Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
അമിതമദ്യപാനം ജീവനെടുത്തു
പാതവക്കിലെ പ്ലാസ്റ്റിക് ബാഗിൽ പൊതിഞ്ഞു കെട്ടിയ ശിരസ്സൊഴികെയുള്ള ശരീരഭാഗങ്ങൾ ആരുടേതെന്ന് തിരിച്ചറിഞ്ഞത് പന്ത്രണ്ട് വർഷത്തിനു ശേഷം. അധികം വൈകാതെ പ്രതികളും പോലീസ് പിടിയിലായി. ഇരുട്ടിൽ തപ്പുകയായിരുന്ന ഈ കേസ് തെളിയിക്കപ്പെട്ടതോടെ മുംബൈ എംആർഎ മാർഗ് പോലീസിന്റെ തൊപ്പിയിൽ, അതൊരു പൊൻതൂവലായി. വർഷങ്ങൾ നീണ്ട ഒരു തലവേദനയ്ക്ക് പരിഹാരമായി എന്നതാകും പോലീസിനെ സംബന്ധിച്ചിടത്തോളം കൂടുതൽ ഉചിതമായ വിശേഷണം.
മേയ്മാസ പുലരിയിൽ
2006 മേയ് 14... നാഗപാഡയിലെ ക്രോസ് റോഡിന് അരികിലുള്ള മസ്താൻ തലാവോയിലാണ് ആ പ്ലാസ്റ്റിക് ബാഗ് കാണപ്പെട്ടത്. ആളുകൾ വിവരം പോലീസിനെ അറിയിച്ചു. തുറന്നു നോക്കിയപ്പോൾ വെട്ടിമുറിച്ച ശരീരാവശിഷ്ടങ്ങൾ. പുരുഷന്റെ ശരീരമാണ്. പക്ഷെ, ശിരസില്ല. അഴുകിത്തുടങ്ങിയ നിലയിലുമായിരുന്നു. ജെജെ മാർഗ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. മരണമടഞ്ഞ ഈ വ്യക്തിയെ തിരിച്ചറിയുക എന്നതായിരുന്നു പോലീസിന്റെ ആദ്യ കടന്പ.
സൂചന 12 വർഷങ്ങൾക്കു ശേഷം
പോലീസ് വ്യാപകമായ അന്വേഷണം നടത്തിയെങ്കിലും യാതൊരു തെളിവും ലഭിച്ചില്ല. അങ്ങനെയിരിക്കെയാണ് മുംബൈ എംആർഎ മാർഗ് പോലീസ് ഉദ്യോഗസ്ഥർക്ക് ഈയിടെ ഒരു ചെറിയ വിവരം അറിയാനായത്. 12 വർഷങ്ങൾക്കു മുന്‍പ് ഒരു കൊലപാതകം നടന്നുവെന്നും ആ സംഭവത്തിൽ രണ്ടു വസ്ത്രവ്യാപാരികൾക്ക് നിർണായക പങ്ക് ഉണ്ടായിരുന്നുവെന്നുമാണ് പോലീസിന് കിട്ടിയ സൂചന. എന്നാൽ തങ്ങളുടെ അതിർത്തിയിൽ 12 വർഷത്തിനുള്ളിൽ ഒരു കൊലപാതകം നടന്നിട്ടില്ലെന്ന് അവർക്ക് അറിയാമായിരുന്നു. എന്തായാലും, അതിനെക്കുറിച്ച് അന്വേഷിക്കാൻ തന്നെ പോലീസ് തീരുമാനിച്ചു. ദക്ഷിണ മുംബൈയിൽ അത്തരമൊരു കൊലപാതകം അരങ്ങേറിയിട്ടുണ്ടോ എന്ന് പോലീസ് ഉടനെ അന്വേഷിച്ചു. തലയില്ലാത്ത