"ചുവരെഴുത്തുകൾ' തെറ്റുന്പോൾ
"ചുവരെഴുത്തുകൾ'  തെറ്റുന്പോൾ
സോഷ്യൽ മീഡിയകൾ നാടിന്‍റെ ചുവരെഴുത്തുകളായി മാറിയതോടെ സമൂഹത്തിൽ ഒന്നും മറച്ചുവയ്ക്കാൻ സാധിക്കാത്ത അവസ്ഥയാണ്. എന്തിനും ഏതിനും അഭിപ്രായം പറയാനും ചോദ്യം ചെയ്യാനുമുള്ള സ്വാതന്ത്ര്യം സോഷ്യൽ മീഡിയകളിലൂടെ ലഭിച്ചെന്നു കരുതുന്നവർ ഒന്നു ശ്രദ്ധിക്കുക... അറിഞ്ഞും അറിയാതെയും സമൂഹത്തിൽ നിങ്ങൾ നിരവധിപേരെയാണു ഭയചകിതരാക്കുന്നത്. സോഷ്യൽ മീഡിയയിൽ ഇന്നു കാണുന്ന ഏറ്റവും വലിയ അപചയമാണു അസത്യ പ്രചരണങ്ങൾ വർധിക്കുന്നത്. കുട്ടികളെ ഉൾപ്പെടെ തട്ടികൊണ്ടു പോകുന്ന സംഘം എത്തിയിട്ടുണ്ട്.. പ്രമുഖ സിനിമാതാരം മരിച്ചു... തുടങ്ങീ ഒരടിസ്ഥാനവും ഇല്ലാത്ത വാർത്തകൾ ദിവസവും പ്രചരിക്കുന്നു. ഇതിനകം സോഷ്യൽ മീഡിയ അന്തിമോപചാരം അർപ്പിച്ച നിരവധി സിനിമാ താരങ്ങൾ നമ്മുടെ ഇടയിൽ ഇന്നും ജീവിക്കുന്നു.

നിലവിൽ ട്രെൻഡായി ഓടിക്കൊണ്ടിരിക്കുന്ന ഒരു പ്രചരണമാണു കുട്ടികളെ തട്ടിക്കൊണ്ടുപോകൽ. സ്വന്തം അച്ഛനും അമ്മയും എന്തിന് സഹോദരങ്ങൾവരെ കുട്ടിയെ എടുത്തുകൊണ്ടുനിൽക്കുന്ന പടങ്ങൾ പോസ്റ്റ് ചെയ്താൽ അപ്പോൾതന്നെ അവരെ പിള്ളേരെ പിടുത്തക്കാരായി മാറ്റുന്ന അവസ്ഥയാണുള്ളത്. കുറേയധികംപേരുടെ ചിത്രങ്ങൾ സഹിതം പരക്കുന്ന ഇത്തരം പോസ്റ്റുകളിൽ പലതിലും സത്യമില്ലെന്നാണ് പോലീസിന്‍റെ മറുപടി. പോലീസിന്‍റെയും സൈബർ സെല്ലിന്‍റെയും ഇതുവരെയുള്ള അന്വേഷണത്തിൽ കുട്ടികളെ തട്ടികൊണ്ടുപോകുന്ന സംഘം ഇല്ലെന്നുതന്നെയാണു കണ്ടെത്തൽ. ഉയർന്ന പോലീസ് ഉദ്യോഗസ്ഥരുടെ പേരിൽപോലും വ്യാജ സന്ദേശങ്ങൾ ഫേസ്ബുക്ക്, വാട്സ് ആപ്പ് അടക്കമുള്ള സോഷ്യൽ മീഡിയകളിലൂടെ പരക്കുന്നുണ്ട്. ഉദ്യോഗസ്ഥരുടെ പേരിൽ സമുഹമാധ്യമങ്ങളിലൂടെ കാട്ടുതീപോലെ പടരുന്ന ഇത്തരം പ്രചാരണങ്ങൾക്കു ഒരടിസ്ഥാനവുമില്ല. കൊച്ചിയിൽ അസിസ്റ്റന്‍റ് കമ്മീഷണറുടെ പേരിൽ ഈയിടെ പരന്ന വാർത്ത ഇതിന് ഉദാഹരണം. സൈബർ സെല്ലിന്‍റെ സഹായത്തോടെ ഇതിനു പിന്നിൽ പ്രവർത്തിച്ചവരെ തേടുകയാണ് പോലീസ്.

