മോഷണത്തിന്‍റെയും അന്വേഷണത്തിന്‍റെയും കഥ
മോഷണത്തിന്‍റെയും  അന്വേഷണത്തിന്‍റെയും കഥ
അടുത്തടുത്ത ദിവസങ്ങളിലായി കൊച്ചിയിൽ നടന്ന രണ്ടു മോഷണങ്ങൾക്കു പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താൻ പോലീസ് നടത്തിയ അന്വേഷണം ഏറെ പ്രശംസനീയം. മറ്റൊരു നാട്ടിൽ ദിവസങ്ങൾ നീണ്ട അന്വേഷണത്തിനിടെ പ്രതികളിൽ ചിലർ പിടിയിലായതു പോലീസിന്‍റെ തൊപ്പിയിലെ പൊൻതൂവലുകളിൽ ഒന്നായി. എറണാകുളം പുല്ലേപ്പടി പാലത്തിനു സമീപം ഇല്ലിമൂട്ടിൽ ഇ.കെ. ഇസ്മയിലിന്‍റെ വീട്ടിൽ കഴിഞ്ഞ ഡിസംബർ 15ന് പുലർച്ചെയും തൃപ്പൂണിത്തുറ എസ്എംപി കോളനി റോഡിൽ നന്ദപ്പിള്ളി ആനന്ദകുമാറിന്‍റെ വീട്ടിൽ പിറ്റേന്നുമാണു മോഷണം നടന്നത്. പുല്ലേപ്പടിയിൽനിന്നു ഗൃഹനാഥയുടെ മാലയും വളയുമടക്കം അഞ്ചുപവൻ സ്വർണം മോഷണം പോയപ്പോൾ തൃപ്പൂണിത്തുറയിൽനിന്ന് 54 പവനും 20,000 രൂപയും മൊബൈൽ ഫോണുകളും മോഷണം പോയി. വീടും പരിസരവും അരിച്ചുപെറുക്കിയ പോലീസ് അന്വേഷണത്തിനായി പ്രത്യേക സംഘത്തെതന്നെ നിയമിച്ചു.

സൈബർ സെല്ലിന്‍റെ സഹായത്തോടെ നടത്തിയ അന്വേഷണം വഴിത്തിരിവായപ്പോൾ മോഷണ സംഘവും മോഷണം നടത്തിയ രീതികളും ഇതുവരെയും ആരും കേൾക്കാത്ത തരത്തിലുള്ളവയും. പോലീസിന്‍റെ നിശ്ചയദാർഢ്യവും കഴിവുമാണു പ്രതികളെ കുടുക്കാൻ സഹായകമായത്. മോഷണത്തിനു പിന്നിൽ ഉത്തരേന്ത്യൻ സംഘമാണെന്നു വ്യക്തമായതോടെ പോലീസ് അന്വേഷണം കേരളത്തിനു പുറത്തേക്കു വ്യാപിപ്പിച്ചു. അന്വേഷണമാരംഭിച്ചതിനു പിന്നാലെ കവർച്ച സംഘമെന്നു സംശയിക്കുന്നവരുടെ സിസിടിവി ദൃശ്യങ്ങൾ നഗരത്തിലെ തിയറ്ററിൽനിന്നു ലഭിച്ചതും അന്വേഷണത്തിൽ മറ്റൊരു വഴിത്തിരിവായി. കവർച്ചയ്ക്കു പിന്നിൽ 11 അംഗ സംഘമാണെന്നു പോലീസ് ഇതോടെ സ്ഥിരീകരിച്ചു.

