കരുതാം നമ്മുടെ പൊന്നോമനകളെ...
കരുതാം നമ്മുടെ  പൊന്നോമനകളെ...
സ്കൂളിൽനിന്ന് വീട്ടിലേക്കു നടന്നു വരികയായിരുന്ന കുട്ടിയെ വാനിലെത്തിയ അജ്ഞാതസംഘം തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചു.... ആളൊഴിഞ്ഞ പാതയിൽ വാൻ നിർത്തി വാതിൽ തുറന്ന് അകത്തേക്ക് വലിച്ചു കയറ്റുന്നതിനിടയിൽ കുട്ടി കുതറിമാറി ഓടി രക്ഷപ്പെടുകയായിരുന്നു... ഇതുപോലെ നിരവധി സംഭവങ്ങൾ നാം നേരത്തെ കേട്ടിട്ടുണ്ട്... ഇപ്പോഴും കേൾക്കുന്നു.

കുട്ടികളെ ആവശ്യമുള്ള സംഘങ്ങൾ സമൂഹത്തിൽ വളരെ സജീവമാണെന്ന വസ്തുതയിലേക്കാണ് ഈ വർത്തമാനങ്ങൾ വിരൽ ചൂണ്ടുന്നത്. ആശങ്ക വേണ്ടെന്ന് ഭരണകൂടവും പോലീസുമൊക്കെ പൊതുജനങ്ങളെ ആശ്വസിപ്പിക്കുന്നുവെങ്കിലും രക്ഷിതാക്കളെയും അധ്യാപകരെയും കുട്ടികളെയുമൊക്കെ സംബന്ധിച്ചിടത്തോളം ഒരു കരുതൽ അനിവാര്യമാണ്. കാരണം കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതിനെപ്പറ്റിയുള്ള വാർത്തകൾക്കു പഞ്ഞമില്ല.

കഴിഞ്ഞ ദിവസം പൂച്ചാക്കലിൽ കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചെന്നാരോപിച്ച് നാട്ടുകാർ ഒരു ആന്ധ്രാ സ്വദേശിയെ പിടികൂടി പോലീസിൽ ഏൽപ്പിച്ചതാണ് ഒടുവിലത്തെ സംഭവം. ഇത്തരം വാർത്തകൾ വർധിക്കുന്നതോടെ നാട്ടുകാർ സംശയം തോന്നുന്നവരെയൊക്കെ പിടികൂടി കൈകാര്യം ചെയ്യാൻ ശ്രമിക്കുന്നതും മറ്റൊരു പ്രശ്നമായി മാറിയിട്ടുണ്ട്.
കുട്ടികളെ തേടി....

നമ്മൾ കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കുന്ന, നമ്മുടെ ജീവിതവും ജീവനുമായ ഈ കുട്ടികൾക്കായി വല വിരിച്ച് തക്കം പാർത്തിരിക്കുന്നവരുടെ നിര ചെറുതല്ല. ഭിക്ഷാടന കൂട്ടങ്ങൾ എന്നു ലാഘവത്തോടെ പലപ്പോഴും എഴുതിത്തള്ളുന്നവർ വലിയൊരു ശൃംഖലയിലെ കണ്ണികളായിരിക്കും. അതുകൊണ്ടുതന്നെയാണ് ഭിക്ഷാടന മാഫിയ എന്നു പരക്കെ വിശേഷിപ്പിക്കപ്പെടുന്നതും. കുട്ടിെ തട്ടിയെടുത്താലുടൻ കയ്യേൽക്കാനും മറ്റൊരു താവളത്തിലേക്ക് മാറ്റാനുമൊക്കെ ആളുകൾ കർമനിരതായിരിക്കുന്ന, ഈ ക്രിമിനലുകളുടെ ചങ്ങല എത്രത്തോളം നീളത്തിലാണെന്നത് കണ്ടെത്താനോ കണ്ടുപിടിക്കാനോ കഴിഞ്ഞിട്ടില്ലെന്നതാണ് വാസ്തവം. തിരക്കേറിയ നഗരങ്ങളിൽ നിന്നു മാത്രമല്ല, നന്മകളാൽ സമൃദ്ധമായ നാട്ടിൻപുറങ്ങളിൽ നിന്നു പോലും കുട്ടികൾ അപ്രത്യക്ഷരാകുന്നതിന്‍റെ പിന്നിൽ വൻ റാക്കറ്റുകൾ തന്നെയാകാം. ആന്തരികാവയവങ്ങൾക്കായി കുട്ടികളെ കടത്തുന്ന സംഘങ്ങളുണ്ടെന്നതും നിലവിൽ വളരെ പ്രചാരത്തിലുള്ള വാർത്തയാണ്.