ഉടൽ കണ്ടെത്തിയ നാഗപാഡ ദക്ഷിണ മുംബൈയിലാണ്. പോലീസ് റെക്കോർഡുകൾ പരിശോധിക്കവെ, നാഗപാഡയിലെ മസ്താൻ തലാവോയിൽ 2006- ൽ തലയില്ലാത്ത ഉടൽ കണ്ടെത്തിയ കേസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടു. മൃതദേഹം ആരുടെതെന്ന് തിരിച്ചറിയപ്പെടാതിരുന്ന സാഹചര്യത്തിൽ ജെജെ മാർഗ് പോലീസ് ഏറെക്കുറെ അന്വേഷണം അവസാനിപ്പിച്ച മട്ടിലായിരുന്നു. തങ്ങൾക്ക് കിട്ടിയ വിവരങ്ങളുടെയും ഈ പോലീസ് റെക്കോർഡുകളുടെയും അടിസ്ഥാനത്തിൽ കേസ് കാര്യക്ഷമമായി പുനരന്വേഷിക്കാൻ എംആർഎ മാർഗ് പോലീസ് നിശ്ചയിച്ചു. അതിനായി ഒരു സ്പെഷൽ സ്ക്വാഡ് രൂപീകരിച്ചു. ആ പരിസരത്തെ വസ്ത്രവ്യാപാരികളെ ലക്ഷ്യമിട്ട് പോലീസ് അന്വേഷണത്തിന് തുടക്കമിട്ടു. പഴയ വസ്ത്രങ്ങൾ കച്ചവടം നടത്തുന്ന ചിന്ദിഗല്ലിയിലെ ഭേന്ദി ബസാറിൽ ദിവസവും വന്നുപോകുന്നത് ആയിരക്കണക്കിന് വ്യാപാരികളാണ്. രാവിലെ നാലു മുതൽ ഒന്‍പതുവരെയാണ് ബസാറിലെ വ്യാപാര സമയം. ബസാറിൽ നിന്നും വാങ്ങുന്ന തുണികളുമായി വ്യാപാരികൾ വീടുവീടാന്തരം കയറിയിറങ്ങിയാണ് വിൽപ്പന നടത്തുന്നത്. ഏകദേശം അഞ്ഞൂറോളം വ്യാപാരികളെ അന്വേഷണ സംഘം ചോദ്യം ചെയ്തു. അക്കൂട്ടത്തിൽ രണ്ടു പേരുടെ പെരുമാറ്റത്തിലും മറ്റും പോലീസിന് സംശയമുണ്ടായി. രണ്ടുപേരെയും വിശദമായി ചോദ്യം ചെയ്തതോടെ പന്ത്രണ്ടു വർഷം മുന്‍പ് അരങ്ങേറിയ ഒരു കൊലപാതകത്തിന്റെ ചുരുൾ അഴിഞ്ഞു.
വസ്ത്രവ്യാപാരികൾ വാടക കൊലയാളികൾ
ഫിർസാത്ത് അലി ഷാ (48), ഇർഷാദ് അലി ഷാ (43) എന്നിവരെയാണ് പോലീസ് സംശയത്തിന്റെ നിഴലിൽ കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തത്. 