ആന അലറലോടലറൽ
ആന അലറലോടലറൽ
ഒരാനയ്ക്ക് ഇത്രമാത്രം ആശങ്കകളും പ്രശ്നങ്ങളും ഉണ്ടാകാൻ കഴിയുമോ‍? അതും ശാന്തനായി കൂട്ടിൽ കഴിയുന്ന കൊന്പന്. കണ്ണൂർ ജില്ലയിലെ ആറളം ആദിവാസി പുനരധിവാസ മേഖലയിലും പരിസരത്തുമായി നാലുപേരുടെ ജീവനെടുത്ത ചുള്ളിക്കൊന്പനെക്കുറിച്ചാണ് മൂക്കത്ത് വിരൽ വച്ചുകൊണ്ടുള്ള നാട്ടുകാരുടെ ചോദ്യം. ബന്ധനസ്ഥജീവിതമാണെങ്കിലും ആളൊരു പുലിതന്നെ എന്നു പറയുന്നതിനേക്കാളും നല്ലത് ശരിക്കും പുലിവാലുതന്നെ എന്നതാകും.

കണ്ണൂർ ജില്ലയിലെ ആറളം ആദിവാസി പുനരധിവാസ മേഖല, വനാതിർത്തിക്ക് പുറത്ത് ജനവാസ മേഖല എന്നിങ്ങനെ നാലായിരം ഏക്കറോളം ഭൂമിയായിരുന്നു ഈ ആനക്കഥാപാത്രത്തിന്‍റെ വിഹാര കേന്ദ്രം. കൂട്ടുകാരോടൊപ്പം അടിച്ചുപൊളിച്ച് കൊന്നും കൊലവിളിച്ചും നടന്നതാണ് ഈ ശാന്തന്‍റെ പൂർവകാലം. അതൊക്കെ ഒരു കാലം എന്ന് ഈ കഥാപാത്രം കൂട്ടിൽ കിടന്ന് നെടുവീർപ്പിടുന്നുണ്ടാവും ഇപ്പോൾ. ഏതായാലും ജനങ്ങൾക്കിടയിൽ ഭയാശങ്ക കൂടിയപ്പോൾ സർക്കാരിന് വെറുതെയിരിക്കാനായില്ല. അങ്ങനെയാണ് കൂട്ടത്തിൽ സ്മാർട്ട് കളികളിച്ച് കലിതുള്ളി നടന്ന കഥാപാത്രത്തെ തിരിച്ചറിഞ്ഞ് മയക്കുവെടി വച്ച് തളച്ചത്. ആ പ്രശ്നം തീർന്നു എന്ന് സമാധാനിച്ചിരുന്നപ്പോഴാണ് ആനപ്രശ്നങ്ങൾ തലപൊക്കുന്നത്. ഇതിന്‍റെ സംരക്ഷണച്ചെലവ് വലിയ ഒരു ചോദ്യചിഹ്നമായി. കൊന്പനെ കാണാനും രക്ഷിക്കാൻ ശ്രമിക്കാനുമുള്ള കൂട്ടുകാരുടെ വരവും കുറച്ചേറെ തലവേദനയാണ് ബന്ധപ്പെട്ടവർക്ക് നൽകുന്നത്. എന്നുവച്ച് വെറുതെ അങ്ങ് തുറന്നുവിടാനും പറ്റില്ലല്ലോ. ഇനി നമ്മുടെ കഥാനായകൻ തോക്കിൻ മുന്നിൽ നിന്നപ്പോൾ മുതലുള്ള കുറച്ച് ഫ്ലാഷ്ബാക്ക്.
<r>മയക്കുവെടിയിലും ശൗര്യം പ്രകടിപ്പിച്ച അപൂർവ്വ കാട്ടാന

