പ്രശാന്തിയുടെ നഗരം
പ്രശാന്തിയുടെ നഗരം
പുലരിയോടെ ഈ പാതയോരങ്ങളിൽ പുതുപൂക്കൾ വില്പനയ്ക്കെത്തും. പല നിറങ്ങളും പല സുഗന്ധങ്ങളുമുള്ളവ. അവ ഈ ചെറുപട്ടണത്തിനുതന്നെ പ്രാർഥനയായി അർപ്പിക്കപ്പെടുന്നപോലെ. അതെ, പുട്ടപർത്തിക്ക് സദാ പ്രാർഥനയുടെ, പ്രശാന്തിയുടെ ഭാവമാണ്. സത്യ സായി ബാബ സ്ഥാപിച്ച, അദ്ദേഹം അന്ത്യവിശ്രമംകൊള്ളുന്ന പ്രശാന്തിനിലയത്തിന്‍റെ പേരും അന്തരീക്ഷവും ചിത്രാവതി നദിക്കരയിലുള്ള പുട്ടപർത്തിക്ക് ആകമാനം ആ ഭാവം പകരുന്നു. പ്രകൃതി നൽകുന്ന സുന്ദരദൃശ്യങ്ങൾ കാര്യമായി ഇല്ലാതിരുന്നിട്ടും ഇവിടേക്ക് ജാതിമതദേശഭേദമില്ലാതെ പതിനായിരക്കണക്കിനു യാത്രികർ ഒഴുകിയെത്തുന്നതിനു പിന്നിൽ പ്രശാന്തിനിലയവും അനുബന്ധ സ്ഥാപനങ്ങളുമല്ലാതെ മറ്റൊന്നല്ല.

വിശ്വാസികളുടെ എണ്ണം വർധിച്ചതോടെ 1944ൽ സായി ബാബ ഇവിടെ ഒരു ചെറിയ ക്ഷേത്രം നിർമിച്ചു. 1950 നവംബർ 23ന് പ്രശാന്തി നിലയം ഉദ്ഘാടനംചെയ്തു. രണ്ടുവർഷമെടുത്താണ് നിർമാണം പൂർത്തിയായത്. ശ്രമകരമായിരുന്നു നിർമാണം. സെൻട്രൽ ഹാളിലേക്കുള്ള വന്പൻ ഗർഡറുകൾ തിരുച്ചിറപ്പള്ളിയിൽനിന്ന് പേനുകൊണ്ട വരെ ട്രെയിൻ മാർഗവും തുടർന്ന് റോഡ് മാർഗവുമാണ് എത്തിച്ചത്. മുഖ്യകവാടം മുതൽ മനോഹരമായ നിർമിതികളാണ് പ്രശാന്തി നിലയത്തിലുള്ളത്. പാറക്കൂട്ടങ്ങളും പൊന്തക്കാടുകളും നിറഞ്ഞ് വരണ്ടു കിടന്ന പ്രദേശം ഇപ്പോൾ മനസുകൾക്കു കുളിർമ ചൊരിഞ്ഞ് പ്രഭയോടെ പരിലസിക്കുന്നു.

ഇരുപതിനായിരം പേർക്ക് ഇരിക്കാവുന്ന സായ് കുൽവന്ത് ഹാൾ, പൂർണചന്ദ്ര ഓഡിറ്റോറിയം, മതമൈത്രിയുടെ പ്രതീകമായ സർവ ധർമ സ്തൂപം, ക്ഷേത്രങ്ങൾ, ധ്യാനവൃക്ഷം, താമസ സ്ഥലങ്ങൾ, കാന്‍റീനുകൾ, ഷോപ്പിംഗ് സെന്‍റർ, പുസ്തകശാല, റേഡിയോ പ്രക്ഷേപണകേന്ദ്രം തുടങ്ങിയവ പ്രശാന്തിനിലയത്തിനകത്തുണ്ട്. സായ് കുൽവന്ത് ഹാളിനോടു ചേർന്നാണ് സായി ബാബയുടെ അന്ത്യവിശ്രമ സ്ഥലം. രാവിലെയും വൈകുന്നേരവുമായി ആയിരക്കണക്കിനുപേർ അവിടെ പ്രാർഥിക്കാനെത്തുന്നു.