12 വർഷങ്ങൾക്കു മുന്‍പ് തങ്ങൾ നടത്തിയ ഒരു കൊലപാതകത്തെക്കുറിച്ച് അവർ പോലീസിന് മൊഴി നൽകി. തുടർന്ന് നാഗപാഡ സ്വദേശിനിയായ ബൻസിബെൻ ഖാർവ (60) എന്ന സ്ത്രീയെ അന്വേഷണ സംഘം ചോദ്യം ചെയ്തു. അവരുടെ ഭർത്താവിനെപ്പറ്റി തിരക്കിയപ്പോൾ 12 വർഷം മുന്‍പ് കാണാതായി എന്നായിരുന്നു മറുപടി. പോലീസിൽ അക്കാര്യം പരാതിപ്പെട്ടിട്ടുണ്ടെന്നും ഇതുവരെയും അദ്ദേഹത്തെക്കുറിച്ച് ഒരു വിവരവുമില്ലെന്നും ബൻസിബെൻ കൂട്ടിച്ചേർത്തു. ഫർസാത്തിന്റെയും ഇർഷാദിന്റെയും മൊഴികൾ മുഖവിലയ്ക്കെടുത്ത പോലീസ് ബൻസിബെനെ വീണ്ടും ചോദ്യം ചെയ്തപ്പോൾ ആ വൃദ്ധ കുറ്റം സമ്മതിച്ചു. ചിന്ദി ഗല്ലിയിലെ ബസാറിൽ പഴയ തുണികൾ വിൽക്കുന്നവരായിരുന്നു ബൻസിബെനും ഭർത്താവ് കിസാൻ ഖാർവയും. കുടുംബത്തിനു വേണ്ടി കഷ്ടപ്പെടുന്ന ബൻസിബെനിന്റെ ദു:ഖം ഭർത്താവിന്റെ അനിയന്ത്രിതമായ മദ്യപാനമായിരുന്നു. പലപ്പോഴും ലഹരി മൂത്ത് വീട്ടിലെത്തി ഭാര്യയെയും മക്കളെയും ക്രൂരമായി മർദ്ദിക്കുകയും പതിവാണ്. തന്നെയും മക്കളെയും ഓർത്ത് മദ്യപാനം നിർത്തണമെന്ന് പല തവണ ബൻസിബെൻ ഭർത്താവിനോട് അപേക്ഷിച്ചിട്ടുണ്ട്. നിർദ്ദാക്ഷിണ്യമായ തല്ലും ചവിട്ടുമൊക്കെയായിരുന്നു പ്രതിഫലം. തീരെ സഹിക്കാൻ വയ്യാതായപ്പോഴാണ് ബൻസിബെൻ ആ തീരുമാനം കൈക്കൊണ്ടത്. ബസാറിലെ പരിചയക്കാരായ ഫർസാത്തിനോടും ഇർഷാദിനോടും തന്റെ ജീവിതത്തിലെ ഈ ബുദ്ധിമുട്ട് വിവരിച്ച ബൻസിബെൻ അവരുടെ സഹായം തേടി. കിസാനെ നിശബ്ദനാക്കാനുള്ള ദൗത്യം അവർ ഏറ്റെടുത്തു. കാര്യങ്ങളെല്ലാം ഭംഗിയായി കലാശിച്ചാൽ രണ്ടു ലക്ഷം രൂപയും ബൻസിബെൻ വാഗ്ദാനം ചെയ്തു. കിസാനെ കൊന്നതിന് ശേഷം ശരീരം പല കഷണങ്ങളാക്കി. അതിനൊരു കാരണവുമുണ്ട്. കിസാന്റെ ശരീരത്തിൽ അങ്ങിങ്ങ് പച്ചകുത്തിയിരുന്നു. മൃതദേഹം ആരുടേതെന്ന് തിരിച്ചറിയാൻ ഈ അടയാളങ്ങൾ പോലീസിനെ സഹായിക്കുമെന്ന് ഫർസാത്തും ഇർഷാദും കണക്കുകൂട്ടി. ശിരസ് മുറിച്ചു മാറ്റിയതിനോടൊപ്പം ശരീരം കഷണങ്ങളാക്കിയതിനും പിറകിൽ മൃതദേഹം തിരിച്ചറിയപ്പെടരുതെന്ന ഉദ്ദേശ്യം കൂടിയുണ്ടായിരുന്നു. ഫർസാത്തിന്റെയും ഇർഷാദിന്റെയും ആദ്യത്തെ കൊലപാതകമല്ല ഇതെന്നും പോലീസ് പറഞ്ഞു.
