പട നയിക്കാൻ പടയപ്പ
പട നയിക്കാൻ പടയപ്പ
ചെന്നൈ: വെള്ളിത്തിരയിലെ സ്വപ്നങ്ങളുടെ വ്യാപാരി... ശിവാജി റാവു ഗെയ്ക്‌വാദ് എന്ന സാധാരണ ബസ് കണ്ടക്ടറിൽനിന്ന് കലുഷിതമായ ദ്രാവിഡ രാഷ്‌ട്രീയത്തിലേക്കുള്ള രജനീകാന്ത് എന്ന സ്റ്റൈൽമന്നന്‍റെ യാത്രയെ ഇങ്ങനെയെങ്കിലും വിശേഷിപ്പിച്ചേ മതിയാവൂ. ഈ യാത്രയ്ക്കു പിന്നിൽ സ്വപ്നങ്ങളുണ്ട്, അധ്വാനമുണ്ട്, അതിജീവനത്തിനായുള്ള പോരാട്ടമുണ്ട്. പുതുവർഷം പിറക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കേ തമിഴകത്തിന്‍റെ സ്റ്റൈൽമന്നൻ നടത്തിയ രാഷ്‌ട്രയ പ്രവേശ പ്രഖ്യാപനം ആരുടെയൊക്കെയോ നെഞ്ചിടിപ്പിന്‍റെ വേഗം വർധിപ്പിക്കുന്നുണ്ട്, നെറ്റിയിൽ വിയർപ്പു പൊടിക്കുന്നുണ്ട്, രാഷ്‌ട്രീയ മാപിനികളിൽ ഉഷ്ണക്കാറ്റു വിതയ്ക്കുന്നുണ്ട്.

ഉലകനായകനും സ്റ്റൈൽമന്നനും

തമിഴ് ലോകത്ത് കുറച്ചുനാളുകളായി രജനീകാന്ത്, കമൽഹാസൻ എന്നിവരുടെ രാഷ്‌ട്രീയ പ്രവേശനത്തെക്കുറിച്ചു നടന്നുവന്ന ചൂടേറിയ ചർച്ചകൾക്കു വിരാമമിട്ടുകൊണ്ടാണ് രജനികാന്ത് രാഷ്‌ട്രീയ പ്രഖ്യാപനം നടത്തിയത്. പുതുവർഷം പിറക്കാൻ മണിക്കൂറുകൾ ബാക്കിനിൽക്കെ രജനീകാന്ത് നടത്തിയ പ്രഖ്യാപനം തമിഴ്-ദ്രാവിഡ രാഷ്‌ട്രീയ ചരിത്രത്തെ തന്നെ മാറ്റിമറിക്കാൻ പോന്നതാണ്.

രാഷ്‌ട്രീയ പ്രവേശനം സംബന്ധിച്ചുണ്ടായ ഊഹാപോഹങ്ങളിൽ ഡിസംബർ 31ന് വ്യക്തത വരുത്തുമെന്നു രജനി നേരത്തെ പറഞ്ഞിരുന്നു. രാഷ്‌ട്രീയം തനിക്ക് പുതുതല്ല, രാഷ്‌ട്രീയത്തിൽ ഇറങ്ങുന്നതിന്‍റെ വരുംവരായ്കകൾ നന്നായറിയാം. അതിനു ജനപിന്തുണ മാത്രം പോരാ, തന്ത്രങ്ങളും വേണം. യുദ്ധഭൂമിയിൽ ഇറങ്ങിയാൽ വിജയിച്ചേ പറ്റുവെന്നും രജനി പറഞ്ഞിരുന്നു.

സൈലന്‍റ് കിംഗ് മേക്കർ

തമിഴ് രാഷ്‌ട്രീയത്തിൽനിന്ന് ഒരു കൈ അകലം പാലിച്ചാണ് നിന്നിരുന്നതെങ്കിലും ഓരോ തെരഞ്ഞെടുപ്പ് സമയത്തും രജനീകാന്ത് ശക്തമായ സാന്നിധ്യം അറിയിച്ചിരുന്നു. ഇതിനു തുടക്കം കുറിച്ചത് 1995ൽ പ്രധാനമന്ത്രി പി.വി. നരസിംഹറാവുവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ്. അന്നു തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിനു രജനി പിന്തുണ പ്രഖ്യാപിച്ചു. ഓരോ തെരഞ്ഞെടുപ്പ് സമയത്തും ഓരോ മുന്നണിക്കും നൽകിയ പിന്തുണ പ്രഖ്യാപനം അവസാനിച്ചത് 2014ലെ ലോക്സഭാ തെരഞ്ഞടുപ്പിൽ ബിജെപി- അണ്ണാ ഡിഎംകെ മുന്നണിക്കു നൽകിയ പിന്തുണയിലാണ്.

ജയലളിത ഭരണത്തിൽ സന്പൂർണ അഴിമതിയിൽ തമിഴ്നാട് മുങ്ങിനിൽക്കുന്ന സമയം നടന്ന 1996ലെ തെരഞ്ഞെടുപ്പിൽ രജനി പിന്തുണ നൽകിയത് ഡിഎംകെ- ടിസിഎംസി മുന്നണിക്കായിരുന്നു. അന്ന് തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് അദ്ദേഹം പറഞ്ഞ വാക്കുകൾ തമിഴ്നാട്ടിലെ രാഷ്‌ട്രീയ സാഹചര്യത്തെതന്നെയാണ് മാറ്റിമറിച്ചത്. ഇനിയും ജയലളിത മുഖ്യമന്ത്രിയായാൽ ദൈവത്തിനു പോലും തമിഴ്നാടിനെ രക്ഷിക്കാൻ കഴിയില്ല എന്നായിരുന്നു അദ്ദേഹത്തിന്‍റെ വാക്കുകൾ. അണ്ണാ ഡിഎംകെയും ജയലളിതയും അന്ന് തമിഴ്നാട്ടിൽനിന്നു തൂത്തെറിയപ്പെട്ടു.