സത്യസായി യൂണിവേഴ്സിറ്റി, ശ്രീ സത്യസായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹയർ മെഡിക്കൽ സയൻസസ്, ലോക മതങ്ങളുടെ ചരിത്രം പ്രദർശിപ്പിക്കുന്ന ചൈതന്യ ജ്യോതി മ്യൂസിയം, അന്താരാഷ്ട്ര സൗകര്യങ്ങളോടെയുള്ള സ്റ്റേഡിയം, ശരീ സത്യ സായി സ്പേസ് തിയറ്റർ, സത്യ സായി മ്യൂസിക് കോളജ്, സ്കൂളുകൾ, കംപ്യൂട്ടർ സെന്‍റർ എന്നിങ്ങനെ ഒട്ടേറെ അനുബന്ധ സ്ഥാപനങ്ങൾ പ്രശാന്തി നിലയത്തിനു പുറത്ത് പുട്ടപർത്തിയിലുണ്ട്. പൗരാണികതയുടെ രൂപഭംഗിയും ആധുനിക സാങ്കേതികവിദ്യകളും സമന്വയിക്കുന്നതാണ് ഓരോ നിർമിതിയും. ഓരോന്നും കാഴ്ചക്കാരെ ആകർഷിക്കും.

സേവനം ദൗത്യമാകുന്പോൾ

ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസം നൽകുക എന്ന ജീവിതരീതിയാണ് സത്യസായി ബാബ സ്വീകരിച്ചതും അനുയായികളെ പഠിപ്പിച്ചതും. സൗജന്യ ചികിത്സകൾക്കായി ആശുപത്രികൾ, കുടിവെള്ളംപോലും ലഭിക്കാതെ വലഞ്ഞവർക്കുവേണ്ടി ഒരുക്കിയ പദ്ധതികൾ, സൗജന്യ വിദ്യഭ്യാസ പദ്ധതി, അശരണർക്ക് വാസസ്ഥലം നൽകൽ, സ്വയം തൊഴിൽ ലഭ്യമാക്കാനുള്ള പദ്ധതികൾ, അന്നദാനം, വസ്ത്രവിതരണം.. സായി ബാബ നേരിട്ടുനടത്തിയതാണ് ഇവയെല്ലാം. പുട്ടപർത്തിയിലും അനന്തപുരിലും ബംഗളുരുവിലുമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെ എൽകെജി മുതൽ പിഎച്ച്ഡിവരെ സൗജന്യ വിദ്യാഭ്യാസം നൽകുന്നു. പുട്ടപർത്തിയിലും ബംഗളൂരുവിലും സൗജന്യ ചികിത്സയ്ക്കായി സൂപ്പർ സ്പെഷാലിറ്റി ആശുപത്രികളുണ്ട്. അനന്തപുർ ജില്ലയിലും, കിഴക്കും പടിഞ്ഞാറും ഗോദാവരി ജില്ലകളിലും ചെന്നൈയിലും ശുദ്ധജല പദ്ധതികൾ നടപ്പാക്കാനായി കോടിക്കണക്കിനു രൂപയാണ് ചെലവഴിച്ചത്. സ്ത്രീകളുടെ ഉന്നമനത്തിനും സ്വയം തൊഴിൽ സംരംഭങ്ങൾക്കും വേണ്ടി രൂപംനൽകിയ ഈശ്വരാംബാ ട്രസ്റ്റ് അനേകർക്ക് ആശ്വാസമാകുന്നു.

സായി ബാബ തുടക്കമിട്ട ഇത്തരം സേവന പ്രവൃത്തികൾ ശ്രീ സത്യസായി സേവാ സംഘടനയിലെ പ്രവർത്തകരിലൂടെ അനസ്യൂതം തുടരുന്നു. ലോകമെന്പാടും നിന്നായി നിശ്ചിതകാലങ്ങളിൽ അവർ പ്രശാന്തി നിലയത്തിലും മറ്റു സ്ഥാപനങ്ങളിലും വോളണ്ടിയർമാരായി എത്തുന്നു.
പരിസര ശുചീകരണം മുതൽ എല്ലാക്കാര്യങ്ങൾക്കും സദാ സന്നദ്ധരായി അവരുണ്ടാകും. പുറത്ത് ലോകമെന്പാടുമായിത്തന്നെ അവർ സന്നദ്ധ പ്രവർത്തനങ്ങൾ തുടരുകയും ചെയ്യുന്നു. ത്യാഗവും നിസ്വാർഥതയുമാണ് അവരുടെ മുഖമുദ്ര.. മനുഷ്യസ്നേഹവും.