1996 -ൽ ഡൽഹിയിൽ ഒരു സഹപ്രവർത്തകനെ ഇരുവരും ചേർന്ന് വകവരുത്തി. അന്ന് പോലീസ് പിടിയിലായെങ്കിലും ജാമ്യത്തിലിറങ്ങിപ്പോൾ അവിടുന്ന് മുങ്ങി. മുംബൈയിലെ ഒളിവുജീവിതത്തിനിടയിലാണ് തുണിക്കച്ചവടം നടത്തിപ്പോന്നത്. ബൻസിബെനെയും ഫർസാത്തിനെയും ഇർഷാദിനെയും അറസ്റ്റ് ചെയ്ത എംആർഎ മാർഗ് പോലീസ്, അവരെ കഴിഞ്ഞ ദിവസം ജെജെ മാർഗ് പോലീസിന് കൈമാറി.
ഗിരീഷ് പരുത്തിമഠം
രാജ്യത്തെ ഞെട്ടിച്ച ചില തോൽവികൾ
ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കെ എല്ലാവരും ആരു ജയിക്കും ആരു തോൽ
തീ പടരുന്ന ‘തരിശ് ഭൂമി’
കച്ചത്തീവ്വ് എന്ന പേരിന്റെ അർഥം തരിശ് ഭൂമി എന്നാണ്. എന്നാൽ ഇന്ന് അത് വെറുമൊരു
പാമ്പുകളുടെ പ്രിയപ്പെട്ട രക്ഷക; പുലിയാണ് വിദ്യ രാജു
വിദ്യ രാജുവിന്റെ ഫോണിലേക്ക് വാര്‍ത്തയ്ക്കായി വിളിച്ചപ്പോള്‍ ആദ്യം ചോദിച്ചത് "എവ
ഒരു മുയ്യം മോഡൽ കൃഷിക്കഥ
ഇതരസംസ്ഥാനങ്ങളിൽനിന്നു വരുന്ന വിഷം കലർന്ന പച്ചക്കറികൾ തങ്ങളുടെ വീട്ടിലേക്
പരാജയ പരന്പരകളിൽ തളരാതെ; ഒരു കെഎഫ്സി വിജയഗാഥ
ലോകമെന്പാടുമുള്ള ഭക്ഷണപ്രേമികൾക്ക് സുപരിചിതമാണ് കെഎഫ്സി (കെന്റക്കി ഫ്രൈഡ് ച
ഒരു അതികായന്റെ പതനം!
ഒന്നുമില്ലായ്മയിൽനിന്ന് കോടികളുടെ വ്യവസായം പടുത്തുയർത്തിയയാളാണ് ബി.ആർ. ഷെ
പാന്പൻ പാലത്തിനു പുതിയ ഭാവം
പുതിയ രൂപത്തിൽ അണിഞ്ഞൊരുങ്ങി പാമ്പൻ പാലം. കടലിന് മുകളിലൂടെയുള്ള ഇന്ത്യയിലെ
കാലുമാറൽ രാഷ്ട്രീയം അഥവാ; "ആയാറാം ഗയാറാം'
രാഷ്ട്രീയപ്പാർട്ടിക്കാരുടെ കാലുമാറ്റത്തിന് പൊതുവേയുള്ള പരിഹാസച്ചൊല്ലാണ് "ആയ
ഉള്ളു നിറയെ സംഗീതം
ഒന്നാം രാഗം പാടി
ഒന്നിനെ മാത്രം തേടി
വന്നുവല്ലോ ഇന്നലെ നീ
വടക്കുംനാഥ
മഹേഷിന്റെ ‘ഉൾക്കാഴ്ച'
അർപ്പണബോധത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും ഉത്തമ മാതൃകയാണ് കോട്ടയം പാലാ
ചരിത്രം ഈ ക്ഷേത്രം
ശ്രീരാമന്റെ ജന്മസ്ഥലമായി കണക്കാക്കുന്ന ഹിന്ദുക്കളുടെ പുണ്യഭൂമിയാണ് അയോധ്യ.
