിൽ നടക്കുമെന്ന് സേനാ അധികൃതർ വ്യക്തമാക്കി.

ലാൻഡിംഗിലും ടേക്കോഫിലും ഏറ്റവും കൂടുതൽ വേഗമുള്ള യുദ്ധവിമാനമാണ് മിഗ്-21. പഴക്കമേറിയ ഈ സൂപ്പർ സോണിക് വിമാനത്തിന് ലാൻഡിങ്, ടേക്കോഫ് ഘട്ടങ്ങളിൽ മണിക്കൂറിൽ 340 കിലോമീറ്റർ വരെ വേഗമാർജിക്കാനാവും. 2016 ജൂണിലാണ് അവ്നീ വ്യോമസേനയിൽ കമ്മീഷൻഡ് ഓഫീസറായി ചേർന്നത്. കൂടുതൽ പരിശീലനം നൽകിയശേഷമാകും യുദ്ധസമാനമായ സാഹചര്യങ്ങളിൽ വിമാനം പറത്തുന്നതിനായി അവ്നിയെയും മറ്റും നിയോഗിക്കുക.