പുല്ലേപ്പടിയിലെ കവർച്ച 15ന് പുലർച്ചെ

ഇസ്മയിലിന്‍റെ വീട്ടിൽ മാരകായുധങ്ങളുമായി പുലർച്ചെ അതിക്രമിച്ചു കയറിയ നാലംഗ സംഘം അദ്ദേഹത്തിന്‍റെ ഭാര്യ സൈനബയുടെ മാലയും വളയുമടക്കം അഞ്ചുപവൻ സ്വർണം കവർന്നിരുന്നു. വീട്ടുകാരെ മുഴുവൻ ഭീഷണിയുടെ മുനയിൽ നിർത്തിയശേഷമായിരുന്നു കവർച്ച. പോലീസ് അന്വേഷണത്തിൽ വീട്ടുവളപ്പിൽനിന്നു നാടൻ തോക്കിന്‍റെ തിര കണ്ടെടുത്തിരുന്നു. വീടിന്‍റെ മുൻഭാഗത്തെ ജനൽക്കന്പി കന്പിപ്പാരയുപയോഗിച്ചു വളച്ചാണു കവർച്ചാ സംഘം വീടിനുള്ളിൽ കടന്നത്. ഈ സമയം സൈനബ അടുക്കളയിലും ഇസ്മയിൽ ശുചിമുറിയിലുമായിരുന്നു. കൈയിൽ കന്പിപ്പാരയുമായാണു സംഘം ഇവരെ സമീപിച്ചത്. സ്വർണാഭരണങ്ങൾ ഉൗരിയെടുക്കുന്നതിനിടെയുണ്ടായ പിടിവലിയിൽ സൈനബയുടെ കൈയ്ക്കു പരുക്കേൽക്കുകയും ചെയ്തു.

ശബ്ദം കേട്ടു മുകൾ നിലയിൽനിന്നു ഡ്രൈവർ എത്തിയെങ്കിലും കവർച്ചാസംഘം ഭീഷണിപ്പെടുത്തി പിന്തിരിപ്പിച്ചു. ഇസ്മയിലിന്‍റെ മരുമകളും കൊച്ചുമക്കളും വീട്ടിലുണ്ടായിരുന്നെങ്കിലും ഭയം കാരണം ഇവരും പുറത്തേക്കു വന്നില്ല. വയോധികരായ ഇസ്മയിലും ഭാര്യയും മാത്രമേ വീട്ടിലുള്ളൂവെന്ന ധാരണയിലാണു കവർച്ചാസംഘം എത്തിയത്. വീട്ടിൽ കൂടുതൽ ആളുകളുണ്ടെന്നു മനസിലായതോടെ കിട്ടിയ സ്വർണവുമായി ഇവർ കടക്കുകയായിരുന്നു. കഴുത്തിൽ ചുറ്റിയിരുന്ന ഷാൾ കൊണ്ട് ഇവർ മുഖം മറച്ചിരുന്നു.

പിറ്റേന്ന് തൃപ്പൂണിത്തുറയിലും മോഷണം

തൃപ്പൂണിത്തുറ എസ്എംപി കോളനി റോഡിൽ നന്ദപ്പിള്ളി ആനന്ദകുമാറിന്‍റെ വീട്ടിൽ കവർച്ച നടത്തിയ സംഘത്തിന്‍റെ ആക്രമണത്തിൽ ഗൃഹനാഥൻ ഉൾപ്പെടെ അഞ്ചു പേർക്കാണു പരുക്കേറ്റത്. 54 പവനും 20,000 രൂപയും മൊബൈൽ ഫോണുകളും ഇവിടെനിന്ന് കവർന്നു. മാരകായുധങ്ങൾ കാണിച്ചു വീട്ടുകാരെ ബന്ദികളാക്കിയാണു പുലർച്ചെ രണ്ടു മണിയോടെ കവർച്ച നടത്തിയത്. 11 പേരടങ്ങുന്ന ഉത്തരേന്ത്യൻ സംഘടിത കുറ്റവാളി സംഘമാണു കവർച്ച നടത്തിയതെന്നായിരുന്നു പോലീസിന്‍റെ പ്രാഥമിക നിഗമനം.