പാർഥസാരഥിയും ഗാനഗന്ധർവനും
വർഷങ്ങൾക്കു മുന്‍പാണ്, അന്ന് ഗുരുവായൂർ ക്ഷേത്രത്തിനു സമീപമുള്ള ചെറിയ പാർഥസാര
ടെക്നോക്രാറ്റില്നിന്ന് കര്ഷകനേതാവിലേക്ക്
പി.കെ. രാംദാസ് എന്ന വന്മരം വീണപ്പോള്‍ ഇനി ആര് എന്ന് ചോദിച്ചതുപോലെയായിരുന്നു അ
മരുന്നുവാഴും മലൈ അഥവാ മരുത്വാമല
ജനങ്ങളാൽ സംരക്ഷിക്കപ്പെടുന്ന ഒരു മലയുണ്ട്, നമ്മുടെ അയൽ നാട്ടിൽ. കന്യാകുമാര
പൂരത്തിന്റെ നാട്ടിൽനിന്ന് ആനവണ്ടിയിൽ ഉല്ലാസയാത്രകൾ
ക്രിസ്മസ് അവധിക്കാലം വരാൻ പോവുകയല്ലേ, ഇത്തവണ എന്താ പരിപാടി, എവിടേക്കാണ് അടി
സിമ്മില്‍ കുടുങ്ങരുത്....! വ്യാജന്മാര് ഇനി റേഞ്ചിന് പുറത്ത്
കോഴിക്കോട്: ഒന്നിലധികം സിം കാര്‍ഡുകള്‍ ഉപയോഗിക്കുന്നവാണ് നമ്മളില്‍ പലരും.
പടക്കങ്ങൾ പൊട്ടാത്ത നാട്
പടക്കം മിക്കവർക്കും ഹരമാണ്. തമിഴ്നാട്ടിലാണെങ്കിൽ അത് വികാരവും. ദീപാവലി ഏറ്റ
പതിനെട്ടുകാരന്റെ കന്പനിക്ക് 100 കോടിയുടെ ആസ്തി
മുംബൈ നിവാസിയായ ഒരു പതിമൂന്നുകാരൻ തുടങ്ങിയ സംരംഭം ഇന്ന് ലോകശ്രദ്ധ ആകർഷിക്കു
വെൽക്കം ടു ശ്രീലങ്ക; ജലപാതകളിലൂടെ ലങ്കയിലെത്താം
കേരളത്തിന്റെ അതിർത്തിക്കപ്പുറത്ത് അകലെയല്ലാതെ സ്ഥിതി ചെയ്യുന്ന ശ്രീലങ്ക. ഒരു
അധ്യാപകരുടെ പാട്ട് കൂട്ടുകെട്ട്
കണ്ണൂർ സെന്റ് മൈക്കിൾസ് സ്കൂളിന്റെ സ്റ്റാഫ് റൂമിൽ എന്നും പാട്ടുകൾ തളംകെട്ടി നി
ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയെ തോല്പിച്ച സിന്ധ്യ
രണ്ടാം ഭാഗം
ജനസംഘം പിന്നീട് ബിജെപിയായി മാറിയപ്പോൾ പാർട്ടിക്ക് കാര്യ
രാഷ്ട്രീയത്തിൽ വാഴുന്ന ഗ്വാളിയോർ സിന്ധ്യമാർ
സ്വാതന്ത്ര്യാനന്തര കാലഘട്ടം മുതൽ ഇപ്പോഴും ഇന്ത്യൻ രാഷ്ട്രീയരംഗത്ത് ഏറെ സ്വാധീന
സജീവം സജ്ജീവ് ബാലകൃഷ്ണൻ
സീമ മോഹന്‍ലാല്‍
കൊച്ചി: നികുതിക്കണക്കുകളിലെ കൂട്ടലും കിഴിക്കലും പൂ
അപൂർവം ഈ സമരജീവിതം
കർക്കശക്കാരനായ പാർട്ടി നേതാവ് എന്ന നിലയിൽനിന്ന് ജനപ്രിയനായ രാഷ്ട്രീയനേതാ
പൊന്ത കാടുകെട്ടി
കോവിഡ് കാലത്തെ ഒരു നൻപകൽ നേരത്ത് മയക്കം വിട്ട് പുതിയ സ്വപ്നങ്ങളിലേക്ക് ഉണർ
അരിട്ടപ്പട്ടി പഞ്ചായത്ത് പ്രസിഡന്റ്, വയസ് 89
തമിഴ്നാട്ടിലെ അരിട്ടപ്പട്ടി പഞ്ചായത്തിലെ പ്രസിഡന്റായ 89കാരിയായ വീരമ്മാൾ അമ
തെരഞ്ഞെടുപ്പുഗോദയിലെ അതികായ ഗായത്രിദേവി
ഇന്ത്യൻ രാഷ്ട്രീയത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച വനിതയാണ് ഗായത്രീദേവി. ഇന്നത്തെ
മരുഭൂമിയെ പച്ചക്കറികൾ കൊണ്ട് പച്ച പുതപ്പിച്ച്...
