ബാല്യത്തിൽ തുടങ്ങാം ദന്തപരിചരണം
ബാല്യത്തിൽ തുടങ്ങാം ദന്തപരിചരണം
ദന്താരോഗ്യം ശാരീരിക ആരോഗ്യത്തിൽനിന്നു വ്യത്യസ്തമല്ല. പക്ഷേ ദന്താരോഗ്യ പരിരക്ഷണം ഓരോ പ്രായത്തിലും വളരെയേറെ ബുദ്ധിമുട്ടേറിയതാണ്. പ്രായപരിമിതികളില്ലാതെ നാമോരോരുത്തരും പല്ലുകളും വായും സംരക്ഷിക്കണം.

രണ്ടുതരത്തിലുള്ള പല്ലുകളാണുള്ളത്.
1. 20 പാൽപ്പല്ലുകൾ/പ്രൈമറി പല്ലുകൾ
2. 32 പെർമനന്‍റ് പല്ലുകൾ

ജനനം മുതൽ ആറുമാസം വരെയുള്ള കാലഘട്ടത്തിൽ കുഞ്ഞുങ്ങൾ പ്രധാനമായും മോണയാണ് ഉപയോഗിക്കുന്നത്. ഈ കാലഘട്ടത്തിൽത്തന്നെ മാതാപിതാക്കളെ ദന്താരോഗ്യ സംരക്ഷണത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ചും നനഞ്ഞ പഞ്ഞി ഉപയോഗിച്ച് മോണ എങ്ങനെ വൃത്തിയായി സൂക്ഷിക്കണമെന്നും പരിശീലനം നൽകണം.

ഈ കാലഘട്ടത്തിൽ വരാൻ സാധ്യതയുള്ള നേറ്റൽ അല്ലെങ്കിൽ നിയോനേറ്റൽ പല്ലുകളെക്കുറിച്ചും ബോധവാന്മാരാക്കണം. ജനനസമയത്ത് മോണയിൽ കാണുന്ന പല്ലുകളാണ് നേറ്റൽ പല്ല്. ജനിച്ച് ഒരുമാസത്തെ കാലയളവിൽ മോണയിൽ കാണുന്ന പല്ലുകളാണ് നിയോനേറ്റൽ പല്ലുകൾ.

ഭൂരിഭാഗം നേറ്റൽ പല്ലുകളും രോഗാവസ്ഥയുമായി ബന്ധപ്പെട്ടതല്ല. അതുകൊണ്ടുതന്നെ അമ്മയ്ക്കോ കുഞ്ഞിനോ പ്രത്യേകിച്ചു ബുദ്ധിമുട്ടുകൾ ഇല്ലെങ്കിൽ യാതൊരു ട്രീറ്റ്മെന്‍റുകളും ആവശ്യമില്ല. ഓരോ പ്രാവശ്യവും പ്രത്യേകിച്ച് രാത്രികാലങ്ങളിൽ മുലയൂട്ടലിനു ശേഷം നനഞ്ഞ പഞ്ഞി ഉപയോഗിച്ചു മോണ വൃത്തിയാക്കണം. ഏകദേശം ആറുമാസം പ്രായമാകുന്പോൾ പാൽപ്പല്ലുകൾ മുളയ്ക്കാൻ തുടങ്ങുന്നു. ആദ്യം മുളയ്ക്കുന്നത് താഴത്തെ നിരയിലെ സെൻട്രൽ ഇൻസിസറുകളാണ്. കുഞ്ഞുങ്ങളുടെ ദന്തപരിപാലന സന്ദർശനം ഈ പ്രായത്തിൽതന്നെ തുടങ്ങുന്നതാണ് അത്യുത്തമം. ഇത് കുഞ്ഞുങ്ങളെ പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ സഹായിക്കും.

കുഞ്ഞുങ്ങളിൽ വിരൽ കുടിക്കുന്ന ശീലം ഈ പ്രായത്തിൽ കണ്ടുവരാറുണ്ട്. പാൽപ്പല്ലുകൾ മുളയ്ക്കുന്നതിനു മുൻപ് കുഞ്ഞുങ്ങളിൽ ചെറിയ തോതിലുള്ള പനി, മനംപിരട്ടൽ തുടങ്ങിയ അസ്വസ്ഥതകൾ കണ്ടുവരാറുണ്ട്. ഏകദേശം ഒരുവയസാകുന്പോൾ മുകളിലെ സെൻട്രൽ ഇൻസിസറും താഴത്തെ ലാറ്ററൽ ഇൻസിസറും മുളയ്ക്കും. ഇക്കാലയളവിൽ കുഞ്ഞുങ്ങളിൽ പല്ല് തേക്കുന്ന ശീലം വളർത്തിയെടുക്കേണ്ടതിന്‍റെ പ്രാധാന്യത്തെക്കുറിച്ച് മാതാപിതാക്കൾ അവബോധമുള്ളവരായിരിക്കണം.