വീടിന്‍റെ മുൻഭാഗത്തെ ജനലിന്‍റെ ഗ്രിൽ പിഴുതു മാറ്റിയാണു കവർച്ചക്കാർ അകത്തു കടന്നത്. ആനന്ദകുമാറിനെയും അമ്മ സ്വർണമ്മയെയും ഭാര്യ ഷാരി, മക്കൾ ദീപക്, രൂപക് എന്നിവരെയും വീടിന്‍റെ കുളിമുറിയടക്കം ഓരോ മുറിയിലായി കെട്ടിയിട്ട നിലയിൽ കണ്ടെത്തി. മൂന്നു മണിക്കൂറോളം വീട് അരിച്ചുപെറുക്കിയ കവർച്ചസംഘം അഞ്ചോടെ പുറത്തു പോയപ്പോഴാണ്, ഇളയ മകൻ രൂപക് മുഖത്ത് ഒട്ടിച്ചിരുന്ന പ്ലാസ്റ്റർ അടർത്തിമാറ്റി ഒച്ചവച്ച് അയൽവാസികളെ വിവരമറിയിച്ചത്. സമീപവാസി ഇവരെ രക്ഷപ്പെടുത്തി പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

പോലീസിന്‍റെ കണ്ടെത്തൽ

ഓരോ ദിവസത്തെ ഇടവേളയിൽ നടന്ന ഈ മോഷണങ്ങൾ സുരക്ഷാ സംബന്ധമായ ഒട്ടേറെ ചോദ്യങ്ങൾക്കു കാരണമായിരുന്നു. കവർച്ചകൾ ഏറെ സമാനതകളുള്ളതായിരുന്നു. സമീപവാസികളും വീട്ടുകാരും നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇരുസ്ഥലത്തെയും മോഷണങ്ങൾ ഒരേ സ്വഭാവമുള്ളതാണെന്നു പോലീസ് കണ്ടെത്തിയത്. മോഷണം നടന്ന പുല്ലേപ്പടിയിലെയും തൃപ്പൂണിത്തുറയിലെയും വീടുകൾ തമ്മിൽ റെയിൽവേ ട്രാക്കുമായി വളരെ അടുത്താണ്. രണ്ടു സ്ഥലത്തും കവർച്ച നടത്തിയതു വീടിന്‍റെ ജനൽ ഗ്രില്ലുകൾ പിഴുതുമാറ്റിയാണ്. ഇരു സ്ഥലത്തും വീട്ടിലുള്ളവരെ ഭീഷണിപ്പെടുത്തിയായിരുന്നു കവർച്ച.


മാരകമല്ലാത്ത ആയുധങ്ങൾകൊണ്ടാണ് ഇരകളെ ആക്രമിച്ചത്. തൃപ്പൂണിത്തുറയിൽ ഗൃഹനാഥനെ മരക്കന്പുകൊണ്ടു തലയ്ക്കടിച്ചു പരുക്കേൽപിച്ചു. പുല്ലേപ്പടിയിൽ പാര കാണിച്ചു ഭീഷണിപ്പെടുത്തി നിശബ്ദരാക്കി. പുല്ലേപ്പടിയിൽ നാടൻ തോക്കിന്‍റെ തിര പ്രതികൾ അവശേഷിപ്പിച്ചു. തൃപ്പൂണിത്തുറയിൽ പ്രതികൾ ഗേറ്റിൽനിന്ന് അറുത്തെടുത്ത കന്പിക്കഷണവും ആഭരണങ്ങൾ മുറിച്ചെടുക്കുന്ന കട്ടിംഗ് പ്ലെയറും ഉപേക്ഷിച്ചു.