നാളികേരത്തിന്റെ നാട്ടിലെനിക്കൊരു
നാഴിയിടങ്ങഴി മണ്ണുണ്ട്...
എന്ന പാ
വചസിലെ വായനാവസന്തം
രണ്ടാഴ്ച മുമ്പ് തിരുവനന്തപുരം പേരൂര്‍ക്കടയില്‍ ഒരു ഗൃഹപ്രവേശം നടന്നു. "വചസ്'
10 വർഷം 1,500 നാടക വേദികൾ, 20 വർഷം 75 സിനിമകൾ
പാട്യം ശ്രീനി എന്ന ശ്രീനിവാസനും നർത്തകൻ വിനീതിനും ശേഷം കണ്ണൂർ ജില്ലയിൽ നിന്ന്
കണ്ണീർപ്പാടങ്ങൾ വറ്റിച്ച വിപ്ലവകാരി
ഇന്ത്യയിൽ കൃഷിയെന്നത് അമേരിക്കയിലെയും ഓസ്ട്രേലിയയിലെയുംപോലെ കേവലമൊരു ഭക്ഷ്
ഇഡി എന്നാൽ ഇഡിയറ്റ് ഡെവിൾസ് എന്നല്ല നാരായണാ...
പണ്ട് ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന സിനിമ ഇറങ്ങിയതിനു ശേഷം കേരളത്തിലെ കേസായ
ചെറുശേരിയുടെ ചിറക്കൽ
കണ്ണൂരിന്റെ സാംസ്കാരിക പൈതൃകത്തില്‍ ചിറക്കല്‍ എന്നത് വലിയൊരേടാണ്. ഏഷ്യയിലെ
കാനാൻ ദേശക്കാർ നിർമിച്ച കമാനവും പടിപ്പുരയും കണ്ടെത്തി
ഇസ്രയേൽ: വടക്കൻ ഇസ്രയേലിൽ പുരാവസ്തു ഗവേഷകർ അടുത്തിടെ അതിശയകരമായ ഒരു കണ്
നൂറിന്റെ നിറവില്‍ കഥാപ്രസംഗം
സര്വകലകളുടേയും സമന്വയമായ കഥാപ്രസംഗമെന്ന കല നൂറിന്റെ നിറവിൽ. കുമാരനാശാ
അരീക്കൽ വെള്ളച്ചാട്ടത്തിൽ ആർത്തുല്ലസിക്കാം
എറണാകുളം ജില്ലയിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ് പിറവം പാമ്പാക്കുടയി
കൈക്കരുത്തിൽ ഉയരങ്ങളിലേക്ക്
കൊച്ചി: സ്കൂള്‍ പഠനകാലത്ത് പിറ്റി പിരീഡില്‍ കൂട്ടുകാരെല്ലാം ഓരോ കായികവിനോദങ
സത്യമോ മിഥ്യയോ?
അഗസ്ത്യമലനിരകളിലെ പാറയിടുക്കുകൾക്കിടയിലൂടെയും പുൽമേടുകളിലൂടെയും 'തുമ്പ
കൈയിലല്ല കാര്യം ചങ്കുറപ്പിലാണ്...