വായിൽ പല്ലുകൾ മുളച്ചാൽ പേസ്റ്റ് ഉപയോഗിക്കാതെ ബ്രഷ് മാത്രം ഉപയോഗിച്ച് പല്ലുകൾ വൃത്തിയാക്കാവുന്നതാണ്. പ്രായത്തിന് അനുയോജ്യമായ ബ്രഷുകൾ മെഡിക്കൽ ഷോപ്പുകളിൽ ലഭ്യമാണ്. ഇളംപ്രായത്തിൽതന്നെ കുഞ്ഞുങ്ങളെ രണ്ടുനേരവും പല്ല് തേച്ച് പരിശീലിപ്പിക്കുന്നത് ഭാവിയിൽ നല്ല ശീലമായിത്തീരുന്നതിനു സഹായിക്കും. ഏകദേശം ഏഴുവയസുവരെയെങ്കിലും മാതാപിതാക്കൾ കുഞ്ഞുങ്ങളെ പല്ലുകൾ വൃത്തിയാക്കുന്നതിനു സഹായിക്കണം.

ഏകദേശം രണ്ടുവയസ് പ്രായമാകുന്പോൾ എല്ലാ പാൽപ്പല്ലുകളും മുളച്ചുകഴിയുന്നു. കുട്ടിക്കാലത്തെ പല്ലുകളിലെ കേടുകൾ തടയുന്നതിന് മാതാപിതാക്കൾക്ക് മികച്ച ആരോഗ്യ പരിപാലന പരിശീലനം നൽകണം. കുപ്പിപ്പാൽ ഉപയോഗിച്ചു തുടങ്ങുന്പോൾ പല്ലുകളിൽ കേടുകൾ വരാനുള്ള സാധ്യതകളേറെയാണ്. ഇതിന് പ്രധാനമായും രണ്ടു കാരണങ്ങളാണുള്ളത്. ഇടയ്ക്കിടെയുള്ള മുലയൂട്ടലും ഉറങ്ങുന്നതിനു മുൻപുള്ള മുലയൂട്ടലും.

മികപ്പോഴും മാതാപിതാക്കൾ കുഞ്ഞിന്‍റെ വായിൽ പാൽക്കുപ്പി വച്ച് ഉറങ്ങാൻ അനുവദിക്കുകയാണ് പതിവ്. ഇത് ഒരു ശരിയായ ശീലമല്ല. രാത്രികാലത്ത് ഉമിനീരിന്‍റെ ഉത്പാദനം കുറയുന്നതിനാൽ കീടങ്ങളെ പൂർണമായും പല്ലുകളിൽനിന്ന് ശുദ്ധീകരിക്കാൻ സാധിക്കുന്നില്ല. പല്ലുകളിൽ അവശേഷിക്കുന്ന പാൽപ്പല്ലുകളിൽ പോടുണ്ടാക്കുന്നു. കീടാണുവിനു ഭക്ഷണമായിത്തീരുകയും തുടർന്നുണ്ടാകുന്ന ആസിഡ് പല്ലുകളിൽ കേടുണ്ടാകുന്നതിനു കാരണവുമാകുന്നു.
ഏകദേശം മൂന്നു വയസ് പ്രായമാകുന്പോൾ മാതാപിതാക്കൾ തങ്ങളുടെ കുട്ടികൾക്ക് പല്ലിനെ ബാധിക്കുന്ന ഏതെങ്കിലും ദുശ്ശീലങ്ങൾ ഉണ്ടോ എന്നു ശ്രദ്ധിക്കണം. ഇത്തരത്തിലുള്ള ദുശ്ശീലങ്ങൾ ചെറുപ്രായത്തിൽതന്നെ ശ്രദ്ധിച്ചില്ലെങ്കിൽ അത് പല്ലുകളുടെ നിരതെറ്റലിനും മറ്റു പ്രശ്നങ്ങൾക്കും കാരണമാകും. കുട്ടികളിൽ ഇതുപോലുള്ള ദുശ്ശീലങ്ങൾ കാണുകയാണെങ്കിൽ ഉടൻതന്നെ ദന്താരോഗ്യവിദഗ്ധനെ സമീപിച്ച് ചികിത്സ തേടണം.