ഇതര സംസ്ഥാനങ്ങളിലേക്കും അന്യ രാജ്യങ്ങളിലേക്കും ബാലവേല, വേശ്യാവൃത്തി എന്നിങ്ങനെ വിവിധ കാര്യങ്ങൾക്കായി കുട്ടികളെ കടത്തുന്നവരാണ് ഇളമുറക്കാർക്കായി തക്കം പാർത്തിരിക്കുന്ന മറ്റൊരു കൂട്ടർ. മയക്കുമരുന്ന് അടക്കമുള്ള ലഹരി പദാർഥങ്ങളുടെ വിൽപ്പനയ്ക്കും വിതരണത്തിനുമായി ഉപയോഗിക്കാൻ കുട്ടികളെ തേടുന്നവരും വ്യാപകം. ഇത്തരത്തിലുള്ള സംഘങ്ങളുടെ പിടിയിൽ അകപ്പെട്ടാൽ കുട്ടികളെ തിരിച്ചു കിട്ടാൻ യാതൊരു സാധ്യതയുമില്ലെന്ന് നിയമപാലകരും പരോക്ഷമായി സമ്മതിക്കുന്നു.

കണക്കുകൾ പറയുന്നു

കാണാതായ കുട്ടികളെക്കുറിച്ചുള്ള കണക്കുകൾ പൊതുസമൂഹം കൂടുതൽ ജാഗരൂകരാകേണ്ടതിന്‍റെ ഉത്തരവാദിത്വത്തിനെ അടിവരയിടുന്നു. 2016 -ൽ മാത്രം രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 63,407 കുട്ടികൾ കാണാതായിട്ടുണ്ട്. ഇവരിൽ 41,067 പേർ പെണ്‍കുട്ടികളും ശേഷിക്കുന്ന 22,340 പേർ ആണ്‍കുട്ടികളുമാണ്. മധ്യപ്രദേശ്, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ നിന്നുമാണ് കൂടുതൽ കുട്ടികൾ കാണാതായിട്ടുള്ളത്. മൂന്നാം സ്ഥാനത്ത് ഡൽഹി. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ തമിഴ്നാടാണ് മുന്നിൽ. 4,632 കുട്ടികൾ 2016 -ൽ അപ്രത്യക്ഷരായി. തെലങ്കാനയിൽ നിന്നും 3,679, ആന്ധ്രാപ്രദേശ് 2,155, കർണ്ണാടക 1,943, കേരളം 1,524 എന്നിങ്ങനെ പോകുന്നു പട്ടിക. ഇക്കൂട്ടത്തിൽ കർണ്ണാടകയിൽ നിന്നും കാണാതായ കുട്ടികളിൽ ആണ്‍കുട്ടികളാണ് കൂടുതൽ- 1,054. കേരളത്തിൽ 768 പെണ്‍കുട്ടികളും 756 ആണ്‍കുട്ടികളും 2016- ൽ കാണാതായി. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലെ വിവരങ്ങളാണിത്.