അഗസ്ത്യമലയുടെ അടിവാരത്തെ ശ്രീധരൻകാണിക്ക് കൈ കളില്ലെങ്കിലും ചങ്കുറപ്പ് ആവോ
കുഞ്ഞൂഞ്ഞ് അങ്ങനെ ‘കുഞ്ഞ്’ ആയി
ഉമ്മൻ ചാണ്ടിയുടെ പാതിമെയ്യായിനിന്ന് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ അഭിമ
പിന്നിട്ടത് കാല് നൂറ്റാണ്ട്; സിനിമാ വാര്‍ത്തയെഴുത്തിന്റെ അമരക്കാരനായി എ.എസ്. ദിനേശ്
പുതിയ ചിത്രങ്ങള്‍ തിയറ്ററുകളില്‍ എത്തുമ്പോള്‍ മിക്കപ്പോഴും അഭ്രപാളികളില്‍ തെ
എംടിയുടെ കൂടല്ലൂർ; കഥയുടെ ഇതിഹാസത്തിന് നവതി
എം.ടി. വാസുദേവൻ നായർ - മലയാള വായനക്കാരന്റെ നെഞ്ചിടിപ്പായ എംടി യുടെ പേരിനു മു
ജൂലൈയുടെ നഷ്ടം
""ഞാന്‍ എന്റെ പാട്ടുകളൊന്നും ടേപ്പ് റെക്കോര്‍ഡില്‍ ഇട്ടു കേള്‍ക്കാറേയില്ല. കാറില
സജീവ് ഡോക്ടർ കഥയെഴുതുകയാണ്...
തൃശൂർ: പ്രിസ്ക്രിപ്ഷൻ എഴുതുന്ന കൈവിരൽത്തുമ്പിൽ നിന്നും കഥയും കവിതയും മനോഹരമാ
പോലീസ് കര്ഷകന്
നീതി നിര്‍വഹണത്തിനൊപ്പം കൃഷിയില്‍ നൂറുമേനി വിളയിക്കാനും തനിക്ക് കഴിയുമെന്ന്
അമേരിക്കയിൽ വെന്നിക്കൊടി പാറിച്ച് ഐപിഎസ് ദന്പതികൾ
ലോകത്തിലെ ഏറ്റവും കഠിനവും ബുദ്ധിമുട്ടുമുള്ള മത്സര ഇനമായ അമേരിക്കയിലെ അയണ്‍
തൊണ്ണൂറ്റിരണ്ടിലും കവിതയുടെ ബാധയൊഴിയാതെ...
കവി ഭരതന്നൂർ ശിവരാജൻ ഇപ്പോഴും എഴുത്തിന്റെ തിരക്കിലാണ്. പ്രായം തൊണ്ണൂറ്റിരണ്ട
സൂര്യതേജസിന്റെ പ്രഭ
മാവേലിക്കര ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ്
സൂര്യചൈതന്യത്തിന്റെ 45 വർഷങ്ങൾ
നടരാജ കൃഷ്ണമൂർത്തി അല്ലെങ്കിൽ എൻ. കൃഷ്ണമൂർത്തി എന്നു പറഞ്ഞാൽ അധികമാരും തിരി
പാണ്ടിപ്പത്ത് സാഹസികരുടെ മലനിരകൾ
പാണ്ടിപ്പത്ത്, സാഹസികര്‍ ഇഷ്ടപ്പെടുന്ന വനം! പ്രകൃതിരമണീയമായ, സഞ്ചാരികള്‍ക്ക
നാലായിരം അമ്മമാരുടെ മെഗാ റന്പാൻ പാട്ട്: ലോകചരിത്രത്തിൽ ഇടംനേടി പാലയൂർ
പാലയൂർ: മാർതോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 19
കുറഞ്ഞ ചെലവില്‍ കുട്ടനാടിന്റെ കായൽക്കാഴ്ചകൾ