ഈ സമയത്ത് താടിയെല്ലുകൾക്കുണ്ടാകുന്ന വളർച്ചക്കുറവോ വളർച്ചക്കൂടുതലോ ഹെഡ് ഗിയർ, ഫൈസ് മാസ്ക് പോലുള്ള ഫങ്ഷണൽ അപ്ലയൻസ് ഉപയോഗിച്ച് ശരിയാക്കാവുന്നതാണ്. ഈ പ്രായത്തിൽ മയോ ഫങ്ഷണൽ അപ്ലയൻസായ ട്വിൻബ്ലോക്ക് ഉപയോഗിച്ച് കീഴ്ത്താടിയുടെ വളർച്ച ശരിയാക്കാവുന്നതാണ്. ഈ കാലഘട്ടത്തിൽ ശരിയായ ചികിത്സ തേടിയില്ലെങ്കിൽ ശസ്ത്രക്രിയ ആവശ്യമായിവരും. അത് കൂടുതൽ സമയനഷ്ടത്തിനിടയാക്കും. 8-11 പ്രായത്തിൽ മുൻനിരയിലെ പല്ലുകൾക്കു പല വ്യതിയാനങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ട്. പല്ലുകൾ പൊന്തിയും ചരിഞ്ഞുവരികയും വിടവുകൾ കാണപ്പെടുകയും ചെയ്യുന്നത് ഈ പ്രായത്തിൽ സ്വാഭാവികമാണ്. മുൻനിരയിലെ കോന്പല്ലുകൾ മുളയ്ക്കുന്നതോടെ ഈ വ്യതിയാനങ്ങൾ സ്വാഭാവികമായി മാറുന്നതാണ്. കോന്പല്ലുകൾ മുളച്ചിട്ടും ഈയവസ്ഥ തുടരുകയാണെങ്കിൽ ദന്താരോഗ്യവിദഗ്ധനെ സമീപിച്ച് ചികിത്സ തേടേണ്ടതാണ്.

താഴത്തെ നിലയിലെ കോന്പല്ലുകൾ 9-10 വരെയുള്ള പ്രായത്തിൽ മുളയ്ക്കുന്നു. മുകളിലെ കോന്പല്ലുകൾ മുളയ്ക്കുന്നത് 11-12 വരെയുള്ള കാലഘട്ടത്തിലാണ്. ശരിയായ പ്രായത്തിൽ പല്ലുകൾ മുളയ്ക്കാത്ത സാഹചര്യത്തിൽ എക്സ്-റേ എടുത്ത് അവലോകനം ചെയ്യേണ്ടതാണ്. പാൽപ്പല്ലുകളിലെ അണപ്പല്ലുകൾ കൊഴിഞ്ഞുപോയി പിന്നീടു വരുന്ന പല്ലുകളെ പ്രിമോളാർ എന്നു പറയുന്നു. 10-12 വയസുവരെയുള്ള കാലഘട്ടത്തിലാണ് പ്രിമോളാറുകൾ മുളയ്ക്കുന്നത്. ഏകദേശം 13 വയസ് പ്രായമാകുന്പോൾ രണ്ടാമത്തെ സ്ഥിര അണപല്ലുകളും 18-25 വരെയുള്ള പ്രായത്തിൽ അവസാനത്തെ അണപ്പല്ലുകൾ (വിസ്ഡം പല്ലുകൾ) മുളയ്ക്കുന്നു. 16-18 വയസുവരെയുള്ള കാലഘട്ടത്തിൽ എക്സ്-റേ എടുത്ത് അണപ്പല്ലുകളുടെ വളർച്ച പരിശോധിക്കുകയും ആവശ്യമെങ്കിൽ ശസ്ത്രക്രിയ ചെയ്യേണ്ടതുമാണ്. പ്രതിരോധമാണ് ചികിത്സയേക്കാൾ ഉചിതമെന്നു നാം കേട്ടിട്ടുണ്ടല്ലോ. ദന്തപരിപാലനത്തിലും ഈ ചൊല്ല് വളരെ അർഥവത്താണ്. ശരിയായ ആഹാരക്രമവും ബ്രഷിംഗ് രീതികളും ദന്താരോഗ്യ വിദഗ്ധനുമായുള്ള കൂടിക്കാഴ്ചകളുമാണ് ദന്താരോഗ്യസംബന്ധമായ പ്രശ്നങ്ങളെ പ്രതിരോധിക്കാനുള്ള ഉത്തമ മാർഗം. ഇങ്ങനെ ദന്താരോഗ്യവും ശാരീരികാരോഗ്യവും തുല്യപ്രാധാന്യത്തോടെ പരിപാലിക്കാൻ നാം എപ്പോഴും ഉത്സുകരായിരിക്കണം.നാലുവയസ് പ്രായമാകുന്പോൾ കുഞ്ഞുങ്ങൾക്ക് ഇടയ്ക്കിടെ ഭക്ഷണം കഴിക്കാനുള്ള പ്രവണത കൂടുന്നു. ഇത് പല്ലുകൾക്ക് പോടുണ്ടാകാനുള്ള പ്രധാന കാരണമാണ്.