ശരിയേത് തെറ്റേത്

കേരളീയരിൽ 75 ശതമാനത്തോളംപേരും സോഷ്യൽ മീഡിയകളിൽ അംഗത്വമുള്ളവരാണെന്നാണു കണക്കുകൾ. ഇതിൽ സജീവമായി ഉള്ളവർ അൻപതു ശതമാനത്തിനുമുകളിലെങ്കിലുംവരും. സ്കൂൾ കുട്ടികൾ മുതൽ വൃദ്ധർക്കുവരെ സോഷ്യൽ മീഡിയകളിൽ അക്കൗണ്ടുണ്ട്. ഒന്നു തുമ്മിയാൽ അതുവരെ സോഷ്യൽ മീഡയയിൽ പങ്കുവയ്ക്കുന്നവരുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണ്. ആശംസകൾ നേരാനും ചെയ്തതും ചെയ്യാനിരിക്കുന്നതുമായ കാര്യങ്ങൾ ജനങ്ങളിലെത്തിക്കാനും ആധുനിക സങ്കേതം ഉപയോഗിക്കുന്പോൾതന്നെ നിരവധി ഉൗഹാപോഹങ്ങൾക്കും വിവാദങ്ങൾക്കും വഴിവെച്ച നിരവധി സംഭവങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പരന്നിട്ടുണ്ട്. ഇന്നു രാവിലെ റെയിൽവേ സ്റ്റേഷനിൽനിന്നു ലഭിച്ച കുട്ടിയാണ്...വാഹനാപകടത്തിൽ മരിച്ചു...ഭിക്ഷാടകർ തട്ടിക്കൊണ്ടു പോകവേ രക്ഷപ്പെടുത്തി... തുടങ്ങി ദിനംപ്രതി നിരവധി പോസ്റ്റുകളാണു നമ്മൾ കണ്ടുവരുന്നത്. ഇത്തരത്തിൽ പരക്കുന്ന വാർത്തകളിൽ ശരിയേത് വ്യാജനേത് എന്നതുസംബന്ധിച്ച് തിരിച്ചറിയുക സാധാരണക്കാരെ സംബന്ധിച്ച് എളുപ്പമല്ല.

മാസങ്ങൾക്കുമുന്പ് പ്രത്യക്ഷപ്പെട്ട കാര്യങ്ങൾതന്നെ വീണ്ടും വീണ്ടും കണ്ടുവരുന്ന പ്രവണതയും വർധിക്കുന്നു. ഇതിനെല്ലാം പുറമെ ആത്മഹത്യാക്കുറിപ്പ് ഫേസ് ബുക്കിൽ പോസ്റ്റിട്ട ശേഷം ആത്മഹത്യ ചെയ്തവരുൾപ്പെടെയുള്ള നാടാണ് നമ്മുടേത്. ഫേസ് ബുക്ക് പോസ്റ്റിന്‍റെ പേരിൽ പട്ടാപ്പകൽ ഒരു സംഘം തെരുവിൽ തമ്മിലടിച്ച സംഭവം ഉണ്ടായതും നമ്മുടെ നാട്ടിലാണ്.