കാഷ് കൗണ്ടറില്ലാത്ത ആശുപത്രി


വിശാലമായൊരു ആരാധനാലയമെന്നു തോന്നും അനന്തപുരിലുള്ള ശ്രീ സത്യ സായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹയർ മെഡിക്കൽ സയൻസസിന്‍റെ പുറംകാഴ്ച കണ്ടാൽ. ഉദ്യാനം കടന്നുചെല്ലുന്നത് വിശാലമായൊരു പ്രാർഥനാ ഹാളിലേക്ക്. തൂണുകളില്ലാത്ത, പൗരാണിക ഇസ്ലാമിക്-ഹിന്ദു വാസ്തുകലയുടെ സമന്വയമാണവിടം. അവിടെനിന്ന് ആശുപത്രിയുടെ റിസപ്ഷനിലേക്കും വിവിധ വകുപ്പുകളിലേക്കും കടക്കാം. സാധാരണ ആശുപത്രികളുടെ മുൻവശത്തുതന്നെ കാണുന്ന കാഷ് കൗണ്ടർ ഇവിടെയില്ല. ചികിത്സകളെല്ലാം സൗജന്യമായിരിക്കേ അത്തരമൊരിടത്തിന്‍റെ ആവശ്യമില്ലതന്നെ! അതെ, 1991ൽ സ്ഥാപിതമായ ഈ ആശുപത്രിയിൽ ഹൃദയശസ്ത്രക്രിയകൾ അടക്കം എല്ലാ ചികിത്സകളും മരുന്നുകളും സൗജന്യമാണ്.

ലക്ഷക്കണക്കിനു രൂപ ചെലവു വരുന്ന ഓപ്പറേഷനുകൾ നടത്താൻ കഴിവില്ലാത്ത പാവങ്ങളെ മനസിൽക്കണ്ടാണ് സത്യ സായി ബാബ ആശുപത്രി പദ്ധതി പ്രഖ്യാപിച്ചത്. പ്രഖ്യാപനംവന്ന് ഒരു വർഷത്തിനകം ആശുപത്രി യാഥാർഥ്യമായി. കാർഡിയോളജി, കാർഡിയോ തൊറാസിക് ആൻഡ് വാസ്കുലാർ സർജറി, യൂറോളജി, ഒഫ്താൽമോളജി, ഓർത്തോപീഡിക്സ്, പ്ലാസ്റ്റിക് സർജറി, ഗാസ്ട്രോ എൻറോളജി, അനസ്തേഷ്യോളജി, റേഡിയോളജി വിഭാഗങ്ങളിലായി പ്രഗത്ഭരായ ഡോക്ടർമാരുടെയും അനുബന്ധ വിദഗ്ധരുടെയും സേവനം ആശുപത്രിയിൽ ലഭ്യമാണ്. വിദേശത്തുനിന്നുള്ള വിദഗ്ധർ സേവനത്തിനായി ആശുപത്രിയിൽ എത്താറുണ്ട്. ടെലിമെഡിസിൻ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി ദൂരദേശങ്ങളിലുള്ള രോഗികൾക്കും മികച്ച ചികിത്സ എത്തിക്കാൻ ആശുപത്രി ശ്രമിക്കുന്നു.

കഴിഞ്ഞ ഡിസംബർ വരെയുള്ള കണക്കനുസരിച്ച് ഹൃദ്രോഗ വിഭാഗത്തിൽ മാത്രം 27,441 ശസ്ത്രക്രിയകൾ നടത്തിക്കഴിഞ്ഞു- എല്ലാം പരിപൂർണ സൗജന്യം. കേരളത്തിൽനിന്നും ഒട്ടേറെ രോഗികൾ ഇവിടെ ചികിത്സയ്ക്കെത്തുന്നുണ്ട്. ആദ്യമെത്തുന്നവർക്ക് ആദ്യം സേവനം എന്ന രീതിയാണ് ആശുപത്രിയിൽ പിന്തുടരുന്നതെന്ന് അധികൃതർ പറഞ്ഞു. അതല്ലാതെ യാതൊരുവിധ പരിഗണനകളുമില്ല. എന്നാൽ കുഞ്ഞുങ്ങളുടെ കാര്യത്തിൽ മുൻഗണന ലഭിക്കും. കുട്ടികളുടെ ഹൃദയശസ്ത്രക്രിയയ്ക്ക് അധികം കാത്തിരിക്കേണ്ടിവരില്ല. സൗജന്യമായി ഏറ്റവും മികച്ച ചികിത്സയും പരിഗണനയും ഇവിടെനിന്നു ലഭിക്കും.