കുറഞ്ഞ ചെലവില്‍ കുട്ടനാടിന്റെ കായല്‍ക്കാഴ്ചകളും പ്രകൃതി സൗന്ദര്യവും ആസ്വദിച്
രാഷ്ട്രീയജീവിതത്തിൽ അക്ഷരത്തെറ്റ് ഉണ്ടാക്കാത്ത നേതാവ്
കടുത്ത മുഖഭാവമാണ്, കനത്ത ശബ്ദമാണ്, കർക്കശക്കാരനാണ്, തുറന്നൊരു ചിരി വളരെ അ
വരവൂർ ഗോൾഡ് : മണ്ണിൽ വിളയുന്ന സ്വർണം
വരവൂരിലെ സ്വർണം അഥവാ വരവൂർ ഗോൾഡ് എന്ന് കേട്ടിട്ടുണ്ടോ. സാക്ഷാൽ സ്വർണവുമായി വ
വൈപ്പിനിൽനിന്നു ലഡാക്കിലേക്ക്
അലകടലിന്റെ തീരത്തുനിന്നു കിലോമീറ്ററുകൾ താണ്ടി സമതലങ്ങളും കുന്നും കാടും കട
ചരിത്രത്തിന്റെ ഓർമയായി "കൊതി'ക്കല്ല്
പഴയ നാട്ടുരാജ്യങ്ങളുടെ ഓർമ പേറുന്ന അതിർത്തിക്കല്ലുണ്ട് കാഞ്ഞിരമറ്റത്ത്. കൊച
"വീട്ടിലെ ആശുപത്രി'
ഒരു വീട് സ്വന്തമാക്കുക എന്നത് എല്ലാവരുടെയും സ്വപ്നമാണ്. എന്നാൽ, ഒരു വീട് ഒരുപാ
ലോകത്തെ ഞെട്ടിച്ച സ്കൂപ്പുകളുടെ സഖാവ്
ലോകത്തെ ഞെട്ടിച്ച സ്കൂപ്പുകളുടെ ഉടമയായിരുന്നു അന്തരിച്ച കുഞ്ഞനന്തൻ നായരെന്
നീതികിട്ടാതെ പത്തുവര്‍ഷം; നീറുന്ന ഓര്‍മയായി ജിഷ
നീതി വൈകിപ്പിക്കുന്നത് നീതി നിഷേധിക്കുന്നതിന് തുല്യമാണെന്നു പറയുമ്പോഴും അനിശ്
ഇന്നലെ നീയൊരു സുന്ദര രാഗമായി...
വി.ദക്ഷിണാമൂർത്തി വിടപറഞ്ഞിട്ട് ഒന്‍പതു വർഷം
"ചന്ദ്രികയിലലിയുന്ന
Latest News
പതിനാറുകാരന് ക്രൂരപീഡനം: യുവാവിന് 113 വര്‍ഷം തടവും പിഴയും
കാപ്പ നിയമ പ്രകാരം യുവാവിനെ നാടുകടത്തി
നിമിഷ പ്രിയയുടെ അമ്മ ഇന്ന് യെമനിലേക്ക്
തെരഞ്ഞെടുപ്പ് പ്രചാരണം; പ്രിയങ്കാ ഗാന്ധി ഇന്ന് കേരളത്തിൽ
പ്രതിഷേധം അവസാനിപ്പിച്ചു; തൃശൂർ പൂരം വെടിക്കെട്ട് ഉടൻ
Latest News
പതിനാറുകാരന് ക്രൂരപീഡനം: യുവാവിന് 113 വര്‍ഷം തടവും പിഴയും
കാപ്പ നിയമ പ്രകാരം യുവാവിനെ നാടുകടത്തി
നിമിഷ പ്രിയയുടെ അമ്മ ഇന്ന് യെമനിലേക്ക്
തെരഞ്ഞെടുപ്പ് പ്രചാരണം; പ്രിയങ്കാ ഗാന്ധി ഇന്ന് കേരളത്തിൽ
പ്രതിഷേധം അവസാനിപ്പിച്ചു; തൃശൂർ പൂരം വെടിക്കെട്ട് ഉടൻ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top