പരാതി നൽകണം

സാമൂഹ്യമാധ്യമങ്ങളിലൂടെ അപവാദ പ്രചരണങ്ങൾ ഉൾപ്പെടെ നടന്നാൽ ഇരയായവർ പിന്തിരിയരുതെന്നാണു പോലീസ് പറയുന്നത്. ഏവർക്കും പോലീസിൽ പരാതി നൽകാൻ കഴിയും. പരാതിയുടെ അടിസ്ഥാനത്തിൽ സൈബർ സെല്ലിന്‍റെ സഹായത്തോടെയാണു പോലീസ് അന്വേഷണം നടത്തുക. കഴിഞ്ഞ കുറേ മാസങ്ങളായി സംസ്ഥാന പോലീസിന്‍റെ പക്കൽ ഇത്തരത്തിൽ നിരവധി പരാതികൾ ലഭിച്ചുകഴിഞ്ഞു. സിനിമാ മേഖലയിൽ ഉൾപ്പെടെയുള്ളവർ പരാതി നൽകിയവരിൽ ഉൾപ്പെടുന്നുണ്ട്. പുതുവർഷം പിറന്നതിനുശേഷം ഇതിനോടകം സാമൂഹ്യമാധ്യമങ്ങളിലെ അപവാദ പ്രചരണവുമായി ബന്ധപ്പെട്ട വിവിധ കേസുകളിലായി നിരവധിപേരെയാണു സംസ്ഥാനമൊട്ടാകെ അറസ്റ്റിലായിട്ടുള്ളതെന്നും പോലീസ് വ്യക്തമാക്കുന്നു. അതാതു ജില്ലകളിലെ സൈബർ സെൽ അധികൃതരുടെ സഹായത്തോടെ പോലീസ് വിവിധ കേസുകളിൽ അന്വേഷണം നടത്തിവരികയുമാണ്. ഒരു വാർത്ത പ്രചരിപ്പിക്കുന്നതിനു പിന്നിലെ വ്യക്തിയെ തെരഞ്ഞു കണ്ടെത്തുകയെന്നത് ഇത്തിരി പാടാണെന്നാണു സൈബർ സെൽ ഉദ്യോഗസ്ഥർ പറയുന്നത്. എങ്കിലും മുഴുവൻപേരെയും പിടികൂടുകതന്നെ ചെയ്യുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.


നമ്മുടെ ഓരോ ഇടപെടലുകളും പ്രവർത്തനങ്ങളും ഫേസ്ബുക്കിലും വാട്സ്ആപ്പിലും ഇ-മെയിലിലും ഇന്‍റെർനെറ്റിലുമൊക്കെ നിഗൂഢമായി അവശേഷിക്കപ്പെടുന്നതാണ്. അതെല്ലാം കർക്കശമായ സൈബർ നിയമങ്ങളുടെ നിഷേധിക്കാനാകാത്ത തെളിവുകൾ ആയി മാറുകയും ചെയ്യുന്നു. സംശയം തോന്നുന്നവരുടെ ഓണ്‍ലൈൻ പ്രവർത്തനങ്ങൾ നിരീക്ഷിക്കാനുള്ള നിയമ പരിരക്ഷ അന്വഷണ ഏജൻസികൾക്കുണ്ട്. സാമൂഹിക വിരുദ്ധ പ്രവർത്തികളിൽ ഏർപ്പെടുന്നവരുടെ ഫോണ്‍കോളുകളും സോഷ്യൽ മീഡിയ പ്രവർത്തങ്ങളും അധികൃതർ നിരീക്ഷിക്കുന്നുണ്ട്.

ശ്രദ്ധിക്കേണ്ടത് ആവശ്യം

എന്തിനും ഏതിനും സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റിടുന്നവർ അൽപം ശ്രദ്ധിക്കേണ്ടത് അത്യന്താപേഷിതമാണെന്നുതന്നെയാണു പോലീസ് പറയുന്നത്. യാത്രപോകുന്പോൾ, ഭക്ഷണം കഴിക്കുന്പോൾ, കൂട്ടുകാരുടെ കൂടെ കൂടുന്പോൾ, മദ്യപിക്കുന്പോൾ, വീട്ടിൽ വെറുതെയിരിക്കുന്പോൾ, എന്തിനു പട്ടിപെറ്റതും പൂച്ചചത്തതും കൊതുകിനെ കൊന്നതും നമ്മൾ ഫേസ്ബുക്ക് ചുമരിൽ ഒട്ടിച്ച് വൻതോതിൽ കമന്‍റുകളും ലൈക്കുകളും നേടി തലയുയർത്തി നിൽക്കുകയാണ്. ഇതൊക്കെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നില്ലെങ്കിലും പെണ്‍കുട്ടികൾ അടക്കമുള്ള സ്ത്രീകളെ സമൂഹത്തിൽ മോശക്കാരാക്കുന്നതും അവരെ അപകീർത്തിപ്പെടുത്തുന്നതുമായ വിഷയങ്ങൾ പോസ്റ്റ് ചെയ്യുന്നതും ഇവ ഷെയർ ചെയ്യുന്നതുൾപ്പെടെയുള്ളവ കുറ്റകരമാണ്. സൈബർ കുറ്റകൃത്യങ്ങളുടെ നിരക്ക് ദിനംപ്രതി വർധിക്കുന്പോൾ ഇതിനു ഇരകളാകുന്നവരിൽ കുടുതലും സ്ത്രീകളാണ്.