മാതാപിതാക്കൾ കുഞ്ഞുങ്ങളുടെ ഭക്ഷണരീതിയെക്കുറിച്ചും കേടുകൾ ഉണ്ടാകാൻ സാധ്യതയുള്ള ഭക്ഷണസാധനങ്ങളെക്കുറിച്ചും ദന്താരോഗ്യവിദഗ്ധനെ സമീപിച്ച് അറിവ് നേടേണ്ടതാണ്. ഇത് കുട്ടിക്കാലത്ത് പല്ലുകളിൽ ഉണ്ടാകാനിടയുള്ള പോടുകൾ തടയുന്നതിന് സഹായിക്കുന്നു. ശരിയായ രീതിയിലുള്ള ദന്തശുചീകരണവും ഫ്ളോസിംഗും ഈ പ്രായത്തിൽതന്നെ പരിശീലിപ്പിക്കേണ്ടതാണ്. സമയമാകുന്നതിനു മുന്പ് പാൽപല്ലുകൾ പൊഴിഞ്ഞുപോയാൽ ദന്താരോഗ്യവിദഗ്ധനെ സമീപിച്ച് സ്ഥിരം പല്ലുകൾ മുളയ്ക്കുന്നതിനുള്ള സ്ഥലം നിലനിർത്തുന്നതിനുവേണ്ട ചികിത്സ തേടേണ്ടതാണ്. ഈ സമയത്ത് ചികിത്സ നടത്തിയില്ലെങ്കിൽ പല്ലുകളുടെ നിരതെറ്റൽ, പല്ലുകൾ മുളയ്ക്കുന്നതിനുള്ള സ്ഥലക്കുറവ് തുടങ്ങിയവ ഉണ്ടാകാം. ആറുവയസ് പ്രായമാകുന്പോൾ ആദ്യത്തെ അണപല്ലുകൾ മുളച്ചുവരുന്നു. മുൻനിരയിലെ പാൽപല്ലുകൾ പിന്നീട് പൊഴിഞ്ഞുപോവുകയും സ്ഥിരംപല്ലുകൾ മുളച്ചുവരികയും ചെയ്യുന്നു. ആദ്യത്തെ അണപ്പല്ലുകൾ പൂർണമായും മുളച്ചശേഷം പിറ്റ് ഏന്‍റ് ഫിഷർ സിലന്‍റ് ഉപയോഗിച്ച് പല്ലുകൾ അടയ്ക്കുന്നത് കേടുകൾ കുറയ്ക്കുന്നതിന് സഹായകരമാണ്. ആറുവയസ് മുതൽ പന്ത്രണ്ടു വയസുവരെയുള്ള കാലഘട്ടത്തിലാണ് കുട്ടികളിൽ കൂടുതലായും വളർച്ച കാണുന്നത്.

ഡോ. വിനോദ് മാത്യു മുളമൂട്ടിൽ
(അസിസ്റ്റൻറ് പ്രഫസർ, പുഷ്പഗിരി കോളജ് ഓഫ് ദന്തൽ സയൻസസ്, തിരുവല്ല)
ഫോണ്‍ 9447219903
[email protected]
www.dentalmulamoottil.com