രണ്ടിടത്തും സ്വർണാഭരണങ്ങൾക്കാണു കവർച്ചക്കാർ പ്രാധാന്യം കൊടുത്തത്. ഇതെല്ലാം കണക്കിലെടുത്ത പോലീസ് കവർച്ചക്കാർ ഇതര സംസ്ഥാനത്തുനിന്നുള്ളവരാണെന്ന് ഉറപ്പാക്കി. വിവിധ സിഐമാരുടെ നേതൃത്വത്തിൽ വിവിധ സംഘങ്ങളായി തിരിഞ്ഞായിരുന്നു പിന്നീട് അന്വേഷണം. സൈബർ സെല്ലിന്‍റെ നേതൃത്വത്തിൽ ലക്ഷക്കണക്കിനു ഫോണ്‍ കോളുകളുടെ പരിശോധനയും പുരോഗമിച്ചു. പ്രതികളുടേതെന്നു സംശയിക്കുന്നവരുടെ ഫോണ്‍ കോളുകൾ കണ്ടെത്തിയതു ദിവസങ്ങൾ കഴിഞ്ഞിട്ടാണ്. ഇതു കണ്ടെത്തിയതോടെ അന്വേഷണത്തിന്‍റെ വേഗം കൂട്ടാൻ അന്വേഷണ സംഘത്തിനു കഴിഞ്ഞു. പ്രതികൾ കേരളംവിട്ടെന്നു മനസിലാക്കിയ ഉന്നത പോലീസ് ഉദ്യോഗസ്ഥർ കൊച്ചി സെൻട്രൽ സിഐ എ. അനന്തലാലിന്‍റെ നേതൃത്വത്തിൽ ഒരു സംഘത്തെ കേരളത്തിനു പുറത്തേക്കയച്ചു. സംഘം പോയത് എവിടേക്കെന്നു വ്യക്തമാക്കാതെ രഹസ്യമാക്കിവയ്ക്കാൻ പോലീസ് ശ്രദ്ധിച്ചു. പിന്നീട് മറ്റൊരു സംഘത്തെക്കൂടി അന്വേഷണത്തിനായി കേരളത്തിനു പുറത്തേയ്ക്കയച്ചു. വ്യക്തമായ പദ്ധതികളോടെയായിരുന്നു പോലീസിന്‍റെ അന്വേഷണം. സൈബർ സെൽ നടത്തിയ അന്വേഷണത്തിൽ പ്രതികൾ ബംഗാൾ, ഡൽഹി ഉൾപ്പെടെ വിവിധ സ്ഥലങ്ങളിലായി ഉണ്ടന്നു മനസിലാക്കുകയായിരുന്നു. ഇതിനിടെ സെൻട്രൽ സിഐ കൊച്ചിയിൽ തിരികെയെത്തി. പിന്നീടാണു പള്ളുരുത്തി സിഐ കെ.ജി. അനീഷ്, ഹിൽപാലസ് സിഐ പി.എസ്. ഷിജു എന്നിവരുടെ സംഘം വിവിധ സ്ഥലങ്ങളിൽ തുടരുകയാണെന്ന വിവരംതന്നെ പുറത്തായത്.

മൂന്നാഴ്ച നീണ്ട അന്വേഷണം; മൂന്നു പ്രതികൾ പിടിയിൽ

മൂന്നാഴ്ച നീണ്ട സമഗ്രമായ അന്വേഷണത്തിനൊടുവിൽ ഡൽഹിയിൽനിന്നും കഴിഞ്ഞ പത്തിനാണു മൂന്നംഗ സംഘം പിടിയിലാകുന്നത്. ബിഹാർ സ്വദേശി ഷെഹ്ഷാദ്, ബംഗ്ലാദേശികളായ അർഷാദ്, റോണി എന്നിവരെ പള്ളുരുത്തി സിഐയുടെ നേതൃത്വത്തിയുള്ള സംഘം അതിസാഹസികമായാണു പിടികൂടിയത്.

കേരള-ഡൽഹി പോലീസിന്‍റെ സംയുക്ത ഓപ്പറേഷനിലാണു പ്രതികൾ പിടിയിലായത്. ഡൽഹി ദിൽഷാദ് ഗാർഡനിലെ ഹൗസിംഗ് കോളനിക്കു സമീപമുള്ള ചേരിപ്രദേശത്തുനിന്നുമാണു പ്രതികളെ പിടികൂടാൻ സാധിച്ചത്. അർഷാദിനെയാണു പോലീസ് ആദ്യം പിടികൂടിയത്. ഇയാളിൽനിന്നു കിട്ടിയ വിവരങ്ങളെ തുടർന്നു ഷെഹ്ഷാദും റോണിയും അറസ്റ്റിലാകുകയായിരുന്നു. പ്രതികൾ താമസിച്ചിരുന്ന ഈ പ്രദേശം കൊള്ളക്കാരുടെ സങ്കേതമാണെന്ന് അന്വേഷണ സംഘം വ്യക്തമാക്കുന്നു. ഇവിടെ പുറത്തുനിന്ന് ആർക്കും അകത്തേക്കു പ്രവേശനമില്ല.