ഏഷ്യയിലെ തന്നെ മികച്ച മയക്കുവെടി വിദഗ്ധനായ ഡോ.അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് ചുള്ളികൊന്പനെ തളയ്ക്കാൻ എത്തിയത്. രണ്ടു മാസത്തോളമാണ് ഇതിനുള്ള ഒരുക്കം നടത്തിയത്. ആനയെ തളച്ചാൽ അതിനെ കാട്ടിൽ നിന്ന് പുറത്തെത്തിക്കാൻ കുങ്കിയാനകൾ , കാട്ടിൽ നിന്നും റോഡിലെത്തിച്ചാൽ കൂട്ടിലെത്തിക്കാൻ പ്രത്യേക ലോറി എന്നിവയുമായി വനപാലകർക്കൊപ്പം മയക്കുവെടി സംഘം വനത്തിൽ കയറി. കഴിഞ്ഞ വർഷം മേയ് 28ന് ഉച്ചയ്ക്കാണ് സംഘം ആറളത്തെത്തിയത്. ആനയെ ഉച്ചകഴിഞ്ഞ് മൂന്നര മണിയോടെ സംഘാംഗങ്ങൾ കണ്ടെത്തി. നാലരയോടെ വെടിവച്ചു. ആനയുടെ വലുപ്പവും ശൗര്യവും കണക്കിലെടുത്ത് ഉയർന്ന ഡോസിൽ മയക്കുമരുന്ന് ഉപയോഗിച്ചായിരുന്നു വെടി. കൃത്യമായ ലക്ഷ്യത്തിൽ തന്നെ ഒന്നിനു പകരം മൂന്നു വെടി കൊണ്ടെങ്കിലും കൊന്പൻ മയങ്ങിയില്ലെന്ന് മാത്രമല്ല ചിന്നം വിളിച്ച് നിന്നു. ഇതോടെ വനപാലകർ ആശങ്കയിലായി. നേരം വൈകിത്തുടങ്ങിയതും കൊന്പനെ സഹായിക്കാൻ മൂന്ന് ആനകൾ ഇരച്ചെത്തി കാത്തുനിന്നതും പ്രതിസന്ധി രൂക്ഷമാക്കി. വനപാലകർ പടക്കം പൊട്ടിച്ചാണ് കാട്ടാനകളെ തുരത്തിയത്. ചുള്ളിക്കൊന്പൻ കാട്ടാനകുട്ടത്തിനൊപ്പം പോകാതിരിക്കാൻ രണ്ട് കുങ്കിയാനകൾ തുന്പികക്കൈയും കൊന്പും ഉപയോഗിച്ച് കൊലകൊന്പനെ തടഞ്ഞുനിറുത്തി. വനപാലകർ ഒരുമണിക്കൂറോളം പണിപ്പെട്ട് വലിയ വടം ഉപയോഗിച്ചാണ് മയങ്ങിത്തുടങ്ങിയ ആനയുടെ കാലുകൾ ബന്ധിച്ചത്. രാത്രി എട്ടോടെ ചുള്ളിക്കൊന്പൻ ഭാഗികമായി മയങ്ങി. തുടർന്ന് ഏറെ പണിപ്പെട്ടാണ് ആനയെ ലോറിയിൽ കയറ്റി പ്രത്യേകം തയാറാക്കിയ കൂട്ടിലടച്ചത്.


വിഷയം സഭയിലെത്തിയിട്ടും നടപടിയുണ്ടായില്ല

നിയമസഭയിലുൾപ്പെടെ ചർച്ചയായ കൊലകൊന്പനെ കാണാൻ അഞ്ചുമാസം മുന്പ് വനം മന്ത്രി ആറളം ഫാമിലെത്തിയിരുന്നു. ആദ്യ നടപടി ആനയ്ക്ക് ശിവയെന്ന പേരുനൽകലായിരുന്നു. തുടർന്ന് തൊട്ടടുത്ത ദിവസം തന്നെ മുത്തങ്ങയിലേക്ക് മാറ്റുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. അതോടെ വനപാലകർക്ക് ആശ്വാസമാ‍യി. പക്ഷെ ഒന്നും നടന്നില്ല. പിന്നീട് തിരുവനന്തപുരത്ത് മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ ശിവയെ കാട്ടിൽ തുറന്നുവിടാൻ ആലോചിച്ചു. സ്ഥലം എംഎൽഎ സണ്ണി ജോസഫിന്‍റെയും ആദിവാസികളുടെയും എതിർപ്പിനെ തുടർന്ന് ആ തീരുമാനം തത്്കാലത്തേക്ക് മരവിപ്പിക്കുകയായിരുന്നു.