സ്ത്രീകളുടെ പരാതിയിൽ മുഖംനോക്കാതെയാകും പോലീസിന്‍റെ നടപടികളും. അതിനാൽ, ജാമ്യം ലഭിക്കാത്ത കേസുകൾവരെ വേണമെങ്കിൽ ചാർത്തികിട്ടാനും സാധ്യതയേറെ. ഇലക്ട്രോണിക് മാധ്യമങ്ങളുപയോഗിച്ചു മറ്റൊരു വ്യക്തിയെ സന്ദേശങ്ങളയച്ചും അശ്ലീല ചിത്രങ്ങളെടുത്തുമൊക്കെ ഉപദ്രവിക്കാൻ ശ്രമിക്കുന്നത് ഇന്നു നിത്യ സംഭവങ്ങളായി മാറിക്കൊണ്ടിരിക്കുന്നു. അതിനാൽ സാമൂഹ്യ മാധ്യമങ്ങളിൽ ആവശ്യത്തിനും അനാവശ്യത്തിനും പോസ്റ്റുകൾ ഇടുന്നവരും ഷെയർ ചെയ്യുന്നവരും ഒരു നിമിഷം ചിന്തിക്കേണ്ടത് അത്യന്താപേഷിതമാണ്. അറിഞ്ഞുകൊണ്ട് മറ്റൊരാളെ സമൂഹത്തിൽ മോശക്കാരാക്കുകയാണെന്ന തിരിച്ചറിവ് ഏറെപേർക്കുണ്ടെങ്കിലും വക തിരിവ് ലവലേശം ഇല്ലെന്നുമാത്രം.

കണക്കുകൾ അന്പരപ്പിക്കുന്നത്

ഒരു മിനിട്ടിൽ നൂറ്റി അന്പതോളം ഇരകളെയാണു സൈബർ ക്രൈം മേഖലയ്ക്കു ലഭിക്കുന്നതെന്നാണു കണക്കുകളെന്നു പോലീസ് പറയുന്നു. പ്രധാനമായ ഒരു വസ്തുത സൈബർ പ്രതികളിൽ കൂടുതൽപേരും ശിക്ഷിക്കപ്പെടാതെ പോകുന്നു എന്നതാണ്. ഒരു കേസിൽ ചിലർ പിടിക്കപ്പെട്ടാലും പിന്നീട് കേസ് അന്വേഷണം നിലയ്ക്കുന്ന അവസ്ഥയാണുള്ളത്. പിടിക്കപ്പെടുന്നവരിൽ ഭൂരിഭാഗംപേർക്കും പിറ്റേന്നു ജാമ്യം ലഭിക്കുന്നു. ഏതെങ്കിലും ഇലക്ട്രോണിക് മാധ്യമങ്ങളുടെ സഹായത്താൽ മറ്റൊരു വ്യക്തിയെ മെസേജുകളിലൂടെയോ മറ്റെതെങ്കിലും വിധേനയോ അയാളുടെ വികാരങ്ങളെ വ്രണപ്പെടുത്തുകയോ ഭയപ്പെടുത്തുകയോ ഭീഷണിപ്പെടുത്തുകയോ വഴി ഉപദ്രവിക്കാൻ ശ്രമിക്കുന്ന പ്രവൃത്തി കുറ്റകരം തന്നെയാണ്.

റോബിൻ ജോർജ്