ഡൽഹി പോലീസുപോലും പ്രവേശിക്കാൻ ഭയക്കുന്ന ഇവിടെ ഏഴു ദിവസമാണു പള്ളുരുത്തി സിഐ കെ.ജി. അനീഷിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പ്രതികൾക്കായി വലവിരിച്ച് കാത്തുകിടന്നത്. ഒരു ഫോട്ടോ മാത്രമായിരുന്നു പ്രതികളുടേതെന്നു തിരിച്ചറിയാൻ പോലീസിന്‍റെ കൈവശമുണ്ടായിരുന്നത്. ചേരിക്കുള്ളിൽനിന്ന് ആരെങ്കിലും പുറത്തെത്തിയാൽ ഈ ഫോട്ടോ നോക്കിയായിരുന്നു പ്രതിയാണോയെന്നു ഉറപ്പ് വരുത്തിയിരുന്നത്.

ബംഗ്ലാദേശികൾ ഉൾപ്പെടെയുള്ള തസ്കര സംഘം തന്പടിച്ചിരിക്കുന്ന കോളനിയാണിത്. പുറത്തുകാത്തുകിടന്ന പോലീസ് സംഘം അർഷാദിനെയാണ് ആദ്യം പിടികൂടിയത്. കോളനിക്കു പുറത്തെത്തിയ അർഷാദിനെ ഡൽഹി പോലീസ് ഉൾപ്പെടെയുള്ള സംഘം പിടികൂടുകയായിരുന്നു.

അർഷാദിനെ കസ്റ്റഡിയിലെടുത്ത വിവരമറിഞ്ഞ കോളനി നിവാസികൾ പോലീസ് സംഘത്തെ വളയുകയും അധികൃതർക്കുനേരെ ആക്രമണം അഴിച്ചുവിടുകയും ചെയ്തു. കല്ലും മണ്ണും ഉപയോഗിച്ച് പോലീസിനുനേരെ എറിഞ്ഞ കോളനിക്കാർ അധികൃതർ ഉള്ളിലേക്കു കയറുന്നതു തടഞ്ഞു.

കോളനിക്കുള്ളിൽ പ്രവേശിക്കാൻ അധികൃതർക്കു സാധിക്കുമായിരുന്നില്ല. കൊള്ളക്കാരുടെ സംഘത്തിന്‍റെ ആക്രമണം പ്രതീക്ഷിച്ചായിരുന്നു പോലീസിന്‍റെ നീക്കം. ഡൽഹി പോലീസാണു സഹായത്തിനായി കൂടെയുണ്ടായിരുന്നത്. ഡൽഹി പോലീസ് തോക്ക് ചൂണ്ടിയാണു കസ്റ്റഡിയിലെടുത്ത അർഷാദിനെയുമായി സംഘം മടങ്ങിയത്.

ഇതിനിടെ കല്ലേറുകൊണ്ടു പ്രതിയായ അർഷാദിന്‍റെ ചെവിയ്ക്കു പരിക്കേൽക്കുകയും ചെയ്തു. അർഷാദിനെ ചോദ്യം ചെയ്തതിൽ നിന്നുമാണ് രണ്ടു പ്രതികൾകൂടി പ്രദേശത്തുള്ളതായി വിവരം ലഭിച്ചത്.

ഇതോടെ അന്നേ ദിവസം വൈകിട്ടോടെ ഡൽഹി പോലീസിന്‍റെയും ക്രൈംബ്രാഞ്ചിന്‍റെയും കൂടുതൽ സംഘങ്ങളുടെ സഹായത്തോടെ കോളനിക്കുള്ളിൽ പ്രവേശിക്കുകയും മറ്റു പ്രതികളായ റോണിയെയും ഷെഹ്ഷാദിനെയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. പ്രതികളെ കൊച്ചിയിലെത്തിച്ചു കേസിലെ തുടർ നടപടികൾ സ്വീകരിച്ചുവരുന്ന പോലീസ് മറ്റു പ്രതികളെ പിടികൂടുന്നതിനുള്ള ഉൗർജിത ശ്രമവും നടത്തിവരികയാണ്.

റോബിൻ ജോർജ്