പെരുംവയർ നിറയ്ക്കാൻ പണമില്ല

ആറളം വന്യജീവി സങ്കേതം ഓഫീസിന് സമീപം വയനാട്ടിൽ നിന്നും എത്തിച്ച യൂക്കാലി മരം ഉപയോഗിച്ചാണ് കൊലകൊന്പനെ തളയ്ക്കാനുള്ള കൂട് നിർമിച്ചത്. തത്കാലം കൂട്ടിലടയ്ക്കാനും ഇവിടെ നിന്ന് ഒരു മാസത്തിനുള്ളിൽ വയനാട് മുത്തങ്ങയിലെ നാട്ടാനപരിശീലന കേന്ദ്രത്തിലേക്ക് മാറ്റാനുമായിരുന്നു ആദ്യം സർക്കാർ നിർദേശം. എന്നാൽ ഏഴുമാസം പിന്നിട്ടിട്ടും കാട്ടാനയെ നാട്ടാന പരിശീലന കേന്ദ്രത്തിലേക്ക് മാറ്റുന്നതിനെക്കുറിച്ച് സർക്കാർ തീരുമാനമായില്ലെന്നു മാത്രമല്ല തീറ്റകൊടുക്കാനുള്ള പണവും ഇപ്പോൾ അനുവദിക്കുന്നില്ല.ആദ്യത്തെ രണ്ടുമാസം മാത്രമാണ് ആനയെ സംരക്ഷിക്കാൻ സർക്കാർ പണം നൽകിയത്. ആനയെ ഇപ്പോൾ സംരക്ഷിച്ചുകൊണ്ടിരിക്കുന്ന വനം ടെറിട്ടറി വിഭാഗത്തിന് പനന്പട്ടയുൾപ്പെടെയുളള ആനതീറ്റയ്ക്ക് പണം നൽകാത്തതിനാൽ ഉദ്യോഗസ്ഥർ സ്വന്തം കൈയിൽ നിന്നുമാണ് പണം കണ്ടെത്തുന്നത്. ഒരുദിവസം പനന്പട്ട, പുല്ല്, വെള്ളം, ശർക്കര, ധാന്യങ്ങൾ തുടങ്ങിയവയ്ക്കായി രണ്ടായിരം രൂപയോളം വേണം ഈ ആനവയർ നിറയ്ക്കാൻ. ഇതിനു പുറമേയാണ് സദാസമയവും ആനയ്ക്ക് കാവൽ നിൽക്കുന്ന മൂന്നുപേർക്കുള്ള ശന്പളമടക്കമുള്ള ചെലവ്.

രക്ഷിക്കാൻ ആനക്കൂട്ടമെത്തിയത് മൂന്നുതവണ

ആന കൂട്ടിലായ ശേഷം കഴിഞ്ഞ ഏഴു മാസമായി കൊന്പനെ കൂട് തകർത്ത് വനത്തിലേക്ക് കൊണ്ടുപോകാൻ കാട്ടാനക്കൂട്ടം എത്തിയത് മൂന്നുതവണ. ഓരോ പ്രാവശ്യവും കലിപൂണ്ടെത്തുന്ന ആനക്കൂട്ടം കണ്ണിൽ കണ്ടതെല്ലാം നശിപ്പിക്കും.ആദിവാസി പുനരധിവാസ കേന്ദ്രങ്ങളെ മുഴുവൻ ഭീതിയുടെ മുൾമുനയിൽ നിർത്തിയായിരുന്നു മൂന്നു വരവും. ആറളം വന്യജീവി സങ്കേതം പ്രധാന ഓഫീസിന് സമീപത്തെ യൂക്കാലി മരം ഉപയോഗിച്ച് നിർമിച്ച പ്രത്യേക കൂടായിരുന്നു അവയുടെ ലക്ഷ്യം. അവസാനമായി കഴിഞ്ഞ വർഷാവസാനം പുലർച്ചെയെത്തിയ മൂന്നു ആനകളെ തുരത്താൻ വനപാലകർ പടക്കം പൊട്ടിച്ചിട്ടും ഏറെ ശ്രമിച്ചിട്ടും ചിന്നം വിളിച്ച് കൂടിനടുത്തേക്ക് എത്താനാണ് ശ്രമിച്ചത്. ഇത് വൻ ആശങ്കയ്ക്കിടയാക്കിയിരുന്നു. ഏറുമാടത്തിലിരുന്ന് സിസിടിവി ദൃശ്യങ്ങൾ നോക്കി ആനകളുടെ വരവറിഞ്ഞ് പടക്കംപൊട്ടിച്ചാണ് ഇപ്പോൾ ഇവയെ തടയുകയും വിരട്ടിയോടിക്കുകയും ചെയ്യുന്നത്. ഇത് എത്രനാൾ തുടരേണ്ടിവരും എന്ന ആശങ്കയിലാണ് വനം ഉദ്യോഗസ്ഥരും നാട്ടുകാരും.

സി.ആർ. സന്തോഷ്