സായി പി. നിലയം റെയിൽവേ സ്റ്റേഷനിൽനിന്ന് പ്രശാന്തിനിലയത്തിലേക്കുള്ള വഴിമധ്യേയാണ് വിശാലവും മനോഹരവുമായ കാന്പസിൽ ആശുപത്രി സ്ഥിതിചെയ്യുന്നത്. രോഗികൾക്കും ഒപ്പമെത്തുന്നവർക്കും വേണ്ട എല്ലാ സൗകര്യങ്ങളുമൊരുക്കി സദാ സേവന സന്നദ്ധരായി ഇവിടെ ഡോക്ടർമാരും മറ്റു ജീവനക്കാരും കാത്തിരിക്കുന്നുണ്ട്. എല്ലാവരെയും സ്നേഹിക്കുക, എല്ലാവരെയും സേവിക്കുക എന്ന സത്യ സായി ബാബയുടെ ആപ്തവാക്യം ഇവിടെ യാഥാർഥ്യമാകുന്നുണ്ട്.

ആശുപത്രിയിൽ ചികിത്സ തേടാൻ...

മിക്കവാറും ശസ്ത്രക്രിയ നിർദേശിക്കപ്പെടുന്ന രോഗികളാണ് കേരളത്തിൽനിന്ന് സത്യ സായി ഇൻസ്റ്റിറ്റ്യൂട്ടിൽ എത്തുന്നത്. ഇവിടെനിന്നുള്ള ഡോക്ടർമാരുടെ പരിശോധനാ റിപ്പോർട്ടും മറ്റു വിശദാംശങ്ങളും ഇ-മെയിൽ ചെയ്താൽ ഒരാഴ്ചയ്ക്കകം ആശുപത്രിയിൽനിന്ന് മറുപടി ലഭിക്കും. അവർ നിർദേശിക്കുന്ന ദിവസം നേരിട്ടു ചെന്നാൽ വിദഗ്ധ ഡോക്ടറെ കാണാനും ശസ്ത്രക്രിയയ്ക്കും സൗകര്യം ചെയ്യും. ആശുപത്രിയിൽ ചെന്നു കാത്തിരിക്കുന്നതിനേക്കാൾ ഈ രീതിയാണ് എളുപ്പമെന്ന് അധികൃതർ പറഞ്ഞു. റിപ്പോർട്ടുകൾ ഇ-മെയിൽ ചെയ്യാനുള്ള വിശദവിവരങ്ങൾ വെബ് സൈറ്റിൽ ലഭിക്കും.
വിലാസവും
ഫോണ്‍ നന്പറുകളും ചുവടെ.
ശ്രീ സത്യ സായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹയർ
മെഡിസിനൽ സയൻസസ്, പ്രശാന്തിഗ്രാം,
അനന്തപുർ ജില്ല, ആന്ധ്ര പ്രദേശ്.
വെബ്സൈറ്റ്: http://psg.sssihms.org.in
പ്രശാന്തി നിലയം ഫോണ്‍: 91-8555-287388
ഇ-മെയിൽ: [email protected]

പുട്ടപർത്തിയിലെത്താൻ

ബംഗളുരുവിൽനിന്ന് ഏതാണ്ട് 150 കിലോമീറ്റർ അകലെയാണ് പുട്ടപർത്തി. റെയിൽ, റോഡ് മാർഗങ്ങൾ സൗകര്യത്തിനുണ്ട്. ബംഗളുരുവിൽനിന്നുള്ള ട്രെയിനിൽ സായി പി. നിലയം റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയാൽ ഓട്ടോയിൽ പോകാനുള്ള ദൂരമേ ആശുപത്രിയിലേക്കും പ്രശാന്തി നിലയത്തിലേക്കുമുള്ളൂ. കർണാടക, ആന്ധ്ര പ്രദേശ് ട്രാൻസ്പോർട്ട് ബസുകൾ ധാരാളമുണ്ട്. ആശുപത്രിക്കു മുന്നിൽ ബസിറങ്ങാം. പ്രശാന്തി നിലയത്തിനു തൊട്ടടുത്താണ് ബസ് സ്റ്റാൻഡ്.

എഴുത്തും ചിത്രങ്ങളും: വി.ആർ. ഹരിപ്രസാദ്