1998ൽ, കോയന്പത്തൂർ ബോംബ് സ്ഫോടനത്തിനു ശേഷം നടന്ന തെരഞ്ഞെടുപ്പിൽ രജനീകാന്ത് ഡിഎംകെ- ബിജെപി സഖ്യത്തിനു പിന്തുണ നൽകിയെങ്കിലും മുന്നണിക്ക് 39ൽ ഒന്പത് സീറ്റ് മാത്രമേ നേടാനായുള്ളു. 2004ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ പട്ടാളി മക്കൾ കക്ഷി (പിഎംകെ) യ്ക്ക് വോട്ട് ചെയ്യരുതെന്നും രജനി തമിഴരോട് ആവശ്യപ്പെട്ടു. 2002ൽ പുറത്തിറങ്ങിയ തന്‍റെ ചിത്രമായ ബാബയ്ക്കെതിരേ നടന്ന പ്രതിഷേധങ്ങളെ തുടർന്നായിരുന്നു രജനിയുടെ ഈ ആവശ്യം. പക്ഷെ രജനിയുടെ വാക്കുകൾ തമിഴർ കേട്ടില്ല. ഫലംവന്നപ്പോൾ മത്സരിച്ച എല്ലാ സീറ്റും പിഎംകെ വിജയിച്ചു.

മന്നനും പ്രിയം മോദിയോട്

2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്പ് അദ്ദേഹം അന്നത്തെ ബിജെപി മുഖമായിരുന്ന നരേന്ദ്ര മോദിയെ സന്ദർശിച്ചതു വാർത്തകളിൽ നിറഞ്ഞു. പിന്നാലെ ഏറെ വിമർശനങ്ങൾ നേരിട്ട കേന്ദ്ര സർക്കാരിന്‍റെ നോട്ടുനിരോധന, ജിഎസ്ടി നയങ്ങളെ സ്വാഗതം ചെയ്തും രജനീകാന്ത് രംഗത്തെത്തി. പിന്നീട് ബിജെപിയിലേക്കുള്ള അദ്ദേഹത്തിന്‍റെ പ്രവേശനമായിരുന്നു ഏറെ ചർച്ച ചെയ്യപ്പെട്ടത്. ഇതിനെല്ലാം വിരാമമിട്ടു കൊണ്ടാണ് അദ്ദേഹം സ്വന്തം പാർട്ടി രൂപികരിക്കുന്നുവെന്ന പ്രഖ്യാപനം.

പടവുകൾ ഓടിക്കയറിയ രജനി “സ്റ്റൈൽ’

1950 ഡിസംബർ 12ന് മഹാരാഷ്‌ട്ര സ്വദേശിയായ പോലീസ് കോണ്‍സ്റ്റബിളിന്‍റെ മകനായാണ് ശിവാജി റാവു ഗെയ്ക്‌വാദ് ജനിച്ചത്. കുട്ടിക്കാലം കഷ്ടപ്പാടുകളുടേതായിരുന്നു. അഞ്ച് വയസുള്ളപ്പോൾ അമ്മ മരിച്ചു. പത്താം ക്ലാസ് പാസായ ശിവാജി റാവു ബസ് കണ്ടക്ടറായി തൊഴിൽ ജീവിതമാരംഭിച്ചു. തുടർന്നാണ് അഭിനയത്തിന്‍റെ വഴിതേടി അദ്ദേഹം സഞ്ചാരം ആരംഭിക്കുന്നത്.
1973ൽ അദ്ദേഹം മദ്രാസ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ അഭിനയം പഠിക്കാനായി ആരംഭിച്ചു. ഈസമയം സംവിധായകൻ കെ. ബാലചന്ദറുമായി ഉരുത്തിരിഞ്ഞ സൗഹൃദമാണ് അദ്ദേഹത്തിന്‍റെ ജീവിതത്തിലെ വഴിത്തിരിവായത്. 1975ൽ പുറത്തിറങ്ങിയ അപൂർവ്വ രാഗങ്ങൾ എന്ന ചിത്രത്തിലൂടെയാണ് രജനീകാന്ത് വെള്ളിത്തിരയിൽ ജനിക്കുന്നത്. പിന്നീട്, നേട്ടങ്ങളുടെ പടവുകളിലേക്ക് ഓടിക്കയറുന്ന സിനിമയിലെയും ജീവിതത്തിലെയും സ്റ്റൈൽമന്നനെ തമിഴകത്തിനും തെന്നിന്ത്യക്കും സുപരിചിതമായി. അഭ്രപാളിയിൽനിന്നു തമിഴകത്തെ ദ്രാവിഡ രാഷ്‌്ട്രീയത്തിൽ ഭാഗ്യം പരീക്ഷിച്ച് എംജിആർ, ജയലളിത, കരുണാനിധി എന്നിവർ നേടിയ വിജയം രജനിയുടെയും വഴിയേ വരുമോയെന്ന് ഇനി കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു.

അരുൺ ജോളി