വീട് ആദ്യത്തെ വിദ്യാലയം

കൂടുന്പോൾ ഇന്പമുണ്ടാകുന്നതാണ് കുടുംബമെന്നും കുട്ടിയുടെ ആദ്യ വിദ്യാലയം വീട് ആണെന്നും മഹാന്മാർ പറഞ്ഞിട്ടുള്ളത് വെറുതെയല്ലെന്ന ഉത്തമബോധ്യം രക്ഷിതാക്കൾക്ക് വേണം. കഴിഞ്ഞ മൂന്നാലു ദശകത്തിനിടയിൽ നമ്മുടെ ജീവിത സാഹചര്യങ്ങൾക്കൊക്കെ കാലാനുസൃതമായ മാറ്റം സംഭവിച്ചിട്ടുണ്ട്. പഴയ ജീവിതരീതിയോ ശൈലിയോ അല്ല ഇന്നത്തെ തലമുറ പിന്തുടരുന്നത്. കുട്ടികൾ രക്ഷിതാക്കളെ സ്നേഹിക്കുകയും ഭയപ്പെടുകയും ചെയ്തിരുന്ന കാലാവസ്ഥ പഴംകഥയായി. ഇന്ന് രക്ഷിതാക്കൾക്ക് കുട്ടികളെയാണ് ഭയം. ശകാരിക്കുകയോ കാര്യമായി ശാസിക്കുകയോ ചെയ്താൽ കുട്ടി എന്തെങ്കിലും അവിവേകം പ്രവർത്തിക്കുമോ എന്ന ചിന്തയാണ് ഭൂരിപക്ഷം മാതാപിതാക്കളിലും. കുട്ടികളും മാതാപിതാക്കളും ഒരുമിച്ച് ചെലവഴിക്കുന്ന സമയവും സന്ദർഭവും പലയിടത്തും ഇല്ലെന്ന് തന്നെ പറയാം. കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നുവെന്നൊക്കെയുള്ള വാർത്തകൾ വല്ലാതെ പ്രചരിക്കുന്ന ഇപ്പോഴത്തെയീ അവസ്ഥയിൽ രക്ഷിതാക്കൾ അസ്വസ്ഥരാകുകയല്ല വേണ്ടത്. ഇത്തരം സാമൂഹ്യവിരുദ്ധ ശക്തികളുടെ കെണികളിൽ കുരുങ്ങാതിരിക്കാനുള്ള അവബോധവും ആർജ്ജവവും കുട്ടികളിൽ പകരുകയാണ് പ്രധാന പോംവഴി.

സ്കൂളിലേക്ക് പോവുകയോ വരികയോ ചെയ്യുന്നതിനിടയിൽ റോഡിൽ ഇരുചക്രവാഹന യാത്രികരോട് ലിഫ്റ്റ് ചോദിക്കൽ ചില കുട്ടികളുടെ ശീലമാണ്. ബൈക്ക് യാത്രികൻ ഏതെങ്കിലും കുറ്റകൃത്യത്തിലെ പ്രതിയായിരിക്കുകയും കുട്ടിക്ക് സ്കൂളിലെത്താൻ കഴിയുന്നതിനു മുന്പ് അയാൾ പോലീസ് പിടിയിലാവുകയും ചെയ്താൽ എന്തായിരിക്കും ഗതി... ? ഒരുപക്ഷെ, കുട്ടിയും കൂട്ടുപ്രതിയായേക്കാം. ചങ്ങാത്തം സ്ഥാപിക്കാൻ വരുന്ന അപരിചിതരെയും സൂക്ഷിക്കാൻ കുട്ടികളോട് സ്നേഹവാത്സല്യത്തോടെ ഓർമിപ്പിക്കുക. കുട്ടിയുടെ പഠനവുമായി ബന്ധപ്പെട്ട് അധ്യാപകരുമായി രക്ഷിതാക്കൾ സ്ഥിരമായ ആശയവിനിമയം പുലർത്തണം. കുട്ടികളുടെ ഭാവി നശിപ്പിക്കുന്ന വിധത്തിൽ, സ്കൂളുകളുടെ പരിസരത്ത് കാണപ്പെടുന്ന അനാവശ്യ സാന്നിധ്യങ്ങൾ സ്കൂൾ അധികൃതരുടെയോ പോലീസിന്‍റെയോ ശ്രദ്ധയിൽപ്പെടുത്താം. പാതകളിൽ, ബസ് സ്റ്റോപ്പുകളിൽ, പാർക്കുകളിൽ എന്നിങ്ങനെ എവിടെയും കുട്ടികളെ കുരുക്കിൽ പെടുത്താൻ ഈ സാമൂഹ്യവിരുദ്ധന്മാരുണ്ടാകാം. അവരെ ശരിയായി തിരിച്ചറിയാനുള്ള ശേഷി കുട്ടികളിൽ പ്രദാനം ചെയ്യേണ്ടത് മുതിർന്നവരാണ്. കുട്ടികളിൽ പ്രായോഗിക ബുദ്ധി വളർത്താനും അടിയന്തരഘട്ടങ്ങളിൽ വിവേകപൂർവം പ്രതികരിക്കാനുമുള്ള പാഠങ്ങളും സമ്മാനിക്കുക.

ഗിരീഷ് പരുത്തിമഠം